tag:blogger.com,1999:blog-29272817818717836052024-03-12T19:44:32.233-07:00നീലാംബരിഅവള് മൊഴിഞ്ഞു:
നീ എന്നിലേക്ക് പകരുക, നിന്റെ ചിന്തകള്‍.
ഞാന്‍ ഒരു നനുത്ത മേഘപടലമായ്,
പിന്നെ...മഴത്തുള്ളിയായ്,
ഒരു താരാട്ടുപാട്ടിന് ഈണവുമായി
'ബൂലോഗ'രിലേക്ക് പെയ്തിറങ്ങാം ...!PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.comBlogger24125tag:blogger.com,1999:blog-2927281781871783605.post-87621354586954573022014-06-26T21:19:00.005-07:002014-06-26T21:26:22.668-07:00മാന്ദ്യത്തിന്റെ ട്രാക്കിൽ ചില കാറോട്ടങ്ങൾ <div dir="ltr" style="text-align: left;" trbidi="on">
<h4 style="text-align: left;">
</h4>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<strong><span style="color: #cc0000;">"ദി ക്രിടിക്"</span></strong> ൽ പ്രസിദ്ധീകരിച്ച ലേഖനം </div>
<div style="text-align: left;">
<br /></div>
<h3 style="text-align: left;">
<br /> </h3>
<h3 style="text-align: left;">
<a href="http://thecritic.in/archives/3267"><span style="color: #274e13;">http://thecritic.in/archives/3267</span></a></h3>
</div>
PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-91098592614613189372012-02-09T01:48:00.001-08:002012-02-09T01:48:37.314-08:00<div dir="ltr" style="text-align: left;" trbidi="on"></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-77916526987179635902011-12-06T02:13:00.000-08:002011-12-13T23:26:38.090-08:00ചൈനാബസാര്‍<div dir="ltr" style="text-align: left;" trbidi="on"><br />
<span style="color: blue;"><strong>കഥ (ഭാഗം -2) </strong></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRlViWZduPC-3YSOBXCzCLkRFoTs7an0KWkL9U_fJWV9lCnwnMYmEAvIqYCV1LIDuzAepayiu3NG3Kgn_XYm-H_lThladLbY8e0H9fcMWQUXqhlm9vzb6hAQMXfqioxt2HgnkW58sCkHpx/s1600/2007111420334245868.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" dda="true" height="229" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRlViWZduPC-3YSOBXCzCLkRFoTs7an0KWkL9U_fJWV9lCnwnMYmEAvIqYCV1LIDuzAepayiu3NG3Kgn_XYm-H_lThladLbY8e0H9fcMWQUXqhlm9vzb6hAQMXfqioxt2HgnkW58sCkHpx/s320/2007111420334245868.jpg" width="320" /></a></div><br />
<br />
ഞാനും മറ്റൊരു ഗവേഷണ വിദ്യാര്‍ത്ഥി ആദിത്യനും ഒന്നിച്ചായിരുന്നു ആ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ആദിത്യന് അവധി എടുത്ത് നാട്ടിലേക്ക് പോയ നാളുകളിലൊന്നായിരുന്നു ഞാന്‍ ടിവി വാങ്ങിയത്. <br />
<br />
വിസിറ്റിംഗ് റൂമിലെ വടക്കുകിഴക്കേ കോണില്‍ ഇട്ടിരുന്ന ടീപ്പോയ്ക്കുമേല്‍ ടിവി സ്ഥാപിച്ചു. അടുത്ത നാള് തന്നെ കേബിള്‍ കണക്ഷനും ഒപ്പിച്ചു. അങ്ങനെ ആ സായാഹ്നത്തില്‍ സ്വസ്ഥമായി ആ ചെറിയ പെട്ടിക്കുമുന്നില്‍ ഞാന്‍ ഇരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് ഗ്രെയിന്‍സ് മാത്രമായിരുന്നു. പിന്നെ അത് പതുക്കെ ഏതാനും ചൈനീസ് സുന്ദരികളുടെ ദൃശ്യങ്ങളിലേക്ക് വഴിമാറി. അല്പവസ്ത്രധാരിണികളായ അവര്‍ അങ്ങോട്ടുമിങ്ങോട്ടും നിതംബങ്ങള്‍ ചലിപ്പിച്ചു നീങ്ങിക്കൊണ്ടിരുന്നു. ചിലപ്പോഴെല്ലാം നൃത്തത്തിന്റെ ചടുലഭാവങ്ങളും അവരിലേക്ക് ആവാഹിക്കപ്പെട്ടിരുന്നു. ആസ്വാദനം നിമിഷങ്ങളില്‍ നിന്നും മണിക്കൂറുകളിലേക്ക് നീങ്ങിയപ്പോള്‍ എനിക്ക് വിരസത അനുഭവപ്പെടാന്‍ തുടങ്ങി. ഞാന്‍ ചാനലുകള്‍ മാറ്റുവാന്‍ ശ്രമിച്ചു. എല്ലാ ചാനലുകളിലും ദൃശ്യമാകുന്നത് ഒരേ ബീംബങ്ങള്‍ തന്നെയായിരുന്നു. <br />
<br />
ദിനങ്ങള്‍ മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് അല്പവസ്ത്രധാരിണികള് പതുക്കെ അര്‍ദ്ധനഗ്നാംഗികളായും പിന്നീട് വിവസ്ത്രരായും പ്രത്യക്ഷപ്പെട്ടു. <br />
<br />
ആ ദിനങ്ങളിലൊന്നില്‍ ആദിത്യന് അവധിക്കുശേഷം വീട്ടില്‍ തിരിച്ചെത്തി. ഒരത്ഭുതം കാണിക്കുന്നതുപോലെ ഞാനവനുമുമ്പില്‍ ടിവി ഓണ്‍ ചെയ്തു പറഞ്ഞു: " നോക്ക്, നല്ലവണ്ണം കണ്ടാസ്വദിക്ക്. " <br />
<br />
കുറേനേരം അവന് ആ വിഡ്ഢിപ്പെട്ടിക്കുനേരേ തുറിച്ചു നോക്കി. പിന്നെ എന്നോടു പറഞ്ഞു: : "ഇല്ല, ഒന്നും കാണാനില്ല. " <br />
<br />
ഞാനവനോട് വീണ്ടും ആവര്‍ത്തിച്ചു : " നീ ശരിക്ക് നോക്ക്. വിവസ്ത്രരായ സുന്ദരികളുടെ നീണ്ടനിര ."<br />
<br />
ആദിത്യന് ഒന്നും കാണ്മാനില്ല എന്നാവര്‍ത്തിച്ചു. വീണ്ടും നോക്കാനായി ഞാനും. പിന്നെ ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അവന് ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്ക് നടന്നു.<br />
<br />
എനിക്കും ആദിത്യനുമിടയില്‍ പിന്നേയും രണ്ടുമൂന്നു ദിനങ്ങള്‍ കൂടി മൌനം തളംകെട്ടിക്കിടന്നു. മൌനം ഭഞ്ജിച്ചുകൊണ്ട് ഞാന്‍ ഒരിക്കല്‍ക്കൂടി അവനെ ടിവിയുടെ മുന്നിലേക്ക് ക്ഷണിച്ചു. ചൈനീസ് തരുണികളുടെ നഗ്നനൃത്തം അതില്‍ തുടരുന്നുണ്ടായിരുന്നു. അവന് ഒന്നും മിണ്ടാതെ ടിവിയിലേക്ക് നോക്കിയിരുന്നു. അല്പനേരത്തിനുശേഷം തറപ്പിച്ച് എന്നോടു പറഞ്ഞു : 'സത്യശീലാ, നിന്റെ കണ്ണുകള്‍ക്ക് എന്തോ കുഴപ്പമുണ്ട്. " <br />
<br />
കൂടുതലൊന്നു പറയാതെ ആദിത്യന് പുറത്തേക്കിറങ്ങി.<br />
<br />
കണ്ണുകള്‍ രണ്ടുമൊന്നു പരിശോധിച്ചുകളയാം എന്നതീരുമാനത്തില് ഒടുവില്‍ ഞാനെത്തി. അങ്ങനെയാണ് നഗരത്തിലെ പ്രശസ്ത ഒഫ്താല്‍മോളജിസ്റ്റ് ഡോ. ജയപ്രകാശ് വാര്യരുടെ മുന്നില്‍ ഞാന്‍ എത്തപ്പെടുന്നത്. ലെന്‍സിലൂടേയും അല്ലാതേയും ടോര്‍ച്ചടിച്ചും അല്ലാതേയും എന്റെ പൊളിച്ചുപിടിച്ച കണ്ണുകളിലേക്ക് ഡോക്ടറും സഹായിയും ഊഴ്ന്നിറങ്ങി. മുന്നില്‍ നിരന്ന വിവിധ വലുപ്പത്തിലുള്ള അക്ഷരങ്ങള്‍ പലതും വായിപ്പിച്ചു. പരിശോധനയ്ക്കൊടുവില്‍ ഡോക്ടര്‍ വിധിയെഴുതി: " നിങ്ങളുടെ കണ്ണുകള്‍ക്കൊരു കുഴപ്പവുമില്ല ; കാഴ്ചയ്ക്കും. "<br />
<br />
ഈ ദിനങ്ങളില്‍ ഞാന്‍ പുസ്തകങ്ങളില്‍ നിന്നും ഏറെ അകലുകയും ടിവിയോട് ഏറെ അടുക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. നിയോഗമായിക്കരുതി ചിത്രപ്പെട്ടിക്കുമുന്നില്‍ തപസ്സുതുടര്‍ന്നുകൊണ്ടിരിക്കെ മുന്നില്‍ തെളിയുന്ന സുന്ദരികളുടെ ദൃശ്യങ്ങള്‍ക്ക് പ്രായേണ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാനറിഞ്ഞു. അവരുടെ വട്ടമുഖങ്ങള്‍ വക്രിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. പതിഞ്ഞ മൂക്ക് നീണ്ടുയര്‍ന്നു. സ്തനങ്ങള്‍ ഇടിഞ്ഞുതൂങ്ങി. നിതംബങ്ങള്‍ ചുളിഞ്ഞുചാടി. കൈകാലുകളിലെ ചര്‍മ്മങ്ങള്‍ അടര്‍ന്നു ആടിക്കളിച്ചു. അതിനിടയില്‍ മറ്റൊരു യാഥാര്‍ത്ഥ്യവും ഞാന്‍ മനസ്സിലാക്കി - ടിവി ഓഫ് ചെയാനാവുന്നില്ല ; അഥവാ എനിക്കതിനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. <br />
<br />
അരോചകദൃശ്യങ്ങളുടെ അസഹനീയപര്‍വ്വത്തിനിടയിലൊരുദിനം എലേന തെരേസ പോള്‍ എന്നെ കാണാനായി വന്നു. അവളെ ടിവിയുടെ മുന്നിലേക്ക് വലിച്ചു നിര്‍ത്തി ഞാന്‍ ആക്രോശിച്ചു : " നീ പറഞ്ഞായിരുന്നു ഞാന്‍ ചൈനാബസാര്‍ സന്ദര്‍ശിച്ചത്. ഈ ദൃശ്യങ്ങളിലേക്ക് നോക്ക്. "<br />
<br />
എലേന ടിവിയിലേക്ക് ഒന്നുനോക്കി. നിഷേധാര്‍ത്ഥത്തില്‍തലയാട്ടി മൊഴിഞ്ഞു : " എനിക്കൊന്നും കാണാനാവുന്നില്ല സത്യശീലന്. "<br />
<br />
ഞാന്‍ അവളുടെ നേരെ ഒന്നുകൂടി തട്ടിക്കയറി : " ആദ്യം നഗ്നസുന്ദരികളുടെ ദൃശ്യമായിരുന്നു. ഇപ്പോളിതാ അതിനു ഏതാനും മാംസപിണ്ടങ്ങളുടെ തുള്ളിയാട്ടമായി രൂപപരിണാമം സംഭവിച്ചിരിക്കുന്നു. "<br />
<br />
തുടങ്ങിയ പൊട്ടിച്ചിരി പാതിവഴി വച്ച് നിര്‍ത്തി എലേന പറഞ്ഞു : " വര്‍ക്ക് ചെയ്യാത്ത ഒരു ടിവിയുടെ മുന്നിലിരുന്നു നീ മനോരാജ്യം കാണുകയാണ്. പിന്നെ, നീ പറഞ്ഞല്ലോ ചൈനാബസാര്‍ സന്ദര്‍ശിച്ചത് ഞാന്‍ പറഞ്ഞിട്ടാണെന്ന്. വര്‍ത്തമാനകാലത്തിന്റെ ചൈനാബസാറിലൂടെ സഞ്ചരിക്കാന്‍ മാത്രമേ<br />
ഞാന്‍ നിന്നോടു പറഞ്ഞുള്ളൂ . പക്ഷേ, നീ..."<br />
<br />
അവള് കുറച്ചു നേരം നിറുത്തി. അതിനുശേഷം അനുകമ്പയോടെ പറഞ്ഞു : " ബെറ്റര്‍ യു മേ കണ്‍സള്‍ട്ട് എ സൈക്യാട്രിസ്റ്റ്. " <br />
<br />
എലേനയോടു ഇറങ്ങിപ്പോകുവാന് ഞാന്‍ ആവശ്യപ്പെട്ടു. അവളെ പുറത്തേക്ക് തള്ളി കതകുകള്‍ കൊട്ടിയടച്ചു. <br />
<br />
ഓഫു ചെയ്യാനാവാത്ത ടെലിവിഷനും അതില്‍ തെളിയുന്ന മാംസ പിണ്ടങ്ങളുടെ ദൃശ്യങ്ങളുമായുള്ള ഏതാനും നാളുകള്‍ കൂടി നീണ്ട സഹാവാസത്തിന്നൊടുവില്‍ ഞാന്‍ മറ്റൊരു തീരുമാനം കൂടി എടുത്തു. ഒരു മനോരോഗവിദഗ്ദനെ കാണുക. ഡോക്ടര്‍ അബ്രഹാം ജോര്‍ജ്ജിന്റെ മുന്നില്‍ അന്നത്തെ ആറാം ഊഴക്കാരനായി ഞാന്‍ അങ്ങനെ ചെന്നിരുന്നു. അരമണിക്കൂറിലേറെ നീണ്ട ചോദ്യോത്തരപംക്തിക്ക് ശേഷം ഡോക്ടര്‍ തന്റെ താടി തടവിക്കൊണ്ട് താഴ്ത്തിവച്ച കണ്ണടക്കുമുകളിലൂടെ എന്റെ കണ്ണുകളിലേക്കു നോക്കി ഗഹനമായി<br />
എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം സംഭാഷണം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: " പ്രശ്നം നിങ്ങളുടെ കാഴ്ച്ചപ്പാടിന്റെതാണ്. " <br />
<br />
അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടിംഗ് സെന്ററില്‍ നിന്നും ഞാന്‍ വീട്ടിലേക്കു മടങ്ങി. അവിടെ നിന്നും അപ്പോഴും പ്രദര്‍ശനം തുടരുന്ന ടിവിയും കയ്യിലെടുത്ത് റോഡുകളും നിരത്തുകളും കീറിമുറിച്ച് ചൈനാബസാര്‍ ലക്ഷ്യമാക്കി ഞാന്‍ ഓടി. മഹാത്മാഗാന്ധി റോഡില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് <br />
നൂറുമീറ്ററോളംചെന്ന് വലത്തോട്ടുള്ള ഇടുങ്ങിയ നിരത്തിനു മുന്നില്‍ ഞാന്‍ കിതച്ചുനിന്നു. എനിക്ക് മുന്നില്‍ ചൈനാബസാര്‍ പ്രത്യക്ഷമാകുന്നില്ല..!!<br />
<br />
ഏതോ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ ആ നിരത്തിലൂടെ വീണ്ടും മുന്നോട്ടു കുതിച്ചു. എത്രനേരം എത്രദൂരം ഓടിയിട്ടുണ്ടാകുമെന്ന് എനിക്കോര്‍മ്മയില്ല. എന്റെ ഓട്ടം ഒരു ചായക്കടക്കുമുന്നില് ചെന്നവസാനിച്ചു. അവിടെയുണ്ടായിരുന്നവര്‍ എന്നേയും എന്റെ കയ്യിലുള്ള വസ്തുവിനേയും മാറിമാറിനോക്കി. അദ്ഭുതമെന്നുപറയട്ടെ, അപ്പോള്‍ എന്റെ ടിവി <br />
പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.<br />
<br />
കിതപ്പിന്നിടയില്‍ ചിതറി വീഴുന്ന വാക്കുകളായി ഞാന്‍ അവരോടു ചോദിച്ചു : " എവിടെ .. ചൈനാ ബസാര്‍? "<br />
<br />
ചായകുടിച്ചുകൊണ്ടിരിക്കുന്നവരില്‍ പ്രധാനി എന്നുതോന്നിക്കുന്ന ആള് പറഞ്ഞു : " ഇതുതന്നെ ചൈനാബസാര്‍. ഇപ്പോള്‍ നമ്മള് ഇരിക്കണത് ഹൈദ്രൂന്റെ ചായക്കട. അങ്ങോട്ട് നോക്ക്... അത് ഭാഷാപോഷിണി വായനശാല. അവിടെ അന്തോണിയുടെ പലചരക്കുകട. അതിനപ്പുറം അപ്പൂന്റെ തുന്നക്കട. "<br />
<br />
വിശ്വാസം വരാതെ ഞാന്‍ അവരോടു തിരക്കി : " അപ്പോള്‍... ഫ്യൂജിയാന്‍ സൂപ്പര്‍ ഷോപ്പെവിടെ ? ...അദ്രിത എവിടെ?<br />
<br />
" കുമാരേട്ടാ ഇയാള്‍ എന്തൊക്ക്യാ ഈ പറെണത് "<br />
<br />
കുമാരേട്ടന് അസന്ദിഗ്ദമായി പ്രഖ്യാപിചു : " ഇതുതന്നെ ചൈനാ ബസാര്‍."<br />
<br />
എനിക്കവരോടോ അവര്‍ക്കെന്നോടോ കൂടുതലായി ഒന്നും പറയാനില്ലായിരുന്നു. ഞാനപ്പോഴേക്കും കുറച്ചൊന്നു ശാന്തനായിക്കഴിഞ്ഞിരുന്നു. <br />
<br />
"ഇത് നിങ്ങള്‍ക്കിരിക്കട്ടെ. ഇത് തരാനാണ് ഞാന്‍ വന്നത്. എന്റെ പേര് സത്യശീലന്." <br />
<br />
ഞാന്‍ ആ പോര്‍ട്ടബിള്‍ ടിവി ചായഗ്ലാസുകള്‍ക്കിടയില്‍കണ്ട ഒരു സ്ഥലത്ത് മേശമേല്‍ വച്ചു.<br />
<br />
"ഇതെന്തായ്ന് ?"<br />
<br />
"ഇത് ടെലിവിഷനാകുന്നു . മിഥ്യയും യാതാര്‍ത്ഥ്യവും ഇഴപിരിഞ്ഞുകിടക്കുന്ന പല ചലിക്കുന്ന ചിത്രങ്ങളും കാണാം."<br />
<br />
"പക്ഷെ ഇതില്‍ ഒന്നും കാണ്ണ്ല്ല്യല്ലോ. ഒരു ചില്ല് മാത്രംണ്ട് "<br />
<br />
" ദൃശ്യങ്ങള്‍ തെളിയും ; തെളിയാതിരിക്കില്ല...."<br />
<br />
അവരെ സമാധാനിപ്പിച്ച് പിന്നെയൊരക്ഷരം അവരുരുവിടുന്നതിനുമുമ്പ് ഞാന്‍ തിരിഞ്ഞു നടന്നു.<br />
<br />
ഇപ്പോള്‍....<br />
<br />
പിറകിലൊരാരവം ഉയരുന്നത് എനിക്ക് കേള്‍ക്കുവാന്‍ കഴിയുന്നു.<br />
<br />
" ദാ സിനിമപോലെ ദില്‍ എന്തൊക്ക്യോ കുറെ ചിത്രങ്ങള്‍ ."<br />
<br />
അവയ്ക്കിടയില്‍ ടിവിയില്‍ നിന്നും മുഴങ്ങുന്ന ശബ്ദം എനിക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. <br />
<br />
"പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ചൈനാ ചക്രവര്‍ത്തി കുബ്ലൈഖാന്റെ പ്രതിനിധിയായി മാര്‍ക്കോപോളോ ഇവിടം സന്ദര്‍ശിക്കുന്നത്. കച്ചവടത്തിനായി വന്ന വലിയ ചൈനീസ് കപ്പലുകളുടെ നീണ്ടനിര ഈ തുറമുഖത്ത് കാണാമായിരുന്നു. അത് ചൈനീസ് പണ്ടകശാലകളുടെ സുവര്‍ണ്ണ കാലമായിരുന്നു...." <br />
<br />
<div style="text-align: center;"><span style="color: blue;">==X==X==</span></div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-18666259783381257562011-11-29T21:33:00.000-08:002011-11-29T21:33:27.727-08:00ചൈനാബസാര്‍<div dir="ltr" style="text-align: left;" trbidi="on"><span style="color: blue;"><strong>കഥ (ഭാഗം -1 )</strong></span><br />
<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1sSj9oGXPoVhubcsdzKA_xzQRxsRPYeIIahxZ0IF0eHvVOin_D2YsPel8yAo0G6aJnZrju77HcyUyUwNe6QtnR-L45YSq38Z2v4cpYQXVveescSvr0_pTa-Ix6UsPuao0Im6o7Smlo3ij/s1600/Copy+of+e4541c504b3eb791ff0ccf67786b_grande.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" dda="true" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1sSj9oGXPoVhubcsdzKA_xzQRxsRPYeIIahxZ0IF0eHvVOin_D2YsPel8yAo0G6aJnZrju77HcyUyUwNe6QtnR-L45YSq38Z2v4cpYQXVveescSvr0_pTa-Ix6UsPuao0Im6o7Smlo3ij/s320/Copy+of+e4541c504b3eb791ff0ccf67786b_grande.jpg" width="320" /></a></div><br />
<div style="text-align: left;"><span style="color: black;">"മഹാനായ ചീനാ ചക്രവര്‍ത്തി കുബ്ലൈഖാന്റെ പ്രതിനിധിയായി നാട്ടരചനെ കാണാനാണ് ഞാന്‍ ഇവിടം സന്ദര്‍ശിക്കുന്നത്. അന്നിതിനു പേര് ചീനന്മാരുടെ പണ്ടകശാല എന്നായിരുന്നു. പണ്ടകശാലായുടേയും വ്യാപാരത്തിന്റേയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലങ്ങളില്‍ ചീനത്തുനിന്നും പ്രത്യേകമാളുകളെ അയച്ചിരുന്നു. നീലം, ഇഞ്ചി, കുരുമുളക്, മുത്ത്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഇവിടെ സംഭരിച്ചിരുന്നതും അതിനു ശേഷം </span></div><div style="text-align: left;"><span style="color: black;">കയറ്റി അയച്ചിരുന്നതും. പിഞ്ഞാണങ്ങള്‍, ഭരണികള്‍ തുടങ്ങി അനേകം മണ്‍പാത്രങ്ങളും ചീനപ്പട്ട് തുടങ്ങിയ തുണിത്തരങ്ങളും ചീനയില്‍ നിന്നും തദ്ദേശീയര്‍ക്ക് എത്തിയിരുന്നതും ഈ പണ്ടികശാലകള്‍ വഴിതന്നെ. "</span></div><div style="text-align: justify;"><br />
</div><div style="text-align: right;"><em>-ചരിത്രത്താളുകളില്‍ നിന്നും മാര്‍ക്കോപോളോ (1254 - 1324 )</em></div><div style="text-align: left;"><br />
</div><div style="text-align: left;">"അറുപതുകളില്‍ ചൈനീസ് റിവിഷനിസം നടക്കുമ്പോള്‍ ഞാന്‍ യൌവനത്തിന്റെ പടിവാതില്‍ക്കലായിരുന്നു.ഞങ്ങളുടെ നാടിന്റെ സ്പന്ദനത്തിന്റെ സിരാകേന്ദ്രം 'ഭാഷാപോഷിണി' വായനശാലയും അതിനോട് ചേര്‍ന്ന് കിടക്കുന്ന ഏതാനും ചെറിയ കച്ചവട </div><div style="text-align: left;">സ്ഥാപനങ്ങളുമായിരുന്നു. സഖാവ് കുമാരേട്ടന് വായനശാലയുടെ മുറ്റത്ത് കൂടിയിരിക്കുന്ന ആളുകള്‍ക്ക് </div><div style="text-align: left;">മുന്നില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവത്തെക്കുറിച്ച് സംസാരിച്ച് കത്തിക്കയറും. അതിനുശേഷം ഹൈദ്രുവിന്റെ ചായക്കടയിലേക്ക് നീങ്ങും. ചൂടുചായ ഗ്ലാസ്സില്‍ നിന്നും പിഞ്ഞാണത്തിലേക്ക് പകര്‍ന്നു ഊതി മോത്തിക്കുടിക്കുന്നതിനിടയില്‍ അദ്ദേഹം പിന്നെയും വാചാലനാകും. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനെക്കുറിച്ചും ചൈന, ഒരു വന്‍ ശക്തിയാകുന്നതിനെപ്പറ്റിയും റഷ്യ- ചൈന- ഇന്ത്യ അച്ചുതണ്ട് രൂപപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചും അദ്ദേഹം വാതോരാതെ പറഞ്ഞുകൊണ്ടെയിരിക്കും. സഖാവ് കുമാരേട്ടന് അനുയായികള്‍ ഏറിവരികയായിരുന്നു. മറ്റനേകം പേരോടൊപ്പം ചായക്കട ഹൈദ്രു, പലചരക്കുകടക്കാരന് അന്തോണി, ബാര്‍ബര്‍ വാസു, തുന്നല്ക്കാരന് അപ്പു എന്നിവര്‍ കൂടി അദ്ദേഹത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ ഇച്ചിരി പോന്ന പ്രദേശത്തിന്റെ പേര് കുഴിക്കാട്ടിരി എന്നതില്‍നിന്നും ചൈനാബസാര്‍ എന്നായി രൂപാന്തരം പ്രാപിക്കുകയായിരുന്നു." </div><div style="text-align: left;"><br />
</div><div style="text-align: right;"><em>- തന്റെ ക്ലാസ്സുകളൊന്നില് പ്രൊഫ. സോമശേഖരന്‍ </em></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
"നഗരത്തിലെ തിരക്കേറിയ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും എട്ടുനിലകളുള്ള ഷോപ്പിംഗ് മാളിനോട് ചേര്‍ന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് നൂറുമീറ്ററോളം പോയാല്‍ വലത്തോട്ട് ഒരു ഇടുങ്ങിയ നിരത്ത് പ്രത്യക്ഷപ്പെടും. അതാണ് ചൈനാബസാര്‍. പണ്ടിതിനു ബര്മ്മാബസാര് എന്നായിരുന്നു പേര്. അന്നും ഇന്നും വില്പന നടത്തുന്നത് ഭൂരിഭാഗം വരുന്ന നേപ്പാളികളും ഏതാനും ബര്‍മ്മാക്കാരും തിബത്തന്മാരുമാണ്. വില്പന സാമഗ്രികള്‍ക്ക് പരിവര്‍ത്തനം വന്നിരിക്കുന്നു. ചൈനീസ് ടോയ്സ് മുതല്‍ ബൈക്കുവരെ നമുക്കിവിടെ കിട്ടും. "</div><div style="text-align: justify;"><br />
</div><div style="text-align: right;"><em>- ചുണ്ടില്‍വിരിഞ്ഞ മൃദുസ്മേരത്തിന്‍ അകമ്പടിയോടെ സഹപാഠി എലേന തെരേസ പോള്‍</em></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: left;">"പ്രത്യയശാസ്ത്രപരമായ മാര്ഗ്ഗബോധമില്ലാതെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി യിലേക്ക് മുന്നേറാനാണ് ശ്രമമെങ്കില്‍ റഷ്യന്സുന്ദരികള് മദ്ധ്യപൂര്‍വേഷ്യയിലും മറ്റും വ്യഭിചരിക്കുന്ന പോലെ ഭാവിയില്‍ ചൈനാസുന്ദരികളും വ്യഭിചാരത്തിന്റെ കമ്പോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടെന്നുവരാം. ഒരു പക്ഷെ നമ്മുടെ നാട്ടിലും ഈ പുതിയ ചൈനാബസാറുകള് പ്രത്യക്ഷപ്പെട്ടേക്കാം " </div><div style="text-align: justify;"><br />
</div><div style="text-align: right;">- <em>ഒരു പ്രഭാഷണത്തിന്നിടയില്‍ ഈ അവസരത്തില്‍ പേര് സൂചിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വന്ദ്യ വയോധിക ചിന്തകന്‍.</em></div><div align="left" style="text-align: right;"><br />
</div><div align="left" style="text-align: right;"><br />
</div><div style="text-align: left;">ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ച് സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ വീക്ഷണ കോണുകളിലൂടെ പഠനം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥിയായ സത്യശീലന് എന്ന ഞാനങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിലെത്തുകയായിരുന്നു. നൂറ്റാണ്ടുകളുടെ പെരുമയുള്ള ബന്ധത്തിന്റെ സത്തയെന്ത് എന്ന ചോദ്യം എന്റെ മുന്നിലവശേഷിച്ചു. </div><div style="text-align: left;"><br />
</div><div style="text-align: left;">മാര്‍ക്കോപോളോ പറഞ്ഞു : അത് വെറും ചരക്കുകളുടെ വിനിമയം മാത്രമായിരുന്നു. ഒപ്പം ഒരല്പം സാംസ്കാരിക വിനിമയവും നടന്നിരിക്കാം. </div><div style="text-align: left;"><br />
</div><div style="text-align: left;">പ്രൊഫ. സോമശേഖരന്‍ : പ്രത്യയശാസ്ത്രപരമായ ഒരു സംവേദനമായിരുന്നു അത്. പെരുവിരലില്‍നിന്നും സിരകളിലൂടെ ചംക്രമിച്ച് മസ്തിഷ്കം വരെ എത്തുന്ന അഗോചരമായ ഒന്ന്. </div><div style="text-align: left;"><br />
</div><div style="text-align: left;">കമ്പോളത്തിന്റെ വര്ത്തമാനരൂപമാണിത്. ഒരുതരം ഇന്വേഷ്യന്. കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന് വിവക്ഷ.</div><div style="text-align: left;">ഇതില്‍ പ്രത്യയശാസ്ത്രമോ സാംസ്കാരികമോ ആയ സ്വാധീനമേതുമില്ല. -എലേന തെരേസ പോള്‍</div><div style="text-align: left;"> </div><div style="text-align: left;"></div><div style="text-align: left;">അടുത്ത ഊഴം ചിന്തകന്റെതായിരുന്നു: പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലഘട്ടമാണ് മുന്നില്‍</div><div style="text-align: left;">ഉറ്റു നോക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ മൂല്യച്യുതിയെ കണക്കിലെടുത്ത് വേണ്ടിവരും ഇനിയുള്ള നാളുകളില്‍ ഏതൊരു ബന്ധവും വിശകലനം ചെയ്യപ്പെടെണ്ടത്</div><div style="text-align: left;"> </div><div style="text-align: left;"></div><div style="text-align: left;">ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളും ചരിത്രവും ഇഴ പിരിഞ്ഞുകിടക്കുന്ന പ്രതിസന്ധിഘട്ടത്തിനിടയില് ഒരു നാള് അവള്, എലേന തെരേസ പോള്‍, പാര്‍ക്കിലെ ചെറിയ മുളംകാട് നിഴല്‍ വീഴ്ത്തുന്ന കോണ്‍ക്രീറ്റ് ബഞ്ചില്‍ എന്റെ തോളിലേക്ക് ചാരിയിരുന്ന് പതുക്കെ പറഞ്ഞു: " നമ്മള് നമ്മുടേതുമാത്രമായ ഒരു കാലയളവിലാണ് ജീവിക്കുന്നത്. അതുകൊണ്ട് വര്‍ത്തമാന കാലത്തിന്റെ ഇടനാഴികകളിലൂടെ മാത്രം ചരിക്കുക." </div><div style="text-align: left;"><br />
</div><div style="text-align: left;">അങ്ങിനെയാണ് ഞാന്‍ 'ചൈനാബസാര്‍ ' സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നത്. </div><div style="text-align: left;"><br />
</div><div style="text-align: left;">അതൊരു ഞായറാഴ്ചയായിരുന്നു . നഗരത്തിന്റെ മുഖം ഞായറാഴ്ചകളില്‍ വിഭിന്നമാണ്. സ്ഥിരമായി തുറന്നു</div><div style="text-align: left;">കിടക്കാറുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിദ്രയിലായിരിക്കും. അവയുടെ സ്ഥാനത്ത് നടവഴികളില്‍ ചെറുകച്ചവടക്കാര്‍ പ്രത്യക്ഷപ്പെടും. സാധാരണ ദിനങ്ങളില്‍ ഏതോ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു പായുന്ന ആളുകള്‍ അന്ന് അലക്ഷ്യമായി അങ്ങുമിങ്ങും ചിതറി നടക്കുന്നുണ്ടാവും. അതിനിടയിലൂടെ ഞാനും നടന്നു. പക്ഷേ, എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. അവള് പറഞ്ഞത് പോലെ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് അല്പം പോയപ്പോള്‍ വലതുഭാഗത്തെക്ക് നീളുന്ന ഒരു ഇടുങ്ങിയ നിരത്ത് കാണാനായി. </div><div style="text-align: left;">അതിന്റെ ഇരുവശങ്ങളിലുമായി മരപ്പലകകളും ടാര്‍പോളിന്‍ ഷീറ്റുകളും കൊണ്ട് സൃഷ്ടിച്ചെടുത്തിരിക്കുന്ന ഷെഡുകളുടെ നീണ്ടനിര ദൃശ്യമായി. അവയ്ക്കിടയില്‍ ചില വലിയ സ്ഥാപനങ്ങളും ഇലാതില്ല. കളിപ്പാട്ടങ്ങളും സുഗന്ധദ്രവ്യങ്ങളും മുതല്‍ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ നീളുന്ന പലവിധ സാമഗ്രികളും ഇവയില്‍ പലതിലുംമായി നിരത്തിയിരിക്കുന്നു. എല്ലാ കടകളുടേയും സ്ഥായിയായ ഭാവം ഏറെക്കുറെ ഒന്നുതന്നെ. മദ്ധ്യവയസ്കരോ അതിലുമേറെയോ പ്രായമുളള ഒരു നേപ്പാളി അഥവാ തിബത്തന്‍ സ്ത്രീയോ പുരുഷനോ അതിനുള്ളില്‍ ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും. ഒന്നോ രണ്ടോ മംഗ്ലോയ്ഡ് സുന്ദരന്മാരോ സുന്ദരികളോ നമ്മെ അവരുടെ വില്പനശാലയിലേക്ക് വാക്ചാതുരിയോടെ ക്ഷണിക്കുന്നു. ആ ചൈനാബസാറിലൂടെ ഓരോ ചലനവും സാകൂതം വീക്ഷിച്ചുകൊണ്ട് ഞാന്‍ പതുക്കെ നടന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;">"ഇദര്‍ ആയിയേ ഭായീ സാബ്" - ഒരു നേപ്പാളി സുന്ദരിയുടെ കിളിമൊഴി.</div><div style="text-align: left;"><br />
</div><div style="text-align: left;">ഞാന്‍ ആ കടയിലേക്ക് നോക്കി . ഇലക്ട്രോണിക്സ് ഗുഡ്സ് വില്‍ക്കുന്ന സ്ഥലമാണ് - "ഫ്യൂജിയാന്‍ സൂപ്പര്‍ ഷോപ്പ്". കാല്‍ക്കുലേറ്റര്‍ മുതല്‍ ടെലിവിഷന്‍ വരെ പലതും അവിടെ ഇരിപ്പുണ്ട്. അവള് എന്റെ ശ്രദ്ധ ചെറിയൊരു ടിവിയിലേക്ക് ക്ഷണിച്ചു. സാധാരണ മാര്‍ക്കറ്റില്‍ കാണുന്ന പോര്‍ട്ടബിള്‍ ടിവിയെ അപേക്ഷിച്ച് അതിനു ഇരുപതു ശതമാനത്തോളം വില കിഴിവുണ്ട് എന്നും ഇപ്പോള്‍ അതിന്റേയും പകുതി വിലയ്ക്കാണ് വില്‍ക്കുന്നതെന്നും അവള് പറഞ്ഞു.. അത് വാങ്ങുന്നതിനായി ചെറിയൊരു കൊഞ്ചലോടെ അപേക്ഷിക്കുകയും ഇതിലും ലാഭത്തില്‍ വേറൊന്നു കിട്ടുകയില്ലെന്നു മോഹിപ്പിക്കുകയും ചെയ്തു. ടിവി വാങ്ങണമെന്ന് കുറച്ചു നാളുകളായി വിചാരിക്കുന്നതിനാലും ഇപ്പോള്‍ അതിനുള്ള പൈസ കയ്യിലുള്ളതിനാലും ഞാനാ പോര്‍ട്ടബിള്‍ ടിവി വാങ്ങാന്‍ തീരുമാനിച്ചു. അക്കാര്യം അദ്രിതയോട് -അതാണവളുടെ <span> </span></div><div style="text-align: left;">പേരെന്ന് ഷോപ്പിനകത്തിരിക്കുന്ന <span> </span>വൃദ്ധന്റെ മുറിഞ്ഞു വീഴുന്ന സംഭാഷണശകലത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു - പറഞ്ഞു . </div><div style="text-align: left;">അവളുടെ പുഞ്ചിരി ഒരിക്കല്‍ കൂടി ഏറ്റുവാങ്ങി ടിവിയുമായി ഞാന്‍ ആ നിരത്തിലൂടെ തിരിച്ചു നടന്നു. </div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: right;"><strong><span style="color: blue;">(തുടരും...)</span></strong></div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-33098914345656411252011-08-25T00:28:00.001-07:002011-10-02T22:56:28.048-07:00വിമര്‍ശിക്കപ്പെടേണ്ട അന്നക്കൂട്ടം<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiPIO0hq0ArWRbtc_wGsvADfmpYOo4lHfHHutS4Pp5ZTnvz0VyW7Z2LKthLJIscn4a62CXy0eF6MrkI1IJzcgkmr2Pg_CCZ4yygmIGCnGhnLMk4uAYWQALH3byAshw0MHb5DFkQgyoZzuS/s1600/AnnaHazare1-190.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" kca="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiPIO0hq0ArWRbtc_wGsvADfmpYOo4lHfHHutS4Pp5ZTnvz0VyW7Z2LKthLJIscn4a62CXy0eF6MrkI1IJzcgkmr2Pg_CCZ4yygmIGCnGhnLMk4uAYWQALH3byAshw0MHb5DFkQgyoZzuS/s1600/AnnaHazare1-190.jpg" /></a></div><br />
<div style="text-align: justify;">ടീം അന്നയുടെ ജന്‍ ലോക്പാല്‍ ബില്ലിനെതിരെ രാഷ്ട്രീയ രംഗത്ത് നിന്നുമല്ലാത്ത ആദ്യത്തെ ശക്തമായ പ്രതികരണമാണ് ചില മാധ്യമങ്ങളിലൂടെ അരുന്ധതി റായിയുടെതായി വന്നിട്ടുള്ളത്. <br />
<br />
<a href="http://www.thehindu.com/opinion/lead/article2379704.ece?homepage=true"><span class="Apple-style-span" style="color: #e06666;">http://www.thehindu.com/opinion/lead/article2379704.ece?homepage=true</span></a></div><br />
<div style="text-align: justify;">ശ്രീമതി റായി പറയുന്നതുപോലെ ഹസാരെയുടെ ഇപ്പോഴുള്ള സമര രീതികളും മാര്‍ഗ്ഗങ്ങളും ഗാന്ധിയന്‍ രീതികളുമായി താരതമ്യം ചെയ്യാനാകാത്തതാണ്. ഒരു പക്ഷെ, അഴിമതി തുടച്ചു നീക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം കലര്പ്പില്ലാത്തതാകാം. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ചിന്തകളെ നയിക്കുന്നവരും അദ്ദേഹത്തെ പിന്തുടരുന്നവരെന്ന് സ്വയം കല്‍പ്പിക്കുകയും ചെയ്യുന്നവരുമായ വലിയ ഒരു വിഭാഗത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടെണ്ടതാണ്. ഇവരില്‍ പലരും നല്ല പുള്ളികളല്ല എന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഇവര്ക്കിടയില്പ്പെട്ട് ഒരു കളിപ്പാവയായി മാറിയിരിക്കുന്നു ഹസാരെ അവര്‍കള്‍.</div><br />
<div style="text-align: justify;">അരാഷ്ട്രീയ വാദത്തിന്റെ നിസ്വനങ്ങളാണ് ടീം അന്നയുടെ സമരത്തില്‍ പ്രകടമാകുന്നത്. പലപ്പോഴും സ്വന്തം കാര്യങ്ങളില്‍ മാത്രം അഭിരമിക്കാന്‍ തയ്യാറാകുന്ന വലിയൊരു വിഭാഗം മധ്യവര്‍ത്തി സമൂഹമാണ് ഈ സംരഭത്തെ കയ്യയച്ചു പ്രോത്സാഹിപ്പിക്കുന്നത്. അഴിമതിക്കും കൈക്കൂലിക്കും എതിരെ ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ജീവിതപാതയിലെ നെട്ടോട്ടങ്ങള്ക്കിടയില് സ്വന്തം കാര്യം നേടാന്‍ അതിനു കൂട്ട് നില്‍ക്കുകയും ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് രാഷ്ട്രീയം എന്നത് പുച്ഛ്ച്ച് തള്ളാനുള്ള ഒരു സംജ്ഞയാണ്. </div><br />
<div style="text-align: justify;">ആഫ്രിക്കയിലും ഗള്‍ഫ് നാടുകളിലും അടുത്തയിടെ നടന്ന ജന മുന്നേറ്റങ്ങളായിരിക്കാം ഹസാരെ സമരത്തിനു വലിയൊരു വൈകാരിക പിന്തുണ ലഭിക്കാന്‍ പ്രേരകമായത്. ഭരണനേതൃത്തങ്ങള്ക്കും അഴിമതിക്കും ഒക്കെ എതിരായിരുന്നു ഈ മുന്നേറ്റങ്ങലെങ്കിലും വ്യക്തമായ പ്രത്യയശാസ്ത്ര സമീപനങ്ങളില്ലാത്തവയായിരുന്നു ഇവയെല്ലാം. അരാഷ്ട്രീയ വാദികളുടെ അലക്ഷ്യ മുന്നേറ്റങ്ങള്‍ എന്നുതന്നെ അവയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒടുവില്‍, കിട്ടിയ കുതിരയെ നിലവിലുള്ളതിലും വൃത്തികെട്ട ലായത്തില്‍ കൊണ്ടുപോയി തളക്കേണ്ടിവരുമെന്നു ഈജിപ്തിലേതുപോലുള്ള സ്ഥിതിവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. </div><br />
<div style="text-align: justify;">നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് തങ്ങള്‍ രൂപപ്പെടുത്തിയ ഒരു ബില്‍ മാത്രമേ പാസ്സാക്കാനാകൂ എന്ന് പറയാന്‍ ഹസ്സാരെമാര്ക്ക് എന്തധികാരം? അതിനു മണിക്കൂറുകളുടെ സമയം കൊടുത്തു പാര്‍ലമെന്റിനെ സൂചിമുനയില്‍ നിര്‍ത്തുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. ചര്‍ച്ചയിലൂടെ ഒരു സമവായത്തിലെത്താന്‍ സമ്മര്‍ദ്ദം കൊടുക്കുകയാണെങ്കില്‍ അത് സ്വീകാര്യം തന്നെ. പക്ഷേ അതിന്റെ റിസല്‍ട്ടിനായി കാത്തിരിപ്പ് വേണ്ടിവരും. അതായിരുന്നല്ലോ ഗാന്ധിയന്‍ രീതി . തന്റെ ലക്ഷ്യം നിറവേറ്റുന്നതിന് അഹീംസയില് അധിഷ്ടിതമായ സത്യഗ്രഹസമര മാര്‍ഗത്തില്‍ രണ്ടു ദശകത്തിലേറെ കാത്തിരിക്കേണ്ടിവന്നു അദ്ദേഹത്തിന്. </div><br />
<br />
<div style="text-align: justify;">ഭരണകൂടവും UPA യും മറ്റു രാഷ്ട്രീയ കക്ഷികളുമെല്ലാം ഈ സമര മാര്‍ഗത്തിനോട് നടത്തിയ സമീപനവും അപലപനീയം തന്നെ. വേണ്ടകാര്യങ്ങള്‍ വേണ്ടസമയത്ത് വേണ്ടപോലെ കൈകാര്യം ചെയ്തില്ല എന്നത് ഇവരുടെയെല്ലാം പരാജയമാണ്.</div><br />
<div style="text-align: justify;">നിലവിലുള്ള എക്സിക്യുട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയ്ക്കുപരിയായി പുതിയൊരു സംവിധാനം ഉണ്ടാക്കാനുളള തത്രപ്പാടിലാണല്ലോ. സൃഷ്ടി-സ്ഥിതി-സംഹാരത്തിനു കെല്പുള്ള ഒരു സംവിധാനം. കുറുന്തോട്ടിക്കും വാതം വന്നാല്‍ എന്താകും?</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഹസ്സാരെ സംഘം വൈകാരികമായി പറയുന്നത് ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ലോക പാല് ബില്‍ ഈ പറയുന്ന വിഭാഗങ്ങള്‍ക്ക് സുരക്ഷാകവചം ഒരുക്കി കൊണ്ടുമാത്രമേ രൂപപ്പെടുത്തൂ എന്നാണു. എന്നാല്‍ ഗവണ്മെന്റ് കരടുരേഖയില്‍ NGOs നെ ബില്ലിന്റെ പരിധിയില്‍ കൊണ്ട് വരുമ്പോള്‍ NGOs ഉള്‍പ്പെടുന്ന, ടീം അന്ന ഒരുക്കുന്ന ജന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഇവര്‍ വരുന്നില്ല. രാഷ്ട്രീയക്കാരും അന്നക്കൂട്ടവും തമ്മില്‍ എന്ത് വ്യത്യാസം? ആരാന്റെ പറമ്പിലെ തേങ്ങയാവുംപോള് പ്രശ്നമില്ല എന്നോ? </div><div style="text-align: justify;"><br />
അടുതകാലത്തുനടന്ന മിക്ക വന്‍ അഴിമതിക്കഥകളു ടേയും ഉള്ളടക്കം - അത് 2G Spectrum ആയാലും KG Basin ആയാലും CWG Contract ആയാലും - കോര്പ്പറേറ്റ്കളോ സമാന വ്യക്തികളോ ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവര്‍ക്ക് വേണ്ടിയാണ് പലപ്പോഴും കൂട്ടുനില്‍ക്കുന്നത്. സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങളും ചിലപ്പോഴൊക്കെ അഴിമതിക്ക് മറനില്ക്കുകയോ കുടചൂടുകയോ ഒക്കെ ചെയ്യുന്നുണ്ട്. </div><br />
<div style="text-align: justify;">ഇവിടെയാണ് അരുന്ധതി റായുടെ വാദത്തിന്റെ പ്രസക്തി- ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കോര്‍പ്പറേറ്റുകളും മീഡിയയും NGOs<span class="Apple-style-span" style="background-color: white;"> ഉം </span><span style="background-color: white;">വരണമെന്നത്. </span></div><br />
<div style="text-align: justify;">ഏതായാലും ഒരുകാര്യം ഈയുള്ളവന് ഉറപ്പുണ്ട്. ലോക്പാല്‍ ബില്‍ , അത് 'ജന' ആയാലും 'ഗവ' ആയാലും ഇവിടുത്തെ അഴിമതി ശമിപ്പിക്കുന്നതിനുള്ള ഒരു ദിവ്യ ഔഷധമല്ല. അത് മുളയിലെ നുള്ളുന്നതിനുള്ള ഇച്ചാശക്തിയും ബോധവത്കരണവും സാഹചര്യങ്ങളുമാണ് നമുക്കാവശ്യം. </div><br />
</div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-74451423594550533552011-02-14T21:40:00.000-08:002011-02-20T20:21:08.405-08:00ബിയാസിന് തീരഭൂവില്‍ (ഭാഗം - 2 )<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;"><span style="font-size: xx-small;"> .</span><br />
<em><span style="color: orange;">(ഭാഗം - 1 ന്റെ തുടര്‍ച്ച)</span></em><br />
<br />
<br />
<em><span style="color: orange;"></span></em></div><div style="text-align: justify;"><span style="color: orange;"><span style="color: #660000;"><strong>മനാലിയിലേക്ക്.... </strong></span></span> </div><br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHxfgp0BjVNviW8SMqgixY3p0CO38m62OAkRnQJPSS6JVO3P3WGryE0CWXrK_HbZcemlXJNF7adA7lLl61QKmOdFF-NL3_W8X6TgreWNUNHSRCFuv02H6PQlzcWkzRyMKfoJ3p6iXijt4h/s1600/2.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><em><img border="0" h5="true" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHxfgp0BjVNviW8SMqgixY3p0CO38m62OAkRnQJPSS6JVO3P3WGryE0CWXrK_HbZcemlXJNF7adA7lLl61QKmOdFF-NL3_W8X6TgreWNUNHSRCFuv02H6PQlzcWkzRyMKfoJ3p6iXijt4h/s200/2.jpg" width="136" /></em></a><br />
<div style="text-align: justify;"><span style="color: black;">കുളുവില്‍ നിന്നും മനാലിയിലേക്കുള്ള ദൂരം 40 കി.മീ. ആണ്. വീണ്ടും ബിയാസിന്റെ തീരത്ത് കൂടി തന്നെ യാത്ര.</span><br />
<br />
<span style="color: black;">കുളു ജില്ലയില്‍ ഉള്‍പ്പെട്ട വിവിധ താഴ്വാരങ്ങളിലായി ആയിരത്തിലേറെ ചെറുതും വലുതുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഉണ്ടത്രേ. അതുകൊണ്ടുതന്നെ കുളു 'ദൈവങ്ങളുടെ താഴ്വര' എന്നും അറിയപ്പെടുന്നു. പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും സാകേതമായ ഇവിടം ഇങ്ങനെ അറിയപ്പെടുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.</span></div><div style="text-align: justify;"></div><div style="text-align: justify;"><span style="color: blue;">< മഹാദേവിതീര്‍ത്ഥം</span> <br />
<br />
</div><div style="text-align: justify;"><div style="text-align: justify;"><div style="text-align: justify;">ഇവയില്‍ പ്രസിദ്ധമായ ഒന്നാണ് മഹാദേവിതീര്‍ത്ഥം. മനാലി റോഡില്‍, കുളുവില്‍ നിന്നും 2 കി.മീ. മാത്രം ദൂരെയായി ബിയാസിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും നോക്കുമ്പോള്‍ ബിയാസിന്റെ രൂപം അല്‍പ്പം ഭയാനകമാണ് - ആര്‍ത്തലച്ച്, പതഞ്ഞുപൊങ്ങി, അങ്ങനെ.... പ്രശസ്തമായ വൈഷ്ണവദേവീ ക്ഷേത്രത്തിലേതുപോലെ ഒരു ഗുഹക്കുള്ളിലാണ് ഇവിടെ ദുര്‍ഗ്ഗയുടെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രദേശം വൈഷ്ണോദേവി എന്നും അറിയപ്പെടുന്നു. ഇടുങ്ങിയ ഗുഹാഗഹ്വരത്തിലൂടെ മുട്ടില്‍ ഇഴഞ്ഞു നീങ്ങിവേണം ക്ഷേത്ര ദര്‍ശനം നടത്താന്‍. 1964 -ല്‍ സ്ഥാപിച്ച ഈ ക്ഷേത്രത്തില്‍ 1965 മുതല്‍ ജ്വലിച്ചു നില്‍ക്കുന്നതെന്ന് പറയപ്പെടുന്ന 'അഖണ്ഡജ്യോതി' എന്ന ഒരു ദീപസംജയവുമുണ്ട്.<br />
<br />
ഈ യാത്രയില്‍ വഴിയിലുടനീളം ഫല സമൃദ്ധമായ ആപ്പിള്‍ തോട്ടങ്ങള്‍ കാണാമായിരുന്നു. ബിയാസിന്റെ മറുകരയിലുള്ള മലനിരകളിലും ആപ്പിള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടത്രെ. ആര്‍ത്തൊഴുകുന്ന ബിയാസിനു കുറുകെ ഇട്ടിട്ടുള്ള ചെറിയ 'റോപ് വേ' കളിലൂടെ ഈ പ്രദേശത്തുനിന്നും ആപ്പിളുകള്‍ മുഖ്യപാതയിലേക്ക് എത്തിക്കുന്നത് കുളുവില്‍ നിന്നും മനാലിയിലേക്കുള്ള യാത്രയില്‍ പലയിടത്തും കാണാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ മാര്‍കറ്റ് സ്ഥിതിചെയുന്നത് മനാലിക്ക് സമീപമാണ്. ഈ മാര്‍ക്കറ്റ് സന്ദര്‍ശനം പുതിയൊരു അനുഭവമായിരുന്നു. സാധാരണ പഴം -പച്ചക്കറി മാര്‍ക്കറ്റുകളില്‍ കാണുന്ന വൃത്തിഹീനത അശ്ശേഷമില്ല. ഗ്രേഡിനനുസൃതമായി കിലോവിനു 10 രൂപ മുതല്‍ ആണ് ആപ്പിളിന് വില. 'ഫാം ഫ്രഷ്' ആയ ഈ ആപ്പിളുകള്‍ തേനൂറുന്നവയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ആപ്പിള്‍ കയറ്റി പോകാന്‍ കാത്തുകിടക്കുന്ന ഉയരത്തില്‍ ബോഡി കെട്ടിയ ട്രക്കുകളുടെ നീണ്ടനിരയും ഇവിടെ കാണാന്‍ കഴിഞ്ഞു.<br />
<br />
<strong><span style="color: #660000;">മനാലി- സഞ്ചാരികളുടെ പറുദീസ</span></strong><br />
<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoZh2xNqelBU05uVltvOlHjaSfNkgdLMkxkx2tDiiAcCn-JGUTf4hY3WnMQ6vCT1rZOJRHddYLEKR03AWhc_9Eztb8-hY8Bfo8q_JPb2kssVSDG2XHYmzUdQvDxYXHXYU-Rl2M8usVswk4/s1600/Beas+at+Manali.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" h5="true" height="210" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoZh2xNqelBU05uVltvOlHjaSfNkgdLMkxkx2tDiiAcCn-JGUTf4hY3WnMQ6vCT1rZOJRHddYLEKR03AWhc_9Eztb8-hY8Bfo8q_JPb2kssVSDG2XHYmzUdQvDxYXHXYU-Rl2M8usVswk4/s320/Beas+at+Manali.JPG" width="320" /></a></div><div class="separator" style="clear: both; text-align: center;"> <span style="color: blue;">ബിയാസ് മാനാലിയിലൂടെ</span> </div><br />
മുന്നില്‍ ബിയാസ് നദി. അതിനുമപ്പുറം പച്ച പുതച്ചു നില്ക്കുന്ന നിബിഡ വനങ്ങള്‍. ഇവയ്ക്കെല്ലാം പിറകില്‍ മഞ്ഞു കിരീടമണിഞ്ഞു തലയുയര്‍ത്തി നില്ക്കുന്ന പര്‍വ്വതശിഖരങ്ങള്‍. മനാലി സഞ്ചാരികളുടെ പറുദീസ തന്നെ. <br />
<br />
സമുദ്രനിരപ്പില്‍ നിന്നും 6500 അടിയിലേറെ ഉയരത്തിലാണ് മനാലി സ്ഥിതിചെയ്യുന്നത്. നേരത്തെ പറഞ്ഞ മനോഹാരിത മനാലിക്ക് 'പര്‍വ്വതങ്ങളുടെ രാജ്ഞി' എന്ന പേരും നേടിക്കൊടുത്തിട്ടുണ്ട്. 'മനുവിന്റെ വീട് (ആലയ)' ആണ് മനാലിയായി ലോപിച്ചത് എന്നുപറയുന്നു. 1958-ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്റു ഇവിടെ വന്ന് താമസിച്ചതോടെയാണ് ഈ പ്രദേശം ടൂറിസ്റ്റ് മാപ്പില്‍ ഇടം നേടിയത്. <br />
<br />
മാനാലിയിലൂടെ ഒഴുകുമ്പോള്‍ ബിയാസ് കാഴ്ചയില്‍ ഏറെക്കുറേ ശാന്തയാണ്. നദിയുടെ ചലനം വനഭൂവില്‍<br />
പ്രതിധ്വനിച്ചുണ്ടാകുന്ന ഒരു ഇരമ്പിച്ച അല്പം വന്യത നല്കാതില്ല. വലിയ പാറക്കല്ലുകളിലൂടെയാണ് ഇവിടെ ബിയാസ് ഒഴുകുന്നത്. പാറകള്ക്കൊന്നിനും വഴുക്കലുള്ളതായി തോന്നിയില്ല. നട്ടുച്ചക്കു പോലും ജലത്തിന് കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബിയാസിനോടു ചേര്‍ന്നും അല്ലാതെയും മനാലിയില്‍ 400-ഓളം ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട്.<br />
<br />
മനാലി ടൌണ്‍ ചെറുതെങ്കിലും വൃത്തിയോടെയും ചിട്ടയോടെയും ക്രമീകരിച്ചിരിക്കുന്ന പ്രദേശമാണ്. എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങള്‍, അലങ്കാര ബാഗുകള്‍, വനവിഭവങ്ങള്‍ എന്നിവകൊണ്ട് സജീവമാണ് ഇവിടുത്തെ മാര്‍ക്കറ്റുകള്‍. മനാലിയിലെ എംബ്രോയ്ഡറി പ്രത്യേകം പരാമര്ശമര്ഹിക്കത്തക്കവിധം മനോഹരമാണ്. ചുരിദാറുകളിലും ഉറുമാലുകളിലും തുന്നല്പ്പണിചെയ്യുന്ന സ്ത്രീകളെ മിക്ക കടകള്‍ക്ക് മുന്നിലും കാണാം. ഇവിടെ പൊടിപൊടിക്കുന്ന മറ്റൊരു കച്ചവടം ഐസ്ക്രീമിന്റെതാണ്. മറ്റേതൊരു നഗരത്തേയും പോലെ മനാലി ടവ്നും സജീവമാകുന്നത് സന്ധ്യയോടെ തന്നെ. കിടുകിടുക്കുന്ന തണുപ്പില്‍ വിവിധ ഫ്ലേവറകളിലുള്ള ഐസ്ക്രീം നുകര്‍ന്ന് നടക്കുന്ന വിനോദ സഞ്ചാരികളാണ് ഇതിലേറെപങ്കും. <br />
<br />
<strong><span style="color: #660000;">'റോജാ' ടെമ്പിളും ഗുലാബയും</span> </strong><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs6ivjLr8cf1vvbf662Mm2SoTcI2vBxG53UDhefD1oQEFfHNWPZEEmy0AdrjpWswoN_QddxkI2R_VdubTS4QuppZrF7ArCHxWrq9n1672L3IOp3X8G_T6co_rAMrMZlBXGEuJVHRYFWFGF/s1600/ROJA+TEMPLE.JPG" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" h5="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs6ivjLr8cf1vvbf662Mm2SoTcI2vBxG53UDhefD1oQEFfHNWPZEEmy0AdrjpWswoN_QddxkI2R_VdubTS4QuppZrF7ArCHxWrq9n1672L3IOp3X8G_T6co_rAMrMZlBXGEuJVHRYFWFGF/s1600/ROJA+TEMPLE.JPG" /></a></div></div><br />
മനാലി ടൌണില്‍ നിന്നും ഏതാണ്ട് ഒന്നൊന്നര കിലോ മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഹിഡിംബി ക്ഷേത്രം. പഗോഡ ശൈലിയില്‍ ഒന്നിനുമുകളില്‍ മറ്റൊന്നെന്നപോലെ അടുക്കിയ നാല് മേല്ക്കൂരകളോടുകൂടിയതാണ് ഈ ക്ഷേത്രം. 'റോജ' എന്ന മണിരത്നം ചിത്രത്തിലെ നായിക പ്രതിസന്ധിഘട്ടങ്ങളില്‍ ഇടയ്ക്കിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. <br />
<br />
<br />
<br />
അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക്, ടൂറിസ്റ്റ് ഗൈഡുകള്‍ ഈ ക്ഷേത്രത്തെ പരിചയപ്പെടുത്തുന്നത് 'റോജാ ടെമ്പിള്‍' എന്ന രീതിയിലാണ്.<br />
<br />
<div style="text-align: justify;">പഞ്ചപാണ്ടവരില് ഒരാളായ ഭീമസേനന്റെ പത്നിയും രാക്ഷസിയുമായ ഹിഡിംബി പിന്നീട് ദുര്‍ഗ്ഗയായി മാറിയത്രെ. 1553 A.D.യില്‍ രാജാ ബഹാദൂര്‍സിംഗ് ആണ് ക്ഷേത്രം നവീകരിച്ചതെന്നും പറയുന്നു. 80അടിയോളം ഉയരമുള്ള ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും അതിപുരാതനങ്ങളാണ്. ഹിഡിംബിയുടേതെന്നു പറയപ്പെടുന്ന പാറയില്പതിഞ്ഞ കാല്പാടവും അവര്‍ ധ്യാനിച്ചിരുന്നതെന്ന് കരുതുന്ന മുന്നില്‍ ഒരു പാറയോടുകൂടിയ ചെറിയ ഗുഹയും ഈ ക്ഷേത്രത്തിനകത്തുണ്ട്. </div><br />
ഉയര്‍ന്നുപൊങ്ങിനില്‍ക്കുന്ന വന്‍ ദേവതാരു മരങ്ങള്‍ ചുറ്റിലുമുണ്ട്. പ്രാചീന ക്ഷേത്രത്തിനു ഒരു വന്യമായ പശ്ചാത്തലം ഇതൊരുക്കുന്നു. ഇടതൂര്‍ന്നു നീണ്ടുനില്‍ക്കുന്ന രോമങ്ങളോടു കൂടിയ കുറിയ 'യാക്കുകളും' പഞ്ഞിക്കെട്ടുപോലെ രോമാവരണമുള്ള വെള്ളമുയലുകളും ഇവിടെ സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്. പൈസ കൊടുത്ത്, യാക്കിനു പുറത്ത് കയറിയും മുയലിനെ എടുത്തുമെല്ലാം ഫോട്ടോക്ക് പോസ് ചെയ്യുന്ന ധാരാളം ടൂറിസ്റ്റുകളെ കാണാന്‍ കഴിഞ്ഞു.<br />
<br />
മനാലിയില്‍ നിന്നും ൨൦ കി.മീ. മാറിയാണ് ഗുലാബ സ്ഥിതിചെയ്യുന്നത്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളും അതിനിരുവശവും പരന്നുകിടക്കുന്ന പുല്‍ത്തകിടിയും കാട്ടുപൂക്കള്‍ വിരിക്കുന്ന പരവതാനിയും എല്ലാം ചേര്‍ന്ന പ്രകൃതി ദൃശ്യമാണ് ഗുലാബയില്‍ ഉള്ളത്. മഞ്ഞുകാലം പക്ഷേ ഇതെല്ലാം കവര്ന്നെടുക്കുമത്രെ.<br />
<br />
<strong><span style="color: #660000;">രോഹ്തംഗ് പാസ്സ്</span></strong><br />
<br />
ഒരു നദിയുടെ ജനനം മുന്നില്‍ കാണുന്നത് എത്ര അവാച്യമായ അനുഭൂതിയാണ് നല്‍കുക എന്നത് രോഹ്തംഗ് പാസ്സിലേക്കുള്ള യാത്ര നമ്മെ അറിയിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 13050 അടി ഉയരത്തിലാണ് രോഹ്തംഗ് നിലകൊള്ളുന്നത്. ബിയാസിന്റെ തീരത്തുകൂടി മുകളിലേക്കുള്ള ഈ യാത്രയില്‍ ബിയാസ് നേര്‍ത്ത് ഒരു നീര്ച്ചാല് മാത്രമായി മാറുന്നത് നമുക്ക് കാണാം. ഹിമാലയത്തിന്റെ അടരുകളിലൂടെ ഊര്‍ന്നിറങ്ങുന്ന ചെറിയ ജലസ്രോതസ്സുകള്‍ ഇതിനെ പുഷ്ടിപ്പെടുത്തുന്നതും കാണേണ്ട കാഴ്ചയാണ്. <br />
<br />
</div><div style="text-align: justify;"></div><div style="text-align: justify;">തിബത്തന്‍ ഭാഷയില്‍ രോഹ്തംഗ് എന്നാല്‍ മൃതദേഹങ്ങളുടെ ആലയം എന്നത്രേ അര്‍ത്ഥം. കാലാകാലങ്ങളില്‍ ഇവിടെ നടക്കുന്ന അപകടമരണങ്ങളുടെ ശൃംഖല ഈ വാക്കിനെ അന്വര്‍ത്ഥമാക്കുന്നു. ഇവിടുത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. ചിലപ്പോള്‍ ശക്തമായ കാറ്റ്, മറ്റു ചിലപ്പോള്‍ ഭയാനകമായ മഞ്ഞു വീഴ്ച. പ്രശാന്തസുന്ദരമായ കാലാവസ്ഥയായിരിക്കും ഇനിചിലപ്പോള്‍. റോഡുവഴി എത്തിച്ചേരാവുന്ന ലോകത്തിലെ തന്നെ ഉയരം കൂടിയ ഇടങ്ങളിലൊന്നായ രോഹ്തംഗ് പാസ്സിലേക്കുള്ള യാത്ര തീര്‍ത്തും ദുര്‍ഘടമേറിയത് തന്നെ.<br />
<br />
</div><div style="text-align: justify;"></div><div style="text-align: justify;">മനാലിയില്‍ നിന്നും 51 കി.മീ. ആണ് രോഹ്തംഗിലേക്കുള്ള ദൂരം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷ നാണ് ഇവിടങ്ങളിലെ റോഡ് സംരക്ഷിക്കുന്നത്. ഒരു ഗട്ടര്‍ പോലുമില്ലാതെ വളരെ സുഖപ്രദമായ റോഡ്. ഈ റോഡ് താഴെ കാര്‍ഗിലിലേക്കും ലേയിലേക്കും നീളുന്നു. <br />
<br />
</div><div style="text-align: justify;"></div><div style="text-align: justify;">കാലത്ത് 11 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയ്ക്കുള്ള സമയമാത്രേ രോഹ്തംഗ് പാസ്സിലൂടെ കടന്നുപോകുന്നതിനു ഏറ്റവും അഭികാമ്യം. അതല്ലാത്ത ഒരു സമയമാണെങ്കില്‍ മഞ്ഞുവീഴ്ചയോ ഹിമക്കാറ്റോ മൂലം ജീവന് അപകടത്തിലായേക്കാം.</div><div style="text-align: justify;"></div><div style="text-align: justify;">ഞങ്ങളുടെ രോഹ്തംഗ് യാത്ര കാലത്ത് മനാലിയില്‍ നിന്നും ആരംഭിക്കുന്നു. വാഹനത്തില്‍, ഉയരങ്ങളിലേക്കുള്ള യാത്ര....<br />
<br />
</div><div style="text-align: justify;"></div><div style="text-align: justify;">മനാലിയില്‍ നിന്നും യാത്ര ഏതാണ്ട് 10 കി. മീ. ആയിക്കാണും. ആ പ്രദേശത്ത് മരപ്പലകകള്‍ കൊണ്ടു തട്ടികൂട്ടിയ ഒട്ടേറെ കുടിലുകള്‍ ദൃശ്യമായി. യാത്രികള്‍ക്കുള്ള ബൂട്ട്സ്, കട്ടിയുള്ള രോമക്കുപ്പായം, കയ്യുറകള്‍ എന്നിവ വാടകയ്ക്ക് കൊടുക്കുന്ന കടകളാണിവയെല്ലാം. ഓരോ കടക്കാരനും നമ്മെക്കൊണ്ടു സാധനങ്ങള്‍ എടുപ്പിക്കാന്‍ മത്സരിക്കുന്നു. പക്ഷേ ബാര്ഗൈനിങ്ങിനു സ്കോപ്പില്ല. റേറ്റ് ഫിക്സെഡ്. ഗ്രേ നിറത്തില്‍ തലമുതല്‍ മുട്ടിനു താഴെ വരെ നീളുന്ന ഒരു വസ്ത്രം ഞാനും തരപ്പെടുത്തി. ഒപ്പം ബൂട്ട്സും ഓട്ടവീണു തുടങ്ങിയിരിക്കുന്ന ഒരു ഗ്ലൌസും. <br />
<br />
</div><div style="text-align: justify;">താഴെ പരന്നു കിടക്കുന്ന മനാലി ടൌണ്‍. ഒരു വശത്ത് പച്ച വിരിച്ച കുളു താഴ്വര. അതിനു പതക്കം ചാര്‍ത്തി നീര്‍ച്ചാലുകള്‍.മറുവശത്ത് മഞ്ഞും ഹിമപാളികളും മൂടിക്കിടക്കുന്ന ഗിരി ശൃംഖങ്ങള്‍.... യാത്രയില്‍ കാണുന്ന കാഴ്ച ഇങ്ങനെ നീളുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">വഴിക്കൊരിടത്ത് നടന്നുകൊണ്ടിരിക്കുന്ന വിവാഹച്ചടങ്ങില്‍ ചെറുതായൊന്നു പങ്കുകൊണ്ടു. പാരമ്പര്യ വസ്ത്രമണിഞ്ഞു വരനും വധുവും. ഒരു ഫോട്ടോക്ക് ഒപ്പം നില്ക്കാന് അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ തടസ്സമൊന്നുമുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ചില</div><div style="text-align: justify;">കാരണവന്മാര് ചാടി വീണു. വധൂവരന്മാര്ക്ക് വിവാഹാശംസകളും നേര്‍ന്നു യാത്ര തുടര്‍ന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ടൂറിസ്റ്റ് വാഹനങ്ങളും മിലിട്ടറി ട്രക്കുകലുമല്ലാതെ മറ്റെന്തെങ്കിലും വണ്ടികള്‍ അധികമൊന്നും വഴിയില്‍ കാണാനുണ്ടായിരുന്നില്ല.</div><div style="text-align: justify;">രോഹ്തംഗിന്റെ മുകളിലെത്തുമ്പോള്‍ സമയം 11മണി ആവുന്നു. ശക്തമായ ഹിമക്കാറ്റ് വീശുന്നുണ്ട്. അതില്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്യാനാകാതെ നമ്മള് ആടിയുലയുന്നു. മഞ്ഞിന്‍കണങ്ങള്‍ വന്ന് ചെറുതായി നമ്മെ പൊതിയുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയെല്ലാം നീങ്ങി ശാന്തമായി. ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടേയിരുന്നു.</div><div style="text-align: justify;">അത് ഒക്ടോബര്‍ മാസമായിരുന്നു. കുളു താഴ്വരയേയും സമീപ പ്രദേശങ്ങളെയും ശൈത്യം ഗ്രസിക്കുന്നത്</div><div style="text-align: justify;">ഒക്ടോബറിലാണ്. അതുവരെ മഴക്കാലമാണ്. ഫെബ്രുവരി/ മാര്‍ച്ച് വരെ ശൈത്യം നീളും. നവംബര്‍ മുതല്‍ ഫെബ്രുവരിവരെ കുളു മിക്കവാറും മഞ്ഞില്‍ പുതച്ചുനില്ക്കുകയായിരിക്കും. പല പ്രദേശങ്ങളിലേയും താപനില (-)10 ഡിഗ്രീ സെല്‍ഷിയസ് വരെ എത്തിയിരിക്കും. രോഹ്തംഗ് പാസ്സ് പോലുള്ള ഒരു പ്രദേശത്ത് ആ സമയം എത്തിച്ചേരുക എന്നത് അചിന്ത്യം. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഒക്ടോബര്‍ മാസം യാത്രക്കായി തിരഞ്ഞെടുത്തത്. പക്ഷേ, രോഹ്തംഗില്‍ എത്തിയപ്പോഴാണ് ഈ തിരഞ്ഞെടുപ്പില്‍ സങ്കടം തോന്നിയത്. ഹിമം കട്ടപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര സ്വപ്നം കണ്ടു വന്നത് വെറുതെയായിപ്പോയോ?</div><div style="text-align: justify;"><br />
</div><div style="text-align: justify;">2 മണിയാവുമ്പോഴേക്കും മടങ്ങണം. ഇനിയും മൂന്നു മണിക്കൂര്‍ സമയം കയ്യിലുണ്ട്. ആദ്യം നടന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ മഞ്ഞ ഫലകത്തിനടുത്തെക്കായിരുന്നു. റോഡു വഴി കടന്നുപോകാന്‍ പറ്റുന്ന ഏറ്റവും ഉയരത്തിലുള്ള പ്രദേശം എന്ന് ആ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. റോഡ് അവിടെ നിന്നും ലേ വരെ നീളുന്നു. <br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWEOYg0AmXD8PDm6oHemCdVaqGn22k144XIeTpjqJPiRy8VHq-QIjydrbJeRAJc2g6_4IhGuVPFvOeclL2_zfOA6VZ5NS_fOFg87KecCrvSePZOkWvYAHjtNg5jk4nq_XTspHdD0ViQLBO/s1600/Rohtang+Pass.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="400" j6="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWEOYg0AmXD8PDm6oHemCdVaqGn22k144XIeTpjqJPiRy8VHq-QIjydrbJeRAJc2g6_4IhGuVPFvOeclL2_zfOA6VZ5NS_fOFg87KecCrvSePZOkWvYAHjtNg5jk4nq_XTspHdD0ViQLBO/s400/Rohtang+Pass.jpg" width="256" /></a></div></div><div style="text-align: justify;"><br />
</div><div style="text-align: justify;">അല്പം കൂടി ഉയരത്തിലേക്ക് നടക്കുകയാണെങ്കില്‍ ഒരുപക്ഷേ, മഞ്ഞുമൂടിയ ചെറുതായി ഹിമം പൊഴിയുന്ന പ്രദേശങ്ങള്‍ കാണാനായേക്കുമെന്ന് ഗൈഡ് പറഞ്ഞിരുന്നു. ഒപ്പം അവിടെയുള്ള കുതിരക്കാരുറെ മോഹനവലയത്ത്തില് വീഴരുതെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ നമ്മെ ഒരുപാടു ദൂരം സഞ്ചരിപ്പിച്ച് പ്രത്യേകിച്ച് ഒന്നും കാണിക്കാതെ തിരിച്ചെത്തിച്ചെന്നും വരാമത്രേ.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഞങ്ങള്‍, ഒരു ചെറു സംഘം ഏതായാലും നടക്കാന്‍ തീരുമാനിച്ചു. മുകളിലേക്കുള്ള കയറ്റം ദുസ്സഹമായിരുന്നു. ഹിമക്കാറ്റ്, ശ്വാസതടസ്സം, കനത്ത സ്വെറ്ററിന്നുള്ളിലൂടെപ്പോലും അരിച്ചെത്തുന്ന തണുപ്പിന്റെ തീവ്രത.... കുറിയ ചില പുല്ലുകളും ചെറിയ പാറകളും അല്ലാതെ മറ്റൊന്നുമില്ല. വഴിയില്‍ കസ്തൂരിയും കുങ്കുമവുമൊക്കെ വില്‍ക്കുന്ന നാടോടികള്‍ ചിലപ്പോഴൊക്കെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. തിരിച്ചു വരാനുള്ള ദിശ തെറ്റാതെ ഇരുന്നും നടന്നുമോക്കെയായി ഒരു മണിക്കൂര്‍ കൊണ്ട് ഒരു ശൃംഖത്തിന്റെ മുകളിലെത്തി. അവിടെനിന്നും താഴേക്കുള്ള കാഴ്ച... രണ്ടു മല നിരകള്‍ക്കിടയിലുള്ള പ്രദേശം. പല ഭാഗങ്ങളിലും അവിടെ മഞ്ഞിന്റെ വെള്ളപരവതാനി വിരിച്ചിരിക്കുന്നു. സൂര്യ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമശിഖരങ്ങള്‍ ഏതാനും കിലോ മീറ്ററുകള്‍ മാത്രം മുന്നില്‍. ആ 'ഹിമഭൂവിലേക്ക്' ഞങ്ങള്‍ ഇറങ്ങിച്ചെന്നു. കടുത്ത തണുപ്പിനെ വകവെയ്ക്കാതെ പത്തുമിനിട്ടിലേറെ അവിടെ ചിലവഴിച്ചു കാണും. ബൂട്ടുകള്ക്കടിയില്ക്കൂടി പോലും തണുപ്പ് എത്തിനോക്കാന്‍ തുടങ്ങി. ഗൈഡ് പറഞ്ഞ മുന്നറിയിപ്പു ഓര്‍മ്മയിലെത്തി. ഇനിയും നിന്നാല്‍ ഒരു പക്ഷേ, കാലുകള്‍ സ്ഥിരമായി മരവിച്ചു പോയേക്കാം. തിരിച്ചു നടക്കുമ്പോഴും ആ വിസ്മയ ലോകത്തിന്റെ ആസ്വാദനത്തിന്റെ അനുരണനങ്ങള്‍ മനസ്സില്‍ തന്നെ ഉണ്ടായിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഏതാനും നീര്‍ച്ചാലുകള്‍ ചേര്‍ന്ന് സുന്ദരിയായ ബിയാസ് ആയിമാറുന്ന കാഴ്ചയും കണ്ടുകൊണ്ട് രോഹ്തംഗില്‍ നിന്നുമുള്ള മടക്കയാത്ര, മനാലിയിലേക്ക്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #660000;">കലാകാരനും പര്വ്വതചാരുതയും സന്ധിക്കുമ്പോള്‍</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3aRRH2XOUu-PXUd859ygNz2R3SzWM36qP3axcgiHKyivXFwn9ifTYArI8wzdVucR3GMK8DP5mBZ3N2XTpdpzxl5usjrn_zA6a78t7tr7H5QNPoycdPNly8LR-ODmsRQWE6rdpS2zm-F-N/s1600/RORICH+ART+GALLERY.JPG" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="123" j6="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3aRRH2XOUu-PXUd859ygNz2R3SzWM36qP3axcgiHKyivXFwn9ifTYArI8wzdVucR3GMK8DP5mBZ3N2XTpdpzxl5usjrn_zA6a78t7tr7H5QNPoycdPNly8LR-ODmsRQWE6rdpS2zm-F-N/s200/RORICH+ART+GALLERY.JPG" width="200" /></a></div>മനാലിയില്‍ നിന്നുമുള്ള മടക്ക യാത്രയിലാണ് നഗ്ഗാര്‍ സന്ദര്‍ശിക്കുന്നത്. ഇത് ബിയാസിന്റെ മറുകരയിലാണ്. കുളുവില്‍ നിന്നും നഗ്ഗാറിലേക്കുള്ള ദൂരം 22 കി.മീ ആണ്. വിശ്വപ്രശസ്തമായ റോറിച്ച് ആര്‍ട്ട് ഗാലറി ഇവിടെ സ്ഥിതി ചെയ്യുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">1874 -ല്‍ റഷ്യയിലെ സെയിന്റ് പിറ്റേഴ്സ്ബര്‍ഗില്‍ ജനിച്ച നിക്കോളാസ് റോറിച്ച് നിയമത്തിലാണ് ബിരുദമെടുത്തതെങ്കിലും അദ്ദേഹത്തിന്റെ മേച്ചില്പുറം കല, സംസ്കാരം, പുരാവസ്തു ഗവേഷണം എന്നീ മേഖലകളിലായിരുന്നു. അദ്ദേഹത്തെ ലോകം അറിയപ്പെടാന്‍ തുടങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍, 1923-ല്‍, ഇന്ത്യയില്‍ വരികയും നഗ്ഗാറില്‍ വാസമുറപ്പിക്കുകയും ചെയ്തു. അദ്ദേഹം മാണ്ടിയിലെ രാജാവില്‍ നിന്നും വാങ്ങിയ ഗൃഹത്തിലാണ് ഇന്ന് ആര്‍ട്ട് ഗാലറി നിലകൊള്ളുന്നത്. 1947 ഡിസംബറില്‍ അവസാനിച്ച തന്റെ ജീവിത കാലത്തിനിടക്ക് 7000 -ത്തോളം പെയിന്റിംഗുകളും 30 -ഓളം ഗ്രന്ഥങ്ങളും അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രനായ ഡോ. സ്വെറ്റസ്ലോവ് റോറിച്ചും പിതാവിനെ പോലെത്തന്നെ പ്രശസ്തനായിരുന്നു. പ്രശസ്ത ഹിന്ദി നടി ദേവികാ റാണി ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">റോറിച്ച് ആര്‍ട്ട് ഗാലറിയുടെ നിയന്ത്രണം ഇപ്പോള്‍ റോറിച്ച് മെമ്മോറിയല്‍ ട്രസ്റ്റ് എന്ന സംഘടനക്കാണ്. രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആര്‍ട്ട് ഗാലറി. അതില്‍ 45 -ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഹിമാലയത്തിലെ സൂര്യാസ്തമയവും , എഴുന്നു നില്ക്കുന്ന ഹിമശിഖരങ്ങളും ഉള്‍പ്പെടെ ഒട്ടനവധി മനോഹര ചിത്രങ്ങള്‍ ഇവിടെയുണ്ട്. മുകളിലത്തെ നിലയില്‍ റോറിച്ച് കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അടച്ചിട്ടിരിക്കുന്ന സുതാര്യ ജാലകത്തിലൂടെയാണ് ഇവ കാണാന്‍ കഴിയുക. ആര്‍ട്ട് ഗാലറിയുടെ ഗാരേജില്‍ റോറിച്ച് ഉപയോഗിച്ചിരുന്ന 1928 മോഡല്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">കല്ലുപാകി വൃത്തിയാക്കി സൂക്ഷിച്ച നടപ്പാതയും നല്ലതുപോലെ പരിപാലിച്ചുവരുന്ന ചെറിയ പൂന്തോട്ടവും ചുറ്റും ഉയര്‍ന്നു നില്ക്കുന്ന ദേവദാരുവൃക്ഷങ്ങളും പുറകില്‍ ദൃശ്യമാകുന്ന ഹിമാസാനുക്കളും റോറിച്ച് ആര്‍ട്ട് ഗാലറിയുടെ വശ്യത കൂട്ടുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #660000;">ഓര്‍മ്മയില്‍ പെയ്തൊഴിയാതെ ബിയാസ്</span></strong> </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇനി മടക്കയാത്രയാണ്.</div><div style="text-align: justify;">ബിയാസിന്റെ തീരത്തുകൂടി.</div><div style="text-align: justify;">കുളു, ഭുണ്ടാര്‍, ബജൌരി എന്നീ പ്രദേശങ്ങള്‍ താണ്ടി മാണ്ടിയിലെത്തി.</div><div style="text-align: justify;">ബിയാസ്....,</div><div style="text-align: justify;">ഇവിടെ വച്ച് ഞാന്‍ നിന്നോടു വിട പറയുകയാണ്,</div><div style="text-align: justify;">പിരിയണമെന്നോരാഗ്രഹം ഒട്ടുമില്ലെന്നാകിലും.</div><div style="text-align: justify;">മൂന്നുനാള്‍ നീണ്ട സഹാവാസത്തിന്റെ യാമങ്ങളില്‍ നിയെനിക്കേകിയ അനുഭൂതികള്‍....</div><div style="text-align: justify;">ഓര്‍ക്കുന്നു ഞാനവയെല്ലാം ഇന്നുമിപ്പോഴും,</div><div style="text-align: justify;">ഓര്‍മ്മകളില്‍ വിരിയുന്ന കളകളാരവങ്ങള്ക്കൊപ്പം. </div><div style="text-align: justify;"><br />
</div><div style="text-align: center;"><span style="color: #990000;">============</span></div></div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-11319606043826201002011-01-31T22:40:00.000-08:002011-02-14T21:36:54.554-08:00ബിയാസിന് തീരഭൂവില്‍ (ഭാഗം -1)<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;">.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK9AomVsL91OzHXLe0LBaAfmzD0mYqfRvGwxHasFbQrp10UDR-gxxTPyF8tC2SbPYX-F7oi4SchxLchshuv-isrcdrVxWU9S258UkvlyLPjGkK_ImiO2aaZ8QEodzlkIvi06z_mDWFUK3V/s1600/Beas.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="218" s5="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK9AomVsL91OzHXLe0LBaAfmzD0mYqfRvGwxHasFbQrp10UDR-gxxTPyF8tC2SbPYX-F7oi4SchxLchshuv-isrcdrVxWU9S258UkvlyLPjGkK_ImiO2aaZ8QEodzlkIvi06z_mDWFUK3V/s320/Beas.jpg" width="320" /></a></div><div class="separator" style="clear: both; text-align: center;"><span style="color: blue;">ബിയാസ് നദി </span></div><br />
ബിയാസിനെ ആദ്യമായി കണ്ടുമുട്ടുന്നത് മാണ്ടിയില്‍ വച്ചാണ്. അപ്പോഴേക്കും സിംലയില്‍ നിന്നും 150 കിലോമീറ്ററോളം ഞാന്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതായിരുന്നില്ല ആ പ്രഥമ ദര്‍ശനം. ഏറെക്കുറേ അനാകര്‍ഷകയായ അവളെ നോക്കി ഞാന്‍ അറിയാതെ മന്ത്രിച്ചുപോയി: നീയോ ബിയാസ് ? കുളുവിന്റെ മാനസപുത്രിയാണ് പോലും...<br />
<br />
അവളില്‍ നിന്നും ഒരു തണുത്ത ചിരി ഉതിര്ന്നുവോ? അതില്‍ പരിഹാസത്തിന്റെയും പുച്ചത്തിന്റെയും ശല്കങ്ങള് ഒളിഞ്ഞിരുന്നുവോ? <br />
<br />
ഇനിയുള്ള യാത്ര ഉയരങ്ങളിലേക്കാണ്. ഹിമവാന്റെ മടിത്തട്ടിലൂടെ , കുളുവിലേക്ക്. യാത്രയില്‍ കാണുന്ന ദൃശ്യം- ഇടതു വശത്ത് നിറഞ്ഞു നില്ക്കുന്ന കുളുതാഴ്വര ; വലതു ഭാഗത്ത് ബിയാസ് നദി. മുകളിലോട്ടുപോകുംതോറും ബിയാസ് കൂടുതല്‍ ലാവണ്യവതിയാകുന്നു. ഉയരങ്ങളില്‍ നിന്നും വെളുത്ത പാറകളെ തഴുകിയുള്ള യാത്ര കളകളാരവം ഉയര്‍ത്തുന്നു. ചിലപ്പോളൊക്കെ അവള് ചുഴികള്‍ സൃഷ്ടിച്ച് അട്ടഹസിക്കുന്നു. <br />
<br />
</div><div style="text-align: justify;"><strong><span style="color: #660000; font-size: small;">'ലഷ് വാലി ഓഫ് കുളു '</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;">പതിമ്മൂന്നു -പതിന്നാലു വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ മനനം ചെയ്ത് പരുവപ്പെടുത്തിയിരുന്ന ഒരു സ്വപ്നമാണ് 'ലഷ് വാലി ഓഫ് കുളു'- സമൃദ്ധമായ കുളുതാഴ്വര. തിരുവനന്തപുരത്തെ ആര്‍ട്ട് ഗാലറി അന്ന് സന്ദര്‍ശിച്ചപ്പോള്‍ എന്നെ ആകര്‍ഷിച്ചത് രവിവര്‍മ ചിത്രങ്ങളേക്കാളെറേ മറ്റൊരു കലാകാരന്റെ സൃഷ്ടികളായിരുന്നു. കുളു താഴ്വരയെ ഏറെ സ്നേഹിച്ച റഷ്യക്കാരനായ നിക്കോളാസ് റോറിച്ചിന്റെ 'ലഷ് വാലി ഓഫ് കുളു' സീരീസിലുള്ള റിയലിസ്റ്റിക്ക് ചിത്രങ്ങള്‍. അന്നുമുതല്‍ എന്നെ സംബന്ധിച്ചിടത്തോളം കുളു ഒരു സ്വപ്ന ലോകമായിരുന്നു- മഞ്ഞിന്റെ ധവളാഭയും സസ്യജാലങ്ങളുടെ ഹരിതാഭയും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു 'ഫെയറി ലാന്റ്'.</div><div style="text-align: justify;"><br />
</div><div style="text-align: justify;">5503 ച. കി.മീ. വിസ്തീര്‍ണ്ണമുളള കുളു ജില്ല ഹിമാചല്‍ പ്രദേശിന്റെ ആകെ വ്യാപ്തിയുടെ ഇരുപതു ശതമാനത്തോളം വരും. 50 മൈലോളം നീളത്തിലും ഒരു മൈല്‍ വീതിയിലും കുളു വാലി വ്യാപിച്ചുകിടക്കുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #990000; font-size: small;">ചരിത്രം </span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;">കുളു എന്ന വാക്കിന്റെ ഉദ്ഭവം ബിയാസ് നദീതീരത്ത് വസിച്ചിരുന്ന 'കളൂട്ട്' എന്ന ഗോത്രവര്ഗ്ഗത്തില് നിന്നുമാണെന്ന് വിശ്വസിക്കുന്നു. മഹാഭാരതത്തില്‍ കളൂട്ടുകളെക്കുറിച്ച് പറയുന്നുണ്ട്. ഈ വംശത്തില്‍പ്പെട്ട പര്വ്വതേശ്വര രാജാവ് അര്‍ജ്ജുനനുമായി യുദ്ധം ചെയ്യുന്നതായും മറ്റൊരു രാജാവായ ക്ഷേമധ്രുതി യുദ്ധത്തില്‍ പരാജയപ്പെടുന്നതായും മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ഒന്നാം നൂറ്റാണ്ടിലേതുള്പ്പെടെയുള്ള നാണയങ്ങളും കളൂട്ട് വംശത്തിലേക്ക് വെളിച്ചം നല്‍കുന്നതത്രെ. പിന്നീട് 1500 വര്‍ഷത്തോളം കുളു 'പാല്' സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വെഹങ്കമണിപാലില് തുടങ്ങി ഏതാണ്ട് 85 -ഓളം പാല് രാജാക്കന്മാര് ഈ കാലയളവില്‍ കുളു ഭരിച്ചു. അതിനുശേഷം ഭരണം ഏതാനും 'സിക്' രാജാക്കന്മാരുടെ വശമായിരുന്നു. ലാഹോര്‍ ഉടമ്പടി പ്രകാരം 1846-ല്‍ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കൈവശമായി. 1963-ല്‍ കുളു ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. 1966-ല്‍ ഹിമാചല്‍പ്രദേശ് സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ അതിന്റെ ഭാഗമായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #990000; font-size: small;">ബിയാസ് നദി</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;">പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും പിന്‍ബലത്തില്‍, ആദിമമനുഷ്യന്റെ ഉത്ഭവം ബിയാസിന്റെ തീരഭൂവില്‍ നിന്നുമാണെന്ന് വാദിക്കുന്ന പണ്ടിതരുണ്ട്. ആദിമ സംസ്കാരങ്ങള്‍ നിലനിന്നിരുന്ന ഏഴു നദീതടങ്ങളിലൊന്നു ബിയാസിന്റെതാണെന്നും കരുതപ്പെടുന്നു. പുരാണങ്ങളില്‍ ഈ നദി 'ആര്‍ജിക' എന്ന പെരിലത്രേ അറിയപ്പെടുന്നത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ബിയാസിന്റെ ഉത്ഭവം രോഹ്തങ്ങില് നിന്നും 8 കി. മീ. അകലെ 3978 മീറ്റര്‍ ഉയരത്തിലുള്ള ബിയാസ് റിഖി തടാകത്തില്‍ നിന്നുമാണ്. അവിടേ നിന്നും താഴ്വരയിലൂടെ താഴേക്കുള്ള ഒഴുക്കിനിടയില്‍ പലയിടങ്ങളില്‍ വച്ച് നീര്‍ച്ചാലുകള്‍ ബിയാസിനെ സമ്പുഷ്ടമാക്കുന്നു. ഭുണ്ടാറില്‍ വച്ച് പാര്വ്വതിനദി ബിയാസിന്റെ ശക്തി ഇരട്ടിപ്പിക്കുന്നു. ലാര്ജിവരെ തെക്കോട്ടൊഴുകുന്ന ഈ നദി, അവിടെ വച്ച് പടിഞ്ഞാറോട്ട് തിരിയുന്നു. വഴിയിലുടനീളം പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞോഴുകുകയാണ് ബിയാസ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #990000; font-size: small;"><strong>യാത്ര തുടരുകയാണ്.....</strong></span></div><div style="text-align: justify;"><br />
</div><div style="text-align: justify;">ബിയാസിന്റെ ഭാവം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. NH-21 ലൂടെ മാണ്ടിയില്‍ നിന്നും 58 കി.മീ ദൂരം ബിയാസിന്റെ തീരത്തുകൂടെ സഞ്ചരിച്ച പ്പോള്‍ ഭുണ്ടാര്‍ എന്ന സ്ഥലത്തെത്തി. ഇവിടെ വച്ചാണ് പാര്‍വ്വതി (പാര്‍ബതി) നദി ബിയാസുമായി സംഗമിക്കുന്നത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">തത്കാലം ബിയാസിനു വിട ! ഇനി കുറച്ചു മണിക്കൂറുകള്‍ ബിയാസിന്റെ സഖിയായ പാരവ്വതീ നദിയുമൊത്ത്. മാണ്ടി - കുളു NH -21 ല്‍ നിന്നും ഭുണ്ടാറില്‍ വച്ച് വലത്തോട്ട് തിരിഞ്ഞ് 35കി.മീ.പോയാലാണ് മണികറന്‍ എന്ന സ്ഥലം. ഇനിയുള്ള യാത്ര അങ്ങോട്ട്. ഇപ്പോള്‍ ഇടതുവശത്ത് തളിര്‍ത്തു നില്ക്കുന്ന പാര്‍വ്വതീ വാലി. വലതുവശത്ത് ആര്‍ത്തൊഴുകുന്ന പാര്വ്വതീനദി.യാത്ര വളരെ സാവധാനമാണ്. മണികറന്‍ സമുദ്ര നിരപ്പില്‍ നിന്നും 5200 അടി ഉയരത്തില്‍ കിടക്കുന്ന പ്രദേശമാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">കസോള്‍ മുതല്‍ ബ്രഹ്മഗംഗ വരെയുള്ള പാര്‍വ്വതി നദിയുടെ തീരത്തുള്ള 5കി.മീ. പ്രദേശം ചൂട് നീരുറവകളാല്‍ പ്രശസ്തമാണ്. അവയില്‍ ചൂടേറെയുള്ളത് മണികറനില്‍ കാണുന്ന ഏതാനും ഉറവകള്‍ക്കാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #990000; font-size: small;"><strong>മണികറന്‍ - ഐതിഹ്യവും ശാസ്ത്രവും </strong></span></div><div style="text-align: justify;"><br />
</div><div style="text-align: justify;">88 ഡിഗ്രി മുതല്‍ 94 ഡിഗ്രി സെല്‍ഷിയസ് വരെയാണ് മണികറനിലെ നീരുറവകളില്‍ നിന്നും വമിക്കുന്ന ജലത്തിന്റെ ചൂട്. മണി കറന് എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം ചെവിയിലെ രത്നം എന്നാണ്. (മണി = രത്നം ; കറണ്‍ =കര്‍ണ്ണം(ചെവി)). ഈ വാക്കിന്റെ ഉത്ഭവം ഒരു ശിവ-പാര്‍വ്വതി കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">പതിനൊന്നായിരം വര്‍ഷത്തോളം ശിവനും പാര്‍വ്വതിയും ഈ താഴ്വാരത്തില്‍ ധ്യാനവും ക്രീഡയും ആയി താമസിച്ചു വന്നിരുന്നത്രേ. പാര്‍വ്വതിയുടെ കര്‍ണ്ണത്തില്‍ അണിഞ്ഞിരുന്ന രത്നം ഒരു ദിനം നദിയില്‍ വീണു. ശിവന് തന്റെ ഭൂതഗണങ്ങളോട് അത് കണ്ടെടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ക്കതിനായില്ല. ക്രോധപൂര്‍വ്വം ശിവന് തന്റെ തൃക്കണ്‍ തുറന്നത്രേ. അതില്‍ നിന്നും 'നൈനാ'ദേവി പുറത്തുവന്നു. ശേഷനാഗം ഫണമുയര്‍ത്തി ചീറ്റി. എല്ലാം കൂടിയായപ്പോള്‍ അവിടെയുള്ള വെള്ളം തിളക്കാന്‍ തുടങ്ങി. ആയിരക്കണക്കിന് രത്നങ്ങളും കല്ലുകളും അതില്‍ നിന്നും പുറത്തുവന്നു. അതിലൊന്ന് പാര്‍വ്വതിയുടേതായിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ചൂട് നീരുറവകള്‍ക്ക് നല്കുന്ന വിശദീകരണം ഈ പ്രദേശങ്ങളില്‍ കാണുന്ന 'റേഡിയം' മൂലകത്തിന്റെ സാന്നിദ്ധ്യമാണ്. 1905 -ലെ ഭൂകമ്പം വരെ ഇവിടുത്തെ ഉറവകളില്‍ നിന്നും പതിന്നാലടി ഉയരത്തില്‍ വരെ വെള്ളം വമിച്ചിരുന്നത്രേ. നിരവധി അമൂല്യമായ കല്ലുകളും രത്നങ്ങളും പുറത്തേയ്ക്ക് വന്നിരുന്നതായും പറയപ്പെടുന്നു! എന്നാലിന്ന് ഈ ചൂടുറവകളില്‍ നിന്നും അധികം ഉയരത്തിലെക്കൊന്നും വെള്ളം വമിക്കുന്നില്ല. ഇത്തരം നീരുറവകളുടെ ചുറ്റും പുകപടലം പോലെ ശക്തമായ ആവി ഉയരുന്നത് കാണാമായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇവിടുത്തെ വെള്ളത്തിനു സ്വാദ് വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. ചൂടുനീരുറവകളിലെ ജലവും പാര്‍വ്വതി നദിയിലെ വെള്ളവും മിശ്രണം ചെയ്ത 'ബാത്തിംഗ് ഘട്ടുകളില്‍' ഏറെപ്പേര്‍ കുളിക്കുന്നുണ്ട്. വാതം ത്വക് രോഗം തുടങ്ങിയവ ഈ ജലത്തില്‍ സ്ഥിരമായി കുളിക്കുന്നത് വഴി മാറുമെന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടത്രേ. അരിയും ഉരുളക്കിഴങ്ങും പയറുവര്‍ഗ്ഗങ്ങളും ചൂടുനീരുരവയില് മുക്കിവച്ച പാത്രങ്ങളില്‍ വേവിക്കുന്നതും കാണാമായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #990000; font-size: small;"><strong>ക്ഷേത്രവും ഗുരുദ്വാരയും </strong></span></div><div style="text-align: justify;"><br />
</div><div style="text-align: justify;">മണികറനിലെ പിരമിഡ് ആകൃതിയിലുള്ള രാമക്ഷേത്രം അതിന്റെ നിര്‍മ്മാണ ശൈലികൊണ്ടു ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. വൈഷ്ണവ വിശ്വാസിയായിരുന്ന രാജ ജഗത്സിംഗ്, 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ 17 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിലോ അയോധ്യയില്‍ നിന്നും രാമവിഗ്രഹം കൊണ്ടുവന്ന് രണ്ട് ശിവ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് നിര്‍മ്മിച്ചതത്രേ ഈ രാമക്ഷേത്രം. 1889-ല്‍ രാജാദിലീപ് സിംഗ് ഇത് നവീകരിച്ചു. ആവി പാറുന്ന ഒരു മുഖ്യ ചൂടുനീരുറവ ഈ ക്ഷേത്രത്തിനു സമീപമാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് ശ്രീനാരായണ് ഹരി ഗുരുദ്വാര. ഗുരു ശ്രീനാരായണ് ഹരി 1940-ല്‍ കുളുവില്‍ വരികയും മണികറനെ തന്റെ പ്രവര്‍ത്തന കേന്ദ്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. 1989-ല്‍ അദ്ദേഹം മരിക്കുമ്പോഴേക്കും ഗുരുദ്വാര വളരെ പ്രശസ്തമായി കഴിഞ്ഞിരുന്നു. ഹരിഹര്ഘട്ട് എന്നും ഈ പ്രദേശം അറിയപ്പെടുന്നു. മിക്കവാറും മാര്‍ബിളിലാണ് ഗുരുദ്വാര പണിതിട്ടുള്ളത്. അടിയിലൂടെ ചൂടുറവകള്‍ ഒഴുകുന്നതിനാല്‍ പലയിടങ്ങളിലും നഗ്നപാദങ്ങള്‍ കൊണ്ടു നടക്കാന്‍ പ്രയാസമാണ്. (പാദരക്ഷകള്‍ പുറത്ത് വച്ചിരിക്കുമല്ലോ.) ഇത്തരം ഭാഗങ്ങളിലൊക്കെ മരപ്പലകകള്‍ ഇട്ടിരിക്കുകയാണ്. അതിലൂടെ വേണം നടന്നു നീങ്ങുവാന്‍. ആചാര പ്രകാരം തലമുടി തൊപ്പികൊണ്ടും ടവല്കൊണ്ടും ചുരിദാര്‍ ഷാള്‍ കൊണ്ടുമൊക്കെ മറിച്ച് ആളുകള്‍ നടന്നു നീങ്ങുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഗുരുദ്വാരയില്‍ ഉച്ചഭക്ഷണം സൌജന്യമാണ്. അതിനായി ഞങ്ങളുടെ യാത്രാസംഘത്തിലെ എലാവരും ഇരുന്നു, നിലത്തുവിരിച്ച പായയില്‍. വിശേഷ ദിനങ്ങളില്‍ നല്ല സദ്യയാണത്രെ. ഏതായാലും അന്നൊരു വിശേഷ ദിനമായിരുന്നില്ല. റൊട്ടിയുണ്ട് ചോറുണ്ട് കൂട്ടിനു പേരറിയാത്ത രണ്ടു-മൂന്ന് കറികളും. ഭക്ഷണം എത്ര വേണമെങ്കിലും തരും. അവര്‍ സമൃദ്ധിയായി വിളമ്പി. എല്ലാം കഴിച്ചേ എഴുന്നെല്‍ക്കാവൂ എന്ന നിബന്ധന പിന്നീടാണറിഞ്ഞത് . തീര്‍ച്ചയായും ന്യായം തന്നെ. അത് നിരീക്ഷിക്കുന്നതിനായി രണ്ടുമൂന്നു 'സൂപ്പര്‍വൈസര്‍മാര്‍' ആക്രോശിച്ചു കൊണ്ടു നില്‍പ്പുണ്ട് അവരുടെ നോട്ടവും നീണ്ട കൃപാണ്ഉം കാണുമ്പോള്‍ തന്നെ നമ്മള് ചകിതരാകും റൊട്ടിയും ചോറും ഓ.കെ. പക്ഷേ, കറികള്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യക്കാരായ ഞങ്ങളെല്ലാവരും നമോവാകം ചൊല്ലി. എന്തുചെയ്യാം ? കാവല്‍ നില്ക്കുകയല്ലേ നമ്മുടെ കഥാപാത്രങ്ങള്‍. ഒരു വിധം തീര്‍ത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ഉരുളക്കിഴങ്ങും അരിയുമെല്ലാം ഇവിടെയും വേവിക്കുന്നത് നീരുരവയില്‍ മുക്കിവച്ച പാത്രങ്ങള്‍ വഴിയാണ്. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകി 'ഹൈജീനിക്ക്' ആവാനും ഏറെ എളുപ്പം ! </div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #990000; font-size: small;">കുളു പട്ടണം </span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;">മണികറനില്‍ നിന്നും മടക്കയാത്ര. ഇപ്പോള്‍ വലതുവശത്ത് പാര്‍വ്വതി വാലി, ഇടതുവശത്ത് പാര്‍വ്വതി നദി. വീണ്ടും ഭുണ്ടാര്‍. അവിടെ നിന്നും മാണ്ടി -കുളു ദേശീയ പാതയിലൂടെ ബിയാസിന്റെ തീരത്തുകൂടി സഞ്ചരിച്ച് കുളുവിലേക്ക് .... </div><div style="text-align: justify;"><br />
</div><div style="text-align: justify;">സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 4000അടി ഉയരത്തിലാണ് കുളു സ്ഥിതിചെയ്യുന്നത്. കുളു പട്ടണത്തെ നാലായി തിരിച്ചിരിക്കുന്നു- ധാല്‍പൂര്‍, സര്വ്വാരി, ആഖാര, സുല്‍ത്താന്‍പൂര്‍ എന്നിങ്ങനെ. സുല്‍ത്താന്‍പൂര്‍ പഴയ ഒരു ബാസാറാണ്. സര്‍വ്വാരിയും അഖാരയും പുതിയ വാണിജ്യകേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളൊക്കെ താരതമ്യേന വൃത്തിഹീനമാണെന്ന് വേണം പറയാന്‍. ധാല്‍പൂര്‍ ആണ് ജില്ലാ ആസ്ഥാനം. മിക്കവാറും എല്ലാ ഗവണ്മെന്റ് ഓഫീസുകളും ഇവിടെ സ്ഥിതിചെയ്യുന്നു. വിശാലമായ മൈതാനങ്ങളും അതിനു പശ്ചാത്തലമൊരുക്കുന്ന വലിയ മലനിരകളും കൊണ്ടു മനോഹരമാണ് ഈ പ്രദേശം. വൈകുന്നേരങ്ങളില്‍ ഒറ്റയായും കൂട്ടമായും ആളുകള്‍ മൈതാനത്തിരുന്നു മലയുടെ ദൃശ്യചാരുത ആസ്വദിക്കുന്നത് കാണാനായി. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കുളുവിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നാണിതെന്ന് എനിക്ക് മനസ്സിലായി. ഒരു മാസ്മരിക ലോകത്ത് പിണ്ഡവും രൂപവും നഷ്ടപ്പെട്ട് മേഘപാളികളെപോല് പാറിനടക്കുന്ന ഒരവസ്ഥ...</div><div style="text-align: justify;"><br />
</div><div style="text-align: justify;">മൂന്നു കാര്യങ്ങള്ക്കത്രേ കുളു ഏറെ പ്രശസ്തം. ആദ്യത്തേത് കുളു താഴ്വര തന്നെ. കുളു ഷാളുകളും ദസറ ഉത്സവവും അത്രതന്നെ പ്രശസ്തമാണ്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">30,000 പേര്‍ക്ക് നേരിട്ടും അല്ലാതെയുമായി തൊഴില്‍ നല്കുന്ന ഒരു കുടില്‍ വ്യവസായമാണ് കുളുവിലെ ഷാള്‍ നിര്‍മ്മാണമേഖല. 300-ഓളം സഹകരണസംഘങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഷാള്‍ കൂടാതെ സ്വെറ്ററുകളും തൊപ്പികളും ഈ സ്ഥാപനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നുരണ്ടു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി. നമ്മുടെ നാട്ടിലെ കൈത്തറികള്‍ക്ക് സമാനമായ തറികളില്‍ തന്നെയാണ് ഇവയുടെ നിര്‍മ്മാണവും. ഇഴയടുപ്പം, ഡിസൈനുകള്‍, നൂലിന്റെ ഗുണം എന്നിവയ്ക്കനുസരിച്ച് ഷാളിന്റെ വിലയിലും വ്യത്യാസമുണ്ട്. ഇരുന്നൂറു രൂപ മുതല്‍ പതിനായിരക്കണക്കിനു രൂപവരെ വിലയുള്ള ഷാളുകള്‍ കാണുവാന്‍ കഴിഞ്ഞു. മുപ്പതോ അന്‍പതോ രൂപയ്ക്ക് കിട്ടുമെന്നതിനാല്‍ കുളു തൊപ്പികള്‍ മിക്കവാറും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തദേശീയരുടെ വസ്ത്രധാരണത്തിന്റെ ഒരു ഭാഗമാണ് ഈ തൊപ്പികള്‍. ബഹുവര്‍ണ്ണത്തിലുളള ഒരു തുണികഷ്ണമോ വെല്‍വറ്റ് നാടയോ ഒരുവശത്ത് തുന്നിപ്പിടിപ്പിച്ച കിന്നരിതൊപ്പികളാണിവ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9rjgNN19GqpJyRjpvwY_e_uhAPwoCoMEeCgV5h6XS8xh1Xb3GtqdHPvfDuLcz4ELVwsAgXeY95ssNtY3PsmdSFiVMKkoGB88wtXPVX3FcPCV0U4IKl0kMMyNwiNVS1VhKGkWy-yZSw8ep/s1600/Kulu+Valley.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" h5="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9rjgNN19GqpJyRjpvwY_e_uhAPwoCoMEeCgV5h6XS8xh1Xb3GtqdHPvfDuLcz4ELVwsAgXeY95ssNtY3PsmdSFiVMKkoGB88wtXPVX3FcPCV0U4IKl0kMMyNwiNVS1VhKGkWy-yZSw8ep/s1600/Kulu+Valley.JPG" /></a></div><div style="text-align: center;"><span style="color: blue;">കുളുതാഴ്വര</span> </div><div style="text-align: right;"><span style="color: red;">(തുടരും....)</span></div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-14412398710268638342010-10-08T23:14:00.000-07:002010-10-08T23:14:51.539-07:00ഡാര്‍വിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം<div class="separator" style="clear: both; text-align: left;">(കഥ ഭാഗം-3 )</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvfkvOA1dSmVZHEPbCt5GLarLK3dQ7RRi0I-oiwjgcpwRrChAVNZR1r-GjH3UASycsZFchhcjiOb-GvYpvK0VLPyykIweJtZ-9qGaRXo9Ke1g7vOrq0QjUSBdABnpffnps5mut1D5BbixL/s1600/93235-Royalty-Free-RF-Clipart-Illustration-Of-A-Black-Silhouetted-Man-On-A-Hill-Top-Over-The-Sea-Against-A-Red-Sunset.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" ex="true" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvfkvOA1dSmVZHEPbCt5GLarLK3dQ7RRi0I-oiwjgcpwRrChAVNZR1r-GjH3UASycsZFchhcjiOb-GvYpvK0VLPyykIweJtZ-9qGaRXo9Ke1g7vOrq0QjUSBdABnpffnps5mut1D5BbixL/s320/93235-Royalty-Free-RF-Clipart-Illustration-Of-A-Black-Silhouetted-Man-On-A-Hill-Top-Over-The-Sea-Against-A-Red-Sunset.jpg" width="320" /></a></div><br />
<span style="font-size: small;"><u><strong>നാടകം പെയ്തൊഴിഞ്ഞ പുലരിയില്‍</strong> </u></span><br />
<br />
<span style="font-size: small;">"രാഘവമ്മാഷേ.... രാഘവമ്മാഷേ.... ങ്ങളറിഞ്ഞോന്ന്?"</span><br />
<br />
<div style="text-align: justify;"><span style="font-size: small;">സൂര്യന്റെ ചുവപ്പുരാശി ഇപ്പോഴും പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. എഴുന്നേറ്റ് ഒരു കടുംകാപ്പിയും കുടിച്ച് പത്രവുമായി പൂമുഖത്തിട്ടിരിക്കുന്ന ചാരുകസേരയില്‍ കിടന്ന് പതിവുപോലെ പത്രം വായിക്കുകകയായിരുന്നു, രാഘവവാര്യര്. തലേന്നാളത്തെ ഉറക്കക്ഷീണമേറെയുണ്ട്. അല്ലെങ്കില്‍ ഇതിനോടകം തന്നെ പത്രം വായന കഴിഞ്ഞുകാണുമായിരുന്നു. </span><span style="font-size: small;">'ഗാലപ്പഗോസ് എന്ന ദുരന്തം' എന്ന ലേഖനം പ്രാധാന്യത്തോടുകൂടി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു പ്രാവശ്യം വായിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയോരുവട്ടം കൂടി വായിക്കാനുള്ള തത്രപ്പാടിലാണ് രാഘവവാര്യര്. അപ്പോഴാണ് പടിക്കല്‍നിന്നും ഉയരുന്ന വിളി അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അതടുത്തേക്ക് വന്നു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"രാഘവമ്മാഷേ..മ്മടെ തോമസിനെ ആരോ കുത്തിക്കൊന്നിരിക്കണ്. " ശേഖരന് കിതച്ചുകൊണ്ടാണ് പറഞ്ഞോപ്പിച്ചത്. അത് പറഞ്ഞു തീര്‍ന്നയുടനെ അയാളുടെ കണ്ണില്‍ നിന്നും രണ്ടു നീര്‍ത്തുള്ളികള്‍ കവിളിലേക്ക് ഒഴുകിയിറങ്ങി.</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"മയ്യത്ത് ബടക്കേലെ കവുങ്ങിന് തോപ്പില്‍ ചോര ബാര്‍ത്ത് കടക്ക്വാത്രേ. " അതുപറഞ്ഞത് അഹമ്മദായിരുന്നു.</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">രാഘവവാര്യര് 'ഗാലപ്പഗോസ് എന്ന ദുരന്ത' ത്തില്‍ നിന്നും തല പതുക്കെ ഉയര്‍ത്തി ശേഖരനെയും അഹമ്മദിനെയും ഒന്ന് നോക്കി. വേറെയും രണ്ടുപേര്‍ അവരോടോപ്പമുണ്ട്. തോമസിനെപ്പോലെതന്നെ തന്റെ നാടകത്തെ ഹൃദയങ്ങളിലേന്തിയ സഹചാരികള്‍ ഇവരെല്ലാം. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"ങ്ങളൊന്ന് ബെക്കം ബരാന് നോക്കിന്ന്ന്, ന്റെ മാഷേ." രാഘവവാര്യരുടെ ആ 'സാ'മട്ട് അഹമ്മദിന് പിടിച്ചില്ല എന്ന് സ്പഷ്ടം.</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">പ്രത്യേകിച്ചൊന്നും സംഭവിചിട്ടില്ലാത്തപോലെ രാഘവവാര്യര് ചാരുകസേരയില്‍ നിന്നുമെഴുന്നേറ്റു. മുണ്ടൊന്നു മുറുക്കിക്കുത്തി. മുറിക്കയ്യന്‍ ബനിയനുമേല്‍ ഒരു മേല്‍മുണ്ടിട്ടു. കണ്ണാടിയുടെ മുന്നില്‍ ച്ചെന്നു തലേന്നാളത്തെ ഡാര്‍വിന്റെ താടിയുടെ അവശിഷ്ടങ്ങളൊന്നും ശേഷിക്കുന്നില്ലെന്നു ഉറപ്പുവരുത്തി. പിന്നെ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു: 'മോളേ.. , ഞാന്‍ ഒന്ന് പൊറത്തേക്കിറങ്ങ്വാണ് ട്ടോ.." ഇറങ്ങും വഴി പതിവുപോലെ പത്രം മടക്കി കക്ഷത്ത് തിരുകി.</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">വടക്കേലെ കവുങ്ങിന് തോട്ടത്തിലേക്ക് നടക്കുന്നതിനിടയില്‍ ശേഖരന് പറഞ്ഞുകൊണ്ടിരുന്നു. "ആരാണ് എങ്ങിന്യാണ്ന്നൊന്നും ഒരു രൂപോംല്ല്യ . ന്നലെ കപ്പിത്താന്റെ വേഷം കെട്ടണവരെ തോമസ് മദ്യപിച്ചിട്ടില്ല. അതെനിക്കൊറപ്പാ , അത് പതിവില്ലാത്തതാണ്ച്ചാലും. അത് കഴിഞ്ഞു ഞാന്‍ നാടകം കാണാന്‍ താഴേക്കങ്ങടെറങ്ങി. ഇനീപ്പ നാടകം കഴിഞ്ഞു വല്ലതും..."</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"ശേഖരേട്ടന് എന്താ ഈ പറയണത്. തോമസ് വെള്ളം അടിച്ചുചത്തതൊന്നും അല്ലല്ലോ. ആരോ കുത്തിക്കൊന്നതല്ലേ." ദിവാകരന് ഇടക്ക് കയറി പറഞ്ഞു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"അത് തന്ന്യാ ഞാന്‍ പറഞ്ഞു വന്നത്. ഇനീപ്പോ വെള്ളടിച് ആരെങ്കിലുമായി വഴക്കിട്ടിട്ടുണ്ടായിരിക്ക്യോ എന്തോ?"</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"എന്റെ സംശയം അങ്ങിന്യല്ല. മുന്‍ വൈരാഗ്യം വച്ച് വല്ലോരും കുത്തി മലര്‍ത്ത്യോന്നാ. ആള്‍ടെ കയ്യിലിരിപ്പും അത്ര നന്നൊന്ന്വല്ലല്ലോ ആയിരുന്നത്." ദിവാകരന് മറ്റൊരു സാധ്യത നിരത്തി.</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">രാഘവന്മാഷും സംഘവും കവുങ്ങിന് തോപ്പിലെത്തി. സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം ഇപ്പോഴവിടെയു ണ്ട്. അവരെ വകഞ്ഞുമാറ്റി അഹമ്മദ് ഒരു പാത വെട്ടി. അതിലൂടെ അവര്‍ മുന്നിലേക്ക് കടന്നു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">ക്യാപ്റ്റന്‍ ടാര്‍ക്വിനോ അരെവാലോയുടെ വസ്ത്രം ചോരയില്‍ മുങ്ങിയിരിക്കുന്നു. നെഞ്ചിന്റെ ഇടതുവശത്ത്തന്നെയായിരിക്കണം കുത്ത് ഏറ്റിരിക്കുന്നതെന്ന് അവിടെ വാര്ന്നിരിക്കുന്ന ചോരയുടെ ഗാഡത വ്യക്തമാക്കുന്നു. ആറടി നീളവും ഒത്ത ശരീരവുമുള്ള തോമസിന്റെ ദേഹം കവുങ്ങിന് തോപ്പില്‍ വെട്ടിയിട്ട വടവൃക്ഷം കണക്കെ മലര്‍ന്നു പരന്നു കിടന്നു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">"ഹാരാ ഈ അറും കൈ ചെയ്തതെന്റീശ്വരാ "</span></div><div style="text-align: justify;"><span style="font-size: small;">"ഓന് കുടീം ബീടരോന്നുംല്ലാത്തത് നന്നായി."</span></div><div style="text-align: justify;"><span style="font-size: small;">"ന്താ പോലീസില്‍ വിവരം അറിയിചില്ല്യാന്നുണ്ടോ?"</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">ഒട്ടനവധി മുറുമുറുപ്പുകളും രോദനങ്ങളും നിശ്വാസങ്ങളും കൊണ്ട് അന്തരീക്ഷം ചൂട് പിടിച്ചു കഴിഞ്ഞിരിക്കുന്നു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">രാഘവന്മാഷ് എന്നത്തേയും പോലെ ശാന്തനും അക്ഷോഭ്യനും ആയിരുന്നു. അയാള്‍ തോമസിന്റെ ശരീരത്തിനടുത്തെക്ക് കുനിഞ്ഞിരുന്നു. കക്ഷത്ത് അത്രയും നേരം ഇറുക്കിപ്പിടിച്ചിരുന്ന പത്രം പതുക്കെ ഊര്‍ന്നു തോമസിന്റെ ഇടതു നെഞ്ചില്‍ വന്നു വീഴുകയായി. കട്ടപിടിച്ചു കിടന്നിരുന്ന ചോര പതുക്കെ ഉരുകാന്‍ തുടങ്ങി. പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ ചുകന്ന പശ്ചാത്തലത്തില്‍ തെളിയുകയായി-'ഗാലപ്പഗോസ് എന്ന ദുരന്തം' . അതിനുപിറകെ ഒന്നൊന്നായി അക്ഷരങ്ങളുടെ ഘോഷയാത്ര. ഓരോ അക്ഷരങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി രക്തസാക്ഷികളാകുകയായി. അവസാനം തെളിഞ്ഞ അക്ഷരങ്ങള്‍ ഇങ്ങനെ വായിക്കാറായി- "പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ട് നിലകൊള്ളുന്ന ഒരു ഡാര്‍വിനെയാണ് ഈ നാടകത്തിലുടനീളം കാണുന്നത്." പിന്നീടുള്ള അക്ഷരങ്ങളെ ജ്വലിപ്പിക്കാനോ മുക്കിക്കൊല്ലാനോ കെല്‍പ്പില്ലാതെ അപ്പോഴേക്കും ചോര ഒരിക്കല്‍ക്കൂടി ഘനീഭവിച്ചു കഴിഞ്ഞിരുന്നു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">മൃതശരീരത്തിനടുത്ത് നിന്നും എഴുന്നേറ്റ്, തിരിഞ്ഞ് നടക്കുമ്പോള്‍ രാഘവവാര്യര് ആരോടെന്നില്ലാതെ മന്ത്രിച്ചു : ഡാര് വിന് എപ്പോഴേ പ്രതികരിച്ചു കഴിഞ്ഞിരുന്നു."</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">കവുങ്ങിന് തോപ്പിലേക്ക് പൊടുന്നനെ കാറ്റ് ശക്തമായി വീശി. കവുങ്ങുകള്‍ പരസ്പരം തലതല്ലി ചാകാനൊരുങ്ങി. ആളുകള്‍ നാലുപാടും ചിതറി ഓടി. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">നാടകം പെയ്തൊഴിഞ്ഞ ആ പുലരിയില്‍ അവിടെ ഒടുവിലവശേഷിച്ചത് തോമസിന്റെ മൃതശരീരവും രാഘവന്മാഷും മാത്രം. ഇപ്പോള്‍ കാറ്റിനു രൌദ്രഭാവമില്ല. അത് കവുങ്ങിന് തലപ്പുകളെ താരാട്ടുന്നു. </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: small;">പടിഞ്ഞാറന്‍ തീരത്തെവിടെയോ കപ്പലിന്റെ നങ്കൂരമുയര്ത്തുന്നതിന്റേയും സൈറന്‍ മുഴക്കുന്നതിന്റേയും ശബ്ദം ഇപ്പോള്‍ കേള്‍ക്കാം. അത് 'ജെസീക'യുടെയോ 'HMS ബീഗിളി'ന്റെയോ ? ഒരു പക്ഷേ രണ്ടിന്റേയും സമ്മിശ്രവുമാകാം. രാഘവന്മാഷ് എന്ന രാഘവവാര്യര് തോമസിന്റെ മൃതശരീരവും തോളിലേന്തി പടിഞ്ഞാറന്‍ തീരത്തേക്കോടുകയായി.</span></div><div style="text-align: justify;"><br />
</div><div style="text-align: center;"><span style="color: blue;">===xxx ===</span></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-17228063523596000992010-09-19T21:57:00.000-07:002010-09-20T21:58:37.383-07:00ഡാര്‍വിനും ജെസ്സീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം(കഥ ഭാഗം -2 )<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh87-EkMmjKkDYU7TAmW4htV7rhUWjTMH4m8t1pVcI1F58-_9Kgus6I_7-HhgKfBuGSjcV38it67JnvLyuGc5eyO8g-AdoT25ZH2EcRmZVuSH1hFPGqIf3G4FsSFbWCVgroJrwnJCYuEEAt/s1600/darwin.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" qx="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh87-EkMmjKkDYU7TAmW4htV7rhUWjTMH4m8t1pVcI1F58-_9Kgus6I_7-HhgKfBuGSjcV38it67JnvLyuGc5eyO8g-AdoT25ZH2EcRmZVuSH1hFPGqIf3G4FsSFbWCVgroJrwnJCYuEEAt/s320/darwin.JPG" /></a></div><br />
<strong><u>'ഗാലപ്പഗോസ് എന്ന ദുരന്തം' </u></strong><br />
<br />
<div style="text-align: justify;">ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങിനെത്തന്നെ വേണമോ എന്ന കാര്യത്തില്‍ മുപ്പതുകിലോമീറ്ററോളമുളള യാത്രക്കിടയില്‍ എബ്രഹാം തോമസ് എന്ന സബ് എഡിറ്റര്‍ ഏറെക്കുറെ ഒരു ഉറപ്പില്‍ എത്തിക്കഴിഞ്ഞിരുന്നു. മലയാള നാടക വേദിയുടെ മുഖച്ഛായ മാറ്റുന്നതില്‍ പ്രമുഖ പങ്കു വഹിച്ച രാഘവന്മാഷുടെ പുതിയ നാടകം 'ഗാലപ്പഗോസ്' പതിവിനു വിപരീതമായി നഗരത്തില്‍ നിന്നും ഏറെ അകന്നു നാട്ടിന് പുരത്തിന്റെ സ്നിഗ്ദത ഏറെയുള്ള അദ്ദേഹത്തിന്റെ തട്ടകത്തില്‍ അരങ്ങേറുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ്- പോകണം ; റിപ്പോര്‍ട്ട് ചെയ്യണം. പക്ഷേ, അത് ഒരു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ നിന്നും നിരൂപണത്തിന്റെ തലത്തിലേക്ക് മാറുമെന്നു അയാള്‍ ഒട്ടും കരുതിയതല്ല. കഴിഞ്ഞ നാല്പ്പത്തഞ്ചു മിനിറ്റിലേറെ നീണ്ട ഇരുളിനെ കീറിമുറിച്ചുകൊണ്ടുള്ള മോട്ടോര്‍സൈക്കിള്‍ യാത്രക്കിടയില്‍ അതിനങ്ങിനെയൊരു രൂപപരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">പത്ര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ബേയില്‍ വണ്ടി വച്ചു അകത്തേക്ക് കടക്കുമ്പോള്‍ തന്നെ കുമാരേട്ടന് ഓടി വന്ന് പറഞ്ഞു. 'സാറവിടെ കാത്തിരിക്കുകയാണ്. മറ്റെല്ലാം സെറ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഇതുകൂടിയെ ബാക്കിയുള്ളൂ. "</div><div style="text-align: justify;"><br />
</div><div style="text-align: justify;">വാഷ്ബേസിനില്‍ മുഖം കഴുകി അമര്‍ത്തിത്തുടച്ച് തിടുക്കത്തില്‍ എബ്രഹാം തോമസ് തന്റെ സീറ്റിലേക്ക് നടന്നു. "ഗാലപ്പഗോസ് എന്ന ദുരന്തം" എന്ന തലക്കെട്ടിനുകീഴെ വെള്ളക്കടലാസില്‍ അക്ഷരങ്ങള്‍ ഇങ്ങനെ തെളിയുകയായി. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"നാടകാചാര്യന്മാര് എന്ന് സ്വയം കല്പ്പിച്ചേകിയകുപ്പായമണിഞ്ഞു നാടകവേദിയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തങ്ങളുടെ ശൈലിക്കനുസൃതമായി സ്ഥിരമായൊരു രംഗഭാഷയും സൂത്രവാക്യങ്ങളും കൊണ്ട് ബോണ്ണിസായ് ചെയ്യപ്പെട്ടിരുന്ന ഒരുകാലം മലയാള നാടകത്തിനുണ്ടായിരുന്നു. അതില്‍ നിന്നും മോചിപ്പിച്ച് പുതിയൊരു ദിശാബോധം മലയാള നാടകത്തിനു നല്കാന് ശ്രമിച്ചവരില്‍ പ്രമുഖനാണ് രാഘവന് മാഷ് എന്ന് പരക്കെ അറിയപ്പെടുന്ന രാഘവവാര്യര്. റിയലിസവും ഫാന്റസിയും ഇടകലര്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഓരോ നാടകവും അവതരണ ഭാഷ്യം കൊണ്ട് നൂതനവും തികച്ചും വ്യത്യസ്തങ്ങളും ആയിരുന്നു. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം , അവന്റെ സംവേദനത്തിനു പുതിയ മാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും അവന്റെ മനസ്സിന്റെ ഊഷരതയില്‍ നവ്യമായ സാമൂഹികാവബോധത്തിന്റെ നീര്‍ച്ചാലുകള്‍ സൃഷ്ടിചെടുക്കുന്നതിനും ഈ നാടകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. <br />
<br />
അദ്ദേഹത്തിന്റെ മറ്റൊരു നാടകം കൂടി, ഏറെ പ്രതീക്ഷയോടെ, സ്വന്തം മണ്ണില്‍ കൊയ്ത്തുകഴിഞ്ഞു പരന്നു കിടക്കുന്ന പാടങ്ങള്‍ക്കു നടുവില്‍ കെട്ടിയുയര്‍ത്തിയ വേദിയില്‍ അരങ്ങേറുകയുണ്ടായി - 'ഗാലപ്പഗോസ്'.<br />
<br />
ഗാലപ്പഗോസ്..... ഇക്വഡോറിന്റെ അധീനതയിലുള്ള ദ്വീപസമൂഹം. ചിതറിക്കിടക്കുന്ന ഫോസിലുകളുടേയും അവശിഷ്ടങ്ങളുടേയും ഇരുണ്ട വഴികളില്‍ നിന്നും പുതിയൊരു ശാസ്ത്രത്തിന്റെ അനന്ത സാധ്യതകള്‍ തെളിയിച്ചെടുക്കാന്‍ ചാള്‍സ് ഡാര്‍വിനെ സഹായിച്ച ഭൂമി. ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു ശാസ്ത്രത്തിന്റെ മാതൃഭൂവിന് സിരകളിലേക്ക് ഒഴുകിയിറങ്ങിയ വിഷകണങ്ങളായിരുന്നു 2001 ജനുവരിയില്‍ 'ജെസ്സീക്ക' എന്ന എണ്ണക്കപ്പലില്‍ നിന്നും വമിച്ചത്. വര്‍ഷം ഏറെകഴിഞ്ഞിട്ടും അത് പരിസ്ഥിതിയ്ക്കേല്‍പ്പിച്ച ക്ഷതം നിര്‍ബാധം തുടരുന്നു. അതിനുത്തരവാധികളെന്നു പറയപ്പെടുന്നവര്‍ നിരവധിയാണ് - ഓയില്‍ ടാങ്കര്‍ ഉടമ, എണ്ണ കയറ്റുമതി കമ്പനി, ശരിയായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താതിരുന്ന അധികൃതര്‍, കപ്പലിലെ ജീവനക്കാര്‍..... ഇങ്ങനെ പോകുന്നു ആ നീണ്ട നിര. അതില്‍ ആദ്യം പ്രതിയാക്കപ്പെട്ടതും മാസങ്ങളോളം വിചാരണ നേരിട്ടതും ടാര്‍ക്വിനോ അരെവാലോ എന്ന 'ജെസ്സീക്ക'യുടെ കപ്പിത്താനായിരുന്നു. ഈ നാടകത്തില്‍ അയാള്‍ മറ്റൊരു വിചാരണ കൂടി നേരിടുകയാണ്.<br />
<br />
<div style="text-align: justify;">വ്യക്തമായ ദിശാബോധമില്ലാതെ തുടരുന്ന ഫൈലം പ്രോട്ടോസോവായുടെ വിചാരണ ചോദ്യങ്ങള്‍ക്കും അരെവാലോയുടെ മറുവാദങ്ങള്‍ക്കും പ്രത്യേകിച്ചൊരു മറുപടിയും നല്കാനാകാതെ നിശ്ശബ്ദനായി, പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടു നിലകൊള്ളുന്ന ഒരു ഡാര്‍വിനെയാണ് ഈ നാടകത്തിലുടനീളം കാണുന്നത്. ഇത് തന്നെയാണ് ഈ നാടകത്തിന്റെ ദുരന്തവും. അതാകട്ടെ നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദുരന്തത്തേക്കാള്‍ ഭയാനകവുമാണ്. വാദത്തിനും പ്രതിവാദത്തിനും മാത്രമായി ഒരു നാടക വേദിയുടെ ആവശ്യമെന്ത് ? അതോ ജനങ്ങള്‍ പ്രതികരിക്കട്ടെ എന്നാണോ നാടകക്കാരന് വിവക്ഷിക്കുന്നത്. അങ്ങിനെ എങ്കില്‍ അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന ഡാര്വിന് എന്ന നോക്കുകുത്തി കഥാപാത്രത്തിന്റെ ആവശ്യമെന്ത് ?......."</div><div style="text-align: justify;"><br />
</div><div style="text-align: right;"><span style="color: blue;">(കഥ തുടരും)</span></div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com1tag:blogger.com,1999:blog-2927281781871783605.post-4122435594072502832010-09-01T00:34:00.000-07:002010-09-07T22:31:38.445-07:00ഡാര്‍വിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം<span style="color: #4c1130; font-size: small;"><strong><span style="color: #999999;">(കഥ ഭാഗം -1 )</span> </strong></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8-t_gcd0zlCV3yRi1e7sTiFftWndxkkKGHRfLVtInOwsgC88taI7hZiFtDa5hdS_8E9CEHtLcyyUb1KFI8LhKFqZv-6uEkSa2X2x9swp-7ZQwQM6aq8Ug00-y7zlw4C_h9VBI9uEDGmXU/s1600/darvinum.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" ox="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8-t_gcd0zlCV3yRi1e7sTiFftWndxkkKGHRfLVtInOwsgC88taI7hZiFtDa5hdS_8E9CEHtLcyyUb1KFI8LhKFqZv-6uEkSa2X2x9swp-7ZQwQM6aq8Ug00-y7zlw4C_h9VBI9uEDGmXU/s320/darvinum.jpg" /></a></div><u><span style="color: #4c1130; font-size: small;"><strong>അരങ്ങുണരും നേരം</strong></span></u> <br />
<br />
<div style="text-align: justify;">ക്യാപ്റ്റന്‍ ടാര്‍ക്വിനോ അരെവാലോ എന്ന കഥാപാത്രം വേദിയുടെ ഇടതു ഭാഗത്തുകൂടെ ഗമിച്ച് വലതുവശത്ത് സ്ഥാപിച്ചിട്ടുളള പ്രതിക്കൂട്ടിലെക്ക് നടന്നുനീങ്ങുന്നതോടുകുടി നാടകം ആരംഭിക്കുകയായി. വേദിയുടെ മിക്കഭാഗവും അരണ്ടവെളിച്ചത്തിലാഴ്ത്തി ഒരു അവ്യക്തമായ പശ്ചാത്തലമാണ് നാടകത്തിനു ഒരുക്കിയിരുന്നത്. ക്യാപ്റ്റന്‍ അരെവാലോയെ മാത്രം സ്പോട്ട് ലൈറ്റിന്റെ ധവളാഭ ചൂഴ്ന്നു നില്ക്കുന്നു. ഉയര്‍ത്തിപിടിച്ച ശിരസ്സും വിരിഞ്ഞ നെഞ്ഞും ആരെയും കൂസ്സാത്ത ശരീരഘടന ആ കഥാപാത്രത്തിനു നല്‍കുന്നുണ്ടെങ്കിലും മുഖത്തെ ഭാവവ്യതിയാനങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ക്യാപ്റ്റന്‍ അരെവാലോ പ്രതിക്കൂട്ടില്‍ കയറി ഏതാനും നിമിഷം നിശ്ശബ്ദനായി സദസ്സിനെ നോക്കിനിന്നു. പിന്നെ ആ നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താനെന്നവണ്ണം തന്റെ വലതുമുഷ്ടി മടക്കി പ്രതിക്കൂട്ടിന്റെ അഴികളില്‍ സാമാന്യം ശക്തമായി ഇടിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">വീണ്ടും നിശ്ശബ്ദത. ഏതാനും നിമിഷങ്ങള്‍ അത് നീണ്ടു . അതിനൊടുവില്‍ വേദി സാവധാനം പച്ചവെളിച്ചം കൊണ്ട് പൂരിതമാകുകയായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "ക്യാപ്റ്റന്‍ അരെവാലോ, നിങ്ങളാണിതിനുത്തരവാദി- ഈ പരിസ്ഥിതി ദുരന്തത്തിനും ഇവിടെ ചത്തൊടുങ്ങിയ ഓരോ കടല്‍ക്കാക്കകള്‍ക്കും, ആമകള്‍ക്കും, ഇഗ്വാനകള്‍ക്കും,ഗൂബീസിനും പിന്നെയും അസംഖ്യം</div><div style="text-align: justify;"> ജീവജാലങ്ങള്‍ക്കും എല്ലാം ഉത്തരവാദിയാണ് നിങ്ങള്‍, നിങ്ങള്‍ മാത്രം." </div><div style="text-align: justify;"><br />
</div><div style="text-align: justify;">പച്ചവെളിച്ചം അണയുകയായി..ഇപ്പോള്‍ വേദിയില്‍ അരണ്ട വെളിച്ചം മാത്രം. പിന്നെ അരെവാലോ എന്ന കഥാപാത്രത്തിനു നേരെ നീളുന്ന സ്പോട്ട് ലൈറ്റും.<br />
<br />
ക്യാപ്റ്റന്‍ അരെവാലോ ചുറ്റുപാടും ശബ്ദത്തി ന്റെ ഉറവിടം തേടുന്നു. ഒന്നും ദൃശ്യമാകുന്നില്ല. പരുപരുത്ത സ്വരം ഒരല്പം പതര്‍ച്ചയോടെ അയാളില്‍ നിന്നും പുറപ്പെടുന്നു - ആരാണ് നീ?<br />
<br />
വീണ്ടും പച്ചവെളിച്ചം.<br />
<br />
- ഞാന്‍ പ്രോട്ടോസോവ.<br />
<br />
അരെവാലോ - പ്രോട്ടോസോവ?! നീ എവിടെയാണ് ?<br />
<br />
പ്രോട്ടോസോവ - ക്യാപ്ടന് അരെവാലോ, താങ്കള്‍ക്കെന്നെ കാണുവാനാകില്ല. ഞാന്‍ ഫൈലം പ്രോട്ടോസോവ. കാലങ്ങളേറെ മുമ്പ്, താങ്കളുടെ പിതാമാഹന്മാരും പ്രപിതാമാഹന്മാരുമായ നിയാണ്ടര്‍ ത്തലും ആസ്ട്രെലോപിത്തിക്കൈന്സും രാമപിത്തിക്കൈന്സും ഒക്കെ ഉണ്ടാകുന്നതിനും ഏറെ മുമ്പ് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ആദ്യ ജീവന്റെ സ്പര്‍ശം. <br />
<br />
അരെവാലോ- നിന്നെ എനിക്ക് കാണാനാവുന്നില്ല...<br />
<br />
പ്രോട്ടോസോവ - നീ വായിച്ചിട്ടില്ല എന്നുണ്ടോ, യോഹന്നാന്റെ സുവിശേഷം. ആദിയില്‍ വചനം ഉണ്ടായി. അതുമാത്രമായിരുന്നു സത്യം.<br />
<br />
അരെവാലോ - നീ പറയുന്ന പുരാണങ്ങളില്‍ അഭിരമിക്കാന്‍ എനിക്കാവില്ല.<br />
<br />
വേദിയില്‍ പ്രോട്ടോസോവയുടെ ഒരു തണുത്ത ചിരി വീണുടയുന്നു. അതിന്റെ നനുത്ത പ്രതിധ്വനി അല്പനേരം നീണ്ടുനില്ക്കുന്നു. അതില്‍ അസ്വസ്ഥനും അക്ഷമനുമായി അരെവാലോ കുറച്ചുറക്കെതന്നെ ചോദിക്കുന്നു. <br />
<br />
- നിനക്കിവിടെന്തുകാര്യം ?<br />
<br />
പ്രോട്ടോസോവ- പരിണാമത്തിന്റെ പരിമാണം ഒരുപക്ഷേ നീ അറിയുന്നില്ല. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ തീക്ഷ്ണതയും നിന്നില്‍ നിന്നും അകന്നു നില്ക്കുന്നു.<br />
<br />
അരെവാലോ - ദുരന്തം.... ആ പദത്തിനു അഭിശപ്തതയുടെ ആവരണം ഇട്ടുതന്നെ നീയും ഉപയോഗിക്കുന്നു. ഓരോ ദുരന്തവും തുറക്കുന്നത് പ്രകാശമാനമായ പുതുലോകത്തിന്റെ കവാടങ്ങളാണ്. അത് സൃഷ്ടിയെ , സ്രഷ്ടാവിനെ, ഈ വിശ്വത്തെ എല്ലാം ചൂഴ്ന്നു നില്ക്കുന്നു. നിന്റെ ഉത്പത്തിപോലും ഒരു വിസ്ഫോടനത്തിന്റെ പരിണിതിയല്ലേ. എന്റെ ജനനവും ഒരു ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന് അമ്മ എത്രയോ പ്രാവശ്യം കണ്ണ് നീര് തുടച്ചുകൊണ്ട് പറയുന്നത് ഞാന്‍ ഒളിച്ചു നിന്നു കേട്ടിരിക്കുന്നു.<br />
<br />
പ്രോട്ടോസോവ- നിങ്ങളുടെ വാക്ചാതുരി ഞാന്‍ വിചാരിച്ചതിലും കേമം. പക്ഷേ, ഈ ദുരന്തം ... തീര്‍ച്ചയായും നിനക്കതൊഴിവാക്കാമായിരുന്നു, സെര്ബിനോ എന്ന ടാങ്കര്‍ക്ര്യു വന്‍കരയില്‍ വച്ച് സംശയം പ്രകടിപ്പിച്ച മാത്രയില്‍ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍.<br />
<br />
അരെവാലോയുടെ മുഖം ചുവന്നു തുടുക്കുന്നതും പ്രതിക്കൂട്ടില്‍ രണ്ടു മുഷ്ടികൊണ്ടും ശക്തമായി പ്രഹരിക്കുന്നതും ഇപ്പോള്‍ കാണാം.<br />
<br />
- ശുദ്ധ അസംബന്ധം.<br />
<br />
പ്രോട്ടോസോവ - ഒരിക്കലും അല്ല ക്യാപ്ടന്, നിങ്ങള്‍ ആ സമയം മദ്യത്തിന്റെയും മാര്‍ഗരത്തീന എന്ന ഇക്വഡോറിയന്‍ സുന്ദരിയുടെ മാറിന്‍ചൂടിന്റെയും ലഹരിയിലായിരുന്നു. അതില്‍ നിന്നും ഒരു നിമിഷത്തെക്കെങ്കിലും ഒന്ന് ഇറങ്ങി വന്നിരുന്നുവെങ്കില്‍ ....<br />
<br />
പ്രതിക്കൂട്ടില്‍ നിന്നും സദസ്സിനെ നോക്കികൊണ്ടാണ് ഇത്രയും നേരം ക്യാപ്ടന് ടാര്‍ക്വിനോ അരെവാലോ സംവദിച്ചിരുന്നത്. ഇപ്പോള്‍ അയാള്‍ അതിനു വിപരീത ദിശയിലേക്ക് പൊടുന്നനെ തിരിഞ്ഞ് വളരെ നാടകീയമായി വലംകൈ എങ്ങോട്ടെന്നില്ലാതെ ചൂണ്ടി ആക്രോശിച്ചു.<br />
<br />
- ഇത് ജല്പനമാണ്, കല്പിത കഥയാണ്.<br />
<br />
ഒരു നെടുവീര്‍പ്പോടെ കോട്ടിന്റെ പോക്കറ്റില്‍തിരുകിയിരുന്ന കൈലേസെടുത്ത് നെറ്റിയിലെ സ്വേദകണങ്ങള്‍ അയാള്‍ ഒപ്പിയെടുത്തു. പിന്നെ നേരത്തെ നിറത്തിയതിന് തുടര്‍ച്ചയെന്നോണം പറഞ്ഞു, വളരെ സാവധാനം.<br />
<br />
<span style="font-size: small;">-ഇത് ഒരു ദുരന്ത ഭൂമിയാണ് - ഗാലപ്പഗോസിലെ സാന്ക്രിസ്ടോബളിനും സാന്റാക്രൂസിനും ഇടയിലുള്ള പ്രദേശം. താങ്കള്‍ക്കും അതറിയാം . ഗാലപ്പഗോസിന്റെ മാധുര്യവും കയ്പും ഒട്ടേറെ ഏറ്റു വാങ്ങിയവാനാണല്ലോ താങ്കള്‍. </span> *HMSബീഗിളിനു സംഭവിച്ചതുമാത്രമേ 'ജെസീക്ക'ക്കും സംഭവിച്ചിട്ടുള്ളൂ- ഒരു ദുരന്തം ....അര്‍ഹതയുള്ളവര്‍ അതിനെ അതിജീവിക്കും . <br />
<br />
ഇപ്പോള്‍ മറ്റൊരു സ്പോട്ട് ലൈറ്റ് വെള്ളിവെളിച്ചം തൂകിക്കൊണ്ട് നീതിപീടത്തിനു നേരെ നീങ്ങുകയായി. ഇത്രയും നേരം ഈ പശ്ചാത്തലം അവ്യക്തമായിരുന്നു. ഇപ്പോള്‍ നമുക്ക് സ്പഷ്ടമായി കാണാം - നരച്ച് നെഞ്ചൊപ്പം എത്തുന്ന താടിയും കറുത്തകോട്ടുമായി ഒരു മനുഷ്യന് !<br />
<br />
അരെവാലോ തുടര്‍ന്നു.<br />
<br />
<span>- വിചാരണകളെ ഞാന്‍ ഭയക്കുന്നില്ല. പക്ഷേ, ഡാര്വിന്....</span><br />
<span>ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് താങ്കളുടെ ബാദ്ധ്യതയാണ്. ഈ ഭൂവില്‍കണ്ട ദുരന്തത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത ശാസ്ത്രത്തിന്റെ ഉടമയാണ് താങ്കള്‍. അതിന്റെ ആകെത്തുകയായ 'പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള ജീവന്റെ ഉത്പത്തി'യുടെ താളുകളില്‍ നിന്നും ഇറങ്ങി വന്ന് എന്നെ വിചാരണ ചെയ്യുന്നവന്റെ വചനങ്ങള്‍ക്ക് തീര്‍ച്ചയായും മറുപടി നല്‍കേണ്ടത് താങ്കള്‍ തന്നെയാണ്.</span><br />
<br />
ഡാര്‍വിനില്‍ നിന്നും പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാകുന്നില്ല്ല.<br />
<br />
വീണ്ടും പച്ച വെളിച്ചം തെളിയുകയായി. പ്രോറ്റൊസോവായുടെ അറത്തുമുറിച്ച വാക്കുകള്‍.....അതിനു മുന്നില്‍ അല്പമൊന്നു പതറി, എന്നാല്‍ മന:സ്ഥൈര്യം പൂര്‍ണ്ണമായും കൈവിടാതെ ഡാര്‍വിനെതിരെ ചോദ്യങ്ങളെയ്യുന്ന അരെവാലോ.... സദസ്സിനെ നോക്കി നിശബ്ദനായി ഒരു പ്രതിമകണക്കെ നീതിപീടത്തില്‍ നിലകൊള്ളുന്ന ചാള്‍സ് ഡാര്വിന് എന്ന കഥാപാത്രം ... ആളുകളുടെ വല്ലപ്പോഴുമുള്ള കരഘോഷങ്ങളുടേയും അതിലുമേറെ കൊട്ടുവാകളുടേയും അകമ്പടിയോടെ അങ്ങിനെ ആ നാടകം സാവധാനം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.<br />
<br />
<span style="font-size: x-small;"><em>*HMS ബീഗിള്‍ - ഡാര്വിന് പര്യവേഷണത്തിനുപയോഗിച്ച കപ്പല്‍</em></span> <br />
<br />
<div style="text-align: right;"><span style="color: blue;">(കഥ തുടരും...)</span> </div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-74786450409494717122010-07-27T04:10:00.000-07:002010-08-31T21:15:11.159-07:00സബര്‍മതി ഒഴുകുകയാണ്...<div style="text-align: justify;"><span style="color: white;">.</span><br />
<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiPn_tR-zJ6Vdij3AGKhUi_Y2UD9ukUtX0_IqEyM-b-QTK8F8eCCn2HtRzV8U_9UMZ4SosQ9tAvQicsLBj4oHwHQP8mcyJOOah-B6VYO3k4xiH5ttkxcJjqGUP4ajLWxA5Gbl_UVYkZZv0/s1600/Sabarmathi_03_Tif%5B1%5D.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" rw="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiPn_tR-zJ6Vdij3AGKhUi_Y2UD9ukUtX0_IqEyM-b-QTK8F8eCCn2HtRzV8U_9UMZ4SosQ9tAvQicsLBj4oHwHQP8mcyJOOah-B6VYO3k4xiH5ttkxcJjqGUP4ajLWxA5Gbl_UVYkZZv0/s400/Sabarmathi_03_Tif%5B1%5D.JPG" width="400" /></a></div><div class="separator" style="clear: both; text-align: center;"><span style="color: blue;">ഗാന്ധി മ്യൂസിയം </span></div><div class="separator" style="clear: both; text-align: center;"><br />
</div>ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ചരിത്ര പുസ്തകത്തിന്റെ താളുകളില്‍നിന്നും സ്കൂള്‍ കാലഘട്ടങ്ങളില്‍ സ്മൃതിപഥങ്ങളില്‍ കയറി, പിന്നെ വിസ്മൃതിയിലേക്ക് പറന്നുപോയ ഒരു പദം!</div><div style="text-align: justify;"><br />
</div><div style="text-align: justify;">ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ ഗുജറാത്തിലെ ജനങ്ങളുടെ ജീവനപഹരിക്കുന്ന പ്രളയകാരിണിയായ ഒരു നദി എന്ന് പത്ര മാധ്യമാങ്ങളിലൂടെയുള്ള തിരിച്ചറിവ് !</div><div style="text-align: justify;"><br />
</div><div style="text-align: justify;">'സബര്‍മതി'യെക്കുറിച്ചുളള എന്റെ ധാരണകള്‍ അത്രമാത്രമായിരുന്നു, ആനന്ദില്‍ നിന്നും അഹമ്മദാബാദില്‍ എത്തുന്നത് വരേയും 'IRMA ' (Institute of Rural Management , Anand ) യില്‍ ഒരു മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിനായി എത്തുമ്പോള്‍ അഹമ്മദാബാദ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ചു ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതൊരു ഞായറാഴ്ചയായിരുന്നു. തിങ്കളാഴ്ചയാണ് പ്രോഗ്രാം തുടങ്ങുന്നത്. പുലര്‍ച്ചെ ആറു മണിക്ക് റൂം അലോട്ട് ചെയ്യുമ്പോള്‍ കെയര്‍ ടേക്കര്‍ പറഞ്ഞു: ഇന്ന് കാന്റീന് പ്രവര്‍ത്തിക്കില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;">വിശാലമായ ക്യാമ്പസ് തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിലാണ് നിലകൊള്ളുന്നത്. കൊച്ചു പട്ടണമെന്നു പറയാവുന്ന പ്രദേശത്തേക്ക് 4 -5 കി. മീ. എങ്കിലും സഞ്ചരിക്കണം. അവിടെ നിന്നും ഇങ്ങോട്ട് ഓട്ടോറിക്ഷ കിട്ടുമെങ്കിലും ഞായറാഴ്ചയായതിനാല്‍ ഇവിടെ നിന്നും അങ്ങോട്ടുള്ള പ്രയാണം ദുഷ്കരം. മൂന്നു നേരത്തെ അഷ്ടി മുടക്കുകയും വയ്യ. ഇത്രയും ദൂരം താണ്ടിവന്നു റൂമില്‍ ചടഞ്ഞിരിക്കുക അത്രയും പറ്റില്ല. ആനന്ദ് എന്ന 'പാല് നഗര'ത്തില്‍ ചുറ്റി നടന്നു കാണാനുള്ള കാഴ്ചകളൊട്ടില്ല താനും. (പൂര്‍ണ്ണമായും അങ്ങനെ പറഞ്ഞുകൂടാ. 'അമുല്‍', എന്‍. ഡി. ഡി. ബി. തുടങ്ങിയവ ഉള്‍പ്പെടെ ക്ഷീര- കാര്‍ഷിക മേഖലയിലുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇവിടെയെല്ലാം സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതിനുമുപരി ഇതൊരു ഞായരാഴ്ച്ചയാണല്ലോ. )</div><div style="text-align: justify;"><br />
</div><div style="text-align: justify;">തിരഞ്ഞെടുക്കാവുന്ന രണ്ടു മാര്‍ഗങ്ങളാണ് എനിക്ക് മുന്നിലുന്ടായിരുന്നത്. ഒന്ന്: 35 കി.മീ. തെക്കോട്ട് സഞ്ചരിച്ചു ബറോഡ (വഡോദര) യില്‍ ചെല്ലുക. ചരിത്രവും കലയും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന ആ നഗരത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുക. രണ്ടു: ആനന്ദില്‍ നിന്നും 64 കി.മീ. വടക്കുമാറിയുള്ള 'കിഴക്കിന്റെ മാഞ്ചസ്ടര്' എന്നറിയപ്പെടുന്ന അഹമ്മദാബാദ് എന്ന വ്യവസായ നഗരത്തെ അറിയുക. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഞായറാഴ്ചകളില്‍ മ്യൂസിയങ്ങളും ആര്‍ട്ട് ഗാലറികളും ഉണ്ടാവുമോ എന്ന സന്ദേഹം ആദ്യത്തെ മാര്‍ഗത്തില്‍ നിന്നും എന്നെ പൂര്‍ണ്ണമായും പിന്തിരിപ്പിച്ചു. ഞായറാഴ്ചയാണെങ്കില്ക്കൂടി ഇന്ത്യയിലെ പത്ത് പ്രമുഖ നഗരങ്ങളില്‍ ഒന്നായ അഹമ്മദാബാദില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന വസ്തുത രണ്ടാമത്തെ ഓപ്ഷണോട് എന്നെ അടുപ്പിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">അഹമ്മദാബാദില്‍ ഏതാണ്ട് പത്ത് മണിയോടെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ എന്റെ ധാരണ ഏറെക്കുറെ ശരിയാണ് എന്ന് മനസ്സിലായി. തിരക്കൊഴിഞ്ഞ സ്റ്റേഷന്. റെയില്‍വെ സ്റ്റേഷന് പുറത്തെ അവസ്ഥയും വ്യത്യസ്തമല്ല. പോകുന്ന സ്ഥലത്തെക്കുറിച്ച് ഒട്ടൊക്കെ ധാരണയോടെ റൂട്ട് മാപ്പുമായി പോകാറുള്ള എനിക്ക് ഈ അണ് പ്ലാന്‍ഡു വിസിറ്റ് തികച്ചും അന്യം. റെയില്‍വേ സ്റ്റേഷന് സമീപമായി നഗരത്തിന്റെ എക്സ്ട്ടെന്‍ഷന്‍ ഉണ്ടാവുമെന്ന് കരുതി ഇരുവശങ്ങളിലെക്കുമായി കുറെ നടന്നെങ്കിലും ഫലം നിരാശാ ജനകമായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗുജറാത്തിയില്‍ വിരിഞ്ഞ അവ്യക്തമായ ശബ്ദങ്ങളായിരുന്നു. അതിനൊടുവില്‍ സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തി. അവിടേക്കണ്ട ഒരു പോലീസുകാരനോട് ഇവിടെ സന്ദര്‍ശിക്കാന്‍ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടുണ്ടോ എന്ന് ആരാഞ്ഞു. എന്റെ ചോദ്യം മനസ്സിലായിട്ടാണോ അല്ലയോ എന്നറിയില്ല, ഒരിടത്തേക്ക് വിരല്‍ചൂണ്ടി അയാള്‍ എന്തോ മുരണ്ടു. നന്ദി പറഞ്ഞുകൊണ്ടു പ്രാചീനമായ ആ കെട്ടിടത്തിനു സമീപം ചെന്നപ്പോഴാണ് അതൊരു പോലീസ് എയ്ടുപോസ്ടാണെന്ന് മനസ്സിലായത്. അവിടെ കണ്ട ഉദ്യോഗസ്ഥനോട് എന്റെ ആഗമനോദ്ദേശം പറഞ്ഞു. അത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അതിനു ശേഷം എന്നോടു അതില്‍ കയറി കൊള്ളാന്‍ പറഞ്ഞു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഉത്തരം കിട്ടാത്ത ചോദ്യവുമായി അതില്‍ കയറുമ്പോളേക്കും ഓട്ടോ റിക്ഷ എടുത്തു കഴിഞ്ഞിരുന്നു. തിരക്കൊഴിഞ്ഞ ഈ ദിനം ഒരു ഇരയെ കിട്ടിയ ആവെശത്തിലായിരുന്നെന്നു തോന്നുന്നു അയാള്‍. അല്പം മുന്നോട്ടു പോയപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. അത് രണ്ടു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അയാളില്‍ നിന്നും മറുപടി വന്നു - 'സൂ'വിലേക്ക്. എന്റെ തട്ടിത്തടഞ്ഞ ഹിന്ദി ഭാഷണത്തിന്റെ ആവര്ത്തിക്കലുകള്ക്കൊടുവില് പത്ത് ശതമാനം ഹിന്ദിയില്‍ തൊണ്ണൂറു ശതമാനം ഗുജറാത്തി കലര്‍ത്തി അയാള്‍ മറുപടി നല്കിക്കൊണ്ടിരുന്നു. ആവശ്യത്തിനു മുന്നില്‍ ഭാഷയുടെ അതിര് വരമ്പുകള്‍ വളരെ സുതാര്യമാണല്ലോ !</div><div style="text-align: justify;"><br />
</div><div style="text-align: justify;">മൃഗശാലയിലേക്ക് എനിക്ക് പോകേണ്ടിയിരുന്നില്ല. നഗരത്തിന്റെ പ്രധാനഭാഗത്തേക്ക് കൊണ്ടെത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അത് അയാള്‍ക്ക് മനസ്സിലായില്ല. അതിനു കൂടുതല്‍ വിശദീകരണമായി ഷോപ്പിംഗ് മാളുകളും വലിയ കെട്ടിടങ്ങളും നില്ക്കുന്ന സ്ഥലം എവിടെയെന്നു ചോദിച്ചു. "സബര്‍മതിയുടെ മറുകരയില്‍ പോകേണ്ടി വരും " - അതിനു ലഭിച്ച മറുപടി അങ്ങനെയായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഓര്‍മ്മകളില്‍ എവിടെയോ സബര്‍മതിയുടെ മുഴക്കം. സബര്‍മതി നദി ഗുജറാത്തിലാണെന്ന തിരിച്ചറിവ്. തീര്‍ച്ചയായും അതിന്റെ തീരത്തെവിടെയോ ഗാന്ധി ആശ്രമം ഉണ്ടായിരിക്കും എന്ന വ്യാമോഹം......<br />
<br />
സബര്‍മതി ആശ്രമം ഇവിടെ അടുത്താണോ ? ഞായറാഴ്ച സന്ദര്‍ശിക്കാന്‍ കഴിയുമോ ? <br />
<br />
ആശ്രമം ഏറെ ദൂരെയല്ലെന്നും ഞായറാഴ്ചയും അവധി ദിനങ്ങളും ഉള്‍പ്പെടെ എല്ലാ ദിവസവും കാലത്ത് എട്ടുമണി മുതല്‍ വൈകുന്നേരം എഴുമണി വരെ അത് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുമെന്നും ഉള്ള ഓട്ടോ ഡ്രൈവറുടെ മറുപടി മുഴുവനാകുന്നതിനും മുമ്പേ വണ്ടി അങ്ങോട്ട് വിടാനായി പറഞ്ഞു.<br />
<br />
അഹമ്മദാബാദിലെ പഴയ നഗരത്തില്‍ നിന്നും സബര്‍മതിക്ക് കുറുകെ കെട്ടിയിട്ടിട്ടുള്ള അനേകം പാലങ്ങളില്‍ ഒന്നില്ക്കൂടി സഞ്ചരിച്ചു മറുകരയിലെത്തി. വന്‍ കെട്ടിടങ്ങള്‍ ഇരുവശങ്ങളിലുമായി നിലകൊള്ളുന്ന ആശ്രമത്തിലെക്കുള്ള വീഥിയിലൂടെ ഓട്ടോറിക്ഷ അതിവേഗം പ്രയാണം തുടങ്ങി. കണ്ണുകളെ ഓടുന്ന ദൃശ്യങ്ങല്ക്കൊപ്പവും മനസ്സിനെ ഇന്നത്തെ യാത്രക്ക് നിദാനമായ പശ്ചാത്തലത്തോടോപ്പവും വിട്ടു അതിനുള്ളില്‍ ഞാനിരുന്നു. മിശ്രിത ഭാഷയില്‍ ഓട്ടോ ഡ്രൈവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. <br />
<br />
"സാര്‍, ആശ്രമം എത്തിയിരിക്കുന്നു" . അതൊരലര്‍ച്ചയായിരുന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാനാഞ്ഞു. അയാള്‍ ഒരുപക്ഷേ രണ്ടുമൂന്നുപ്രാവശ്യം ആശ്രമത്തിലെത്തിയത് എന്നെ ഓര്‍മ്മിപ്പിച്ചു കാണും. എന്നിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാ ലാകണം അലറിയത്. വണ്ടി ആശ്രമത്തിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് നിറുത്തിയിരിക്കുകയാണ്. അയാളോട് കാത്തുനില്ക്കാന് ആവശ്യപ്പെട്ടു സബര്‍മതി ആശ്രമത്തിന്റെ കവാടം ഞാന്‍ കടന്നു. ആശ്രമത്തി ന്റെ പാശ്ചാത്തലത്തില്‍ സബര്‍മതി ഒഴുകിക്കൊണ്ടിരുന്നു.<br />
<br />
<div style="text-align: justify;">1915 - ലായിരുന്നു ഗാന്ധിജി , തന്റെ സത്യാന്വേഷണത്തിനും ബ്രിട്ടീഷുകാര്‍ക്കെതിരെ അഹീംസ സമരം സംഘടിപ്പിക്കുന്നതിനുമായി അഹമ്മദാബാദിലെ 'കൊച്ചറാബ'യില്‍ സത്യാഗ്രഹാശ്രമം തുടങ്ങുന്നത്. പിന്നീട് 1917 -ലായിരുന്നു അതിനെ സബര്മതിയുറെ തീരത്തേക്ക് കൊണ്ടുവരുന്നത്. അവിടം അന്ന് വിജനമായ, കാടുപിടിച്ച, ഇഴജന്തുക്കള്നിറഞ്ഞ ഒരിടമായിരുന്നത്രേ. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും പോറലേല്‍പ്പിക്കാതെ ഗാന്ധിജിയും അനുയായികളും ഇവിടെ കുടിലുകളും ചെറിയ ഭവനങ്ങളും സ്ഥാപിച്ചു.</div><br />
പല ചരിത്ര സംഭവങ്ങള്‍ക്കും ഈ ആശ്രമം സാക്ഷ്യം വഹിച്ചിട്ടുണ്ട് . ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ എത്തിയതിനു ശേഷം ആദ്യമായി നടത്തിയ സമരം ഗുജറാത്തിലെ ടെക്സ്റ്റയില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു. തൊട്ടുകൂടായ്മക്ക് എതിരെയുള്ള പ്രക്ഷോഭം, ചര്‍ക്കയില്‍ നൂല്നൂല്ക്കല് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തുടങ്ങിയവയും ഈ ആശ്രമം കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ടു കൊണ്ടുപോയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ച ഈ കാലത്തിനിടയില്‍ അദ്ദേഹത്തിനു 6 വര്‍ഷത്തോളം അടുത്തുള്ള ജയിലില്‍ കിടക്കേണ്ടതായും വന്നിട്ടുണ്ട്. സബര്‍മതി ആശ്രമത്തില്‍ നിന്നും തന്നെയായിരുന്നു 1930 മാര്‍ച്ച് 12 - നു തന്റെ പ്രസിദ്ധമായ ദണ്ടിയാത്രയ്ക്ക് 79 -ഓളം അനുയായികളോടൊപ്പം ഗാന്ധിജി തുടക്കം കുറിക്കുന്നത്. ബ്രിട്ടീഷു കാര്‍ ഇന്ത്യ വിടാതെ താന്‍ ഈ ആശ്രമത്തിലേക്കുതിരിച്ചുവരില്ലെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹം ദൃഡപ്രതിജ്ഞചെയ്തു ആശ്രമം ഉപേക്ഷിച്ചു പോയി. ഭാരതം സ്വതന്ത്രമായതിനു ശേഷം സബര്‍മതിയിലേക്ക് തിരിച്ചുവരുവാന്‍ ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി വധിക്കപ്പെടുന്നത്. <br />
<br />
<div style="text-align: justify;">46 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നിലകൊള്ളൂന്നത്. അവിടെ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് 'ഗാന്ധി സംഗ്രഹാലയ' എന്നറിയപ്പെടുന്ന 24,000 ച. അടി വിസ്തൃതിയുള്ള മ്യൂസിയമാണ്. 1963 മേയ് 10 -നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്റു ഇത് ഉദ്ഘാടനം ചെയ്യുന്നത്. മ്യൂസിയത്തില്‍ 8-ഓളം ഒരാള്‍ വലിപ്പത്തിലുള്ള ഓയില്‍ പെയിന്റിങ്ങുകളുണ്ട് . കൂടാതെ 'My Life is My Message ' , 'Gaandhiji in Ahammedabad ' എന്നിങ്ങനെ പേരിട്ടിട്ടുള്ള രണ്ടു പ്രദര്‍ശന വിഭാഗങ്ങളും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടനവധി വസ്തുക്കളും ഫോട്ടോകളും ഇവിടെ കാണാം. മ്യൂസിയത്തോടനുബന്ധിച്ചുള്ള ആര്‍കൈവ്സില്‍ അദ്ദേഹം എഴുതിയ 34066 എഴുത്തുകളും , അദ്ദേഹത്തിന്റെ 8633 ലേഖനങ്ങളുടെ കയ്യെഴുത്ത്പ്രതികളും , 6367 ഫോട്ടോഗ്രാഫിന്റെ നെഗറ്റീവുകളും , ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഉള്ള 210 ചലച്ചിത്രങ്ങളും സംരക്ഷിച്ചിരിക്കുന്നു. ലൈബ്രറിയില്‍ 30000 -ലേറെ ബുക്കുകളും ഗാന്ധിജിക്ക് ലഭിച്ച 150 - ഓളംഅഭിനന്ദന/ആശംസ കത്തുകളും അദ്ദേഹത്തിന്റെപേരില്‍ ഇറങ്ങിയിട്ടുള്ള നാണയങ്ങളുടേയും സ്റ്റാമ്പിന്റെയും </div><div style="text-align: justify;"> ശേഖരവും ഉണ്ട്. കോണ്‍ഫറന്‍സ് ഹാളും ഓഡിറ്റൊറിയവും മ്യൂസിയത്തില്‍ ക്രമീകരിചിരിക്കുന്നതു വീഡിയോയും </div><div style="text-align: justify;">ചലച്ചിത്രങ്ങളും കാണുന്നതിനായാണ്. ഗാന്ധിസംഗ്രഹാലയത്തില് തന്നെയാണ് ഗാന്ധിസാഹിത്യ പ്രദര്‍ശനവും വില്പനയും നടക്കുന്നത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">സബര്‍മതി ആശ്രമത്തിലെ മുഖ്യ ആകര്‍ഷണം മഹാത്മാഗാന്ധി താമസിച്ചിരുന്ന 'ഹൃദയകുഞ്ജ്' എന്ന പേരിലുള്ള ചെറിയ വസതിയാണ്. ചരിത്ര പ്രാധാന്യമുള്ള ആ വസതിക്കുള്ളിലെക്ക് നമുക്ക് കയറി ചെല്ലാവുന്നതാണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന എഴുത്തുമേശ, ചര്‍ക്ക , ചില വസ്ത്രങ്ങള്‍, അദ്ദേഹം നെയ്തെടുത്ത നൂല്... അങ്ങിനെ പലതും ഇപ്പോഴും അവിടെ സംരക്ഷിച്ചിട്ടുണ്ട് ചില ഗാന്ധിയന്മാര് പൂമുഖത്തിരുന്ന് ഗാന്ധി സൂക്തങ്ങള്‍ ഉരുവിടുന്നതും കാണാന്‍ കഴിഞ്ഞു. </div><br />
<br />
ഹൃദയകുന്ജിന്റെ വലതുവശത്തായാണ് 'നന്ദിനി' എന്ന പേരിലുള്ള ആശ്രമം ഗസ്റ്റ് ഹൌസ്. വിദേശത്തും നിന്നും സ്വദേശത്തുനിന്നുമുള്ള അനേകം അതിഥികള്‍ അവിടെ തങ്ങിയിട്ടുണ്ടത്രെ . വിനോബായും പിന്നീട് മീരാബെനും താമസിച്ചിരുന്ന ചെറിയ ഒരു വീടും ആശ്രമത്തിന്റെ മാനേജര്‍ മഗനലാല് ഗാന്ധി താമസിച്ചിരുന്ന 'മഗന് കുതിര്' എന്ന കുടിലും ഇപ്പോഴും ഉണ്ട്. ഹൃദയകുന്ജിനും മഗന് കുതിരിനും ഇടയ്ക്കാണ് 'ഉപാസന മന്ദിര്‍' എന്നറിയപ്പെടുന്ന തുറന്ന പ്രാര്‍ത്ഥന സ്ഥലമുള്ളത്. ഗാന്ധിജി തന്റെ അനുയായികള്‍ക്കും നാടുകാര്ക്കുമൊപ്പം പ്രാര്‍ത്ഥന നടത്തിയിരുന്നതും അതിനുശേഷം അവര്‍ക്ക് സംശയ നിവാരണം നല്കിയിരുന്നതും ഇവിടെ വച്ചത്രേ.<br />
<br />
കരകൌശല വസ്തുക്കള്‍, ഹാന്‍ഡ് മേഡ് പേപ്പര്‍, നൂല്‍നൂല്‍പ്പ് എന്നിവയ്ക്കായി ചെറിയ യൂണിറ്റുകള്‍ ഈ ആശ്രമവാടത്തിലുണ്ട് . സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും തൊഴില്‍ നല്‍കുന്നതോടൊപ്പം ആശ്രമത്തിന്റെ നടത്തിപ്പിനുള്ള ചെറിയൊരു വരുമാന മാര്‍ഗം കൂടിയാണിത് .<br />
<br />
സബര്‍മതിയുടെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ നിന്നും ഞാന്‍ ആ നദിയെ നോക്കി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ആരവല്ലി മലനിരകളില്‍ നിന്നും ഗുജറാത്തിനെ തഴുകി ഒഴുകുന്ന സബര്‍മതിക്ക് ഒരു പക്ഷേ, ചരിത്ര ഗാഥകള്‍ ഒട്ടേറെ പറയാനുണ്ടയിരിക്കും- 1411-ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷാ അഹമ്മദാബാദ് നഗരം സ്ഥാപിച്ചതിന്റെ, ഗാന്ധിജിയുടെ സഹന സമരത്തിന്റെ, കോട്ടന്‍ മില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ, പ്രളയത്തിന്റെ.....<br />
<br />
എനിക്ക് തിരിച്ചു പോകുവന്നുള്ള നേരമാകുന്നു. പാര്‍ക്കിംഗ് ബേയിലേക്ക് പതുക്കെ നടന്നു. ഓട്ടോറിക്ഷ <br />
മുന്നോട്ടെടുക്കുംപോള്‍ ഞാന്‍ പിന്തിരിഞ്ഞു നോക്കി. ചരിത്രത്തിന്റെ സുഗന്ധവാഹികളായി ആശ്രമവും സബര്‍മതിയും കാലഘട്ടങ്ങളെ അതിജീവിച്ച് നാളെകളെ തേടി ഒഴുകുകയാണ്. ... <br />
</div><div style="text-align: justify;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDosH2_22wZBAcuaaRvdPrWAwhlhocRljolt0T4KIuEtKWhWJQ7CpOvBvnbORSOe3qppns9tJGMdhZTTXZku5hmFdZe7gQyxKcX0bnOZIHiWit7Unrfzosm5aKqS8oMDtIgKFv_M5Kz9Ia/s1600/Sabarmathi_01_Tif%5B1%5D.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" rw="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDosH2_22wZBAcuaaRvdPrWAwhlhocRljolt0T4KIuEtKWhWJQ7CpOvBvnbORSOe3qppns9tJGMdhZTTXZku5hmFdZe7gQyxKcX0bnOZIHiWit7Unrfzosm5aKqS8oMDtIgKFv_M5Kz9Ia/s400/Sabarmathi_01_Tif%5B1%5D.JPG" width="400" /></a></div><div style="text-align: center;"><span style="color: blue;">'ഹൃദയകുഞ്ജ്'</span></div><div style="text-align: justify;"></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-73121010276633676642010-04-01T03:39:00.000-07:002010-04-01T03:54:15.799-07:00പത്രോസിന്റെ ദു:ഖം(കവിത)<br />
<div style="text-align: center;">.</div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtpy9VQCm-rApNnsXvi82AmHwQLKGH3v5suRSojE5zGVBFFUK04PV4bi7NXzuvSZW8eaGuEEkXYOl-Gfv96iNaf8CB_OwtOR8-yi1xPCYL4RCf8bpYuFaH7UHFIdeNO3zCcBHqqU7k0mVO/s1600/1771074.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" nt="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtpy9VQCm-rApNnsXvi82AmHwQLKGH3v5suRSojE5zGVBFFUK04PV4bi7NXzuvSZW8eaGuEEkXYOl-Gfv96iNaf8CB_OwtOR8-yi1xPCYL4RCf8bpYuFaH7UHFIdeNO3zCcBHqqU7k0mVO/s320/1771074.jpg" width="212" /></a></div><br />
<div style="text-align: justify;"><span style="color: #990000;">[ക്രൂശിക്കപ്പെട്ട പ്രകൃതി... പ്രതികരണ ശേഷി നഷ്ടപ്പെട്ട് അത് കണ്ടു നിന്നവന്, പാരിസ്ഥിതികാസുന്തലിതാവസ്ഥയുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നവന്, പഴയ പ്രകൃതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് മടുത്ത് കേഴുന്നവന് --- അപ്പോസ്തലനായ പുതിയ പത്രോസ്</span>.<span style="color: #990000;"> ]</span></div><div style="text-align: justify;"><br />
</div> തള്ളിപ്പറഞ്ഞു നിന്നെ മൂന്നുരു<br />
കോഴി രണ്ടു കൂവുവതിനു മുന്നേ ഞാന്‍.<br />
കണ്ടു നിന്നു നിന്നെ ഗോല്ഗോഥായില്<br />
നിഷ്ടൂരമായി ക്രൂശിക്കുന്നതും ഞാന്‍. <br />
<br />
<div style="text-align: left;"> മൂന്നു നാള് കഴിഞ്ഞിരിക്കുന്നു, എന്നിട്ടു -</div><div style="text-align: left;"> മെന്തെ നീ ഉയിര്ത്തെഴുന്നെല്ക്കാഞ്ഞൂ ?</div><div style="text-align: left;"> വത്സരങ്ങളൊട്ടു കൊഴിഞ്ഞു പോയിരിക്കുന്നു, എന്നിട്ടും</div><div style="text-align: left;"> നിന്നെക്കണ്ടില്ല മഗ്ദാലനക്കാരി മറിയയവള്.</div><br />
പന്തിരുവര്‍ ഞങ്ങള്‍ക്കും നീ പ്രത്യക്ഷനായില്ലി -<br />
തെന്തേ നീ ഉയിര്ത്തെഴുന്നെല്ക്കാഞ്ഞൂ ?<br />
ഗലീലയും യഹൂദ്യയും പിന്നെയീ ലോകവും <br />
കേഴുന്നൂ ; വരണ്ടിരിക്കുന്നൂ യോര്ദ്ദാന് നദി.<br />
<br />
<div style="text-align: left;"> നിന്നെച്ചൊല്ലി വിലപിച്ച ജനത്തോടും </div><div style="text-align: left;"> ശിക്ഷ വിധിച്ചശേഷമീനീതിമാന്റെ </div><div style="text-align: left;"> രക്തത്തില്‍ തനിക്കു പങ്കില്ലെന്നുചൊല്ലി </div><div style="text-align: left;"> കയ്യൊഴിഞ്ഞ പിലാത്തോസിനോടും </div><br />
ഇവനോ യെഹൂദരുടെ രാജാവിവനെ<br />
തങ്ങള്‍ക്കു വിട്ടു തരികെന്നട്ടഹസിച്ച <br />
പാമരരാം പുരോഹിതരോടും നീ പറഞ്ഞ <br />
വാക്കുകള്‍ ഓര്‍ക്കുന്നു ഞാന്‍, ഇന്ന് .<br />
<br />
<div style="text-align: left;"> "ഹേ, ജനതയേ, ക്രോധിക്കേണ്ട, കരയേണ്ട </div><div style="text-align: left;"> നിങ്ങളെന്നെച്ചൊല്ലി ; ഓര്‍ക്കുക</div><div style="text-align: left;"> ഭാവിയെ, നിങ്ങള്‍ തന് മക്കളെ </div><div style="text-align: left;"> പിന്നെ കാണ്ക വരും ദുരന്തങ്ങളെ."</div><br />
അവര്‍ പങ്കിട്ടെടുത്തില്ലേ നിന്നങ്കി<br />
ചാട്ടവാര്‍ കൊണ്ടടിച്ചില്ലേ നിന്നെയവര്‍<br />
അവരുടെയുമിനീരിന് കറ വീണില്ലെയാസ്യത്തില്<br />
ദു:ഖിക്കുന്നു ഞാനിന്നതോര്ത്ത് : ഹാ! കഷ്ടം.<br />
<br />
<div style="text-align: left;"> അറിഞ്ഞിരുന്നീല്ല നിന്നെ ഞാന്‍</div><div style="text-align: left;"> നീ ഞങ്ങളൊത്തുള്ളപ്പോളെന്നാ -</div><div style="text-align: left;"> ലിന്നീ ദുരന്തങ്ങളേറ്റുവാങ്ങുമ്പോള് </div><div style="text-align: left;"> മനസ്സിലാക്കുന്നു, സത്യം !</div><br />
ആശ്രിതന്തന്നെ വെള്ളിക്കാശിനായ്<br />
ചുംബനത്തിലൂടെ നിന്നെയൊറ്റിക്കൊടുത്തപ്പോള് <br />
കഴിഞ്ഞില്ലെനിക്കും എതിര്‍ക്കുവാന്‍<br />
ഞാനുമീ സംസാരത്തിന്നടിമയല്ലോ, ക്ഷമിക്കുക !<br />
<br />
<div style="text-align: left;"> ആപത്തില്‍ ഉപേക്ഷിച്ചു പോയവന്,</div><div style="text-align: left;"> നിന്നെ തള്ളിപ്പറഞ്ഞവന് ,</div><div style="text-align: left;"> ഞാന്‍, ഈ പത്രോസ്, കാത്തിരിക്കുന്നൂ </div><div style="text-align: left;"> നിന്നുയിര്ത്തെഴുന്നേല്പ്പിനായ്.... . </div><br />
<div style="text-align: center;"><span style="color: #0b5394;"> ##########</span></div><div style="text-align: center;"></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-3701324116658555062010-03-05T20:16:00.001-08:002010-04-14T00:40:20.432-07:00വികസനം പാളങ്ങളിലൂടെ ___തൃശ്ശൂര്‍ ജില്ലയുടെ വികസനത്തിനൊരു രൂപരേഖ<span style="color: #fce5cd;">.</span><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSoK163tKayGUL5AZEKqMwrR3fdntBl4f9XNzh-kSvFQ820fVbAnd-P3lh5WwFzbaWz6FK-7j7ciW8sYh5cna5O9Y81PJpxQ72Yi1qxq4c5u3lX0sBWjsqdG8RfzwRfnsvzvekf5yW2Qff/s1600/9121_1270617571.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSoK163tKayGUL5AZEKqMwrR3fdntBl4f9XNzh-kSvFQ820fVbAnd-P3lh5WwFzbaWz6FK-7j7ciW8sYh5cna5O9Y81PJpxQ72Yi1qxq4c5u3lX0sBWjsqdG8RfzwRfnsvzvekf5yW2Qff/s400/9121_1270617571.jpg" width="400" wt="true" /></a></div><br />
<br />
<div style="text-align: justify;"><em><span style="color: blue;">(തൃശൂര്‍ റെയില്‍വേ പാസ്സഞ്ചെര്സ് അസോസിയേഷന് വേണ്ടി തയ്യാറാക്കിയത്</span><span style="color: blue;">. ഇതിലെ ആശയങ്ങള്‍ക്ക് പലതിനും TRPA സഹയാത്രികര്‍ക്ക് കടപ്പാട് )</span></em></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">വികസനം എന്ന പദത്തിന്റെ വിശദീകരണം ഒറ്റ വാക്കില്‍ ഒതുക്കാന്് കഴിയുന്ന ഒന്നല്ല. അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട് തൃശ്ശൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളവും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കാര്‍ഷികം, വ്യാവസായികം, വിനോദസഞ്ചാരം തുടങ്ങി വികസനം അനിവാര്യമായ ഒട്ടനവധി മേഖലകള്‍ നമുക്കും ഉണ്ട്. പക്ഷേ, സത്വര വികസനം എന്നത് ഈ പല മേഖലകളിലും അത്രതന്നെ ഫലവത്താകത്തതും ഏറെക്കുറെ കാലതാമസം എടുക്കാന്‍ ഇടവരുന്നതുമാണ്. ഒരു നാടിന്റെ മറ്റുമേഖലകളുടെ വികാസത്തിനും അതിലെ ജനങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്തുവാനും ഉതകുന്ന അടിസ്ഥാന വികസനോപാധികളുടെ പ്രസക്തി ഈ സാഹചര്യത്തിലാണ് ഇതള്‍ വിരിയുന്നത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">അടിസ്ഥാന സൌകര്യ മേഖലകളില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഗതാഗത സംവിധാനം. ചക്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയുടെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു എന്ന് നരവംശ ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ട് സാധ്യമായത് മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യവും ചരക്കിന്റെ വിനിമയവുമാണ്. വിവിധ സംസ്കാരങ്ങളുടെ സന്കലനത്തിനും ഒരു സിവിലൈസ്ഡ് സൊസൈറ്റിയുടെ രൂപീകരണത്തിനും ഹേതുവായത് കാലാകാലങ്ങളിലായി വികസിച്ചുവന്ന ഗതാഗതസൌകര്യങ്ങള്‍ തന്നെയായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഉപരിതല ഗതാഗത സംവിധാനമെന്ന നിലയില്‍ റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും ഉള്ള ഗതാഗത സംവിധാനത്തിന്റെ വികാസം നാടിന്റെ വികസനത്തിന് എങ്ങിനെ മുതല്‍ ക്കൂട്ടാകുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്കു നിരത്തുവാന്‍ കഴിയും. ഏറെക്കാലമായി ഈ രണ്ട് ഉപരിതല ഗതാഗത മാര്‍ഗങ്ങളും പരസ്പരം പൂരകങ്ങളല്ലാത്ത വിഭിന്ന ഉപാധികളായി നിലനില്‍ക്കുകയായിരുന്നു. പക്ഷേ, വിവിധ രാജ്യങ്ങളിലായി നടപ്പിലാക്കിവരുന്ന പുതിയ വികസന മാതൃകകള്‍ ഈ രണ്ട് മാര്‍ഗങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുളളവയാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="font-size: large;"><span style="color: #cc0000;">തൃശ്ശൂര്‍ എന്ന ഉപനഗരം</span> </span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">തൃശ്ശൂരിന്റെ വികസനം റെയില്‍ ഗതാഗത സംവിധാനവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇനി നമുക്കു പരിശോധിക്കേണ്ടത്. അടുത്ത ഒന്നൊന്നര ദശകമെങ്കിലും തൃശ്ശൂരിന്റെ വികസനം എറണാംകുളം അഥവാ കൊച്ചി നഗരത്തിന്റെ ഉപനഗരം എന്ന നിലയ്ക്കായിരിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പുതിയ ഒട്ടനവധി പദ്ധതികളുമായി കൊച്ചി, കേരളത്തിലെ മുഖ്യ വ്യവസായ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സംരംഭങ്ങള്‍ക്കാവശ്യമായ മനുഷ്യ വിഭവശേഷി എറണാംകുളം ജില്ലയില്നിന്നുമാത്രമായി ഒതുങ്ങുന്നത് തികച്ചും അപര്യാപ്തമായിരിക്കും. സ്വാഭാവികംമയും അയല്‍ ജില്ലകളെക്കൂടി ആശ്രയിക്കേണ്ടതായി വരും. മറുവശത്ത് , ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളും ഉദ്യോഗസ്തന്മാരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ താമസ സൌകര്യമോരുക്കാന്‍ സ്ഥലപരിമിതി, ജീവിതച്ചിലവ് എന്നിങ്ങനെ പലകാരണങ്ങളാല്‍ കൊച്ചിക്ക് കഴിയാതെ വരും. കായല്‍ പ്രദേശവും മലനാടും ഭൂരിഭാഗം വരുന്ന താരതമ്യേന കുറഞ്ഞ ഇടനാടുള്ള എറണാംകുളം ജില്ലയുടെ ഭൂപ്രകൃതി, ഈ സാഹചര്യത്തില്‍ താമസ സൌകര്യത്തിനായി അയല്‍ ജില്ലകളിലേക്ക് കുടിയേറാന്‍ ഈ വിഭാഗത്തെ പ്രേരിപ്പിക്കും. നിരവധികാരണങ്ങളാല്‍ ഇവരുടെ പ്രഥമ പരിഗണന എന്തുകൊണ്ടും തൃശ്ശൂര്‍ ജില്ലക്ക് തന്നെയായിരിക്കും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">വിശാല കൊച്ചി നഗരം എന്ന് പറയുമ്പോള്‍ അരൂര്‍ മുതല്‍ അങ്കമാലി വരെ നീണ്ടു കിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ വിവക്ഷിക്കുന്നത് പോലെ തന്നെ തൃശ്ശൂര്‍ നഗരം എന്ന് പറയുമ്പോള്‍ അതിന്റെ പരിധിയില്‍ സ്വരാജ് റൌണ്ട് മാത്രമല്ല വരുന്നത്, ജില്ലയിലെ ചുറ്റുമുള്ള ഒട്ടേറെ പ്രദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുന്നു എന്ന മനസ്സിലാക്കേണ്ടതാണ് .</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #cc0000; font-size: large;"><strong>ഗതാഗത സൌകര്യം</strong></span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">നേരത്തെ കണ്ടപോലെ തൃശ്ശൂര്‍ , എറണാംകുളത്തിന്റെ ഉപനഗരമായി വികസിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒന്നാണ് രണ്ടു ജില്ലകളെയും ബന്ധിപ്പിച്ചു കൊണ്ടുളള ഗതാഗത സൌകര്യം. വിപുലവും വേഗതയുള്ളതുമായ ഗതാഗത സംവിധാനം കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ തേടി എറണാംകുളത്തെക്ക് പോകാന്‍ അവസരമൊരുക്കുന്നു. അതുപോലെത്തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ വ്യവസായ നഗരത്തില്‍ തൊഴില്‍ തേടി വരുന്നവര്‍ക്ക് തൃശ്ശൂരിലെ മികച്ച അന്തരീക്ഷത്തില്‍ 'സെറ്റില്‍' ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #cc0000; font-size: large;">എന്തുകൊണ്ട് റെയില്‍ ഗതാഗതം ?</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">തൃശ്ശൂരിന്റെ വികസനത്തിന് ഗതാഗത സൌകര്യത്തിന്റെ അനിവാര്യത നമ്മള് കണ്ടു കഴിഞ്ഞു . റോഡ് മാര്‍ഗമുള്ള ഗതാഗതമാണോ റെയില്‍ മാര്‍ഗമുള്ള ഗതാഗതമാണോ അഭികാമ്യം എന്ന ചോദ്യമാണ് ഇനി നമുക്കു മുന്നിലുള്ളത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഒരു പൊതു ഗതാഗത സംവിധാന നിലയിലും ഭാവിയിലെ യാത്രാരൂപമെന്ന നിലയിലും ലോകമെങ്ങും റെയില്‍ ഗതാഗതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ് . റെയില്‍ ഗതാഗതത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നു പരിശോധിക്കാം.</div><div style="text-align: justify;"><br />
</div><ul><li><div style="text-align: justify;">ഒരു നിശ്ചിത സമയത്ത് കി.മീ. പ്രതി പരമാവധി യാത്രികരെ കൈകാര്യം ചെയ്യാനുള്ള കഴിവ്.</div></li>
<li><div style="text-align: justify;">ഉയര്‍ന്ന ഇന്ധനക്ഷമത</div></li>
<li><div style="text-align: justify;">റോഡ് ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ പരിസ്ഥിതി മലിനീകരണ സാധ്യത.</div></li>
<li><div style="text-align: justify;">ഗതാഗതക്കുരുക്കിന്റെ അഭാവം</div></li>
<li><div style="text-align: justify;">കൂടിയ വേഗത.</div></li>
<li><div style="text-align: justify;">താരതമ്യേന താഴ്ന്ന ടിക്കറ്റ് നിരക്ക്</div></li>
</ul><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #cc0000; font-size: large;"><strong>മാതൃകാപദ്ധതികള്‍</strong></span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">രണ്ടു ജില്ലകളെയും ബന്ധിപ്പിച്ച്കൊണ്ടു കൂടുതല്‍ വണ്ടികള്‍ ഓടിക്കുക എന്നതാണ് ഗതാഗത സൌകര്യ വികസനത്തിനുള്ള ഏക പോംവഴി. പക്ഷെ അതിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. ഒരു 'ബോട്ടില്‍ നെക്ക്' ആയി വിശേഷി പ്പിക്കുന ഷൊറണൂര്‍ - ഏറണാകുളം സെക്ടറിലെ ദ്വിവരി റെയില്‍ പാത ഇപ്പോള്‍ തന്നെ 12൦% വരെ അമിത ഉപയോഗത്തിന് വിധേയമായിരിക്കുന്നു എന്ന റെയില്‍ അധികൃതരുടെ ഭാഷ്യം തെന്നെയാണ് അതില്‍ മുഖ്യം. വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൂടി പ്രവര്ത്തനക്ഷമാമാകുന്നതോടെ സ്ഥിതി കൂടുതല്‍ ശോചനീയമാകും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു ഇനി പറയും വിധത്തിലുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ നടപ്പാക്കേണ്ടതായി വരും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #38761d;">1 .മൂന്നുവരി / നാലുവരി റെയില്‍ പാത</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഏറണാകുളം - ഷൊറണൂര്‍ സെക്ടറില്‍ നിലവിലുള്ള രണ്ടുവരി പാതയ്ക്ക് പുറമെ ഒന്നോ രണ്ടോ വരി പാത കൂടി ഇടുന്ന സംവിധാനമാണിത്. കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിനു ഏറ്റവും സഹായകമായ നടപടിയാണി ത്. ഈ സെക്ടറില്‍ കുറെയേറെ പ്രദേശസങ്ങളില്‍ റെയില്‍വേക്ക് സ്വന്തമായി ഭൂമി ഉള്ളതിനാല്‍ സ്ഥലം എറ്റെടുക്കലിന്റെ പ്രായോഗിക ബിദ്ധിമുട്ടുകള്‍ കുറച്ചൊക്കെ ലഘൂകൃതമാണ്. . ഏറെ പണച്ചിലവും സമയ ദൈര്‍ഘ്യവും എടുക്കുന്ന ഈ പദ്ധതിയെ ഒരു ദീര്‍ഘകാല പദ്ധതിയായി മാത്രമെ പരിഗണിക്കാന്‍ കഴിയൂ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #38761d;">2.സിഗ്നലിംഗ് സിസ്റ്റം</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈ സെക്ടറില്‍ ഇപ്പോള്‍ നിലവിലുള്ളത് 'അബ്സല്യൂട്ട് ബ്ലോക്ക് സിസ്റ്റം' (ABS ) എന്ന സിഗ്നലിംഗ് സംവിധാനമാണ്. ഇതു പ്രകാരം പ്രധാന സ്റ്റെഷനുകളില്‍ മാത്രമാണ് സിഗ്നലുകള്‍ ഉള്ളത്. ഒരു സിഗ്നലിംഗ് സ്ടേഷനില് നിന്നും ഒരു വണ്ടിയുടെ പ്രയാണം ആരംഭിക്കണമെങ്കില്‍ അതിന് മുന്നില്‍ പോയ വണ്ടി അടുത്ത സിഗ്നലിംഗ് സ്റ്റേഷന് വിട്ടതിനു ശേഷം മാത്രമെ കഴിയൂ. ഷൊറണൂര്‍- ഏറണാകുളം സെക്ടറില്‍ രണ്ടു സിഗ്നലിംഗ് സ്റ്റേഷനുകള്‍ക്കിടയില്‍ ശരാശരി 10 കി.മീ. എങ്കിലും ദൂരമുണ്ട്. ഈ ഒരു സാഹചര്യം ട്രെയിനിന്റെ റണിംഗ് ടൈം കൂട്ടുന്നതിനും വൈകുന്നതിനും ഹേതുവാകുന്നു. ഇതിന് ബദലായുള്ള സിഗ്നലിംഗ് സംവിധാനമാണ് 'ഓടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം' (ASS ) എന്നത്. ഇതു പ്രകാരം ഓരോ കി.മീ. ഇടവേളകളില്‍ സിഗ്നലുകള്‍ ഉണ്ടായിരിക്കും. ഇതു ട്രെയിനുകള്‍ കാര്യക്ഷമമായി വേഗതയില്‍ ഓടിക്കുന്നതിനു സഹായിക്കുന്നു. ഈ സംവിധാനത്തിലേക്ക് മാറുന്നതിനു പുതിയ പാതയ്ക്ക് വേണ്ടുന്ന അത്രയും സാമ്പത്തിക ബാധ്യത വരില്ലെങ്കില്‍ തന്നെയും താരതമ്യേന ചെലവു കൂടുതലാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #38761d;">3. സിഗ്നല്‍ ഹട്ടുകള്‍</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">നേരത്തെ വിവരിച്ച ABS നും ASS നും ഇടയ്ക്കുള്ള ഒരു സംവിധാനമാണ് ഇന്റെര്മിഡിയറ്റ് ബ്ലോക്ക് സിഗ്നലിംഗ് സിസ്റം. ABS നിലവിലുള്ള രണ്ടു ദൈര്‍ഘ്യമേറിയ സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ 'സിഗ്നല്‍ ഹട്ടുകള്‍' സ്ഥാപിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ വേഗത ഒട്ടൊക്കെ കൂട്ടുന്നതിനു ഇതു ഉതകുന്നു. സാമ്പത്തിക ബാധ്യതയും സമയ ദൈര്‍ഘ്യവും കുറഞ്ഞ പദ്ധതിയാണിത്. പ്രായേണ സിഗ്നല്‍ ഹട്ടുകളുടെ എണ്ണം കൂട്ടികൊണ്ട് വന്ന് ASS ലേക്ക് മാറുകയുമാവാം.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #38761d;">4.മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു)</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഷൊറണൂര്‍ - ഏറണാകുളം സെക്ടറിലെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുന്നതോറൊപ്പം തന്നെ ചെയ്യേണ്ട ഒന്നാണ് മെമു അവതരിപ്പിക്കുക എന്നത്. മെമു വിന്റെ ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്. </div><div style="text-align: justify;"><br />
</div><ul><li><div style="text-align: justify;">വണ്ടിയെടുക്കുന്നതിനും വേഗതയാര്ജിക്കുന്നതിനും നിറുത്തുന്നതിനും വളരെ കുറച്ചു സമയത്തിന്റെ മാത്രം ആവശ്യം.</div></li>
<li><div style="text-align: justify;">എഞ്ചിന് മാറാതെ തന്നെ ഏത് ദിശയിലെക്കും വണ്ടി ഓടിക്കാനുള്ള സൗകര്യം.</div></li>
<li><div style="text-align: justify;">കൂടുതല്‍ യാത്രികരെ ഉള്‍ക്കൊള്ളിക്കാന്‍ ഉതകുന്ന കമ്പാര്‍ട്ട്മെന്റുകള്‍</div></li>
<li><div style="text-align: justify;">മെയിന്‍ ലൈനിലൂടെ തന്നെ കൂടുതല്‍ വേഗതയിലുള്ള ഗതാഗത സൌകര്യം</div></li>
</ul><div style="text-align: justify;">തുടക്കത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ടെന്കിലും ഇത്തരം ട്രെയിനുകള്‍ ഓടിക്കേണ്ടതായി വരും. തിരക്ക് വര്‍ധിക്കുന്നതിന് അനുസൃതമായി പിന്നീട ആവൃത്തി കൂട്ടുകയുമാവാം.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><strong><span style="color: #38761d;">5.താത്കാലിക സംവിധാനങ്ങള്‍</span></strong></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">തടസ്സമില്ലാതെ മെമു ഗതാഗത സൌകര്യം ഒരുക്കണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചപോലെ കുറച്ചെങ്കിലും സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തെണ്ടതാണ്. .അതുപോലെത്തന്നെ മെമു മേയിന്റൈന്‍സ് യാര്‍ഡും സജ്ജമാകണം. (പാലക്കാട്ട് ഇത് ഒരുങ്ങി വരുന്നു.) ഇതിന് വേണ്ടിവരുന്ന ചുരുങ്ങിയ കാലയളവില്‍ നിലവിലുള്ള ചില വണ്ടികളുടെ ദൈര്‍ഘ്യം കൂട്ടിയും , വെറുതെ കിടക്കുന്ന ചില റേക്കുകള്‍ യഥാവിധി ഉപയോഗിച്ചും ഈ സെക്ടറിലെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കാവുന്നതാണ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">മേല്‍ വിവരിച്ച പദ്ധതികള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ളത് അവരോഹണ ക്രമത്തില്‍ മുന്‍ ഗണന കൊടുത്തുകൊണ്ട് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതാണ്. എങ്കില്‍ മാത്രമെ പദ്ധതികള്‍ കൊണ്ടുള്ള ഫലം ദൃശ്യമാകുയുള്ളൂ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #cc0000; font-size: large;"><strong>അനുബന്ധ വികസന പരിപാടികള്‍</strong></span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി, പൂങ്കുന്നം, തൃശൂര്‍ , ഒല്ലൂര്‍, പുതുക്കാട , നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, ഡിവൈന്‍ നഗര്‍ , കൊരട്ടി, ഗുരുവായൂര്‍ എന്നിങ്ങനെ A മുതല്‍ E വരെയുള കാറ്റഗറിയിലായി 13 സ്റ്റേഷനുകളാണ് തൃശൂര്‍ ജില്ലയിലുളളത്. ഈ സ്റ്റേഷനുകള്‍ എല്ലാം തന്നെ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപപടി റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് . കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുതകും വിധം അടിസ്ഥാന സൌകര്യങ്ങള്‍ പലതും വര്‍ദ്ധിപ്പിക്കണം. അതുപോലെ തന്നെ കൂടുതല്‍ കറന്റ് ബുക്കിംഗ് കൌണ്ടറകളും UTS സംവിധാനവും ഈ സ്റ്റേഷനുകളില്‍ ആവശ്യമാണ്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">പൂങ്കുന്നം സ്റ്റേഷനെ തൃശൂരിന്റെ ഒരു ഉപഗ്രഹ സ്റ്റേഷനായി വികസിപ്പിക്കുന്നത് തിരക്കേറിയ സമയങ്ങളില്‍ തൃശൂര്‍ സ്റ്റേഷനിലെ തിരക്കും നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹരിക്കുന്നതില്‍ ഒട്ടേറെ സഹായകമാകും. ജില്ലയുടെ വടക്ക്, വടക്കുകിഴക്ക്, വടക്ക് പടിഞ്ഞാര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക് സ്വരാജ് റൌണ്ടിലെ തിരക്ക് ഒഴിവാക്കി യാത്രചെയ്യാന്‍ ഇതു സഹായകമാകും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">പൂര്‍ത്തിയാകുന്ന രണ്ടാം പ്രവേശന കവാടത്തോടനുബന്ധിച്ച്ച്ച് തൃശൂരില്‍ നാലാമതൊരു പ്ലാറ്റ്ഫോം കൂടി പണിയുന്നതും തൃശൂരിനും പൂങ്കുന്നത്തിനുമിടയില്‍ നിലവിലുള്ള സ്ഥലത്ത് മൂന്നാമതൊരു റെയില്‍ പാത സ്ഥാപിക്കുന്നതും തൃശൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ ഹാള്‍ട്ട് ചെയ്യുന്നതിനും യാത്ര പുറപ്പെടുന്നതിനും വഴിയൊരുക്കും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഗുരുവായൂരിനെയും ഇടപ്പള്ളിയെയും ബന്ധിപ്പിച്ച്കൊണ്ടുള്ള ഒരു പുതിയ റെയില്‍പ്പാത പദ്ധതി ജില്ലയുടെ തീര ദേശ പ്രദേശങ്ങളുടെ വികസനത്തിന് ഏറെ ഉതകും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">റെയില്‍വെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടു കിഴക്ക് പടിഞ്ഞാറായി 'മീന്‍ മുള്ള് മാതൃക'യില്‍ റോഡ് ഗതാഗത സംവിധാനം വികസിപ്പിക്കുന്നത് ഉള് നാടുകളുടെ വികസനത്തിനും സഹായകമാകും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: #cc0000; font-size: large;"><strong>തൃശൂരിന്റെ തുടര്‍ വികസനം</strong></span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഗതാഗത സൌകര്യമെരുമ്പോള് തൃശൂരിന്റെ വികസനം എങ്ങനെ ആയിരിക്കുമെന്നു നമുക്ക് നോക്കാം.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഏറണാകുളം / കൊച്ചിയിലേക്ക് പോകുന്നതിനു വേണ്ടിവരുന്ന യാത്രാസമയം ഒന്നൊന്നര മണിക്കൂറായി കുറയുന്നതും വണ്ടികളുടെ ആവൃത്തി കൂടുന്നതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തൊഴിലന്വേഷകരെ ഈ നഗരത്തിലെക്ക് അടുപ്പിക്കും. ഇവരുടെ വരുമാനം തന്നെയായിരിക്കും ആദ്യ ഘട്ടത്തില്‍ തൃശൂരിന്റെ വികസനത്തിന് ഉത്തേജകമാകുക. രണ്ടാം ഘട്ടത്തിലായിരിക്കും ഒരു താമസ കേന്ദ്രമെന്ന നിലയില്‍ തൃശൂരി ലെക്ക് ആളുകള്‍ കുടിയേറുക. താരതമ്യേന ഉയര്‍ന്ന ക്രയശേഷിയുള്ള ഈ രണ്ടു വിഭാഗങ്ങളും നമ്മുടെ നാട്ടിലെ വ്യവസായ-വാണിജ്യ മേഖലകളില്‍ ശക്തമായ സ്വാധീനമായിരിക്കും ചെലുത്തുക. നമ്മുടെ നാട്ടിലെ ചെറിയ ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികാസത്തിന് വാരാന്ത്യങ്ങള്‍ ചെലവഴിക്കാനുള്ള ഇവരുടെ ത്വര സാഹചര്യമൊരുക്കും. പുതിയ പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാ-സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കാലത്തിന്റെ ആവശ്യമായി വരും എന്നതിനാല്‍ ഈ മേഖലകളിലും വികസനത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാവാതിരിക്കില്ല.</div><br />
<br />
<br />
<div style="text-align: center;"><span style="color: #741b47;">===============</span></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-89175496342127380232010-02-15T03:30:00.001-08:002010-04-01T04:24:34.143-07:00ഗോവ : ചിന്തയിലും കാഴ്ചയിലും<div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuXFRsxo2oDmAQXkeFTRQiKR_xOfHnJnVoJavfzmog6boFwUfLRDpIASNzUnyMkVrRPr5YTV1TE_FiAcea4mnXoiepQaftT38AfQBofcHN51pfa_9L_YzvGqlw1QqdmmLhzAP8wsDpoqBV/s1600-h/DSC_0156.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" ct="true" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuXFRsxo2oDmAQXkeFTRQiKR_xOfHnJnVoJavfzmog6boFwUfLRDpIASNzUnyMkVrRPr5YTV1TE_FiAcea4mnXoiepQaftT38AfQBofcHN51pfa_9L_YzvGqlw1QqdmmLhzAP8wsDpoqBV/s640/DSC_0156.JPG" width="640" /></a></div><div style="text-align: center;"><span style="color: #274e13;">Archaeological Museum, Velha Goa</span></div><div class="separator" style="clear: both; text-align: center;"><span style="color: #f6b26b;">.</span></div>മദ്യവിരുദ്ധനും മദ്യപന്മാരോടു പൊതുവേ ആഭിമുഖ്യമില്ലാത്തവനുമായ വ്യക്തിയില്‍ നിന്നും കാലം ചില മാറ്റങ്ങള്‍ എന്നിലും സൃഷ്ടിക്കാതിരുന്നില്ല. കേരളത്തിലെ പുരുഷ കേസരികളില്‍ പ്രായം 20 നും 50 നും ഇടക്കുള്ള മൂന്നില്‍ രണ്ടുപേരും മദ്യം ഉപയോഗിക്കുന്നു എന്ന എവിടെയോ കണ്ട ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ട് എന്ന് മുന്നില്‍ വെളിവാകുന്ന ലോകം തെളിയിച്ചപ്പോളായിരിക്കണം അത്. അപൂര്‍വ്വ പാനികള്‍, വല്ലപ്പോഴും കുടിക്കുന്നവര്‍, ഇടയ്ക്കൊക്കെ കഴിക്കുന്നവര്‍ , സ്ഥിരക്കാര്, മുഴുക്കുടിയന്മാര് എന്നൊക്കെ ഈ ഈ മദ്യപന്മാരെ സൌകര്യത്തിനനുസരിച്ച് വര്‍ഗ്ഗീകരിക്കാവുന്നതാണ്. 'ഒരു പെഗ്ഗില്ലാതെ എന്താഘോഷം' എന്ന് മലയാളി ഉദ്ഘോഷിക്കാനും കൂടി തുടങ്ങിയപ്പോള്‍ ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ ഈയുള്ളവനും ചില കോംപ്രമൈസുകള്‍ക്ക് തയ്യാറായി. മദ്യപന്മാരുടെ സുഹൃത്തായി, അവരുടെ പാനകര്മ്മങ്ങളില്, മദ്യം രുചിച്ചില്ലെങ്കിലും, പങ്കാളിയായി. എന്നിരിക്കിലും തൃശ്ശൂരിലെ ഫുട്പാത്തിലും തേക്കിന്‍കാട് മൈതാനത്തും 'വാള്' വച്ചു കിടക്കുന്നവരെയും ബസ്സിലും ട്രെയിനിലുമൊക്കെ കോപ്രായം കാട്ടുന്നവരെയും ഒക്കെ കാ ണുമ്പോള്‍ മദ്യപന്മാരോടുള്ള പഴയ അവജ്ഞയും ഈര്‍ഷ്യയും പലപ്പോഴും തപിച്ചു പുറത്തുവരാറണ്ട്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ലിക്കര്‍ ഷോപ്പല്ലാതെ മറ്റൊന്നുമില്ല എന്ന് പറയാവുന്ന നാട്ടില്‍ (നിറഞ്ഞു തുളുമ്പി നില്ക്കുന്ന സുന്ദരികളായ ബീച്ചുകളെ മറക്കുന്നില്ല. അവിടേയും സ്ഥിതി വ്യത്യസ്തമല്ല. )ഏതാണ്ട് ഇരുപതു വര്‍ഷത്തിനു ശേഷം മൂന്നു ദിവസം ചുറ്റിക്കറങ്ങിയപ്പോള്‍ മദ്യപന്മാരോടുള്ള നേരത്തെ പറഞ്ഞ ആ വിരോധം അലിഞ്ഞില്ലാതായി എന്നത് യാഥാര്‍ത്ഥ്യം.</div><div style="text-align: justify;"><br />
</div><div style="text-align: justify;">വഴിനീളെ, ബീച്ചിലായാലും പള്ളിക്ക് സമീപമാണെങ്കിലും ഹെരിറ്റേജ് സൈറ്റിലായാലും ബിയറിന്റെയും ഫെനിയുടെയും വിസ്കിയുടെയും അക്ഷയഖനികളായ കടകള്‍ ....... എങ്ങും മദ്യ ബ്രാന്റുകളുടെ ഇതര ഉത്പന്നങ്ങളിലെക്ക് (സോഡാ, മിനറല്‍ വാട്ടര്‍ , സി.ഡി., ഗോള്‍ഫ് ബോള്‍ ...എന്നിങ്ങനെ) പരകായ പ്രവേശം ചെയ്ത പരസ്യപ്രപഞ്ചം.... നിരത്തിലും ബീച്ചിലും ബിയര്‍ കാനുകളും ഷോപ്പുകള്ക്കുമുന്നിലും റെസ്ടോറന്റുകളിലും മദ്യ ചഷകങ്ങളുമായി വര്‍ഗ- വര്‍ണ്ണ -ലിംഗ -പ്രായഭേദമന്യേ വിരാജിക്കുന്നവര്‍.... <strong><span style="color: #20124d;">ഇത് ഗോവ</span></strong>. </div><div style="text-align: justify;"><br />
</div><div style="text-align: justify;">'വെള്ള'മടിച്ച് അടികൂടുന്നവരെയോ ബഹളമുണ്ടാക്കുന്നവരെയോ നാലുകാലില്‍ ഇഴയുന്നവരെയോ ഈ ദിനങ്ങളില്‍ എനിക്ക് കാണാനായില്ല ! തീരദേശ ഗോവയില്‍ കറങ്ങിയ ഈ മൂന്നു ദിനങ്ങളിലും പോലീസുകാരെ കണ്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. (റിപബ്ലിക് ദിന പരേഡ്നായി പരിശീലനവും ഒരുക്കങ്ങളും നടത്തുന്നവരായി കുറച്ചുപേരെക്കണ്ടു,പനാജിയില്‍. ഇനി എല്ലാവരും അവിടെയാണെന്ന് വരുമോ? അതോ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം മഫ്തിയില്‍ പോലീസുണ്ടായിരുന്നോ ? )</div><div style="text-align: justify;"><br />
</div><div style="text-align: justify;">നാടിന്റേയും നാട്ടുകാരുടേയും സംസ്കാരത്തിന്റെയുമൊക്കെ പ്രത്യേകതകള്‍ കൊണ്ടായിരിക്കാം നമുക്കൊന്നും ആലോചിക്കാന്‍ കഴിയാത്ത ഈ വൈജാത്യവും അച്ചടക്കവും. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഞാന്‍ താമസിച്ച ഹോട്ടല്‍ വിവ ഗോവ ഇന്റെര്നാഷനലിന്റെ മാനേജര്‍ ദീപന് പറയുന്നത് മദ്യപാനികളെ കൊണ്ട്ട് അവര്‍ക്കിതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല എന്നാണ്. ദീപന്റെ അച്ഛനും അമ്മയുമൊന്നും ഈ നാട്ടുക്കരല്ല. പക്ഷേ അയാള്‍ ജനിച്ചതും വളര്‍ന്നതും ഗോവയിലാണ്. അതുകൊണ്ടുതന്നെ താനൊരു ഗോവക്കാരനാണെന്ന് കല്പ്പിക്കുന്നു. പ്രശ്നരഹിതമാണ് ഇവിടെ ജീവിതം എന്നാണ് അയാളുടെ പക്ഷം . മിക്കവരും ആ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. തങ്ങളായിട്ട് ഒരു പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ നില്‍ക്കാറില്ല. അങ്ങിനെയെങ്കില്‍ അത് ടൂറിസത്തെ ബാധിക്കും. വരുമാനത്തേയും. കഞ്ഞിയില്‍ പാറ്റയിടരുതല്ലോ ! ദീപന് കൂട്ടിച്ചേര്‍ത്തു: എന്തെങ്കിലും ഇഷ്യൂ ഉണ്ടായി എങ്കില്‍ അതിനു പിന്നില്‍ ടൂറിസ്ടുകളായിരിക്കും. തീര്‍ച്ച .</div><div style="text-align: justify;"><br />
</div><div style="text-align: justify;">സാദ്ധ്യതകള്‍ വച്ചു അയാള്‍ പറഞ്ഞത് തന്നെയായിരിക്കും ശരി. മൈനിങ്ങും ടൂറിസവും ആണ് ഗോവന്‍ സമ്പദ്വ്യവസ്ഥയുടെ നേടും തൂണുകള്‍. രണ്ടും മൂന്നും മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്ടര്‍ സ്കൂട്ടര്‍ റയ്ഡിങ്ങിനും പാരച്യൂട് സവാരിക്കുമൊക്കെ അഞ്ഞൂറും ആയിരവും വാങ്ങി അറിഞ്ഞുകൊണ്ടു നമ്മുടെ പോക്കറ്റെങ്ങനെ അടിക്കാം എന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളവരാന് ഇന്നാട്ടുകാര്. അവര്‍ക്ക് മറ്റൊരു മാര്‍ഗം തേടെണ്ടതില്ലായിരിക്കാം. </div><div style="text-align: justify;"><br />
</div><div style="text-align: justify;">വാദത്തിന്നായി കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരത്തിലെ ഒരു ബലാല്‍സംഘക്കേസ് അവര്‍ക്ക് മുന്നിലേക്കിട്ടു. ഗോവയിലെ ഒരു രാഷ്ട്രീയ നേതാവും റഷ്യന്‍ യുവതിയും ആണ് ഇതിലെ കഥാപാത്രങ്ങള്‍. അതൊക്കെ എക്സെപഷനല് കേസല്ലേ എന്നൊരു പാസ്സിംഗ് ഓണ്‍ റിമാര്‍ക്ക് ആണ് ലഭിച്ചത്. ഗോവയോട് വിടപറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് - ജനുവരി 26 -നു ആരാമ്പോള് ബീച്ചില്‍ 9 വയസ്സുള്ള ഒരു റഷ്യന്‍ പെണ്‍കുട്ടി ബാലാല്സംഘത്തിനിരയായി എന്നത് - ഇത്തരം സംഭവങ്ങള്‍ ഇവിടെ അപൂര്‍വ്വമാണെന്ന വാദത്തെ ഘണ്ടിക്കുന്നതായിരുന്നു. എന്നാല്‍ സംഭവത്തിനു പുറകില്‍ മഹാരാഷ്ട്രക്കാരായിരുന്നു എന്നത് ദീപന്പ്രഭ്രുതികളുടെ അഭിപ്രായത്തെ ഒട്ടൊക്കെ സാധൂകരിക്കുന്നുമുണ്ട്. 2008 - ഫെബ്രുവരിയില്‍ മാനഭംഗത്തിനിരയായി അഞ്ജുന ബീച്ചില്‍ കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് കൌമാരക്കാരിയുടെ മൃതശരീരം ഇപ്പോഴും ഔദ്യോഗികനടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ഇവിടെ പ്രതികള്‍ പ്രാദെശികര് തന്നെയാണ്. റിപ്പോരട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ സമാന സംഭവങ്ങള്‍ പലതും ഗോവക്ക് അന്യമല്ലത്രേ. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇത് ഒരു യാത്ര നല്കിയ ചിന്തയില്‍ വിരിഞ്ഞ ഗോവയുടെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍. <br />
<br />
ഗോവ സഞ്ചാരിക്ക് നല്കുന്ന ദൃശ്യാനുഭവങ്ങള്‍ ഒട്ടെറെയാണ്. മനോഹരമായി ഉടുത്തൊരുങ്ങി കിടക്കുന്ന ബീച്ചുകള്‍, ഫ്രാന്‍സിസ് സേവിയര്‍ പുണ്ണ്യവാളന്റെ തിരുശേഷിപ്പ് അടക്കം ചെയ്തതുള്‍പ്പെടെയുള്ള പള്ളികള്‍, പനാജിയുടെ തീരത്തുകൂടെ മണ്ടോവി നദിയിലൂടെ മദ്യവും നൃത്തവും സംഗീതവും കൊളാഷ് ചെയ്ത സായന്ധന ബോട്ട് യാത്ര, പകല്‍ ചൂടില്‍ ഡോള്‍ഫിനുകളെ തേടിയുള്ള ബോട്ട് ക്രൂയിസ്, ദൂതസാഗര് വെള്ളച്ചാട്ടം,വാണിജ്യകേന്ദ്രങ്ങളായ 18th ജൂണ്‍, 31st മേയ് തുടങ്ങിയ സ്ട്രീട്ടുകള്, മദ്യമൊഴുകുന്ന നിരത്തുകള്‍, പുരാവസ്തു മ്യൂസിയവും 'ബിഗ് ഫുട്ടും' ഉള്‍പ്പെടെയുള്ള ഹെരിറ്റേജ് സൈറ്റുകള്‍ .......<br />
<div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJjAXyDAr4NpcIBJpInGmaJMJZgGtJubEZdmLID0RAB_JYhp80YDgTDhzGaw2t4mM84zOPwBo6S4zqf3g7qatjlK1MN8fyKxyqIz2inCkup9nThZWvlIErxKG1s_jk4g3qA4UV4GdZHiuX/s1600/colva.JPG" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" nt="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJjAXyDAr4NpcIBJpInGmaJMJZgGtJubEZdmLID0RAB_JYhp80YDgTDhzGaw2t4mM84zOPwBo6S4zqf3g7qatjlK1MN8fyKxyqIz2inCkup9nThZWvlIErxKG1s_jk4g3qA4UV4GdZHiuX/s200/colva.JPG" width="200" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3ICXRzVlexh33UEWR2WQ6q3zfsN-PWyib-y3uuPjAyF0uBdmW2HBruWxMvm4gnZYVJ_JaJ_g1ul33ryIH8YSVLftfp4w1hHXXHGDnxv1iZpyedMIVvWC0RInNN8g1XGIX6NknMsOiJubK/s1600/anjuna.JPG" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" nt="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3ICXRzVlexh33UEWR2WQ6q3zfsN-PWyib-y3uuPjAyF0uBdmW2HBruWxMvm4gnZYVJ_JaJ_g1ul33ryIH8YSVLftfp4w1hHXXHGDnxv1iZpyedMIVvWC0RInNN8g1XGIX6NknMsOiJubK/s200/anjuna.JPG" width="200" /></a></div><br />
<br />
<br />
<br />
<br />
<br />
<br />
<br />
</div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-41474531347585551112009-11-21T02:34:00.001-08:002010-01-11T00:55:58.532-08:00എന്റെ ചെറിയ നാടകമോഹങ്ങളില് ഒരു വലിയ കൊച്ചുബാവ<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoY-kI_4Z_ZCdgzQD0DkeaqGLk8cBNmMI3APCr8E6QJ0FNpO5dTKFGo63b_u65yU_MkNkbjMLpoNm-6fnleOYQoa6xdyZNb3Y3mavwsN2wHuU2N407Asy6AqTfjDlbL6e8nKZ3PhEvCkNc/s1600-h/theatre.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" ps="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoY-kI_4Z_ZCdgzQD0DkeaqGLk8cBNmMI3APCr8E6QJ0FNpO5dTKFGo63b_u65yU_MkNkbjMLpoNm-6fnleOYQoa6xdyZNb3Y3mavwsN2wHuU2N407Asy6AqTfjDlbL6e8nKZ3PhEvCkNc/s320/theatre.jpg" /></a><br />
</div><div style="text-align: justify;">എം.ടി. , മുകുന്ദന്, പദ്മനാഭന്, വിജയന് (സര്‍വ്വ ശ്രീ) എന്നിവര്ക്കപ്പുറമൊരു കഥാലോകമില്ലെന്നു വിശ്വസിച്ചിരുന്നവരും അല്ലാത്തവരുമായ സ്കൂള്‍- കോളേജ് സുഹൃത്തുക്കള്‍ക്കുമുന്നില്‍ സാഹിത്യ ചര്‍ച്ചകള്‍ക്കിടയില്‍ പ്രിയപ്പെട്ട കഥാകൃത്തായി ഞാന്‍ അവതരിപ്പിച്ചിരുന്നത് ശ്രീ. ടി. വി. കൊച്ചുബാവയെയായിരുന്നു. അദ്ഭുതത്തോടെ പലരും എന്തുകൊണ്ടങ്ങനെ എന്ന് ചോദിച്ചിരുന്നെങ്കിലും മൌനം ദീക്ഷിക്കുകയോ ചില ബു.ജീ. സ്റ്റയില് മറുപടികള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ നാളുകള്‍ക്കു ശേഷമാണ്. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">നാട്ടിലെ ക്ലബ്ബുകള്‍ക്കും വായനാശാലകള്‍ക്കും പൂരകമ്മിറ്റികള്ക്കും വേണ്ടി വര്‍ഷത്തില്‍ മൂന്നും നാലും നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന അച്ചന്റെ അഭിനയക്കമ്പത്തില് നിന്നുമായിരുന്നു ഞാന്‍ വായനയുടെ ലോകത്തേക്ക് ജാലകങ്ങള്‍ തുറക്കുന്നത്. വാങ്ങിയതും വായനാശാലയില്‍ നിന്നും കൊണ്ടുവന്നതുമായ കുറെയേറെ നാടകപുസ്തകങ്ങള്‍ സീസനായാല്‍ വീട്ടില്‍ നിറയും. സി. എല്‍. ജോസ് , ശ്രീമൂലനഗരം മോഹന്‍..... തുടങ്ങിയ ഒട്ടനവധി പ്രൊഫഷനല്‍ നാടകകൃത്തുക്കള്ടെ പേര് എനിക്ക് സുപരിചിതമാകുകയും ചെറുതായിരിക്കുമ്പോള്‍ തന്നെ എന്റെ വായനാശീലം അവരില്‍ നിന്നും ആരംഭിക്കുകയുമായിരുന്നു. ഇതിനു സമാനമായ തീമുകളുള്ള ലഘു നാടകങ്ങള്‍ എന്നൊക്കെ പറയാവുന്ന പലതും ഞാന്‍ കുത്തിക്കുറിച്ചു <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">അഞ്ചാം ക്ലാസ്സുമുതലുള്ള എന്റെ പഠനം നാട്ടിലെ പല പരിമിതികളും കാരണം ഷൊറണ്ണൂര്‍ ഹൈസ്കൂളിലേക്ക് മാറ്റപ്പെട്ടു. ഒരു നാടന്‍ സ്കൂളിന്റെ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടുള്ള ബോര്‍ഡിംഗ് വിദ്യാഭ്യാസം. ഇവിടെ എല്ലാ വര്‍ഷവും ഹോസ്റ്റല്‍ ഡേ നടക്കാരുണ്ട്. അപ്പര്‍ പ്രൈമറി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും പ്രത്യേകം പ്രത്യേകം പരിപാടികള്‍ അവതരിപ്പിക്കും. ഹൈസ്ക്കൂളുകാര്‍ നാടകവും മറ്റും അവതരിപ്പിക്കുമ്പോള്‍ പ്രൈമറിക്കാര്‍ സാധാരണ ചെയ്യുന്നത് ചെറിയ സ്കിറ്റും മറ്റുമാണ്. ഞങ്ങള്‍ക്കും ഒരു നാടകം വേണമെന്ന് ചിന്തിക്കുന്നത് UP ക്കാരുടെ നേതാവ് സന്തോഷേട്ടന്. പക്ഷെ നാടകം എവിടെ നിന്ന് ? ചിലതെല്ലാം എഴുതിയിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു. 'പ്രതികാരം' എന്നാ നാടകം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു. എല്ലാവര്ക്കും തൃപ്തിയായി. കൃത്യമായ കഥ ഓര്‍മ്മയില്ലെങ്കിലും കള്ളനോട്ട് , പോലീസ്, കൊലപാതകം എന്നിങ്ങനെയുള്ള എല്ലാ മസാലകളും ആ അഞ്ചാം ക്ലാസ്സുകാരന്റെ നാടകത്തിലുന്ടായിരുന്നു. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ആദ്യ നാടകം തന്നെ സെന്‍സര്‍ കുരുക്കില്‍പ്പെട്ടു. പരിപാടികള്‍ കാണാന്‍ മാനേജര്‍, അദ്ദേഹത്തിന്റെ പത്നി എന്നിവരെല്ലാം വരും. അവര്‍ക്ക് മുന്നില്‍ ഇത്തരം നാടകങ്ങള്‍ അവതരിപ്പിച്ചുകൂടാ. - കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകമല്ലേ, ഇങ്ങനെയാണോ കഥ. ? പരിപാടികളെല്ലാം പ്രിവ്യൂ ചെയ്യുന്നത് സ്കൂളിലെ അദ്ധ്യാപകനും വാര്ടനുമായ ഗിരീശന് മാഷാണ്. നാടകം നിരോധിക്കപ്പെട്ടു. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇനിയെന്തുവേണമെന്നായി. സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു-അല്പം ഗുണപാഠമുണ്ടയാല് സമ്മതിക്കുമായിരിക്കും. എല്ലാവരും അംഗീകരിച്ചു. അങ്ങനെ ഞാനെന്റെ നാടകം ചെറുതായി മാറ്റിയെഴുതി. ഏതോ ഒരു നാടകത്തില്‍ കണ്ടതോ വായിച്ചതോ ആയ കോടതി രംഗങ്ങള്‍ ഓര്‍മ്മയിലെത്തി. പ്രതികാരത്തിനും കൊലപാതകത്തിനും പകരം പുതുതായി കൂട്ടി ചേര്‍ക്കപ്പെട്ട ജഡ്ജിയുടെ ശിക്ഷാ വിധിയായി അന്ത്യരങ്ങങ്ങളില് ഒന്ന്. 'സഭ പിരിച്ചുവിടുന്നു' എന്നൊക്കെയായിരുന്നു ഡയലോഗ്. നാടകത്തിന്റെ പേര് മാറ്റിയത് എന്തായിരുന്നെന്നു ഓര്‍മ്മയിലില്ല. നാടകം ഏതായാലും വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">എന്റെ 'നടനാ'യുള്ള അരങ്ങേറ്റത്തിന് കളമൊരുക്കിയതു ആ സെന്സര്ഷിപ്പായിരുന്നു. നാടകത്തിന്റെ ആദ്യരൂപത്തില്‍ ഞാനില്ലായിരുന്നു. മാറ്റം വരുത്തിയപ്പോള്‍ ജട്ജിയുറെ വേഷത്തില്‍ ഞാന്‍ അരങ്ങിലെത്തി.- ഉര്‍വ്വശി ശാപം ഉപകാരം.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">അടുത്തവര്‍ഷം സ്കൂള്‍ യുവജനോത്സവ തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ ഹോസ്റ്റല്‍ നിവാസിയായ ഒന്‍പതാം ക്ലാസ്സിലെ റാഫി മൊയലന് എന്നെ സമീപിച്ച് ഒരു നാടകം വേണമെന്നാവശ്യപ്പെട്ട. 25 നു മേലെ ഡിവിഷനുകളുള്ള ഇവിടെ ഓരോ ഡിവിഷന്കാര്ക്കും നാടകം അവതരിപ്പിക്കാം. യുവജനോത്സവ നാടകാവതരണം തന്നെ ഒന്നൊന്നര ദിവസം എടുക്കും. നാടകത്തിന്റെ ഒന്നോ രണ്ടോ പരസ്യങ്ങള്‍ (വരച്ചവ) ഒരു പ്രത്യേക ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാം. പതിവ് ചേരുവകള്‍ നിറഞ്ഞ ആ നാടകത്തിന്റെ പേരെന്തായിരുന്നുവെന്നു എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. ആ പേരിനു താഴെ 'രചന, സംവിധാനം : റാഫി മൊയലന് ' എന്നാണ് വച്ചിരുന്നത്. അത് കണ്ടപ്പോള്‍ ഉണ്ടായ ഇച്ഛഭംഗം അത്രമേലായിരുന്നു. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">എന്റെ ഡിവിഷന് നാടകമൊന്നും അവതരിപ്പിചിരുന്നില്ല. അതുകൊണ്ടുതന്നെ റാഫിചേട്ടന് നാടകത്തിന്റെ ഗ്രീന്‍ റൂമിലായിരുന്നു അന്ന് ഞാന്‍ ഏറെ സമയവും. എല്ലാവരും മേയ്ക്കപ്പൊക്കെ ഇട്ടു കഴിഞ്ഞു. ഫൈനല്‍ റിഹേര്‍സലും നടന്നു. അരങ്ങില്‍ പ്രവേശിക്കുന്നതിനുള്ള ഉഴം കാത്തിരിപ്പാണ്. അപ്പോള്‍ റാഫിച്ചേട്ടന്‍ എല്ലാവരോടുമായി പ്രഖ്യാപിച്ചു : ഈ നാടകം എഴുതിയത് ഞാനല്ല. പിന്നെ ആരാണെന്നരിയാമോ ? ഈ നില്ക്കുന്നവനാണ്. എല്ലാവരും കയ്യടിച്ചു. എന്നിക്ക് കിട്ടിയ 'ഓസ്കാര്‍'.ആ ആറാം ക്ലാസ്സുകാരന്റെ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">തട്ടുപൊളിപ്പന്‍ നാടകങ്ങള്‍ക്കൊപ്പം അവിടെ ഏതാനും അമേച്വര്‍ നാടകങ്ങളും അരങ്ങിലെത്തിയിരുന്നു. ഏഴാം ക്ലാസിലെക്കാവുംപോഴേക്കും ഞങ്ങള്‍ തൃശ്ശൂരിനടുത്തെക്ക് താമസം മാറ്റി. അമേച്വര്‍ നാടകങ്ങളെ ശരിയായി മനസ്സിലാക്കുന്നത് ഈ കാലഘട്ടത്തിലാണ്.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">നാടുമാറിയതോടെ അച്ഛന്റെ നാടകാഭിനയവും നിന്നു എന്ന് പറയാം. നാട്ടുകാര്‍ അവതരിപ്പിക്കുന്ന നാടക അരങ്ങുകള്‍ പ്രൊഫഷനല്‍ ട്രൂപ്പുകള്‍ കൈക്കലാക്കി. പൂരപറമ്പ്കളിലും പള്ളിയന്കണങ്ങളിലും ബാലെയും നാടകവും കാണാന്‍ പോകുമ്പോള്‍ അച്ഛന് എന്നെയും കൂട്ടിയിരുന്നു. പ്രോഫഷനലിനും അമേച്വരിനും ഇടയില്പ്പെടുത്താവുന്ന എനിക്ക് നല്ലതെന്ന് തോന്നിയ വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമേ ഈ വേദികളില്‍ ദൃശ്യമായുള്ളൂ. അതേസമയം അകാദമിയിലും ടൗന്ഹാളിലുമൊക്കെ അരങ്ങേറിയ ചില പരീക്ഷണ നാടകങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാണാന്‍ കഴിഞ്ഞത് നാടകത്തെക്കുറിച്ചുള്ള പുതിയ ചില മാനങ്ങള്‍ ഉരുത്തിരിയുന്നതിനു സഹായകമായി.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇതിന്റെ ചുവടുപിടിച്ച് മൂന്നോ നാലോ നാടകങ്ങള്‍ പൂര്‍ണ്ണമായോ അപൂര്‍ണ്ണമായോ ഒക്കെ എഴുതുകയുണ്ടായി. തൃശൂര്‍ സി. എം. എസ. ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഏതാനും വര്‍ഷത്തെ ഇടവേളക്കു ശേഷം നാടകക്കളരിയില്‍ ഞാന്‍ വീണ്ടും ഇറങ്ങുന്നത്. "കുരുതി' എന്നായിരുന്നു നാടകത്തിന്റെ പേര്. ആദിവാസികള്‍, ചില ദുരാചാരം, അവര്‍ക്കിടയില്‍ നിന്നും അവരുടെ മോചനത്തിനായി പോരാടിയ ഒരു റിബല്‍.... ഇതൊക്കെയായിരുന്നു കഥാതന്തു. സുഹൃത്തുക്കല്മായി ചേര്‍ന്ന് അതിനെ ഒന്നുകൂടി ശരിയാക്കി എടുത്തു. സംവിധാന ചുമതല സജി എന്ന സുഹൃത്തും ഞാനും ചേര്‍ന്ന് ഏറ്റെടുത്തു. സംഘാങ്ങങ്ങളില് ഒരുവനായി ചെറിയ ഒരു റോളും എനിക്കുന്ടായിരുന്നു. സ്കൂള്‍ യുത്ത് ഫെസ്റിവലിനായിരുന്നു നാടകം അവതരിപ്പിച്ചത്. തരക്കേടില്ലാതെ നാടകം അരങ്ങേറി. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു നാടകം അവതരിപ്പിക്കാനുള്ള ശ്രമം ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ നടത്തിയെങ്കിലും എന്തുകൊണ്ടോ പാതിവഴിയില്‍ ഉപേക്ഷിച്ചു. വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജില്‍ എത്തുന്നതോടെയാണ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. കോളേജില്‍ ഒരു ക്യാമ്പസ് തീയറ്റര്‍ വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പിന്നീറ്റ് അവിടത്തെ പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിയുമോക്കെയായ രാധാകൃഷ്ണന് സാര്‍ ആയിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. ഡ്രാമ സ്കൂളില്‍ നിന്നും ഏതാനും അധ്യാപകരും മുതിര്‍ന്ന വിദ്ധ്യാര്‍ഥികളും സെലക്ഷനായി വന്നു. പതിനഞ്ചോളംപേരെ തെരഞ്ഞെടുത്തതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അഭിനയത്തിലുപരി രചന, സംവിധാനം ഇവയിലോക്കെയാണ് എന്റെ താത്പര്യം എന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ക്യാമ്പസിലെ രാഷ്ട്രീയ -സാമൂഹിക- കലാരന്ഗങ്ങളില്ഒരു വിധം സജീവമായിരുന്നതിനാലാകണം രാധാകൃഷ്ണന് സാര്‍ ക്യാമ്പസ് തിയറ്ററിന്റെ നേതൃത്വം എന്നെ ഏല്‍പ്പിച്ചു. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">അങ്ങനെ സ്ഥിരം ഫോര്‍മാറ്റിലുള്ള ഒന്ന് രണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായ രീതിയിലുള്ള എന്തെങ്കിലും ഒന്ന് ചെയ്യണമെന്നു ഞങ്ങള്‍ക്ക് തോന്നുന്നത്. എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്തു. ഒരു സഹൃത്ത് പറഞ്ഞു- പുതിയ എഴുത്തുകാരുടെ ഏതെങ്കിലും ചെറു കഥ എന്തുകൊണ്ട് നാടകമാക്കിക്കൂടാ . ഞാനെന്റെ പ്രിയപ്പെട്ട കഥാകൃത്തിന്റെ ചെറുകഥകളിലേക്ക് ഒരിക്കല്‍ക്കൂടി ഇറങ്ങിച്ചെന്നു . അദ്ഭുതം ! മിക്കവാറും എല്ലാ കഥകളും നാടക രൂപത്തിന് യോജിക്കുന്നതുതന്നെ. സംഭാഷണം പോലും അതെപടിയുണ്ട്. എനിക്ക് മനസ്സിലായി അന്ന്, എന്തുകൊണ്ട് കൊച്ചുബാവ കഥകള്‍ എനിക്ക് പ്രിയങ്കരമായി എന്ന്- എന്നെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ നാടകത്തിന്റെ അനുരണനം ഈ കഥകളില്‍ മുഴങ്ങുന്നത് തന്നെ. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">'പറുദീസാ' - ശ്രീ കൊച്ചുബാവയുടെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ കഥയാണ് നാടക രൂപാന്തരത്തിനായി ഞാന്‍ തെരഞ്ഞെടുത്തത്. വലിയ ബുദ്ധിമുട്ടില്ലാതെ നാടക രൂപമുന്ടാക്കുകയും ചെയ്തു. എല്ലാവരും അത് ശരിവച്ചു. അഭിനേതാക്കളെ തീരുമാനിച്ചു. അപ്പോഴാണ് ആരോ അഭിപ്രായപ്പെടുന്നത് -ഒരു പക്ഷേ, രാധാകൃഷ്ണന് സാറായിരുന്നിരിക്കണം - കഥാകൃത്തിന്റെ അനുമതി വാങ്ങിയില്ലെങ്കില്‍ പ്രശ്നമാവുമെന്ന് . കൊച്ചുബാവയുടെ അനുമതി വാങ്ങിയിട്ട് മതി നാടകം കളിക്കല് എന്ന തീരുമാനത്തിലെത്തി. രാധാകൃഷ്ണന് സാര്‍ കഥാകൃത്തിനു കത്തെഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. പ്രിയപ്പെട്ട എഴുത്തുകാരന് ഒരു കത്ത്, അതും അദ്ദേഹത്തിന്റെ കഥയ്ക്ക് ഞാന്‍ (ഞങ്ങളല്ല !) നാടക രൂപമെഴുതുന്നതിനായി..... എന്റെ സന്തോഷം കുറച്ചോന്നുമായിരുന്നില്ല. അതോടൊപ്പം തന്നെ അദ്ദേഹം മറുത്തെന്തെങ്കിലും പറയുമോഎന്ന ആശങ്കയും ഉണ്ടായിരുന്നു. 'ഗള്‍ഫ് വോയ്സില്‍' നിന്നുമാണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ വിലാസം തരപ്പെടുത്തി. അനുമതി ചോദിച്ചുകൊണ്ട് കത്തെഴുതി. പത്തിരുപതു ദിവസത്തിനി ശേഷം മറുപടി വന്നു- ഇന്ന ദിവസം തൃശൂര്‍ ടൗന്‍ ഹാളില്‍ ( അതോ അകാദമി ഹാളിലോ ) ഒരു ചടങ്ങില്‍ ഞാന്‍ സംബന്ധിക്കുന്നുണ്ട്. അന്ന് സംസാരിക്കാം. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">വൈകുന്നേരമായിരുന്നു പരിപാടി. ഞാനും ഒരു സുഹൃത്തും നാടക രൂപവുമായി കാത്തുനിന്നു. കൊച്ചുബാവ വേദിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുന്നില്‍ച്ചെന്നു നിന്നു. കത്തയച്ചത് അദ്ദേഹത്തിനു ഓര്‍മ്മയുണ്ടായിരുന്നു. ഞങ്ങളുടെ തിയ്യറ്റര്‍ ഏതൊക്കെ നാടകങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചു. എന്തുകൊണ്ട് തന്റെ കഥ എന്നായി പിന്നെ. അദ്ദേഹത്തിനു കണ്‍വിന്‍സിങ്ങാവുന്ന വിധം തന്നെയായിരുന്നു എന്റെ ഉത്തരം. തന്റെ കഥയില്‍ നാടകത്തിന്റെ എലെമെന്റ് ധാരാളം ഉണ്ടെന്നുള്ള എന്റെ കണ്ടെത്തല്‍ പുതിയ അറിവാണെന്ന് പറഞ്ഞു. പിന്നെ സ്ക്രിപ്ടിലൂടെ പൊടുന്നനെ കടന്നു പോയി. രംഗങ്ങളും സംഭാഷണവും വളരെ നന്നായിട്ടുണ്ട് എന്നും അഭിപ്രായപ്പെട്ടു. സംഭാഷണങ്ങളെല്ലാം സാറിന്റെ കഥയില്‍ തന്നെയുള്ളവയാണ്. അതില്‍ ഒന്നുപോലും ഞങ്ങളുടെതായിട്ടില്ല. എന്റെ മറുപടിക്ക് അങ്ങനെയോ എന്ന് അദ്ദേഹം അദ്ഭുതംകൂറി. നാടകം അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രതികരണം എന്തായിരുന്നെന്നു തന്നെ അറിയിക്കണം എന്ന നിര്‍ദേശത്തോടെ അവതരണാനുമതി നല്കി. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">അതിനിടക്ക് ഞങ്ങള്‍ മറ്റൊരു നാടകവുമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. പലകാരണങ്ങളാല്‍ ഈ നാടകം പിന്നീട് ഞങ്ങളുടെ സജീവ പരിഗണനയില്‍ വന്നില്ല. 'യാചക നിരോധന മേഖല' , 'നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി' , ശ്രീ. ജി. ശങ്കരപ്പിള്ളയുടെ 'രാപക്ഷികള്‍' , 'മൂന്നു പണ്ടിതന്മാരും പരേതനായ ഒരു സിംഹവും' തുടങ്ങി ആറോളം നാടകങ്ങള്‍ രണ്ടുവര്‍ഷത്തിനിടയില്‍ അവതരിപ്പിച്ചു. തൊണ്ണൂരുകളുടെ ആദ്യ വര്‍ഷങ്ങളായിരുന്നു അത്. <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ ഞാന്‍ എന്റെ പ്രിയപ്പെട്ട കഥാകൃത്തിനെ കാണുന്നത്. ഒരു സെമിനാറോ പുസ്തക പ്രസാധന ചടങ്ങോ ആയിരുന്നു അത്. പരിപാടിക്ക് ശേഷം ഞാന്‍ അദ്ദേഹത്തിനെ ച്ചെന്നു കണ്ടു. പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിനും ഓര്‍മ്മയുണ്ടായിരുന്നു. നാടകം അരങ്ങിലെത്തിയില്ല എന്ന് പറഞ്ഞപ്പോള്‍ അതിനു ശ്രമിക്കാന്‍ ആവശ്യപ്പെട്ടു. മറ്റേതു കഥ വേണമെങ്കിലും ഉപയോഗിക്കാനുള്ള അനുമതിയും നല്കി. പക്ഷേ, എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കുകയും ഉദ്യോഗപര്‍വ്വത്തില്‍ തെളിയുന്നതിനായി പയറ്റിക്കൊന്റിരിക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. നാടകം എന്ന കളരി ഞാന്‍ പാടേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. പാര്‍ട്ട് ടൈം മോഹങ്ങള്‍ മാത്രമായിരുന്നു നാടകാമേഖലയില് പണ്ടും എനിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇനി ആ ലോകത്തേക്ക് ഒരു മടക്ക യാത്ര ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെ വെറും ഒരു തലയാട്ടലില്‍ ഞാന്‍ എന്റെ മറുപടി ഒതുക്കി.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">1999 നവംബറില്‍ എന്റെ ഔദ്യോഗിക ലാവണത്തില്‍ തപാലില്‍ വന്നെത്തിയ പത്രത്താളില്‍ ടി. വി. കൊച്ചുബാവയുടെ മരണം രേഖപ്പെടുത്തിയിരുന്നു. അപ്പോഴേക്കും അദ്ദേഹം മരിച്ചു മൂന്നോ നാലോ ദിവസം പിന്നിട്ടുകഴിഞ്ഞിരുന്നു. പത്രം മടക്കി വച്ചു. ഏതാണ്ടൊരു മണിക്കൂര്‍ കൊച്ചുബാവക്കും അദ്ദേഹത്തിന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്ക്കുമോപ്പമായിരുന്നു ഞാന്‍. അരങ്ങിലെത്താത്ത കഥകള്‍, കഥാപാത്രങ്ങള്‍. ..<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: center;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjlNgS9f55vigqmQKEYPbUaH4xRIlXyJI7gceTnBXG6HqqwpfgrxGaar94pLfLaJYxVKOX5PrfpeFY9ZCyS7nZC3flC7XZ_QBeIAHCJmZEn9xfoD2niHbn-GHzkBoKUssZ-mWTiBjDq7V_/s1600-h/picture.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" ps="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjlNgS9f55vigqmQKEYPbUaH4xRIlXyJI7gceTnBXG6HqqwpfgrxGaar94pLfLaJYxVKOX5PrfpeFY9ZCyS7nZC3flC7XZ_QBeIAHCJmZEn9xfoD2niHbn-GHzkBoKUssZ-mWTiBjDq7V_/s320/picture.jpg" /></a><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="color: blue;">(2009 നവംബര്‍ 24 നു ശ്രീ ടി.വി. കൊച്ചുബാവ സാഹിത്യ കേരളത്തോടു വിട പറഞ്ഞിട്ട് 10 വര്‍ഷം പിന്നിടുന്നു)</span><br />
</div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; text-align: justify;"><br />
</div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-47301034049057748892009-09-17T02:00:00.000-07:002009-09-29T04:31:29.153-07:00ആഗോളക്കരാറുകളുടെ കാലത്തെ ചൈനീസ് പടയോട്ടം ; ഇന്ത്യയുടെ കീഴടങ്ങലും.<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibkUFhW975kHBOcBNUwDGUXvTI1i8S4gh4wGh61_bMkc1Cf-PWdGzEvlEA-ztm6B47vqjDCMjQlnbSYEVr4-A7aehgBjmcW2CMsXt-fJtfSSXjk0yFVQRQVMzbT32DQa7s1oahDBs_DqoN/s1600-h/se-China-Rickmers.jpg"><img alt="" border="0" id="BLOGGER_PHOTO_ID_5384963160861442770" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibkUFhW975kHBOcBNUwDGUXvTI1i8S4gh4wGh61_bMkc1Cf-PWdGzEvlEA-ztm6B47vqjDCMjQlnbSYEVr4-A7aehgBjmcW2CMsXt-fJtfSSXjk0yFVQRQVMzbT32DQa7s1oahDBs_DqoN/s320/se-China-Rickmers.jpg" style="cursor: hand; display: block; height: 222px; margin: 0px auto 10px; text-align: center; width: 320px;" /></a> <br />
<div align="left"><div align="justify"><span class=""></span><br />
</div><div align="justify">ലാല്‍ജോസ് -ശ്രീനിവാസന് ടീമിന്റെ 'അറബിക്കഥ' എന്ന ചിത്രത്തില്‍ <em>ലോകമെങ്ങും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ് ചെയ്യുന്നവരാണ് ചൈനക്കാര്‍</em> എന്ന് ഏറെക്കുറെ അര്‍ത്ഥം വരുന്ന <span class="">ഒരു </span>പരാമാര്‍ശമുണ്ട്. 'Made in China' എന്ന് കാണുമ്പോള്‍ ഒരു ശരാശരി മലയാളി ഏതാണ്ട് ഇതിന് സമാനമായ് ഒരു ധാരണയോടുകൂടി തന്നെയാണ് ആ ഉത്പന്നങ്ങളെ കാണുന്നത്.<br />
</div><div align="justify"><span style="font-size: 78%;">.</span><br />
</div><div align="justify">ഇക്കഴിഞ്ഞ <span class="">ഓണക്കാലത്ത് </span>ഞാന്‍ രണ്ടു വീട്ടുപകരണങ്ങള്‍ വാങ്ങുകയുണ്ടായി. 'യുറേക്കാ ഫോബ്സി'ന്റെ (ഒരു ടാറ്റ ഗ്രൂപ് കമ്പനി) ഒരു വാക്വം ക്ലീനറും 'ക്രോംടന്‍ ഗ്രീവ്സ്'ന്റെ ഒരു പെഡസ്റ്റല്‍ ഫാനും. രണ്ടും കാണാന്‍ വളരെ ഭംഗിയുള്ളത്. സ്പെസിഫിക്കേഷനും മോശമല്ല. ഈ രണ്ടു ഉത്പന്നങ്ങള്‍ക്കുമുള്ള 'സ്റ്റിഗ്മ' രണ്ടും ചൈനീസ് നിര്മ്മിതമാണെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരന്വേഷണം നടത്തിയപ്പോള്‍ അറിവായ കാര്യങ്ങള്‍ (ഇതില്‍ പലതും നമുക്ക് അറിവുള്ളതാണ്) ഇങ്ങനെ കുറിക്കാം. ഒട്ടുമിക്കവാറും പ്രമുഖ ബ്രാന്റുകളുടെ ഒരു നിര്‍ദ്ദിഷ്ട വിലനിലവാരമുള്ള ഫാനുകളെല്ലാം പെട്ടിപാക്കിങ്ങോടെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍്സ് എന്നുപറയാവുന്ന വിഭാഗത്തില്‍ വരുന്ന പല ഉത്പന്നങ്ങളും, പ്രമുഖ ബ്രാന്റുകളുടെ ചില ടി. വി. മോഡലുകള്‍ ഉള്‍പ്പെടെ, ചൈനയില്‍ ഉണ്ടാക്കി വരുന്നവയാണ്. വിപണിയില്‍ ലഭ്യമായ പല ഹാന്‍ഡ് സെറ്റുകള്‍ക്കും ചൈനക്കാരോടുതന്നെ കടപ്പാട്. ഡ്രില്ലിംഗ് മെഷിന്, ഗ്രൈണ്ടിംഗ് മെഷിന് തുടങ്ങിയ ഒട്ടനവധി <span class="">ഇലക്ട്രിക്, </span><span class="">ഇലക്ട്രോണിക് </span>ചൈനീസ് വ്യാവസായോപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കളിക്കോപ്പുകളുടേയും മറ്റും കാര്യം എല്ലാര്ക്കും അറിവുള്ളതാണല്ലോ. <br />
</div><div align="justify"><span style="font-size: 78%;">. </span><br />
</div><div align="justify">നമ്മള് ഇത്രയുമധികം ചൈനീസ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു ; ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നവരില്‍ അസംതൃപ്തരായ വിഭാഗം വളരെ ചെറിയൊരു ശതമാനം മാത്രമാണ്. എന്നിട്ടും നമ്മളവയെ '<span class="">സബ്സ്റ്റാന്റേര്‍ഡ്' '</span>ഡ്യൂപ്ലിക്കേറ്റ്' എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ...?<br />
</div><div align="justify">.<br />
</div><div align="justify">നമുക്കു മുന്‍പുണ്ടായിരുന്ന ഒരു തലമുറ പരിമിതമായ തോതിലെങ്കിലും കാറുകള്‍ ഉപയോഗിച്ചിരുന്നു. അംബാസിദര്‍, പ്രീമിയര്‍, ഫീയറ്റ്. ഈ കാറുകള്‍ അവര്‍ ഉപയോഗിച്ചിരുന്നത് ഇരുപതും ഇരുപത്തഞ്ചും കൊല്ലമൊക്കെയാണ്.അതായത് 'ഒരായുഷ്കാലം'. പക്ഷേ <span class="">സുഹൃത്തെ,</span> നിങ്ങള്‍ ഒരു പുതിയ കാറെടുത്താല്‍ എത്രകാലം <span class="">ഉപയോഗിക്കും- </span>രണ്ടുവര്‍ഷം ..... ? നാലുവര്‍ഷം .....? ഒരു മൊബൈല്‍ ഫോണാണെന്കിലോ ...... ആറുമാസം ? എങ്ങനെയായാലും ഒന്നുരണ്ടു വര്‍ഷത്തിനും മേലെ പോകാന്‍ ഇടയില്ല. ഞാനൊരു ടി. വി. വാങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നതെയുള്ളൂ. ഒന്നു രണ്ടു വര്‍ഷത്തിനകം ഞാനതൊഴിവാക്കി LCD TV വാങ്ങും. മുന്‍പ് എന്റെ അച്ഛന് ടി.വി.യും ഫ്രിഡ്ജും വി.സി.ആറും എല്ലാം വാങ്ങുമ്പോള്‍ മുന്തിയ ബ്രാന്റും ജപ്പാന് നിര്‍മ്മിതിയും ഒക്കെ <span class="">നോക്കിയിരുന്നു.</span> - ചുരുങ്ങിയത് ഒരു പതിനഞ്ച് കൊല്ലമെങ്കിലും ഉപയോഗിക്കണമെന്ന മുന്‍ വിധിയോടെ. <br />
</div><div align="justify">.<br />
</div><div align="justify">തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള ചൈനീസ് ഉപകരണങ്ങല്‍ക്കൊന്നും ഇപ്പറയുന്ന ജീവിതകാല ഗാരന്റിയൊന്നും ഉണ്ടാകുകയില്ല. പല പാര്‍ട്ടുകളും ചിലവുകുറഞ്ഞ സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച നിര്മ്മിചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്. അമേരിക്കയിലും യൂറോപ്പിലും കാറും ടി.വി.യും അല്പകാലം ഉപയോഗിച്ച ശേഷം വലിച്ചെറിയും എന്ന കഥ അഥവാ കാര്യം കുട്ടിക്കാലത്ത് കേള്‍ക്കുമ്പോള്‍ വാപൊളിച്ചു നിന്നിട്ടുള്ളവനാണ് ഈയുള്ളവന്. നല്ലതായാലും ചീത്തയായാലും ഇന്ന് നമ്മളും ആ നിലവാരത്തിലേക്ക് 'വളര്ന്നി'രിക്കുന്നു. Use and Throw, Value for Money തുടങ്ങിയ <span class="">ആശയങ്ങള്‍ </span>അടിസ്ഥാനപ്പെടുത്തിയാണ് ചൈന തങ്ങളുടെ <span class="">ഉത്പന്നങ്ങള്‍ </span>ഇന്ത്യ അടക്കമുള്ള വി<span class="">പണികളില്‍ </span>എത്തിക്കുന്നത്. <span class="">ഇക്കാരണം കൊണ്ടുതന്നെയാണ് ഇവ വിപണി കീഴടക്കുന്നതും. ഈ ആശയങ്ങളെ അപ്പാടെ നിരാകരിക്കുന്നവരാണ് ഇതിന്റെ വിമര്‍ശകര്‍. </span><br />
</div><div align="justify">.<br />
</div><div align="justify">ഞാനീ 'ചൈനീസ് <span class="">ഉത്പന്നങ്ങള്‍ ' </span>വാങ്ങുന്ന സമയത്തുതന്നെയാണ് ആസിയാന്‍ (ASEAN) കരാറിനെക്കുറിച്ച് ഘോരഘോരം ചര്‍ച്ച തുടങ്ങുന്നത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. WTO യുടെ ദോഹ റൌണ്ട് <span class="">ചര്ച്ചകള്ഇന്ന് </span>മറ്റൊരു വഴിക്ക് പുരോഗമിക്കുന്നു. ഇത് ആഗോള കരാറുകളുടെ കാലമാണ്. കയ്യൂക്കുള്ളവനും തന്ത്രപരമായി നീങ്ങുന്നവനും ഇവിടെ വിജയിക്കും. <br />
</div><br />
<div align="justify">ഗൃഹോപകരണ മേഖലയിലും കളിപ്പാട്ട വിപണിയിലും മാത്രമായി ഒതുങ്ങി നില്ക്കുന്നതല്ല ചൈനയുടെ പടയോട്ടം. നമ്മുടെ വിപണിയ്ക്ക് അപരിചിതമാണെങ്കിലും ആഗോള കമ്പോളത്തില്‍ ചൈനയുടെ കാര്ഷികോത്പന്നങ്ങള്ക്കും നിറ <span class="">സാന്നിദ്ധ്യമുണ്ട്. </span>ഏഷ്യന്‍ രാജ്യങ്ങളോട് പൊതുവേ വാണിജ്യ <span class="">വിമുഖത </span>പുലര്‍ത്തുന്ന പ്രദേശമാണ് ലാറ്റി്ന്‍ അമേരിക്ക. എന്നാല്‍ <span class="">ഇന്ന </span>ലാറ്റി്ന്‍ അമേരിക്കന്‍ നാടുകളുമായി വളരെ വിപുലമായ വാണിജ്യ ബന്ധമാണ് ചൈനക്കുള്ളത്. 2008-ല്‍ 143 ബില്യണ്‍ ഡോളറിന്റെ വാണിജ്യമാണ് ചൈന ഈ നാടുകളുമായി ചെയ്തിട്ടുള്ളത്. 2000-ല്‍ ഇത് വെറും 12.6 ബില്യണ്‍ ഡോളറായിരുന്നു എന്ന് ഓര്‍ക്കുക. 2008-ല്‍ <span class="">ഇന്ത്യ,</span> ലാറ്റി്ന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി നടത്തിയിട്ടുള്ള വാണിജ്യ ഇടപാടുകള്‍ 16 ബില്യണ്‍ ഡോളരിന്റേത് മാത്രമാണ് എന്ന് കൂടി <span class="">മനസ്സിലാക്കുക .</span> <br />
</div><div align="justify">ചൈനയുടെ മേല്‍ക്കോയ്മക്കും ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കുമുള്ള കാരണമെന്താണ് ? ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്തത്തിന്റെ അഭാവം എന്ന് ഒററവരിയില്‍ ഉത്തരം നല്‍കാം. <span class="">ശരിയായ </span>അസ്സൂത്രണമില്ലായ്ക അനുബന്ധ കാരണം. <br />
</div><div align="justify">1948-ല്‍ നിലവില്‍ വന്ന General Agreement on Tarifs & Trade (GATT) ന്റെ 23 സ്ഥാപകാംഗങ്ങളില്‍പ്പെട്ടവരാണ് ഇന്ത്യയും ചൈനയും. 1986 മുതല്‍ 1993 വരെ നീണ്ടു നിന്ന GATT ന്റെ ഉറുഗ്വേ റൌണ്ട് ചര്‍ച്ചകളുടെ പരിസമാപ്തിക്ക് ശേഷം 1995 ജാനുവരി 1-നു World Trade Organisation (WTO) നിലവില്‍വന്നപ്പോള്‍ ആദ്യം കരാറൊപ്പിട്ടവരുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യവും ഉണ്ടായിരുന്നു. കരാറൊപ്പിടും, ഇടരുത്, ഇടണം, ഒപ്പിടില്ല എന്നൊക്കെയുള്ള അനേകനാളത്തെ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഗ്വോ ഗ്വോ വിളികള്ക്കൊടുവില്‍് ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്‍കരുതലുമില്ലാതെ നമ്മള് കരാറില്‍ ഒപ്പിട്ടു. <em>പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി </em>എന്ന ഡെങ്ങ്സിയാവോ പിങ്ങിന്റെ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും നയ വ്യതിയാനം വരുത്തിയിരുന്ന ചൈനക്ക് പക്ഷേ ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല- ഞങ്ങള്‍ ഒപ്പിടും ; പക്ഷേ സാവകാശം വേണം. 2001 ഡിസംബര്‍ അവസാനം മാത്രമാണ് ചൈന ഈ കരാറില്‍ ഒപ്പിടുന്നത്. അതിനിടയിലുള്ള 6-7 വര്‍ഷത്തിനിടയില്‍ അവര്‍ അവരുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ ഉത്പാദനക്ഷമവും വിപണിയെ മത്സരക്ഷമവും ആക്കിയിരുന്നിരിക്കണം. കരാറൊപ്പിട്ടതിന്റെ അടുത്ത ദിവസം മുതല്‍ ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കായിരുന്നു ലോക വിപണികളിലേക്ക്. അതായത് കരാറിന്റെ പരമാവധി ആനുകൂല്യം ആ രാജ്യം നേടിയെടുത്തു എന്ന ചുരുക്കം.<br />
<br />
ആസിയാന്‍ കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് പട്ടിക, എക്സ്ക്ലൂഷന് ലിസ്റ്റ്, സ്പെഷ്യല്‍ ഉത്പന്നങ്ങള്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അനുകൂലമായും പ്രതികൂലമായും പല വാദമുഖങ്ങളും നിരത്തപ്പെടുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങളിലേക്ക് പോകാന്‍ ഏതായാലും ഈ പോസ്റ്റിനു ഉദ്ദേശമില്ല. ഉത്പന്നങ്ങളുടെ, പ്രത്യേകിച്ച് കാര്‍ഷിക വിഭവങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവയാണ് ഇവിടെ നമ്മെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. ഉദാഹരണത്തിന് , ഘട്ടം ഘട്ടമായി കാപ്പിയുടേയും തേയിലയുടേയും ഇറക്കുമതി തീരുവ നിലവിലുള്ള 100% -ല്‍ നിന്നും 45% ആയി കുറയ്ക്കും. കുരുമുളകിന്റെയും എലത്തിന്റെയും കാര്യത്തില്‍ അത് 70%-ല്‍ നിന്നും 50% ആയി മാറും. വിയറ്റ്നാം പോലുള്ള പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈ പറയുന്ന കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദന ക്ഷമത നമ്മുടെ നാട്ടിലെതിലും ഇരട്ടിയിലേറേയാണ് എന്നിരിക്കെ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നാം ആശന്കപ്പെടേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ആസിയാന്‍ കരാര്‍ 2003-ല്‍ തന്നെ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട ചില കരാറുകളാണ് ഈ ആഗസ്റ്റില്‍ ഒപ്പുവച്ചത്. സേവനങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട കരാറും അടുത്തുതന്നെ നടപ്പിലാകും. കഴിഞ്ഞ 6 വര്‍ഷക്കാലത്തിനിടയില്‍, നമ്മള് നമ്മുടെ കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളെ ഈ കരാര്‍ മുന്നില്‍ കണ്ടുകൊണ്ട് സുസജ്ജമാക്കാന്‍ എന്തെങ്കിലും ചെയ്തോ എന്ന കാര്യം സംശയമാണ്. അടുത്ത പത്തു വര്‍ഷ കാലത്തിനിടയ്ക്കാണ് തീരുവ ഇളവുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാകുക. അപ്പോഴെക്കെങ്കിലും നമ്മുടെ കാര്‍ഷികം ഉള്‍പ്പെടെയുള്ള മേഖലകളുടെ ഉത്പാദനക്ഷമത കൂട്ടി കയറ്റുമതിക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമോ?<br />
<br />
അടുത്തകാലത്തായി ഇന്ത്യ എടുത്ത പല നടപടികളും കയറ്റുമതി കുറയ്ക്കാനും ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ആണ് സഹായകമായത്. ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെന്നു പറഞ്ഞ് 6-7 വര്‍ഷം മുമ്പ് FCI കളിലെ കരുതല്‍ ധാന്യ ശേഖരം മുഴുവന്‍ വിറ്റഴിച്ചു. പില്ക്കാലത്ത് ഉത്പാദനം കുറയുകയും, ആവശ്യം വര്‍ദ്ധിക്കുകയും അത് ആഭ്യന്തര വിപണിയില്‍ വന്‍ വില വര്‍ദ്ധനവിന് കാരണമാകുകയും ചെയ്തപ്പോള്‍ അത് പിടിച്ചുനിറുത്തുന്നതിനായി ഉപയോഗിക്കാന്‍ ഇവിടെ ഭക്ഷ്യശേഖരം ഇല്ലായിരുന്നു. ഇതിനുള്ള പോംവഴിയായി സര്‍ക്കാര്‍ കൈക്കൊണ്ട നയം കയറ്റുമതി റദ്ദാക്കുകയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. കേരളത്തില്‍ നിന്നും, പ്രത്യേകിച്ച് കാലടി മേഖലയില്‍ നിന്നും ഗള്‍ഫ് നാടുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ തേടി വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നതാണ് പുഴുക്കല്ലരി. അരിയുടെ കയറ്റുമതി നിരോധം ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നപ്പോള്‍ സ്വാഭാവികമായും അതിന്റെ വിദേശ ഉപഭോക്താക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന അരിയെ ആശ്രയിക്കേണ്ടതായി വന്നു. ശീലിച്ച സ്വാദിനോട് വിടപറഞ്ഞ അവര്‍ ഇന്ന് ഫിലിപ്പീന്‍സില്‍ നിന്നും തായ്ലാന്റില് നിന്നും വരുന്ന താരതമ്യേന വിലകുറഞ്ഞ അരിയുടെ ഉപഭോക്താക്കളാണ്. ഇനി ഒരു തിരിച്ചുവരവിന് അവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി, ഇനി കയറ്റുമതി നിരോധനം നീക്കിയാല്‍ തന്നെ, തിരിച്ചു പിടിക്കാന്‍ കേരളത്തില്‍ നിന്നും പോകുന്ന അരിക്ക് കഴിയുമോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം. <br />
</div><div align="justify">2001-ല്‍ തുടങ്ങിയ ദോഹ റൌണ്ട് ചര്‍ച്ചകളുടെ ഈ ഘട്ടത്തില്‍ നടക്കുന്നത് പ്രധാനമായും കര്‍ഷകര്‍ക്കുള്ള സബ്സിഡിയെ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുക എന്നതാണ്. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷികമേഖലക്ക് പരമാവധി സബ്സിഡിനല്കുകയും വികസ്വര രാഷ്ട്റങ്ങളിലെ കര്‍ഷകര്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായി മുന്നോട്ടുവന്നത് ചൈനയും ഇന്ത്യയുമാണ്. ഇതിന്റെ തീരുമാനം എന്തൊക്കെയായാലും അകനുകൂലമായ രീതിയില്‍ അതിനെ രൂപപ്പെടുത്താന്‍ നമുക്ക് കഴിയുമോ എന്ന ആശങ്ക ബാക്കിനില്ക്കുന്നു.<br />
</div><br />
<div align="justify">ആഗോള വാണിജ്യ കരാറുകള്‍ കുറെയെണ്ണത്തിലെന്കിലും ഇന്ത്യ ഭാഗഭാക്കാണ്. നമ്മുടെ വിപണി മറ്റുള്ളവര്‍ക്ക് തുറന്നു കൊടുക്കാനല്ലാതെ വിദേശ വിപണികളിലേക്ക് കടന്നുകയറ്റം നടത്തുന്നതില്‍ നാം ഇപ്പോഴും വളരെ പുറകിലാണ്. (ഒരു പക്ഷേ , ചരിത്രപരവും പൈതൃകവും ആയുള്ള നമ്മുടെ ശീലത്തിന്റെ ഭാഗമാകാമിത്.) നേരത്തേ കണ്ടതുപോലെ ചൈനീസ് ഉത്പന്നങ്ങളുടെ ഒരു പ്രളയമാണ് ഇന്ത്യന്‍ വിപണികളില്‍. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഏതാണ്ട് 17 ഇനം പച്ചക്കറി- പഴ വര്‍ഗ്ഗങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി ഇന്ത്യ , ചൈനയുമായി ചര്‍ച്ച നടത്തിക്കൊണ്ടി്രിക്കുകയാണ്. ഇതുവരെ മൂന്നിനങ്ങള്‍ക്ക് മാത്രമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ വെന്നിക്കൊടി പറപ്പിച്ചിട്ടുള്ള ഐ. ടി. സെക്ടറിന്റെ കഥയും വ്യത്യസ്തമല്ല. Infosys, TCS തുടങ്ങിയ കമ്പനികള്‍ ചൈനയില്‍ ഓഫീസ് തുറന്നിട്ടുണ്ടെന്കിലും അവിടുത്തെ വലിയ കരാറുകള്‍ എടുക്കുന്നതിനു പലപ്പോഴും അനുമതി നിഷേധിക്കപ്പെടുന്നു. ചൈന തങ്ങളുടെ വിപണിയെ എങ്ങനെ പരിരക്ഷിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.<br />
<br />
ചൈനയെ പ്രകീര്‍ത്തിക്കുക എന്നതോ വ്യാപാരക്കരാറുകളെ സ്വാഗതം ചെയ്യുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ആഗോള വാണിജ്യക്കരാറുകളുടേയും സ്വതന്ത്ര വ്യാപാര മേഖലകളുടേയും ഇന്നത്തെ ലോകത്ത് അതില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുക എന്നത് പ്രാവര്‍ത്തികമല്ല. ചൈന അവസരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വിനിയോഗിക്കുന്നു. നമ്മള് സാധ്യതകള്‍് ഒരുപരിധിവരെ കളഞ്ഞുകുളിക്കുന്നു. ക്രിയാത്മകവും ഇഛാശക്തിയുമുള്ള ഒരു രാഷ്ട്രീയ നേതൃത്തത്തിന്റെ കീഴില്‍ (രാഷ്ട്രീയ കക്ഷി ഏതായാലും ) ഒരു നാള് ഇന്ത്യയും പടയോട്ടം നടത്തും എന്ന് നമുക്കു ആശിക്കാം. <br />
</div><div align="center">===#===<br />
</div><div align="justify"></div></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com1tag:blogger.com,1999:blog-2927281781871783605.post-89699606024895698632009-09-04T03:14:00.000-07:002009-09-12T03:01:08.237-07:00ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -3)<font color="#990000">.</font><br /><font color="#990000">(ഭാഗം </font><font color="#990000"> -2 ന്റെ തുടര്‍ച്ച) </font><br /><div align="justify"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0MmzJtmGKimG3hDzImKEu2sFFhdvcxE-UkW1iBOxt5JJlzsN4Cu5OiBbSGdL6CCGwdKiUIUjZuDBCGYOfk5KdIBnVuvsy9YuiLUCdv1-n2ipKIjki8Q8JsgZwef7RgUNBXdYFecpgtc_M/s1600-h/vamana16.jpg"><img id="BLOGGER_PHOTO_ID_5380495521221503362" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 245px; CURSOR: hand; HEIGHT: 339px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0MmzJtmGKimG3hDzImKEu2sFFhdvcxE-UkW1iBOxt5JJlzsN4Cu5OiBbSGdL6CCGwdKiUIUjZuDBCGYOfk5KdIBnVuvsy9YuiLUCdv1-n2ipKIjki8Q8JsgZwef7RgUNBXdYFecpgtc_M/s400/vamana16.jpg" border="0" /></a><strong><font size="4">സ്ഥലകാലഭ്രംശം </font></strong><br /><br />മഹാബലിയുടെ സാമ്രാജ്യം എത്രത്തോളം വിപുലമായിരുന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ബലി, കേരളക്കരയില്‍ തൃക്കാക്കര കേന്ദ്രമാക്കിയായിരുന്നു വാണിരുന്നതെന്നും അവിടെ വച്ചുതന്നെയാണ് വാമനനാല്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടതെന്നും വശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരപ്പന് ക്ഷേത്രം ഇവിടെ വന്നത് അങ്ങനെയത്രെ. ചെന്നൈക്കടുത്തുള്ള മഹാബലിപുരം ബലി രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു എന്നും പറയുന്നു.<br /><br /><p align="justify">ബലിയുടെ രണ്ടു തലമുറ മുന്‍പുള്ള ഹിരണ്യാക്ഷന്റേയും ഹിരണ്യകശിപുവിന്റേയും കഥകളുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഉത്തരേന്ത്യയിലോ ആന്ധ്രയിലോ ആണ്. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലുള്ള ആഹോബിലം എന്ന സ്ഥലത്തു വച്ചാണ് നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചതത്രെ. ഇവിടെ നരസിംഹ മൂര്‍ത്തി ക്ഷേത്രമുണ്ട്. നരസിംഹ മൂര്‍ത്തി ക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ മറ്റു രണ്ടു സ്ഥലങ്ങലാണ് ആന്ധ്രയില്‍ തന്നെയുള്ള സിംഹാചലവും കദിരിയും. </p><p align="justify">ഹിരണ്യകശിപുവിന്റെ കാലത്തുതന്നെ അസുരന്മാര് (ദ്രാവിഡര്‍) ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണ ദിക്കിലേക്ക് നീങ്ങുവാന്‍ തുടങ്ങിയതായി ഇതില്‍ നിന്നും അനുമാനിക്കാം. ഹിരണ്യകശിപുവിനെ വധിച്ച് അവിടവും കീഴടക്കിയ ദേവന്മാര് (ആര്യന്മാര്) , പ്രഹ്ലാദനെ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കി ഭാരത ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേമൂലയില്‍ അവരോധിച്ചിരിക്കാം. തുടര്‍ന്നു വന്ന വിരോചനനും ആര്യമേല്ക്കൊയ്മക്കെതിരെ ഒന്നും ചെയ്യാന്‍ കെല്പ്പുള്ളവനായിരുന്നില്ല. എന്നാല്‍, പ്രബലനായ ബലി തൃക്കാക്കര ആസ്ഥാനമാക്കി ആര്യന്മാരെ തുരത്തി ഓടിച്ച് മഹാരാഷ്ട്രവരെ (ദക്ഷിണ മറാത്ത പ്രദേശത്തെ നാടന്‍ പാട്ടുകളിലും നാട്ടു കഥകളിലും ബലി എന്ന മഹാനായ രാജാവിന്റെ സാന്നിദ്ധ്യം ഉണ്ട്) , ഉത്തര ഭാരതത്തിന്റെ കവാടത്തിലേക്ക് ദ്രാവിഡ സാമ്രാജ്യം വ്യാപിപ്പിച്ചു എന്ന് വേണം കരുതാന്‍. </p><p align="justify">ബലിപുത്രനായ ബാണനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുമായി നിലകൊള്ളുന്ന പ്രദേശം അസമിലെ തേസ്പൂരാണ്. നിഷ്കാസിതനായ പിതാവിന്റെ പുത്രന് അസമിനടുത്ത് എത്തിയെങ്കില്‍ രണ്ടു സാദ്ധ്യതകളാണ് ഉള്ളത്. ഒന്ന്: ബലി സാമ്രാജ്യം <font class="">ഉത്തര-</font>പൂര്‍വ്വ ഭാരതത്തിലെക്കും വ്യാപിച്ചിരുന്നു. രണ്ട് : പിതാവിനെ വധിച്ചപ്പോള്‍ താരതമ്യേന സുരക്ഷിതമായ പ്രദേശത്തേക്ക് ബലിപുത്രന്‍ പലായനം ചെയ്തു. </p><p align="justify">അതെന്തായാലും ദക്ഷിണ ഭാരതം മുഴുവന്‍ ബലി തന്റെ അധീനതയിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. അതുകഴിഞ്ഞ് ഇന്ദ്രാദികള്‍ വാഴുന്ന ഉത്തര ഭാരതത്തിലേക്ക് പടയോട്ടം വ്യാപിപ്പിച്ചതായിരിക്കണം , ബലി ഇന്ദ്രപഥം മോഹിച്ച് ദേവന്മാരെ ആക്രമിച്ചതായി പുരാണങ്ങളില്‍ പറയുന്ന കഥയ്ക്കാധാരം. </p><p align="justify">ശ്രീമദ് ഭാഗവതം പ്രകാരം ബലിയെ വാമനന് വധിച്ചിട്ടില്ല. പ്രഹ്ലാദന്റെ പിന്മുറക്കാരെ വധിക്കില്ല എന്ന ഉറപ്പ് വിഷ്ണു പഹ്ളാദനു കൊടുത്തിട്ടുണ്ട്. അത് കൊണ്ട് 'സുതല' എന്ന ഒരു പ്രത്യേക ഗോളത്തിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. (ശ്രീ. ഭാ. 8.22.32)</p><p align="justify">ഈ <font class="">സന്ദര്‍ഭത്തില്‍ </font>ആദ്യകാല ആര്യന്മാരുടെ പ്രപഞ്ച സങ്കല്പം എങ്ങിനെയായിരുന്നു എന്ന് നോക്കേണ്ടിയിരിക്കുന്നു. അതിനെ ഇങ്ങനെ സംക്ഷേപിക്കാം. ലോകം എന്നത് ഭാരത ഉപഭൂഖണ്ഡവും അതിനോട് ചേര്‍ന്ന് കിടക്കുന്ന സമുദ്രവും മാത്രമാകുന്നു. ഈ ഭൂവിഭാഗത്തിന്റെ തന്നെ വടക്കുവശം ഏറേ ഉയര്‍ന്നുകിടക്കുന്ന ഒന്നും തെക്കോട്ട് പോകും തോറും താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും ആണ്. ഇതുപ്രകാരം ആര്യന്മാര് (<font class="">ദേവന്മാര്) </font>വസിക്കുന്ന <font class="">ഉത്തരേന്ത്യ </font>, ദ്രാവിഡര്‍ വസിക്കുന്ന ദക്ഷിണേന്ത്യയേക്കാള് ഒരു തട്ട് മുകളിലാണ്. അതിനെ സ്വര്‍ഗം തുടങ്ങിയ പദങ്ങളാല്‍ വിശേഷിപ്പിചിരിക്കുന്നു. എന്നാല്‍ ദ്രാവിഡര്‍ അധിവസിക്കുന്നത് ഭൂമിയിലാണ്. ഭൂമിക്കുതാഴെ (അതായത് ദക്ഷിണ ഭാരതത്തിനും തെക്ക്) പാതാളമാണ്.</p><p align="justify">വാമനന് ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ട ഐതിഹ്യങ്ങള്‍ പറയുമ്പോഴും 'സുതല' എന്ന പ്രദേശത്തേക്ക് വിട്ടു എന്ന് പുരാണങ്ങള്‍ പറയുമ്പോഴും നാം മനസ്സിലാക്കേണ്ടത്, അദ്ദേഹത്തെ ദക്ഷിണ ഭാരതത്തില്‍ നിന്നും തെക്കുള്ള ഒരു നാട്ടിലേക്ക് വാമനന് ഓടിച്ചു എന്നാണ്. ആ തെക്കുള്ള നാട് ഒരു പക്ഷേ , ഇന്നത്തെ ശ്രീലന്കയോ അല്ലെങ്കില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ദക്ഷിണ -പൂര്‍വ്വേഷ്യന്‍ രാജ്യങ്ങലേതെങ്കിലുമോ ആവാം. </p><p align="justify">നാലഞ്ചു പതീറ്റാണ്ടു മുമ്പ് ഇന്തോനെഷ്യയിലെ ബാലി ദ്വീപ് സന്ദര്‍ശിച്ച ശ്രീ. എസ്.കെ.പൊറ്റേക്കാട് തന്റെ യാത്രാ വിവരണങ്ങളില്‍ ബാലിദ്വീപിനു കേരളവുമായുള്ള അദ്വിതീയ സാമ്യത്തെക്കുറിച്ച് വാചാലനാകുന്നുണ്ട്. (ഇന്ന് ടൂറിസത്തിന്റെ അതിപ്രസണരതാല് ബാലി ദ്വീപിന്റെ മുഖഛായ മാറിയിരിക്കുന്നത്രേ). എന്തുകൊണ്ടാകാം ഇത്തരമൊരു സമാനതയ്ക്ക് കാരണം? ബാലി ദ്വീപിന്റെ പേരില്‍ ബലി ശബ്ദം വന്നതെങ്ങനെ ? ഒരു പക്ഷേ, ബലി പലായനം ചെയ്തത് ഈ പ്രദേശത്തേക്കായിരിക്കാം. എന്നാല്‍ ചരിത്രപരമായ ലിങ്കുകളൊന്നും ഇതിന് ഉപോല്‍ബലമായി ലഭ്യമായിട്ടില്ല. </p><p align="justify"><strong><font size="4">ബലിയുടെ അസ്സീറിയന്‍ ബന്ധം</font></strong></p><p align="justify">ദ്രാവിഡരുടെ മൂല വംശങ്ങളില്് ഒന്ന് അസ്സീറിയന്‍ മേഖലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മധ്യധരണ്യാഴി വംശമാണെന്ന് ചരിത്രകാരന്മാര് പറയുന്നുണ്ട്. അര്‍മേനിയയില്‍ ടൈഗ്രിസ് നദിക്കും ഗോര്ദിയന് പര്‍വ്വത നിരക്കും ഇടക്കാണ് പുരാതന അസ്സീറിയന്‍ സാമ്രാജ്യം നിലനിന്നിരുന്നതായി കരുതുന്നത്. അസ്സീറിയന്‍ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് അസുര്. അസ്സീറിയ ഭരിച്ചിരുന്നവരെ അസുരരാജാക്കന്മാരെന്ന് പറയുന്നതായും അസ്സീറിയന്‍ ചരിത്രത്തിലുണ്ട്. (Dr. Stater -"Anthropology <font class="">in </font>India")</p><p align="justify">ഈ വാദത്തിന്റെ ചുവടുപിടിച്ച് ശ്രീ.എന്‍. വി കൃഷ്ണവാരിഅരുറെ നിരീക്ഷണം ഇങ്ങനെയാന്: അസ്സീറിയന്‍ തലസ്ഥാനമായ നിനെവയില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം 'ബല' ശബ്ദത്തോടുകൂടിയ പലരാജാക്കന്മാരും നിനെവയില്‍ വാണിരുന്നതായി കാണുന്നുണ്ടത്രേ. ഇതിന്റെ സംസ്കൃത രൂപമാകണം 'ബലി' എന്നത്. ബലി ഒന്നിലധികം രാജാക്കന്മാരാണ്. അക്കാലത്ത് അവിടെ അനുഷ്ഠിച്ചിരുന്ന ഒരാഘോഷം പില്ക്കാലത്ത് അസ്സീറീ്യക്കാര് ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍ അവരോടൊത്ത് കൊണ്ടുപോന്നു. അതത്രേ ഇന്നു നാം കാണുന്ന ഓണം. </p><p align="justify"><strong><font size="4">ഓണവും ദക്ഷിണേന്ത്യന്‍ ചരിത്രവും</font></strong></p><p align="justify">BC 1150 നോടടുത്ത് ഭരിച്ചിരുന്ന മാവേലിചേര എന്ന രാജാവാണ് മഹാബലി എന്ന ഒരു ചരിത്രമോഴിയുണ്ട്. എന്നാല്‍ ഇതിന് സുവ്യക്തമായ അടിസ്ഥാനങ്ങളൊന്നും കാണുന്നില്ല. </p><p align="justify">ദക്ഷിണഭാരതത്തിലെ സംഘകാലത്തിന്റെ കാലഗണനയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വിവിധ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി അതിനെ AD 1-ആം നൂറ്റാണ്ടുമുതല്‍് ഏതാണ്ട് AD 6-ആം നൂറ്റാണ്ടുവരെയുള്ള കാലം എന്ന് സാമാന്യവത്കരിക്കാം. സംഘകാല കൃതികളില്‍ ഓണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ബ്രാഹ്മണര്‍ പില്ക്കാലത്ത് ബൌദ്ധദര്‍ശനങ്ങളെ നശിപ്പിച്ചതുപോലെ തന്നെ സംഘകാല സാഹിത്യത്തിലും ചില കൈ കടത്തലുകള്‍ നടത്തിയിട്ടുണ്ട്. </p><p align="justify">സംഘകാല കൃതിയായ 'മധുരൈക്കാന്ചി'യില്‍ ഓണാഘോഷത്തെക്കുറിച്ച് പറയുന്നണ്ടത്രേ. (പി.കെ.ഗോപാലകൃഷ്ണന്- 'കേരളത്തിന്റെ സാംസ്കാരിക ചരിത്രം ') . മഹാബലിയെ ജയിച്ച വാമന മൂര്‍ത്തിയുടെ സ്മരണക്കായിരുന്നു ഈ ആഘോഷം എന്നും വിവരിക്കുന്നുണ്ടത്രേ. AD 9-ആം നൂറ്റാണ്ടില്‍ ജീവിച്ച പെരിയാഴ്വാര്‍ അദ്ദേഹത്തിന്റെ 'തിരുപല്ലാണ്ട്' ഗാനത്തിലും ഓണത്തെ സ്മരിക്കുന്നുണ്ടത്രേ. ഇതെല്ലാം വച്ച് ഏതാണ്ട് എ.ഡി.10-ആം നൂറ്റാണ്ടുവരെ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നതായി കാണാം. </p><p align="justify">AD 8-ആം നൂറ്റാണ്ടോടെ ശക്തി പ്രാപിച്ച വൈഷ്ണവ പ്രസ്ഥാനം അക്കാലത്തു തന്നെ തൃക്കാക്കരയില്‍ വാമനമൂര്‍ത്തി രൂപത്തിലുള്ള വിഷ്ണുവിനെ പ്രതിഷ്ഠിച്ചതോടെയാണ് കേരളക്കരയിലും ഓണാഘോഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം AD 8-ആം നൂറ്റാണ്ടില്‍ കുലശേഖര പെരുമാളുടെ കാലത്താണ് ഓണാഘോഷം ആരംഭിക്കുന്നത്. അക്കാലത്ത് ചിങ്ങമാസം മുഴുവനും ഓണം ആഘോഷിച്ചിരുന്നത്രേ. ഏതായാലും ആ കാലഘട്ടം മുതല്‍ ഓണം കേരളീയരുടെ ദേശീയോത്സവമാണ്. </p><p align="justify"><strong><font size="4">വൈഷ്ണവാഘോഷം അഥവാ വാമനന്റെ ഓണം</font></strong> </p><p align="justify">ദ്രാവിഡന്മാരുടെ, അഥവാ അസുരന്മാരുടെ ദൈവമായിരുന്നു ശിവന് എന്ന ചരിത്രമതം. (ശിവന്റെ പ്രാകൃത രൂപം ശ്രദ്ധിക്കുക!) വിഷ്ണു എന്നത് ആര്യ ദൈവവും. പില്ക്കാലത്ത് ശിവനേയും തങ്ങളുടെ ദൈവമായി ആര്യന്മാര്, അഥവാ ദേവന്മാര് അംഗീകരിചിട്ടുണ്ട്. എന്നാല്‍ 'സുപ്രീം ഗോഡ്' എന്ന പദവി വിഷ്ണുവിന് തന്നെയായിരുന്നു. </p><p align="justify">പൌരോഹിത്യം ബ്രാഹ്മണ്യത്തിലേക്ക് വഴിമാറുകയും ബ്രാഹ്മണര്‍ സമൂഹത്തിന്റെ നിയന്ത്രാതാക്കളാകുകയും ചെയ്യുന്ന എ.ഡി. ആദ്യ ശതകങ്ങളിലാണ് ഓണം ഒരു ഉത്സവമായി ആരംഭിക്കുന്നത് എന്ന് നാം കണ്ടു. ബ്രാഹ്മണരില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. - വൈഷ്ണവ ബ്രാഹ്മണരും ശൈവ ബ്രാഹ്മണരും. ഇതില്‍ വൈഷ്ണവ ബ്രാഹ്മണര്‍ ആര്യ ലീനിയെജ് ഉള്ളവരായിരുന്നു ; ശൈവര്‍ ദ്രാവിഡരും . ഇവര്‍ക്കിടയില്‍ തന്നെ മേധാവിത്തം വൈഷ്ണവര്കായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ശിവഭക്തനായ മഹാബലിയുടെ ഓര്മ്മക്കെന്നതിലുപരിയായി വിഷ്ണുവിന്റെ അവതാരമായ വാമനന്റെ വിജയാഘോഷമായിട്ടായിരിക്കണം ആദ്യ കാലഘട്ടങ്ങളില്‍ ഓണം കൊണ്ടാടപ്പെട്ടുവന്നത്. അതായത് ഹിന്ദുമത കഥകളുമായി ബന്ധപ്പെടുത്തി ഹിന്ദു മതത്തിന്റെ പ്രചാരണത്തിനായി ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്. കാലത്തിന്റെ പരിണാമഗുപ്തിക്കനുസൃതമായി പിന്നെയെപ്പോഴോ ഓണം ഒരു ജനകീയ ഉത്സവമായി മാറി. ഈ സന്ദര്‍ഭത്തിലായിരിക്കണം ബലിക്ക് പ്രാധാന്യം കൈവന്നത്. </p><p align="justify"><strong><font size="4">സമൃദ്ധിയുടെ ബലിപര്വ്വം</font></strong> </p><p align="justify">ബലിയെക്കുറിച്ചും വാമനനെപ്പറ്റിയും വേദങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഇനിയുമൊരുപാടൊരുപാട് അറിയപ്പെടാത്ത കഥകള്‍ കണ്ടെത്താനായേക്കാം. അതിന്റെ ഉള്‍പ്പിരിവുകളില്‍ നിന്നും ഒട്ടേറെ സമസ്യ പൂരണങ്ങളും നടത്താന്‍ കഴിയുമായിരിക്കും. രേഖകളുടെയും സ്ഥലകാലങ്ങളുടേയും പിന്‍ബലത്തില്‍ ചരിത്രകാരന്മാര്ക്കും അവരുടേതായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിയും. </p><p align="justify">ഈ കഥകളിലുപരിയായി ഓണത്തിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം അത് ഒരു കാര്ഷികോത്സവമായാണ് തുടങ്ങുന്നത് എന്നുള്ളതാണ്. സ്വച്ഛസുന്ദരമായ വസന്തകാലത്തില്‍, വിളഞ്ഞുകിടക്കുന്ന നെല്‍ വയലേലകളില്‍ നടക്കുന്ന വിളവെടുപ്പുത്സവ കാലം - സമൃദ്ധിയുടെ നാളുകള്‍. (സമൃദ്ധിയുടെ കാലമായതിനാലാകാം കൊല്ലവര്‍ഷം ആദ്യമാസമായ ചിങ്ങം, ഈ സമയത്തായി ഉറപ്പിച്ചത്.) </p><p align="justify">ഇക്കാരണംകൊണ്ടുതന്നെ, വാമനനേയും ബലിയേയും മറ്റൊരു കാഴ്ച്ചപ്പാടിലൂടെ കാണാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. മഹാബലി എന്നത് സമ്പദ്സമൃദ്ധി നിറഞ്ഞ നാളുകളുടെ പ്രതീകമാണ്. ആ ബലിയെ ചവിട്ടിമെതിച്ചുകൊണ്ട് വറുതിയും കഷ്ടപ്പാടും നിറഞ്ഞ കാലം അധീശത്തം നേടുന്നു. ഈ കാലത്തിന്റെ ബിംബകല്പനയാണ് വാമനന്. വര്‍ഷം തോറും ബലി നാട് സന്ദര്‍ശിക്കുമ്പോള്‍ , അതായത്, ആണ്ടുതോറും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും നാളുകള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമ്പോള്‍ (തീര്‍ച്ചയായും വിളവെടുപ്പുകാലം തന്നെ) ജനങ്ങള്‍ ആഘോഷത്തിമര്പ്പിലാറാടുന്നു- അതാണ് നമ്മുടെ ഓണം. </p><p align="justify"><font color="#3333ff">===================(സമാപ്തം)=========================</font></p><p align="justify"> </p></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-7048600140227430122009-08-24T21:42:00.000-07:002009-09-09T01:56:39.690-07:00ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -2)<span style="color:#cc0000;">.</span><br /><span style="color:#cc0000;">( ഭാഗം -1 ന്റെ തുടര്‍ച്ച )</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKXzm5zOvxmcm0wZjXp3VGKkfQbiDEqAcpaBGB-4U6xZk1VoVMvvVLeEkfnKGlRRZ6APovjSz-gsWcVMkKfGqYDLWvh0yW2DXLT8G6lAsyuS2UUwdkUEmIlQCA8u46MgDQ_4zBuMbTP0bA/s1600-h/vaamana.jpg"><img id="BLOGGER_PHOTO_ID_5379373138147356722" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKXzm5zOvxmcm0wZjXp3VGKkfQbiDEqAcpaBGB-4U6xZk1VoVMvvVLeEkfnKGlRRZ6APovjSz-gsWcVMkKfGqYDLWvh0yW2DXLT8G6lAsyuS2UUwdkUEmIlQCA8u46MgDQ_4zBuMbTP0bA/s400/vaamana.jpg" border="0" /></a><br /><div><span style="font-size:130%;"><strong><span class=""></span></strong></span></div><div><span style="font-size:130%;"><strong><span class=""></span></strong></span></div><div><span style="font-size:130%;"><strong>വാമനനെന്ന ബ്രാഹ്മണന് </strong></span></div><div></div><br /><div align="justify">വി. ഡി. കൊസംബി എന്ന പ്രമുഖ ചരിത്ര പണ്ഡിതന്റെ അഭിപ്രായത്തില്‍ ( "The Culture and Civilization of Ancient India in Historical Outline") ആദ്യ കാലഘട്ടങ്ങളില്‍ പൌരോഹിത്യം എന്നത് കുലത്തൊഴിലല്ലായിരുന്നു. ഗോത്രത്തിലെ നിര്‍ദ്ദിഷ്ട വ്യക്തികള്‍ക്ക് ചെയ്യാവുന്ന ഒരനുഷ്ടാനം മാത്രമായിരുന്നു അത്. എന്നാല്‍, കാലക്രമത്തില്‍ പൌരോഹിത്യം എന്നത് ഒരു വിഭാഗത്തിന്റെ കുത്തകയായി മാറുകയായിരുന്നു. അവര്‍ പിന്നീട് ബ്രാഹ്മണര്‍ എന്ന പേരില്‍ വിരാജിതരായി. പഠിക്കുക, പഠിപ്പിക്കുക, യാഗം നടത്തുക, യാഗം നടത്തിക്കൊടുക്കുക, ദാനം വാങ്ങുക, ദാനം കൊടുക്കുക എന്നിവയെല്ലാമായി അവരില്‍ നിക്ഷിപ്തമായ ജോലികള്‍ . </div><br /><div align="justify"><span class=""></span></div><br /><div align="justify">ജാതി വ്യവസ്ഥയുടെ സൂചനകള്‍ പുരാണങ്ങളില്‍ പ്രബലമായി കടന്നുവരുന്നത് വാമനചരിതത്തിലാണ്. ബലിയുടെ ശക്തിക്ക് കാരണമായിപോലും പറയപ്പെടുന്നത് ഭ്രുഗുവിന്റെ പിന്‍ഗാമി ശുക്രാചാര്യന്A എന്ന ബ്രാഹ്മണന്റെ സാന്നിദ്ധ്യമാണ്. (ശ്രീ. ഭാ. 8.15.28). അതിന് മുമ്പൊരിടത്തും ശുക്രാചാര്യനോ, അദ്ദേഹത്തിന്റെ പൂര്‍വ്വ ഗാമികളൊ ശക്തമായ രീതിയില്‍ ബ്രാഹ്മണ സംഞ്ജയാല്‍ വിശേഷിക്കപ്പെട്ടിട്ടില്ല. </div><br /><div align="justify"><span class=""></span></div><br /><br /><div align="justify">ഇങ്ങനെ ഒരു ബ്രാഹ്മണന്റെ ഇടപെടലുണ്ടായിട്ടും എന്തുകൊണ്ട് ബലി പരാജയപ്പെട്ടു ? അതിന് കാരണമായി പറയുന്നത് ബ്രാഹ്മണന്റെ അപ്രീതിയാണ്. വാമനന്റെ ചതി തിരിച്ചറിഞ്ഞ ശുക്രാചാര്യന് ബലിയെ ഉപദേശിക്കുന്നുണ്ടെന്കിലും തന്റെ സത്യത്തെ മുറുകെപ്പിടിച്ച് ബലി ദാനത്തിനു തയ്യാറാകുന്നു. എങ്ങനെയെങ്കിലും അതിന് ഭംഗം വരുത്തുന്നതിനായി ശുക്രാചാര്യര്‍ ഒരു ചെറുപ്രാണി്യായ്, ദാനത്തിനുമുന്പ് വാമനന്റെ കാല് കഴുകാനായെടുക്കുന്ന കിണ്ടിയുടെ ദ്വാരം തടസ്സപ്പെടുത്തുന്നു. ഇതറിയാതെ ദര്ഭമുനയാല്‍ തടസ്സം നീക്കാനൊരുങ്ങുന്ന ബലി വാസ്തവത്തില്‍ ചെയ്യുന്നത് പ്രാണിയായി മാറിയിരിക്കുന്ന ശുക്രാചാര്യരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയാണ്. ബലിയുടെ പതനം ആരംഭിക്കുന്നത് ഇവിടെയാണ്.ഉടനെ മറ്റൊരു ബ്രാഹ്മണനായ വാമനന് ബലിയെ ചവിട്ടിത്താഴ്ത്തുകയായി.<br /></div><br /><br /><div align="justify"><span class="">എന്നാല്‍, </span>വാമാനാവതാരത്തില്‍ നിന്ന് തുടര്‍ന്നുള്ള വിഷ്ണുവിന്റെ അവതാരങ്ങളിലേക്ക് കടക്കുമ്പോള്‍ ബ്രാഹ്മണ്യമോ മറ്റ് ഉപരി വര്‍ണ്ണ സ്ഥിതിയോ <span class="">നേര്‍ത്ത് </span>ഇല്ലാതാകുന്നുണ്ട്. </div><br /><div align="justify"></div><br /><br /><div align="justify">വാമനന് ശേഷം അവതരിക്കുന്ന പരശുരാമന് ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും ഒരു മിശ്രനമാണ്. ജമദഗ്നീ പുത്രനായ പരശുരാമന്റെ മാതൃ മാതുലന്, വിശ്വാമിത്രന്, ക്ഷത്രിയനാണ് എന്നതില്‍ നിന്നും ഇത് സുവ്യക്തം. ശ്രീരാമനില്‍ <span class="">ബ്രാഹ്മണാംശമില്ല, </span>ക്ഷത്രിയനാണ്. ശ്രീ കൃഷ്ണന് ആര്യ-ക്ഷത്രിയ വംശമായ വൃഷ്ണികുലത്തിലാണ് പിറന്നതെങ്കിലും ആര്യന്മാരിലെത്തന്നെ പിന്നോക്കം നില്ക്കുന്നതോ ദ്രാവിഡരോ ആയി കരുതപ്പെടുന്ന ഒരു വംശമായ യാദവ കുലത്തിലാണ് വളര്‍ന്നുവന്നത് . ഗൌതമബുദ്ധന് ജനിച്ച ശാക്യകുലം ആര്യവംശത്തേക്കാളേറെ ഒരു ദ്രാവിഡ കുലമായിരിക്കനാണ് സാധ്യത എന്ന് പറയുന്നവരുണ്ട്. ബുദ്ധന്റെ പിതാവുള്പ്പെടെയുള്ള എല്ലാ ശാക്യരും നിലമുഴുതിരുന്നത്രേ.</div><br /><div align="justify"></div><br /><br /><div align="justify">സവര്‍ണ്ണനായ അവതാര പുരുഷനായിരുന്നു വാമനന് എന്നത് മേലുദ്ധരിച്ചതെല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നു.</div><br /><div align="justify"></div><br /><br /><p><span style="font-size:130%;"><strong>ഒന്നിലധികം 'ബലി'മാര്‍</strong> </span></p><br /><p align="justify">കൊസംബിയുടെ കാലഗണന വച്ചു നോക്കുമ്പോള്‍ ശ്രീകൃഷ്ണന് ജീവിച്ചിരുന്നത് BC8-ആം നൂറ്റാണ്ടിലാണ് . രാമായണ കഥ നടക്കുന്നത് BC 7000 ത്തിനും ബ്ക് 2000 ത്തിനും ഇടയില്‍ എപ്പോഴോ ആണ്. (പലര്‍ക്കും പല അഭിപ്രായം). പുരാണങ്ങളനുസരിച്ച് രാമായണ കാലഘട്ടത്തിനും മുമ്പാണ് ബലി ജീവിച്ചിരുന്നത്. അതായത് ബലിക്കും കൃഷ്ണനും ഇടയില്‍ ചുരുങ്ങിയത് 1000-1500വര്ഷങ്ങളെന്കിലും അന്തരമുണ്ട്. </p><br /><p align="justify">ബലിയുടെ നൂറുമക്കളില്‍ മൂത്തവനായ ബാണനെ ശ്രീകൃഷ്ണന് പരാജയപ്പെടുത്തുന്നതും ബാണ പുത്രി ഉഷയെ കൃഷ്ണന്റെ പേരക്കുട്ടി വേള്‍ക്കുന്നതും ശ്രീമദ് ഭാഗവതത്തില്‍ ഉണ്ട്. ഇതിനുള്ള സാധ്യത തുലോം കുരവാണ്. കഥാകഥനത്തില് എവിടെയെങ്കിലും വിടവുകള്‍ വന്നിരിക്കാം. ഒന്നുകില്‍ ഒന്നിലധികം ബലിമാര്‍ ഉണ്ടായിരിക്കണം- ബലിമാരുടെ ഒരു വംശാവലി. അല്ലെങ്കില്‍ ബലി പുത്രനായ ബാണന്റെ ഒരു വംശാവലി. ബലിയുടെ നൂറു പുത്രരില്‍ മൂത്തവനായി, സഹസ്രഭുജനായി ഒക്കെയാണ് കൃഷ്ണനുമായി എറ്റുമുട്ടുന്ന ബാണനെ വിവരിച്ചിരിക്കുന്നത്. ഒരേ സ്പെസിഫിക്കേഷനിലുള്ള ഒന്നിലധികം ബാണന്മാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം കുറവ്. അതുകൊണ്ടുതന്നെ ബലിമാര്‍ ഒന്നിലധികം ഉണ്ടായിരുന്നു, അവരില്‍ പ്രമുഖനായ അഥവാ മഹാനായ ബലിയായിരുന്നു മഹാബലി, അദ്ദേഹത്തിന്റെ പിന്തുടര്ച്ചക്കാരനായ മറ്റൊരു ബലിയുടെ മകനാണ് ബാണന് എന്നിങ്ങനെ നിരീക്ഷിക്കാവുന്നതാണ്.<br /><br /><strong><span style="font-size:130%;">ആര്യ - ദ്രാവിഡ സംഘര്‍ഷം</span><br /></strong><br />വേദങ്ങളും അതിനെ തുടര്‍ന്നുണ്ടായ ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും എല്ലാം പ്രാചീനത അവകശപ്പെടാവുന്നവയാണ്. വായ്മൊഴിയായാണ് ഇവ പ്രാഗ് കാലം മുതല്‍ തലമുറകളിലേക്ക് പകര്‍ന്നിരുന്നത്. വേദങ്ങള്‍ , അതിനാല്‍ ശ്രുതി എന്ന പേരിലും അറിയപ്പെടുന്നു. പുരാണങ്ങള്‍ പലതും പില്ക്കാലത്ത് എഴുതപ്പെട്ടിട്ടുള്ളവയാണ്. ശ്രീമദ് ഭാഗവതം എഴുതിയിട്ടുള്ളത് 13-)൦ നൂറ്റാണ്ടിലാണെന്ന് അതിലെ ഭാഷയും പ്രയോഗങ്ങളും വച്ച് വിലയിരുത്തപ്പെടുന്നു. ഒരു പക്ഷേ , വാമൊഴിയായി അതിന് മുമ്പുതന്നെ നിലനിന്നിരിക്കാം. വേദങ്ങളില്‍ നിന്നും അതതു കാലത്തെ ചിന്തയുടെയും ജീവിതക്രമാത്തിന്റെയും രൂപം എറേക്കുറെ ലഭിക്കുന്നുണ്ടത്രേ. എന്നാല്‍, പുരാണങ്ങളില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ തേടുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ, അവ കഥകലാണെന്കില്‍ കൂടി ആ കാലത്തെ സംഭവങ്ങളുടേയോ വ്യവസ്ഥകളുടേയോ പ്രതിഫലനം തീര്‍ച്ചയായും കാണുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇവര്‍ പുരാണങ്ങളില്‍ നിന്നും ചരിത്രം കുറച്ചൊക്കെ കണ്ടെത്തിയിട്ടുമുണ്ട്. </p><br /><p align="justify">ബലി-വാമന മുഖാമുഖമുള്‍പ്പെടെയുള്ള ദേവാസുര സംഘര്‍ഷങ്ങളെല്ലാം ആര്യ- ദ്രാവിഡ യുദ്ധത്തിന്റെ പകര്‍പ്പുകളാണെന്നാണ് കൊസംബി മുതല്‍ റോമില ഥാപ്പര്‍ വരെയുള്ള ചരിത്ര പണ്ടിതര് അഭിപ്രായപ്പെടുന്നത്. </p><br /><p align="justify">മനുവിന്റെ പിന്മുറക്കാരാണ് കശ്യപ-അദിതി പുത്രന്മാരായ ദേവന്മാരും, കശ്യപ-ദിതി പുത്രന്മാരായ അസുരന്മാരും എന്നതിനാല്‍ അവരെല്ലാം മനുഷ്യരാണെന്നുള്ള 'ക്ലൂ' പുരാണങ്ങള്‍ തന്നെ നമുക്ക് തരുന്നുണ്ട്. അല്ലാതെ, പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അഭൗമരായ ഇതരഗോള വാസികളല്ല ദേവന്മാരും അസുരന്മാരും. </p><br /><p align="justify">'പ്രാകൃതം' എന്നതിന് സമാനമായ സംസ്കൃതപദമായാണ് 'ദ്രാവിഡര്‍' എന്ന സംജ്ഞ പ്രയോഗത്തില്‍ വന്നതെന്ന് കരുതുന്നു. ഈ ദ്രാവിഡര്‍ ആണ് ഭാരതഖണ്ഡത്തിലെ ആദ്യകാല സിവിലൈസ്ഡ് സൊസൈറ്റി. ഇവരെ 'ദ്രാവിഡര്‍ ' എന്ന് വിശേഷിപ്പിച്ചത് പില്ക്കാല ആര്യന്മാര് ആയിരിക്കണം. 'മനുസ്മൃതി' പ്രകാരം വേദാനുസൃത അനുഷ്ഠാനങ്ങള്‍ നടത്താത്തവരെയാണ് ദ്രാവിഡര്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവരെ ഏറെ നികൃഷ്ടരായി കരുതിയിരുന്നതായും പറയുന്നണ്ടത്രേ. </p><br /><p align="justify">'ആര്യ' ശബ്ദത്തിനര്‍ത്ഥം സ്വതന്ത്രര്‍ , ശ്രേഷ്ഠന് എന്നൊക്കെയാണ്. കൊസംബിയുടെ നിരീക്ഷണ പ്രകാരം ബി. സി. രണ്ടാം സഹസ്രാബ്ദം മുതല്ക്കുള്ള ഇന്തോ- ഇറാനിയന്‍ യോദ്ധൃ സഞ്ചാരീ സമൂഹത്തിനാണത്രേ ആര്യ വര്‍ഗം എന്ന വിശേഷണം യോജിക്കുന്നത്. ഈ ആര്യ വര്‍ഗത്തിന്റെ സംസ്കാരമാണ് പില്ക്കാലത്ത് ഭാരതമൊട്ടുക്ക് പാടി പുകഴ്ത്തപ്പെട്ടത്. തദ്ദേശീയരുടെ ഭാഷയെ അസംസ്കൃതമായി കണ്ട അവര്‍ ' സംസ്കൃതം ' എന്ന പുതിയ ഭാഷയില്‍ മുദ്രണങ്ങള്‍ നടത്തി. അവര്‍ ഉത്കൃഷ്ടരായ ദേവന്മാരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ ആര്യന്മാര് പലപ്പോഴായി ആക്രമിച്ചു നശിപ്പിച്ചിരുന്ന ബി.സി. മൂന്നാം സഹസ്രാബ്ദ നാഗരിക സംസ്കാരങ്ങളോട് (ദ്രാവിഡ- സൈന്ധവ സംസ്കാരം) തുലനം ചെയ്യുമ്പോള്‍ അവര്‍ പരിഷ്കൃതരായിരുന്നില്ല എന്ന് കൊസംബി പറയുന്നു. ആര്യ സംസ്കാരത്തിന്റെത് എന്ന് വിവരിക്കാവുന്ന തനതായ ഉപകരണങ്ങളോ, മണ്പാത്രങ്ങളോ ഒന്നും ഇല്ലത്രേ. ലോകചരിത്രത്തില്‍ അവര്‍ക്കു പ്രാധാന്യം നേടിക്കൊടുത്തത്, ഭക്ഷ്യപ്രഭവമായ മാടുകളെ കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നതും , യുദ്ധത്തില്‍ കുതിര പൂട്ടിയ രഥങ്ങള്‍ ഉപയോഗിച്ചിരുന്നതും, സാധനങ്ങള്‍ കടത്താന്‍ കാളവണ്ടി ഉപയോഗിച്ചിരുന്നതും ഒക്കെയത്രേ. ഇതില്‍ നിന്നും ലഭ്യമായ ചലനാത്മകത ഉപയോഗിച്ച ചെറിയ സമൂഹങ്ങളെ യുദ്ധത്തില്‍ തോല്‍പ്പിച്ച് (അസുര വധങ്ങള്‍) , അവരുടെ സാങ്കേതിക വിദ്യകള്‍ കൈക്കൊണ്ട് ശക്തി പ്രാപിച്ച ഒരു സമൂഹമായിരുന്നു ആര്യന്മാരുടേത്. ആര്യ- ദ്രാവിഡ യുദ്ധങ്ങളുടെ ഫലമായി ഉത്തരേന്ത്യയില്‍ നിന്നും തെക്കോട്ടോ അല്ലെങ്കില്‍ വികാസം പ്രാപിക്കാത്ത മറ്റു പ്രദേശങ്ങളിലേക്കോ നീങ്ങുവാന്‍ ദ്രാവിഡര്‍ നിര്‍ബന്ധിതരായി. </p><br /><p align="justify">ഋഗ് വേദത്തില്‍ ഇന്ദ്രന് സേനാധിപതി എന്ന നിലയിലും ദൈവം എന്ന നിലയിലും ആരാധിക്കപ്പെടുന്നുണ്ടത്രേ. ഇന്ദ്രന് എന്നത് ആദ്യ കാലങ്ങളില്‍ സേനാധിപതിപ്പട്ടമായിരുന്നെന്നും, അനേകം ഇന്ദ്രന്മാരുണ്ട് എന്നുമാണ് രാഹുല്‍ സാംകൃത്യായന്റെ അഭിപ്രായം ( 'വോള്‍ഗ മുതല്‍ ഗംഗ വരെ')</p><br /><p align="justify">ശ്രീ. പോഞ്ഞിക്കര റാഫിയുടെ ( 'ശുക്ര ദശയുടെ ചരിത്രം') നിരീക്ഷണ പ്രകാരം പ്രാചീന ദ്രാവിഡര്‍ , സപ്തര്‍ഷികുലമെന്ന ഏഴ് കുലങ്ങളില്‍പ്പെടുന്നു.<br />1.ഭൃഗുകുലം<br />2.അംഗിരസ്സുകുലം<br />3.മരീചി കുലം<br />4.അത്രി കുലം<br />5.വസിഷ്ഠ കുലം<br />6.പുലസ്ത്യ കുലം<br />7.പുലഹ കുലം<br /></p><br /><p align="justify">ഇതില്‍ ബൃഹസ്പതിയുടെ നേതൃത്വത്തിലുള്ള അംഗിരസ്സ് കുലമാണ് ആര്യന്മാരെ സ്വാഗതം ചെയ്തതെന്നും അങ്ങനെയാണ് ബൃഹസ്പതി ദേവഗുരുവായതെന്നും ശ്രീ. റാഫി അഭിപ്രായപ്പെടുന്നു. ഇക്കാലത്തുതന്നെ അത്രി കുലവും ആര്യന്മാരോട് കൂടെ ചേര്‍ന്നു. അംഗിരസ്സ് കുലവുമായി മുന്‍പുതന്നെ ശീത സമരത്തിലേര്‍പ്പെട്ടിരുന്ന പുലസ്ത്യ-പുലഹ കുലങ്ങള്‍ ഒടുക്കം വരേയും ആര്യന്മാരുമായി യുദ്ധം ചെയ്തു. ആദ്യകാലത്ത് ഭൃഗു - മരീചി- വസിഷ്ഠ കുലങ്ങളും അവരോടൊപ്പം നിന്നിരുന്നു. ആര്യന്മാരുടെ വിജയക്കുതിപ്പുകള്‍ കണ്ടപ്പോള്‍ മരീചികുലവും വസിഷ്ടകുലവും ആര്യന്മാരോടോത്തു. ഒടുവില്‍, ഭൃഗുകുലവും. എന്നാല്‍, ആര്യന്മാരോട് കീഴ്പ്പെടാനിഷ്ടപ്പെടാതിരുന്ന പുലഹ-പുലസ്ത്യ കുലാംഗങ്ങള്‍ അവരോട് ഏറ്റുമുട്ടി മരിക്കുകയോ ദക്ഷിണ ഭാരതത്തിലേക്കും വനാന്തരങ്ങളിലേക്കും ഗമിക്കുകയോ ചെയ്തു.</p><br /><p align="justify">ഈ കുലങ്ങള്‍ തമ്മിലുള്ള 'സൌന്ദര്യപ്പിണക്ക' ത്തിന്റെതായ ഇടപെടലുകള്‍ ബലി കഥയെ ഗ്രസിക്കുന്നുണ്ട്. അതിങ്ങനേയാണ്. ഭൃഗുകുലത്തിന്നധിപതിയായ ഭൃഗുവിന്റെ പുത്രനാണ് ശുക്രന്. മറ്റൊരു കുല നാഥനായ അംഗിരസ്സിന്റെ കീഴില്‍ ധര്‍മ്മ ശസ്ത്രാദികള്‍ പഠിക്കുവാനായി അദ്ദേഹം പോകുന്നു. അംഗിരസ്സിന്റെ പുത്രന് , ബൃഹസ്പതിയും സഹാപാഠിയായുണ്ട്. അംഗിരസ്സന്‍, പുത്രനായ ബൃഹസ്പതിയോട് കാണിക്കുന്ന പക്ഷപാതം കണ്ട് മനം മടുത്ത ശുക്രന് അവിടെ നിന്നും ഇറങ്ങിത്തിരിക്കുന്നു. ശുക്രനും ബൃഹസ്പതിയും അഥവാ ഭൃഗുകുലവും അംഗിരസ്സുകുലവും തമ്മിലുള്ള വൈരം ആരംഭിക്കുന്നത് ഇങ്ങനെയാണ്.</p><br /><p align="justify">ബൃഹസ്പതി ആര്യന്മാരുടെ ആധ്യാത്മികാചാര്യനായപ്പോള്‍, ഹിരണ്യ കശിപുവിന്റെ മകള്‍ ഉഷാനയുടെ പുത്രന് കൂടിയായ ശുക്രന് സ്വാഭാവികമായും ദൈത്യന്മാരുടെ ആചാര്യനാകുന്നു. ശുക്രാചാര്യരുടെ നിര്‍ദ്ദേശാനുസരണമാണ് ബലി 'വിശ്വജിത്' എന്ന യജ്ഞത്തിനൊരുങ്ങുന്നത്, ഇന്ദ്രപഥത്തിനായി. ഇതില്‍ ഭയചകിതനാകുന്ന ഇന്ദ്രനോട്, ബലിക്ക് പിന്നിലുള്ള ശക്തി ശുക്രനാണ് എന്ന് പറയുന്നത് ബൃഹസ്പതിയാണ്. പിന്നീടുള്ള സംഭവങ്ങള്‍ക്ക് ചരട് വലിക്കുന്നതും ബൃഹസ്പതി തന്നെ. ഇങ്ങനെ രണ്ടു കുലങ്ങള്‍ തമ്മിലുള്ള സ്പര്ദ്ദയുടെ ബലി്യാടാണ് ബലി എന്ന് വേദങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ചരിത്രത്തെ പുരാണങ്ങളില്‍ സന്നിവേശി്പ്പിക്കുമ്പോള്‍ കാണാന്‍ കഴിയും. </p><p align="center"><span style="color:#3333ff;">(ഭാഗം- 3 ല്‍ തുടരും)</span></p><p align="justify"> </p>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-24997226061025995272009-08-18T04:06:00.001-07:002009-09-05T01:58:33.348-07:00ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -1)<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioBaV68JVrCH8ClA6uGLghMVxAtjWI33fxjgyrSxsdyt2wIcOj_1__qtHZ_lWEqgL_3CiAkvPlrwcGlWZJ7J2t_m1yyMw717LZJDzOjcA87baWU2mPIYXAsZeD55zxNq70UhoCtCrUoSWA/s1600-h/king-mahabali-onam.jpg"><img id="BLOGGER_PHOTO_ID_5377881078032585058" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 225px; CURSOR: hand; HEIGHT: 160px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioBaV68JVrCH8ClA6uGLghMVxAtjWI33fxjgyrSxsdyt2wIcOj_1__qtHZ_lWEqgL_3CiAkvPlrwcGlWZJ7J2t_m1yyMw717LZJDzOjcA87baWU2mPIYXAsZeD55zxNq70UhoCtCrUoSWA/s400/king-mahabali-onam.jpg" border="0" /></a><br /><div align="justify">ഏതൊരു ഉത്സവത്തിനും ആഘോഷത്തിനും അതിന്റെ പിന്നില്‍ ഐതിഹ്യങ്ങള്‍ കാണും. <span class="">അതിന് </span>നാടും മതവും എന്ന ഭേതമേതുമില്ല. മലയാളികള്‍ കൊണ്ടാടുന്ന <span class="">ഓണത്തിന്റെ </span>കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. </div><div align="justify">.</div><div align="justify">ഓണത്തിനു പിന്നിലുള്ള ഐതിഹ്യത്തെ ഏറെക്കുറെ ഇങ്ങിനെ സമ്ഗ്രഹിക്കാവുന്നതാണ് : </div><div align="justify">.</div><div align="justify">കേരള നാട് വാണിരുന്ന മഹാബലി എന്ന മഹാരാജാവ്. സമത്വ സുന്ദര സോഷ്യലിസ്റ്റ് നാടിന്നധിപതി. ധര്മ്മിഷ്ടന് , ദാനശീലന്, സത്യസന്ധന്. അദ്ദേഹത്തിന്റെ പുകള്‍ ലോകമെങ്ങും വ്യാപിക്കുന്നു. ക്രമേണ സര്‍വ്വ ലോകത്തിനും <span class="">അരചനായി </span>ഭവിക്കുന്നു. ഇതില്‍ അസൂയ പൂണ്ട <span class="">ഇന്ദ്രാദികള്‍, </span>അല്ലെങ്കില്‍ തങ്ങളുടേതായ സ്വര്‍ലോകം കൂടി ബലി കീഴടക്കുമോ എന്ന് <span class="">ഭയന്ന </span>ദേവകള്‍. വിചാരവിഷണ്ണനായ മകന്റെ <span class="">വിഷമാവസ്ഥ </span>സഹിക്കാനാവാതെ ഇന്ദ്രമാതാവ്, അദിതി മഹാവിഷ്ണുവിനെ ഭജിക്കുന്നു. അവരുടെ അഭ്യര്‍ഥന പ്രകാരം വാമനന് എന്ന കുറിയ ബ്രാഹ്മണനായി അവതരിക്കുന്ന <span class="">വിഷ്ണു, </span>മഹാബലിയുടെ യാഗശാലയില്‍ എത്തിച്ചേരുന്നു. വാമനന്റെ ആഗമനത്തില്‍ പ്രീതനായ ബലി ദാനമെന്തുവേണമെന്നാരായുന്നു. ഏറെ നേരത്തെ നിര്‍ബന്ധത്തിനു ശേഷം മൂന്നടി മണ്ണ് മതിയെന്ന് പറയുന്നു വാമനന്. ദാനത്തിനു തയ്യാറാകുന്ന മഹാബലിയുടെ മുന്നില്‍ തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ച വാമനന്, പാദം കൊണ്ട് ആദ്യത്തെ ചുവടുവെപ്പില്‍ ഭൂമിയും മറ്റൊരടി കൊണ്ട് മറ്റ് പ്രപഞ്ച ഗോളങ്ങളും നക്ഷത്രങ്ങളും അളന്നു കഴിയുന്നു. മൂന്നാമത്തെ അടി വയ്ക്കുവാനായി തന്റെ ശിരസ്സ് കാട്ടികൊടുക്കുവാന്‍ ബലി നിര്‍ബന്ധിതനാവുന്നു. അങ്ങിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട ബലിക്ക് ഒരു ദയാവായ്പ് വാമനന്റെ വക. ആണ്ടുതോറും അതെനാള് തന്റെ പ്രജകളെ കാണാനായി പാതാളത്തില്‍ നിന്നും നാട്ടിലേക്ക് എഴുന്നളളാം. മഹാബലിയുടെ വര്‍ഷവുമുള്ള നാട് സന്ദര്‍ശനമാണ് നാം ഓണമായി ആഘോഷിക്കുന്നത്.</div>.<br /><p align="justify">സാധാരണ ഏതൊരു പുരാണകഥയുടേയോ ഇതിഹാസത്തിന്റെയോ ഐതിഹ്യത്തിന്റെയോ കാതല്‍ തിന്മയുടെ മേലുള്ള നന്മയുടെ വിജയമായിരിക്കും. എന്നാല്‍ ബലി-വാമന ചരിതം അത്തരമൊരു ഫോര്‍മുലയെ തിരുത്തി എഴുതുന്നു. ഇത്രയും മഹാനായ, നന്മയുടെ <span class="">പ്രതീകമായ, </span>തിന്മയുടെ അനുരണനങ്ങള്‍ ഒട്ടും തീണ്ടാത്ത ഒരു ഭരണാധികാരിയെ നിഷ്കാസിതനാക്കാന്‍ ഇന്ദ്രാദികളായ ദേവന്മാര്ക്കോ സ്ഥിതിയുടെ ഈശനായ വിഷ്ണുവിനോ ഉണ്ടായ ചേതോ വികാരം എന്താണ് ? അതും തികച്ചും ചതിയുടെ വഴിയിലൂടെ ?</p><p align="justify">.</p><p align="justify">എന്നാല്‍, ബാലിചരിതത്തിനുള്ള മറ്റൊരു അവാന്തരം ഒരു ഐതിഹ്യത്തിന്റെ സ്ഥിരം രൂപത്തിന് ഏറെക്കുറെ ഒത്തുപോകുന്ന, നേരത്തെ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞുമാറുന്ന ഒന്നാണ്. ആ കഥ ഇങ്ങിനെയാണ്:</p>.<br /><p align="justify">മഹാനായ ബലി ചക്രവര്‍ത്തി എല്ലാ ഗുണങ്ങളും തികഞ്ഞവനെങ്കിലും ഒരു ദൂഷ്യം അദ്ദേഹത്തില്‍ മുറ്റി്നില്ക്കുന്നു.- അഹംബോധം. അത് നശിപ്പിച്ച് ബലിയെ സംപൂര്ണനാക്കി മോക്ഷം നല്‍കുക- ഇങ്ങിനെ ഒരു ഉദ്ദേശത്തോടെയാണ് ഭഗവാന് വിഷ്ണു വാമന രൂപത്തില്‍ വന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നത്. മഹാബലിയുടെ ശിരസ്സില്‍ പാദമൂന്നുക വഴി <span class="">അദ്ദേഹത്തിലടങ്ങിയിരിക്കുന്ന </span>അഹംബോധത്തെ ഉന്മൂലനം ചെയ്തുവെന്ന് പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. </p><p align="justify">.</p><p align="justify"><strong><span style="font-size:130%;">ബലിയോ വാമനനോ ? </span></strong></p><p align="justify"><span style="font-size:130%;"><span style="font-size:78%;">.</span><br /></span>ശ്രീമദ് ഭാഗവതത്തില്‍ ബലിയെ ഏറ്റവും പ്രമുഖനായ ഒരു അസുര ചക്രവര്ത്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. വാമാനാവതാരവും ബലിയുടെ ദാനേതിഹാസവും വിരചിക്കുന്നതിനായി ഏറെ താളുകള്‍ ശ്രീമദ് ഭാഗവതത്തില്‍ നീക്കി വച്ചിട്ടുണ്ട്. (ശ്രീ. ഭാ. : 8.15- 8.23). വിഷ്ണു വേഷം മാറി വന്നതാണ് വാമനന് എന്ന് മനസ്സിലാക്കുന്ന അസുരഗുരു ശുക്രാചാര്യര്‍ ദാനത്തില്‍ നിന്നും ബാലിയെ പിന്തിരിപ്പിക്കാന് ശ്രമിക്കുമ്പോള്‍, പറഞ്ഞ വാക്കില്‍ നിന്നും മാറാനുള്ള വിമുഖത, ബലി തത്വ ചിന്താപരമായ വാക്കുകളിലൂടെ വിവരിക്കുന്നതായും ഈ ഗ്രന്ഥത്തില്‍ നമുക്കു കാണാം. (ശ്രീ. ഭാ. 8.20). വിഷ്ണുമാഹാത്മ്യം ഏറെ വര്‍ണിക്കുന്ന ഭാഗവതത്തില്‍ വാമനാവതാരത്തിന്റെ മഹത്വം ബലിയുടെ പ്രഭവത്തിനു മുന്പില് ഇല്ലാതാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. </p><p align="justify">.<br /><strong><span style="font-size:130%;">വേട്ടയാടപ്പെടുന്ന വംശാവലി</span></strong> </p><p align="justify">.<br />ബലിയുടെ വംശാവലിയുടെ അടിവേരുകള്‍ ഹിന്ദു മിഥോളജി പ്രകാരം ഇങ്ങിനെയാണ് : </p><p align="justify">.<br />ബ്രഹ്മാവ് എന്ന സൃഷ്ടിയുടെ ദൈവത്തില്‍ നിന്നും സ്വയംഭൂവായി മനു ജാതനാകുന്നു. മനുവിന്റെ പിന്‍ഗാമികളായി ബ്രഹ്മാവിന്റെ തന്നെ മാനസപുത്രന്മാരായി പത്ത് പ്രജാപതികള്‍ സൃഷ്ടിക്കപ്പെടുന്നു. അവരിലൊരാളായ കശ്യപപ്രജാപതി, മറ്റൊരു പ്രജാപതിയായ ദക്ഷന്റെ പുത്രിമാരെ വിവാഹം കഴിക്കുന്നു. (സതി എന്ന ദക്ഷന്റെ വേറൊരു പുത്രിയെ വേള്‍ക്കുന്നത് ശിവനാണ്) . കശ്യപ പത്നിമാരില്‍ ഒരുവളായ അദിതിക്കുണ്ടാകുന്ന പുത്രന്മാരാണ് ഇന്ദ്രന് തുടങ്ങിയ ദേവന്മാര്. ദിതിക്കുണ്ടാകുന്ന രണ്ടു പുത്രന്മാരാണ് ഹിരണ്യകശിപുവും ഹിരണ്യാക്ഷനും (ശ്രീ. ഭാ. 6.18.11). ദിതിയില്‍ നിന്നും ഉണ്ടാകയാല്‍ ഇവര്‍ ദൈത്യന്മാര് എന്നറിയപ്പെടുന്നു. അതില്‍ ഹിരണ്യകശിപുവിന്റെ മകന് പ്രഹ്ലാദന്. പ്രഹ്ലാദന്റെ മകന് വിരോചനന്. വിരോചനപുത്രനാണ് ബലി. </p><p align="justify">.<br />കശ്യപ സപത്നിമാര്‍ തമ്മിലുള്ള കലഹത്തിന്റെ ബാക്കിപത്രമാണ് ദേവ-ദൈത്യ സംഘട്ടനങ്ങളെന്ന് ഈ വംശാവലി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഇതില്‍ ദേവന്മാര് അമൃത് കഴിച്ച് അമരത്വം നേടുന്നു. ദൈത്യന്മാര്‍ക്ക് മരണം സംഭവിക്കുകയും പിന്തുടര്ച്ചക്കാര് ഉണ്ടാകുകയും ചെയ്യുന്നു. വിഷ്ണു എന്ന മായവിദ്യക്കാരനായ സംരക്ഷകന്റെ സഹായത്തോടെ അദിതി പുത്രന്മാരാല് വേട്ടയാടപ്പെടുന്നവരാണ് ദിതിയുറെ പുത്രന്മാരും സന്തതി പരമ്പരകളുമെന്ന് പുരാണങ്ങളില്‍ നിന്നും വായിച്ചെടുക്കാം. </p><p align="justify">.<br />വിഷ്ണുവിന്റെ മിക്കവാറും അവതാരങ്ങള്‍ ദേവന്മാര്ക്ക് വേണ്ടി ദിതിയുടെ സന്തതി പരമ്പരകളെ ഉന്മൂലനം ചെയ്യാനാണ് ഉണ്ടായിട്ടുള്ളത്. കൂര്‍മ്മാവതാര ലക്ഷ്യം ദേവന്മാര്ക്ക് അമരത്വത്തിനുള്ള അമൃതിനായി പാലാഴിമഥനം നടത്തുമ്പോള്‍ മന്ദര പര്‍വ്വതത്തെ താങ്ങി നിര്‍ത്തുക എന്നതായിരുന്നു. സഹായികളായ ദൈത്യന്മാര് അമൃതപാനത്തിനൊരുങ്ങുമ്പൊള് അവരെ കബളിപ്പിച്ച്, അവര്‍ക്ക് അമരത്വം നിഷേധിച്ച് ദേവന്മാര്ക്ക് നിത്യ യൌവനം പ്രദാനം ചെയ്യുന്നതിന്നായി ആയിരുന്നു മോഹിനി അവതരിക്കുന്നത്. ഹിരണ്യാക്ഷന് എന്ന ദിതിയുടെ പുത്രനെ വരാഹരൂപത്തില്‍ വന്ന് വധിച്ചതും വിഷ്ണുവായിരുന്നു. ഇതില്‍ പ്രകോപിതനായ ഹിരണ്യാക്ഷന്റെ ജ്യേഷ്ടഭ്രാതാവ് ഹിരണ്യകശിപു ചില പ്രത്യേക വരങ്ങളുടെ / കഴിവുകളുടെ സംരക്ഷണത്താല്‍ ഇന്ദ്രാദികളെ തുരത്തി സ്വര്ഗലോകമുള്പ്പെടെയുള്ള സര്‍വ്വ ലോകങ്ങളും പിടിച്ചടക്കി. എന്ത് ചെയ്യേണ്ടൂ എന്നറിയാത്ത ദേവന്മാര് വിഷ്ണുവിനെ തന്നെ അഭയം പ്രാപിക്കുന്നു. ഹിരണ്യകശിപുവിനെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാതിരുന്ന അദ്ദേഹം പാളയത്തില്‍ പടതീര്ത്താണ് വിജയം കൈവരിക്കുന്നത്. ഹിരണ്യകശിപു ഇല്ലാത്ത നേരങ്ങളില്‍ തന്റെ അനുസാരിയായ നാരദനെ , ഗര്‍ഭിണിയായ ഹിരണ്യകശിപുവിന്റെ പത്നിയുടെ അടുത്തേക്ക് വിടും. വിഷ്ണു മാഹാത്മ്യങ്ങള്‍ ഏറെ വര്‍ണ്ണിക്കും നാരദന്. ഗര്‍ഭാവസ്ഥയിലുള്ള പ്രഹ്ലാദനെ ലക്ഷ്യം വച്ചായിരുന്നു ഇത്. പ്രഹ്ലാദന് ഇതു കേട്ട് വളരുകയും, പിന്നീട് സ്വപിതാവിന്റെ നേരെ തിരിയുകയും ചെയ്യുന്നു. നരസിംഹം എന്ന അവതാരത്തിലൂടെ ഏറെ താമസിയാതെ വിഷ്ണു, ഹിരണ്യകശിപുവിനെ വധിച്ച് ഇന്ദ്രന് സ്വര്‍ഗം തിരിച്ചേകുന്നു. പ്രഹ്ലാദനും തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ വിരോചനനും ഏതാണ്ട് ദേവന്മാരുടെ സാമന്തന്മാരായാണ് ഭരണം കൈക്കൊണ്ടത്. എന്നാല്‍ വിരോചന പുത്രന് ബലി പരാക്രമിയായിരുന്നു. തന്റെ പ്രപിതാമാഹന്മാര് നേടിയെടുത്ത യശസ് വീണ്ടെടുക്കുന്നതിനായി പരമാവധി യത്നിച്ചു. ആ ബലിയെ വകവരുത്തുന്നതിനായാണ് വാമനാവതാരം ഉണ്ടാകുന്നത്. </p><p align="justify">.<br />നേരത്തെ ഐതിഹ്യത്തില്‍ കണ്ടതുപോലെ അദിതിയുടെ അഭ്യര്‍ഥന അനുസരിച്ച് ദേവന്മാരെ സഹായിക്കാനാണ് വിഷ്ണു അദിതിയുടേയും കശ്യപന്റെയും പുത്രനായ വാമനനായി ജനിക്കുന്നത്. (ശ്രീ. ഭാ. 6.18.9). അങ്ങനെ വരുമ്പോള്‍ വാമനാവതാര ലക്ഷ്യം സ്വസഹോദരനായ ഇന്ദ്രന്റെ യശസ് വീണ്ടെടുക്കുക എന്നതാകുന്നു, അതും സ്വന്തം പിതൃരക്തത്തില് പിറന്നവനെ ഉന്മൂലനം ചെയ്തുകൊണ്ട്. </p><p align="justify">.<br />ഈ വേട്ടയാടലിന്റെ കഥ ഇവിടെയും അവസാനിക്കുന്നില്ല. ബലിയുടെ മൂത്ത മകനായ ബാണന്റെ ആയിരം കൈകളില്‍ നാലെണ്ണമൊഴികെ മറ്റെല്ലാം ചേദിച്ചു കളയുന്നത് വേറൊരു അവതാരമായ കൃഷ്ണനാണ്. </p><p align="justify">.<br />എന്നാല്‍ തലമുറകളായി തുടരുന്ന സംഘര്‍ഷം ശുഭപര്യവസാനിയാകുന്നത് എങ്ങിനെയെന്നും പുരണങ്ങളിലുണ്ട്. ബാണ പുത്രി ഉഷ, കൃഷ്ണന്റെ പുത്രന് പ്രദ്യുമ്നന്റെ മകന് അനിരുദ്ധനെ മോഹിക്കുകയും പ്രണയബദ്ധരാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നു.<br />.</p><p align="justify"><strong><span style="font-size:130%;">ബലി- അവസാനത്തെ അസുര രാജാവ് </span></strong></p><p align="justify">.<br />ശ്രീമദ് ഭാഗവതത്തിന്റെ ഇതിവൃത്തം വച്ച് ബലിചരിതത്തെ വിലയിരുത്തുകയാണെന്കില് അത് ദേവാസുര സംഘട്ടനത്തിലെ ഒരു എപ്പിസോഡാണ്. ഇന്ദ്രന് എന്ന ദേവരാജനും അസുര രാജാക്കന്മാരും തമ്മില്ലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഒരു പക്ഷേ, അവസാനത്തെ അദ്ധ്യായം. </p><p align="justify">.<br />വിഷ്ണു, വരാഹവും നരസിംഹവും ആയി അവതരിക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ അസുരരാജക്കന്മാരായ ഹിരണ്യാക്ഷനെയും ഹിരണ്യകശിപുവിനെയും ഉന്മുലനംചെയ്യാനാണ്. അടുത്ത ജന്മത്തില് ഇവര്‍ തന്നെയാണ് രാവണനും കുംഭകര്‍ണനും ആയി ജനിക്കുന്നത്. (ശ്രീ. ഭാ. 7.10.37). പക്ഷെ ത്രേതായുഗത്തില്‍ ശ്രീരാമാനാല്‍ വധിക്കപ്പെടുവാനായി ഇവര്‍ പുനര്‍ജനിക്കുമ്പോള്‍ അറിയപ്പെടുന്നത് അസുരന്മാര് എന്ന പേരിലല്ല. 'രാക്ഷസര്‍' എന്ന നാമത്തിലാണ്. രാമായണത്തില്‍ അസുരവംശം എന്ന പ്രയോഗം ഏറെ കാണ്മാനില്ല. പകരം, ദുഷ്ടതയുടെയും ക്രൌര്യത്തിന്റെയും പര്യായമായി രാക്ഷസ ശബ്ദമാണ് കടന്നുവരുന്നത്.<br />.<br />മറ്റൊരു വിഷ്ണു അവതാരമായ കൃഷ്ണനാല്‍ ദ്വാപരയുഗത്തില്‍ വധിക്കപ്പെടുന്ന ശിശുപാലന്, ദന്താവക്ത്രന് എന്നീ രാജാക്കന്മാര് നേരത്തെ പറഞ്ഞവരുടെ മൂന്നാം ജന്മമാണ് പുരാണങ്ങള്‍ പ്രകാരം. (ശ്രീ. ഭാ. 7.10.38) (അതോടെ അവര്‍ മോക്ഷാര്ഹരാകുന്നുവത്രേ) . രാക്ഷസരെക്കുരിച്ചുള്ള വിവരണം അവിടവിടെയായി കാണാമെങ്കിലും 'മഹാഭാരത'ത്തില്‍ ദുഷ്ടതയുടെ പര്യായമായി ചില മനുഷ്യ രാജാക്കന്മാരെതന്നെയാണ് കൊടുത്തിരിക്കുന്നത്.<br />.<br />മഹാബലി എന്ന അസുര ചക്രവര്‍ത്തിയുടെ പുത്രന് ബാണന് 'മഹാഭാരത'ത്തില്‍ ഒരു മര്‍ത്യ രാജാവാണ്. ശക്തനും ദുഷ്ടനും അഹങ്കാരിയുമായ ഒരു രാജാവ്. ഭാഗവതത്തിലും ബാണന്റെ അസുരാംശത്തിനു പ്രാധാന്യ കൊടുത്തു കാണുന്നില്ല.<br />.<br />ഹിന്ദു പുരാണങ്ങളിലെ കാലക്രമമനുസരിച്ച് വാമാനാവതാരവും മഹാ ദാനവും നടക്കുന്നത് ത്രേതായുഗത്തിന്റെ ആരംഭാകാലത്താണ്. അതിനുമുന്പുള്ള സത്യയുഗത്തിലാണ് അസുരന്മാരെക്കുറിച്ചുള്ള കഥകള്‍ മുഴുവന്‍ നിറയുന്നത്. ത്രേതായുഗത്തില്‍ രാക്ഷസന്മാരെക്കുറിച്ചാണ് ഏറിയകൂറും പരാമര്‍ശിക്കുന്നത്. ദ്വാപരയുഗത്തിലെത്തുമ്പോള് രാക്ഷസ പരാമര്ശമുണ്ടെന്കിലും സാധാരണ മനുഷ്യന്മാര്തന്നെയാണ് പ്രതിനായകര്‍.<br />.<br />ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ബലിയെ അവസാനത്തെ അസുരരാജാവായി കണക്കാക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ബലി തന്റെ ജനപ്രിയത കൊണ്ട് അസുരവംശത്തിനു പുതിയ മാനങ്ങള്‍ രചിച്ചതാകാം ഇതിന് കാരണം. കാലചംക്രമണത്തില്‍ അസുര ശബ്ദം കുറേക്കൂടി ജനകീയമായി മാറിയതുമാകാം.<br />.<br /><strong><span style="font-size:130%;">ഡാര്വ്നും വാമനനും മറ്റ്<span class=""> അവതാരങ്ങളും </span></span></strong></p><p align="justify"><span style="font-size:130%;">.</span></p><p align="justify"><span class=""></span>പുരാണങ്ങള്‍ പ്രകാരം മഹാവിഷ്ണു എന്ന ദേവ ദൈവം ഏതാണ്ട് 25 അവതാരങ്ങള്‍ എടുത്തതായി കാണുന്നു, വിവിധ സന്ദര്‍ഭങ്ങളിലായി. ഇവയില്‍ പത്തു എണ്ണമാണ് ഏറെ പ്രാധാന്യമര്്ഹിക്കുന്നത്. അവയെ ദാശാവതാരങ്ങള് എന്ന് പറയുന്നു. ദശാവതാരങ്ങളും അതിന്റെ പുരാണ കാലക്രമവും ഇനി പറയുന്ന പ്രകാരമാണ്.<br />1.മത്സ്യം - സത്യയുഗം<br />2.കൂര്‍മ്മം -സത്യയുഗം<br />3.വരാഹംസത്യയുഗം<br />4.നരസിംഹം - സത്യയുഗം<br />5.വാമനന് -ത്രേതായുഗം<br />6.പരശുരാമന് - ത്രേതായുഗം<br />7.ശ്രീരാമന് - ത്രേതായുഗം<br />8. ശ്രീകൃഷ്ണന് - ദ്വാപരയുഗം<br />9.ബുദ്ധന് - കലിയുഗം<br />10. കല്കി - കലിയുഗം </p><p align="justify">.<br />മേല്പ്പറഞ്ഞവയില് തര്ക്കത്തിനിട നല്‍കിയിട്ടുള്ളത് ഒന്‍പതാമത്തെ അവതാരമായ ബുദ്ധന്റെ കാര്യത്തിലാണ്. ആദ്യകാലങ്ങളില്‍ ഇങ്ങിനെയുള്ള ഒരു വിശ്വാസ പ്രമാണമാണ് വച്ചുപുലര്ത്തിയിരുന്നതെന്നാണ് വിദഗ്ദ മതം. അങ്ങിനെയെങ്കില്‍ ഗൌതമബുദ്ധന് പില്ക്കാലത്ത് ഈ പട്ടികയില്‍ നിന്നും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു.? അതിന്റെ സ്ഥാനത്ത് അംശാവതാരമായ ബലരാമന് കടന്നു വന്നതെങ്ങനെ? എന്തുകൊണ്ട് പുരാണങ്ങളില്‍ ബുദ്ധ പരാമര്‍ശമില്ല ?</p><p align="justify">.<br />ഉത്തരം വളരെ ലളിതമാണ്. ബുദ്ധമതത്തെ എതിര്‍ത്തു കൊണ്ടായിരുന്നു പില്ക്കാലത്ത് ശ്രീശങ്കരന് ഉള്‍പ്പെടെയുള്ളവരുടെ ആദ്ധ്യാത്മിക പ്രഭാവത്തിന്റെ കീഴില്‍ ഹിന്ദുമതം ഉയിര്‍ക്കൊള്ളുന്നത്. വേദങ്ങളും ഉപനിഷത്തുകളും സനാതന ധര്‍മ്മത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച് പുരാണങ്ങള്‍ ചമച്ചപ്പോള്‍ തീര്‍ച്ചയായും ശത്രുവിന്റെ നാമം അതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി എന്ന് വേണം കരുതാന്‍. ശ്രീമദ് ഭാഗവതം അടക്കമുള്ള പുരാണങ്ങളൊന്നും തന്നെ ബലരാമനെ വിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമായി കല്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. അനന്തന്റെ അവതാരമായാണ് അതിലെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.</p><p align="justify">.<br />മേല്‍പ്പറഞ്ഞ ദശാവതാര സീക്വന്‍സ് ഏതാണ്ട് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനു സമാനമാണ് എന്ന് കാണാം.: ജലജീവിയായ മത്സ്യത്തില്‍ നിന്നും ഉഭയ ജീവിയായ (amphibia) കൂര്മ്മത്തിലെക്കും, ഒരു കര മൃഗമായ വരാഹത്തിലേക്കും , മനുഷ്യമൃഗമായ നരസിംഹത്തിലേക്കും ഉള്ള പരിണാമ ഗുപ്തി ഇവിടെ ദൃശ്യമാണ്. വാമനില്‍ നിന്നുമാണ് മനുഷ്യ പര്‍വ്വം തുടങ്ങുന്നത്. വാമനനെ ചിത്രീകരിച്ചിരിക്കുന്നതാകട്ടെ കുറിയവനായും. അതുകൊണ്ടുതന്നെ ഒരു പൂര്‍ണ്ണ മനുഷ്യനല്ല. അടുത്ത അവതാരമായ പരശുരാമന് പൂര്ണാകായനായ ഒരു മനുഷ്യനാണ്. എന്നാല്‍ വനവാസിയാണ്. ശ്രീ രാമനിലെത്തുമ്പോള്‍ നാഗരികനായ മനുഷ്യനിലേക്കുള്ള പ്രയാണം പൂര്‍ത്തിയാകുന്നു. അവിടെനിന്നും തത്വ ജ്ഞാനിയായ കൃഷ്ണനിലെക്കും (64 ശാസ്ത്ര-കലാദികളില്‍ നിപുണനത്രേ കൃഷ്ണന്- ഭഗവദ് ഗീത ഉത്തമോദാഹരണം.) ധര്മ്മജ്ഞാനിയായ ബുദ്ധനിലെക്കും ഉള്ള പരിവര്‍ത്തനം വിസ്മയാവഹമാണ്. ദശാവതാരങ്ങളില്‍ വാമനാവതാരത്തിന്റെ സ്ഥാനം അദ്വിതീയമാകുന്നത്, അത് വിഷ്ണുവിന്റെ ആദ്യത്തെ മനുഷ്യാവതാരം എന്ന നിലയ്ക്കാണ്. </p>(ശേഷം ഭാഗം - 2 ല്‍ )<br /><br /><p align="justify"></p>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-85476821250078360132009-05-22T21:38:00.000-07:002009-07-29T04:06:36.089-07:00ഹതഭാഗ്യര്‍ക്ക് 'പറുദീസാ' ഒരുക്കുന്ന നമ്മള്<div align="center"><span style="font-size:180%;color:#ff0000;"><strong>*</strong></span></div><div align="justify"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr-xyHifEUhiNTuEPdjK1hmgHTrcjyd114H1GrcjL2IcBDZMKjHruILC3YEyVSpX2788sLXbNMpsXvfMXm9uWkvfKGLgua7Prfrw8vpWpV3b7aT2wB7kgr6LORr_1rzLr0atdNNyIUOp7U/s1600-h/NEWS.jpg"><img id="BLOGGER_PHOTO_ID_5363396812970130562" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 192px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr-xyHifEUhiNTuEPdjK1hmgHTrcjyd114H1GrcjL2IcBDZMKjHruILC3YEyVSpX2788sLXbNMpsXvfMXm9uWkvfKGLgua7Prfrw8vpWpV3b7aT2wB7kgr6LORr_1rzLr0atdNNyIUOp7U/s400/NEWS.jpg" border="0" /></a> ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വന്ന <span class="">വാര്‍ത്തയാണ് </span>മേല്‍ കൊടുത്തിരിക്കുന്നത്. നമ്മുടെ അനുഭവങ്ങളിലും പത്രവാര്‍ത്തകളിലും എല്ലാം നിത്യേനയെന്നോണം സമാനമായ എത്രയോ സംഭവങ്ങള്‍ കടന്നുവരുന്നു. പക്ഷേ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മള് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ <span class="">കണ്ടില്ലെന്ന് </span>നടിക്കുകയും വാര്‍ത്തകള്‍ വിസ്മരിക്കുകയുമാണ് പതിവ്. അതുകൊണ്ടു തന്നെ തക്ക സമയത്ത് ചികിത്സയോ സഹായമോ ലഭിക്കാതെ 'പറുദീസാ' പൂകുന്ന ഹതഭാഗ്യര്‍ അനെകരാണ്.<br /><br /><p align="justify">ഏതാണ്ടൊരു മാസം മുന്‍പ് <span class="">തൃശ്ശൂരിനടുത്ത് </span>പൂങ്കുന്നം റെയില്‍വേ <span class="">സ്റ്റേഷനില്‍ </span>ഒരു പൊളിടെക്നിക്ക് <span class="">വിദ്യാര്‍ത്ഥി </span>ട്രെയിന്‍ തട്ടി മരിക്കുകയുണ്ടായി. കാലത്ത് <span class="">പാസ്സഞ്ചര്‍ </span>വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിച്ചതായിരുന്നു. ഞാനെത്തുമ്പോഴേക്കും വണ്ടി സ്റ്റേഷന് വിട്ടുകഴിഞ്ഞിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ വിജനമായ ആ ചെറിയ സ്റെഷനിലെ <span class="">പ്ലാട്ഫോമില്‍ </span>ഒരാള്‍ മാത്രം <span class="">ഭയാശന്കകളോടെ </span>നില്‍പ്പുണ്ട്. മകനെ എല്ലാ ദിവസവും സ്കൂട്ടറില്‍ കൊണ്ടു വിടുന്ന മദ്ധ്യവയസ്കനായ ഒരു പിതാവ്. അദ്ദേഹം പറഞ്ഞു : ''ഒരു കുട്ടി ചാടിക്കയറാന്‍ ശ്രമിച്ചു. പക്ഷേ താഴെ വീണു. എന്തുപറ്റി എന്നറിയില്ല. " വണ്ടിയിലെ ഗാര്‍ഡോ സ്റ്റേഷനിലെ <span class="">ഉദ്യോഗസ്ഥരോ </span>സംഭവം അറിഞ്ഞിട്ടില്ല. കുറച്ചു മുന്നില്‍ ട്രാക്കിലേക്ക് നോക്കിയപ്പോള്‍ ഒരു ശരീരം അവിടെ കിടക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: "വരൂ... നമുക്കു പോയി നോക്കാം." പക്ഷേ, അദ്ദേഹത്തിന്റെ മുഖം ഭീതിയാല്‍ പൂരിതമായിരുന്നു. എല്ലാ ദിവസവും ട്രെയിനില്‍ പോയി തിരിച്ചുവരുന്ന സമപ്രായക്കാരനായ തന്റെ മകന്റെ ചിന്ത ആളുടെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടായിരിക്കാം. ഏതായാലും ഞാന്‍ അടുത്തു ചെന്നു നോക്കി. കമിഴ്ന്നു കിടക്കുന്ന <span class="">ശരീരത്തെ </span>രണ്ടു കഷണമാക്കി മാറ്റിയിരിക്കുന്നു തീവണ്ടി ചാക്രങ്ങള്‍. ആള് മരിച്ചു എന്ന് ഉറപ്പായിരുന്നു. സ്റ്റേഷന് അധികൃതരെ ഉടന്‍ തന്നെ വിവരമറിയിച്ചു. അവരും സംഭവ സഥലത്തെത്തി. <span class="">ശരീരത്തിനടുത്ത് </span>കിടക്കുന്ന ബാഗ് തുറന്നു നോക്കി അതാരാണെന്ന് അറിയണമെന്നുണ്ടായിരുന്നു. ഒരു സഹയാത്രികന്റെ ആകാംക്ഷ. ഞാനാരാഞ്ഞപ്പോള്‍ റെയില്‍വേ ഉദ്യൊഗസ്ഥ<span class="">ര്‍ </span>തടയുകയായിരുന്നു. അവര്‍ നിസ്സംഗരായി പറഞ്ഞു : പോലീസ് വരട്ടെ , അതാണ് അതിന്റെ രീതി. ഇയാള്‍ മരിച്ചിട്ടില്ലാത്ത അവസ്ഥയിലാണെന്കില് എന്തായിരിക്കും ഇവരുടെ സമീപനം എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. </p><p align="justify">രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ ഒരു റെയില്‍ യാത്രാ സംഭവം കൂടി ഇവിടെ കുറിക്കുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകനും <span class="">ജോലികഴിഞ്ഞ് </span>തിരിച്ചു വരുന്നു. സീറ്റില്ല. നില്‍ക്കുന്നത് ഡോറിനു സമീപം. അമ്പത് വയസ്സിനടുത്ത് പ്രായമുള്ള ഒരാള്‍ ചവിട്ടുപടിക്ക് സമീപം ഇരിക്കുന്നുണ്ട്. ഇരിങ്ങാലക്കുടക്കും തൃശ്ശൂരിനും ഇടയ്ക്കുള്ള നെല്ലായി <span class="">എന്ന </span><span class="">പ്രദേശത്തുകൂടിയാണ് </span>വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. പെട്ടന്നൊരു ശബ്ദം. ചവിട്ടുപടിയില്‍ ഇരുന്നിരുന്ന ആള് താഴെ എത്തിയിരിക്കുന്നു. <span class="">എന്തുചെയ്യണമെന്നറിയാതെ </span>ഏതാനും സെകന്റുകള്‍. അതിനിടയില്‍ വേഗതയില്‍ ഓ<span class="">ടിക്കൊണ്ടിരിക്കുന്ന </span>വണ്ടി രണ്ടു കി. മീ. എങ്കിലും പിന്നിട്ടു കാണും. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ഉടന്‍ തന്നെ വിളിച്ചു വിവരം പറഞ്ഞു. പ്രതികരണം നിര്‍വ്വികാരമായിരുന്നു. <span class="">അയാളുടെതെന്ന് </span>കരുതാവുന്ന ഒരു സഞ്ചി ഡോറിനു സമീപം തന്നെ ഉണ്ടായിരുന്നു. അയാള്‍ മരിച്ചാലും ഇല്ലെങ്കിലും അജ്നാതനായിരിക്കരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ സഞ്ചി സ്റ്റേഷന് <span class="">മാസ്റ്റ്രേയൊ </span><span class="">RPF </span>നെയോ എല്പ്പിക്കാംഎന്ന്‍ ഞാന്‍ അഭിപ്രായപ്പെട്ടു. ചുറ്റും കൂടിയവരുടെ ചോദ്യം ഇങ്ങിനെയായിരുന്നു- എന്തിനാ സുഹൃത്തെ വെറുതെ പൊല്ലാപ്പ് പിടിക്കുന്നത്. ഏതായാലും ഞാന്‍ ആ സഞ്ചി <span class="">പ്ലാട്ഫോമില്‍ </span>ഇറക്കിവച്ച് <span class="">തൃശ്ശൂരിലെ </span>സ്റ്റേഷന് അധികൃതരെ വിവരമറിയിച്ചു. പരിചയക്കാരായിരുന്നു എന്നതിനാലായിരിക്കാം എനിക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ചില സന്നദ്ധപ്രവര്‍ത്തകര്‍ അയാളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചതായും സഞ്ചിയില്‍ നിന്നും മനസ്സിലാക്കിയ വിലാസപ്രകാരം ബന്ധുക്കളെ വിവരമറിയിക്കാന്‍ കഴിഞ്ഞതായും പിന്നീറ്റ് അറിയാന്‍ കഴിഞ്ഞു . </p><p align="justify">ഏകദേശം പത്തുവര്‍ഷം മുന്‍പുണ്ടായ ഒരു ആത്മഹത്യ സംഭവവും ഓര്‍മയില്‍ തങ്ങി നില്ക്കുന്നു. അയല്‍വാസിയായ യുവാവാണ് കഥാനായകന്. അന്നൊരു ബന്ദ് ദിനം. സമയം പകല്‍ പത്തുപത്തര ആയിക്കാണും. ഞാന്‍ വായിച്ചു കൊണ്ടിരിക്കയാണ്. പൊടുന്നനെ തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരു കൂട്ടക്കരച്ചില്‍. ഞാന്‍ ഓടിച്ചെന്നു. അതിന് തൊട്ടടുത്ത വീട്ടിലെ ഒരു സുഹൃത്തു കൂടിഅപ്പോഴേക്കും എത്തിയിരുന്നു. ആ വീട്ടിലെ അമ്മയും ഭാര്യയുമാണ് നിലവിളിക്കുന്നത്. അയാള്‍ ഒരു മുറിയില്‍ കയറി കതകടചിരിക്കുന്നു. വീട്ടുകാരുമായി തെറ്റി ആത്മഹത്യ ഭീഷണി മുഴക്കിയാന്‍ കയറിയിരിക്കുന്നത്. അഞ്ചു മിനുട്ടെന്കിലും ആയിക്കാണും. എത്രമുട്ടിയിട്ടും വാതില്‍ തുറക്കുന്നില്ല. ഞങ്ങള്‍ കതക് ഇടിച്ചുതുറന്ന് അകത്തു കടന്നപ്പോള്‍ കാണുന്ന കാഴ്ച അയാള്‍ തൂങ്ങി നില്‍ക്കുന്നതാണ്. മാറിമാറി ഞങ്ങള്‍ പള്‍സ് നോക്കി. കിട്ടുന്നില്ല. ശരീരത്തിന് നല്ല ചൂട് അപ്പോഴുമുണ്ട്. അല്പം കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ ഏറിയകൂറും എത്തിക്കഴിഞ്ഞിരുന്നു. എങ്ങിനെയെങ്കിലും അയാളെ ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് എന്റെ അമ്മ അടക്കമുള്ള സ്ത്രീകളില്‍ പലരും വിളിച്ച് മുറവിളികൂട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്റെയും സുഹൃത്തിന്റെയും ആഗ്രഹവും അങ്ങനെത്തന്നെ ആയിരുന്നു. പക്ഷെ ഞങ്ങളെ പലരും തടഞ്ഞു. പോലീസ് വരുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആ ബന്ദ് ദിനത്തില്‍ ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്. അയാളെ അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിചിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ ഒരു അവസരം ലഭിക്കുമായിരുന്നോ.? അതിന് കൃത്യമായ ഒരു ഉത്തരം നല്കാന് ഇപ്പോഴും എനിക്കാകുന്നില്ല. </p><p align="justify">നേരില്‍ കണ്ട ഏതാനും അത്യാഹിതങ്ങള്‍, അതില്‍ ചെറുതായെങ്കിലും എന്റെ ഇടപെടല്‍ ഉണ്ടായവ ഇവിടെ കുറിച്ചെന്നു മാത്രം. പക്ഷേ, ഇതിലുമധികം സംഭവങ്ങളോട് ഞാന്‍ വിമുഖതയോടെ പ്രതികരിച്ചിട്ടുണ്ട് , കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരത്തിലെ ഫുട് പാത്തുകളിലൂടേയും തേക്കിന്‍കാട് മൈതാനത്തുകൂടേയും ഒക്കെ നടക്കുമ്പോള്‍ അവിടെയും ഇവിടേയുമൊക്കെയായി വീണുകിടക്കുന്ന അനേകരെ കാനാരുന്റ്റ്. സാംസ്കാരിക തലസ്ഥാനത്തുള്ള ഞങ്ങള്‍ തൃശ്ശൂര്ക്കാര്ക്കുള്ള മറ്റൊരു ബഹുമതിയാണല്ലോ ആസ്ഥാന മദ്യപാനികള്‍ എന്നുള്ളത്. അതുകൊണ്ടുതന്നെ ഇങ്ങിനെ വീണു കിടക്കുന്നവരെല്ലാം 'വെള്ളമടിച്ച് ഫിറ്റായി' കിടക്കുന്നവരാണ് എന്ന് വി്ശ്വസിക്കാനാണ് ഞാനടക്കമുള്ളവര്‍ക്ക് താത്പര്യം, പിറ്റെനാളിലെ പത്രം അത അങ്ങിനെയല്ല എന്ന് തെളിയിക്കാറുണ്ടെങ്കിലും. </p><p align="justify">അത്യാഹിത സാഹചര്യങ്ങളില്‍ ഇടപെട്ട് പുലിവാലുപിടിക്കുവാന്‍ വിധേയമാവുന്നവരുടെ എണ്ണവും കുറവല്ല. ഞാനറിയുന്ന ഒരു ഓട്ടോ ഡ്രൈവര്‍ അതിലൊരാളാണ്. വഴിയില്‍ വീണ ചോരയൊലിച്ചുകിടക്കുന്ന മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചതാണ്. തിരിച്ചുവരുന്ന വഴി "നീയാരാണ്ടാ @#...#*. " എന്ന ചോദ്യവും ചെകിട്ടത്തുവീണ അടിയും മാത്രം ഓര്‍മയുണ്ട് നമ്മുടെ സുഹൃത്തിന്. കുറച്ചുദിവസം ഓട്ടം മുടങ്ങിയത് അതിന് തുടര്‍ച്ച. ആശുപത്രിയിലെത്തിച്ച ആള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പിന്നെ തിരക്കിയില്ലത്രേ. </p><p align="justify">പരിചയമുള്ള പാരലല്‍ കോളേജ് അദ്ധ്യാപകന് നേരിടേണ്ടി വന്നത് ഇതിലും വലിയൊരു കുരുക്കാണ്. നഗരത്തിലെ ഒരു ജംഗ്ഷനില്‍ വച്ച് അദ്ദേഹത്തിന്റെ കാറിനു മുന്നില്‍ പോകുകയായിരുന്ന ഒരു ഇരു ചക്രവാഹനം അപകടത്തില്‍പ്പെട്ടു. അതിലുണ്ടായിരുന്ന യുവാവ് ബോധരഹിതനാകുന്നു. ഇടിച്ച വണ്ടി നിറുത്താതെ പോകുന്നു. തിരക്കുള്ള സമയമല്ല. മാനുഷിക പരിഗണന വച്ച് ഇദ്ദേഹം ആളെ എടുത്ത് തന്റെ കാറില്‍ കയറ്റാന്‍ ഒരുങ്ങുന്നു. സഹായത്തിനായി വിളിച്ചെങ്കിലും അപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടുമൂന്നുപേര് പതുക്കെ സ്ഥലം കാലിയാക്കുന്നു. പിന്നീടുവന്നവര്‍ സഹായിചെങ്കിലും അപകടത്തിനു കാണക്കാരന് ഇയാളാണെന്ന് കരുതുന്നു. ഹോസ്പിറ്റലില്‍ വച്ച് ബോധം വന്ന യുവാവും കരുതുന്നത് തന്നെ ഇടിച്ചു വീഴ്ത്തിയത് അധ്യാപകന്റെ കാര്‍ തന്നെയാന് എണ്ണാന്‍. തന്റെ നിരപരാധിത്തം തെളിയിക്കാന്‍ ഇദ്ദേഹത്തിന് കേസുമായി വര്‍ഷങ്ങള്‍ പലതു നടക്കേണ്ടി വന്നു. </p><p align="justify">നമ്മള് എന്തുകൊണ്ട് ഹതഭാഗ്യര്‍ക്ക് പറുദീസാ ഒരുക്കുന്നവരാകുന്നു എന്നതിന് ചോദ്യവും ഉത്തരവും മേല്‍ വിവരിച്ച സംഭവങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. മനുഷ്യസഹജമായ ഭയം അതില്‍ ഒന്നാണ്. മരണം, ചോര എന്നിവയോടുള്ള പേടി ഇതില്‍പ്പെടുന്നു. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്ക്കിടയില് ഞാന്‍ എന്റെ കാര്യം എന്ന് കരുതുന്ന സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുറെതെന്നത് മറ്റൊരു സത്യം. നഗരത്തില്‍ നിന്നും നാട്ടിന് പുറ്ങ്ങളിലെക്ക് മാറുമ്പോള്‍ ഈ സാമൂഹിക പ്രതിബദ്ധത നിശ്ശേഷം മാഞ്ഞുപോയിട്ടില്ല എന്ന യാഥാര്‍ഥ്യവും നമുക്കു കാണാവുന്നതാണ്. സത്വര നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധിക്രുതരുറെ അനാസ്ഥ മറ്റൊരു പ്രശ്നമാണ്. സഹായിക്കാന്‍ ചെല്ലുന്നവരെ ആവശ്യത്തിനും അനാവശ്യത്തിനും ശാരീരികമായും മാനസികമായും പീഠിപ്പിക്കുന്ന നീതി-നിയമ വ്യവ്സ്ഥയാണ് മറ്റൊരു കടമ്പ. ഗുണ്ടാ സംഘങ്ങളുടെയും അധോലോകത്തിന്റെയും ഇടപെടലുകള്‍ അപകടങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്ന ധാരണയും പലപ്പോഴും അപകടങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുന്നതിനു തടസ്സമാകുന്നു. </p><p align="justify">ഹതഭാഗ്യരെ സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും അത്തരം ആളുകളെ കൂടുതല്‍ ചുറ്റിക്കെട്ടിക്കാതിരിക്കുന്ന അധികൃതരുടെ സമീപനവും ഉണ്ടെങ്കില്‍ തന്നെ കുറെയേറെ പ്രശ്നങ്ങള്‍ ദൂരീകൃതമാകും. സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിചാരിക്കുന്നവരെ നേരിടാന്‍ ശക്തമായ നിയമ വ്യവസ്ഥതന്നെ വേണ്ടി വരും. ചില രാജ്യങ്ങളിലൊക്കെ ഉള്ളതായി പറയപ്പെടുന്ന അപകടങ്ങളില്‍ സഹായിക്കാത്തവരെ കര്‍ശനമായി ശിക്ഷിക്കുന്ന സംവിധാനം ഇവിടെയും വരേണ്ടതാണ്. </p><p align="justify">ഹതഭാഗ്യര്‍ക്ക് സഹായ ഹസ്തം നീട്ടുന്ന 'നമ്മു'ടെ ഒരു ലോകം നമുക്ക് സ്വപ്നം കാണാം. </p><p align="center">=======</p></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-66768142982709010222009-05-05T21:34:00.000-07:002009-07-24T21:39:26.309-07:00നാണയപ്പെരുപ്പത്തിന്റെ രാഷ്ട്രീയം<p align="justify"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnDzD_ISV8THU69gOZab2OWhcKTh8lAgiWBHThl0BKH4phzNdNJamFFddLaj2RqAJ_mFMpZPCkJYAPLB8Jaqqoh6EOJWwECkAJeGnVOh1a8AEvS_7YuWIqBfnCcIvneWu-6KQ0wH0SFtYr/s1600-h/clip_image001.gif"><img id="BLOGGER_PHOTO_ID_5332592154925137698" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 347px; CURSOR: hand; HEIGHT: 221px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnDzD_ISV8THU69gOZab2OWhcKTh8lAgiWBHThl0BKH4phzNdNJamFFddLaj2RqAJ_mFMpZPCkJYAPLB8Jaqqoh6EOJWwECkAJeGnVOh1a8AEvS_7YuWIqBfnCcIvneWu-6KQ0wH0SFtYr/s320/clip_image001.gif" border="0" /></a></p><br /><div align="justify"></div><br /><div align="justify"><span style="font-size:130%;">കഴിഞ്ഞ </span>ഒന്നൊന്നര വര്‍ഷങ്ങളായി നമ്മള് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് <span class="">നാണയപ്പെരുപ്പം</span> (inflation) എന്നത്. സാമ്പത്തിക ശാസ്ത്ര പ്രകാരം ഈ <span class="">പദം </span>സൂചിപ്പിക്കുന്നത് ചരക്കുകളുടെയും സേവനങ്ങളുടെയും വിലയില്‍ ഒരു <span class="">നിശ്ചിത </span>കാലത്തിനുള്ളില്‍ ഉണ്ടാവുന്ന വര്‍ദ്ധനവിനെയാണ്. നാണയപ്പെരുപ്പ നിരക്ക് 10% ആണ് എന്ന് പറഞ്ഞാല്‍ നാം മനസ്സിലാക്കേണ്ടത് പോയവര്‍ഷം ഇതേ സമയത്ത് രൂ. 100 കൊടുത്ത് വാങ്ങിയിരുന്ന ഒരു സാധനത്തിന് ഇപ്പോള്‍ രൂ. 110 കൊടുക്കേണ്ടി വരും എന്നതാണ്. </div><div align="justify">.</div><div align="justify">2008 ആഗസ്റ്റ്-<span class="">സപ്തംപര് </span>മാസങ്ങളില്‍ നാണയപ്പെരുപ്പ നിരക്ക് 13% ത്തിന് അടുത്തുവരെ എത്തിയിരിന്നു. നിത്യോപയോഗ സാധനങ്ങളുടെ വില സ്ഫോടനാത്മകമായ നിലയില്‍ വര്‍ദ്ധിക്കുന്നതും അതിനനുസൃതമായി ജീവിതച്ചെലവ് <span class="">കൂടുന്നതും </span>കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദൃശ്യമായിരുന്നു. <span class="">സെപ്റ്റംബര്‍ </span>2008-നു ശേഷം നാണയപ്പെരുപ്പ നിരക്ക് കുറയുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. <span class="">ഇപ്പോള്‍, </span>ഈ ഇലക്ഷന് <span class="">കാലത്ത്,</span> നാം സംസാരിക്കുന്നതാകട്ടെ <span class="">നാണയചൊരുക്കത്തെ </span>(deflation) <span class="">കുറിച്ചും </span>അതിന്റെ പ്രത്യാഘാതങ്ങളെ<span class="">പ്പറ്റിയും </span>നാണയപ്പെരുപ്പം മിതമായ തോതില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഒക്കെയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞെന്നും <span class="">ജീവിതചെലവ് </span>ലഘൂകരിക്കപ്പെട്ടെന്നും വിശ്വസിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് മറുവശത്ത് സാധനങ്ങളുടെ വില അനസ്യൂതം കൂടിക്കൊണ്ടിരിക്കുന്നു. </div><div align="justify">.</div><div align="justify">ഇത്തരുണത്തില്‍ ആരുംn ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് സാര്‍ഥകമല്ലാത്ത ഒരു സാമ്പത്തിക സൂചികയുടെ ആവശ്യമെന്താണ് എന്നത്. നാണയപ്പെരുപ്പം എന്ന കണ്‍്സേപ്ടിന്റെ രാഷ്ട്രീയം കടന്നു വരുന്നത് ഇവിടെയാണ് . വില വര്‍ദ്ധന പിടിച്ചു നിറുത്തി എന്ന ധാരണ മാധ്യമ വര്‍ഗത്തിനിടയില്‍ (ഇവരാണല്ലോ ചാഞ്ചാടുന്ന വോട്ടു ബാങ്കുകള്‍) പരത്താന്‍ നാണയപ്പെരുപ്പം കുറഞ്ഞു എന്ന പ്രൊപഗാണ്ട ഒരു പരിധിവരെ സഹായകരമാണ്. ഈ ഇലക്ഷന് കാലത്ത് ഇതിന്റെ പ്രസക്തി എത്രകണ്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.<br />.</div><div align="justify">നമ്മുടെ രാജ്യത്ത് നാണയപ്പെരുപ്പ നിര്‍ണയത്തിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ രാഷ്ട്രീയം ഇതില്‍ മാത്രം അവസാനിക്കുന്നില്ല. Wholesale Price index (WPI) നെ അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യത്ത് നാണയപ്പെരുപ്പം കണക്കാക്കുന്നത്. പ്രാധിനിത്യ സ്വഭാവമുള്ള വിവിധ <span class="">മേഖലകളില്‍ </span>ഉള്‍പ്പെടുന്ന 435 ഓളം ചരക്കുകളുടെ ഉത്പാദക വിലയാണ് WPIകൊണ്ട് സൂചിതമാകുന്നത്. ഉത്പാദക ബിന്ദുവിലുള്ള (producers' point) വിലയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. അവിടെ നിന്നും പല തട്ടുകള്‍ കടന്ന് ഉപഭോക്തൃ ബിന്ദുവില്‍ (consumers' point) എത്തുമ്പോള്‍ ചരക്കിന്റെ വിലയില്‍ വരുന്ന വൈജാത്യം വളരെയേറെയാണ്. ഇക്കാരണത്താല്‍ തന്നെ മിക്കവാറും രാജ്യങ്ങള്‍ നാണയപ്പെരുപ്പം കണക്കാക്കുന്നതിന് Consumer Price index (CPI) ആണ് മാനദണ്ഡമാക്കുന്നത്. CPI എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപഭോക്താക്കളില്‍ എത്തുമ്പോള്‍ ചരക്കിനും സേവനത്തിനും വരുന്ന ശരാശരി വിലയാണ്. വിലയില്‍ വരുന്ന മാറ്റം ബിസിനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കുന്നതിനാണ് ഇതര രാജ്യങ്ങളില്‍ WPI ഉപയോഗിക്കുന്നത്. 90-കളുടെ ആദ്യത്തില്‍ സാമ്പത്തിക നയം മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ദനായ ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ WPI-യെ നാണയപ്പെരുപ്പം കണക്കാക്കുന്നതിനുള്ള മാനദണ്ഡമായെടുത്തത് വെറുമൊരു കയ്യബദ്ധമൊന്നുമായിരിക്കാനിടയില്ല. തികച്ചും ആസൂത്രിതം തന്നെയായിരുന്നിരിക്കണം അത്. സാമ്പത്തിക നയം മാറ്റം വിപണിയിലുണ്ടാക്കുന്ന ആഘാതം താരതമ്യേന ലഘൂകരിച്ചു കാണിക്കാന്‍ സഹായകരമാകുക CPI- യേക്കാള്‍ WPI-യെ അധികരിച്ചുകൊണ്ടുള്ള നാണയപ്പെരുപ്പ കണക്കുകളാണല്ലോ.</div><div align="justify">.</div><div align="justify">ഹോള്‍ സെയില്‍ പ്രൈസ് ഇന്റെക്സിന്റെ കൃത്യതയാണ് മറ്റൊരു തര്‍ക്ക വിഷയം . പല സാമഗ്രികളുടെയും വിലനിലവാരം പലപ്പോഴും മിക്ക ആഴ്ചകളിലും ലഭ്യമാകുകയില്ല. അതുകൊണ്ടുതന്നെ മുന്‍ ആഴ്ച്ചയിലെയോ അതിന് മുന്‍പുള്ള ആഴ്ച്ചകളിലെയോ വിലകല് WPI കണക്കാക്കുന്നതിന് സ്വീകരിക്കേണ്ടതായി വരുന്നു. സാധനങ്ങളുടെ വിലയില്‍ കാര്യമായ വ്യതിയാനം വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇക്കാരണത്താല്‍ WPI അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ സൂചിക മിക്കവാറും യാഥാര്‍ഥ്യത്തിന്റെ ശരിയായ പ്രതിഫലനമല്ല നല്‍കുന്നത്. ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി സൂചികകളെ മാനിപുലേറ്റ് ചെയ്യാന്‍ നിഴല്പ്പാവകള്‍ക്ക് 'വില ലഭ്യമല്ലാത്ത' സാഹചര്യം വേദിയൊരുക്കുന്നു. </div><div align="justify">.</div><div align="justify">ഇവിടെ WPI കണക്കാക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ 435 സാധനങ്ങളുടെ വില ആധാരമാക്കിയാണ്. ഈ സാമഗ്രികളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തിരിച്ച് വെയിറ്റേജും നല്‍കിയിട്ടുണ്ട്. അവ താഴെ പറയും പ്രകാരമാണ്. </div><div align="justify">1.Primary Articles (food grains, oilseeds, pulses, spices etc. ) : 22.025% വെയിറ്റേജ്.</div><div align="justify">2.Fuel, Power, Light, Lubricants etc. : 14.226% വെയിറ്റേജ്</div><div align="justify">3.Manufactured Products (Aatta,biscuits, edible oil, cloth, automobile etc. ) : 63.749% വെയിറ്റേജ്.</div><div align="justify">.</div><div align="justify">2008, 2009 എന്നീ വര്‍ഷങ്ങളില്‍ ഏപ്രില്‍ മാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള നാണയപ്പെരുപ്പ നിരക്കും WPI- ഉം താഴെ കൊടുക്കുന്നു. (സൂചിക ; 2008, ഏപ്രില്‍ 11 ; 2009 ഏപ്രില്‍ 12 ; വ്യതിയാനശതമാനം എന്നീ ക്രമത്തില്‍ )</div><div align="justify"></div><div align="justify">WPI of Primary അര്‍തിക്ലെസ് ; <span class="">238.</span>5 ; <span class="">248.5 ; </span>+4.36%</div><div align="justify">WPI of <span class="">Fuel, </span>Power etc. ; 342.7 ; 322.6 ; -5.87 %</div><div align="justify">WPI of Mfrd. Products ; 199.1 ; 200.9 ; +൦.90%</div><div align="justify"><span class="">WPI </span>(Gross. Avg.) ; 228.2 ; 228.8 ; +൦.26%</div><div align="justify">Inflation ; 7.95% ; ൦.26% </div><div align="justify"></div><div align="justify">മേല്‍ സൂചിപ്പിച്ച പട്ടികയില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുന്ന Primary <span class="">Articles- </span>ന്റെ ശരാശരി വില 4.36% ഇപ്പോഴും കൂടിതന്നെയാണ് നില്‍ക്കുന്നത് എന്ന് വളരെ വ്യക്തമാണ്. നാണയപ്പെരുപ്പത്തെ ഭരണകൂടതാത്പര്യങ്ങല്ക്കനുസൃതമായി കരുപ്പിടിപ്പിക്കാന്‍ സഹായിച്ചത് ഇന്ധനവും ഊര്‍ജവും ഉള്‍പ്പെടുന്ന മേഖലയില്‍ 6% നടുത്ത് ഉണ്ടായ വിലക്കറവാണ്. (ക്രൂഡിന് വില ബാരലിന് 150 ഡോളറില്‍ നിന്നും ഇപ്പോള്‍ 60 ഡോളറിനും താഴേക്ക് വന്ന വസ്തുത നമുക്കു മുന്നിലുണ്ട്.) ഇതും ഹോള്‍സെയില്‍ മാര്കെറ്റിലാണെന്ന് ഓര്‍ക്കുക. ഉത്പന്നങ്ങളുടെ വിലയുംഒരു ശതമാനത്തിനടുത്ത് വര്‍ദ്ധിചിരിക്കുന്നതായി കാണാം. </div><div align="justify">.</div><div align="justify">യാഥാര്‍ഥ്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെ നാണയ ചോരുക്കത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ ഈ അവസരത്തില്‍ വിധിയ്ക്കപ്പെട്ട നമ്മള് നാണയപ്പെരുപ്പ നിരക്കിനു പിന്നിലുള്ള രാഷ്ട്രീയത്തിന് മുന്നില്‍ കബളിക്കപ്പെടുകയല്ലേ. </div><div align="justify"></div><div align="center">==============</div><div align="justify"><span style="font-size:0;"><br /></span></div><div align="justify"></div><div align="justify"><br /></div><div align="justify"><span class=""></span></div><div align="justify"><span class=""></span></div><div align="justify"><span class=""></span></div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-43867587475165613322009-04-24T23:47:00.000-07:002010-10-20T22:36:17.146-07:00ജനാധിപത്യത്തിനുളള ചെലവും ജനവിധിയുടെ സമ്പദ്ശാസ്ത്രവും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikP5SiC8sG0vDTLdkgvJfAsTjLpc7lb-Qd9BLwHU6vPjf20_D_8jeKJVTpQ99yz5rVGy9XkPKsNnDH9y67CVNAICGPczFnRkyEtmKyKPuqjo5HeYVSF6WL8CSYYOriFaqauYu4DbaE7c0E/s1600-h/TAJ.jpg"></a><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnFtQZXRfBZIqKCvcYA8rNlNvipPZqhR9GZ-RSGUK7FYeP-c3m4GsAF_ORTN2YrPtlt9eabIEwh1rWzXPe9Fon1S6nPbFGv5CV8fjfEfeOgN-T-QMtzkqwkMLUp6HLlvMDMF88guV-bGrq/s1600/flag.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" ex="true" height="242" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnFtQZXRfBZIqKCvcYA8rNlNvipPZqhR9GZ-RSGUK7FYeP-c3m4GsAF_ORTN2YrPtlt9eabIEwh1rWzXPe9Fon1S6nPbFGv5CV8fjfEfeOgN-T-QMtzkqwkMLUp6HLlvMDMF88guV-bGrq/s320/flag.JPG" width="320" /></a></div><br />
<div align="justify">അഞ്ചു ഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ ഇപ്പോള്‍ പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ചെലവ് എത്രകണ്ടുവരും <span class="">എന്നതിനെ </span>ക്കുറിച്ച് പല ഏജന്‍സികളും പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് Centre for Media Studies in India <span class="">യുടേതാണ്.</span> അവര്‍ നടത്തിയ സര്‍വ്വേ പ്രകാരം ഈ സംഖ്യ 10,൦൦൦ കോടി രൂപയ്ക്ക് മേലേയാണ്. അതായത് <span class="">ഒരു </span><span class="">വര്‍ഷം </span>നീണ്ടുനിന്ന <span class="">അമേരിക്കന്‍ </span>പ്രസിഡന്‍്ഷ്യല്‍ തെരഞ്ഞെടുപ്പ് മാമാങ്കത്തെക്കാള്‍ കൂടിയ തുക നാം വെറും 2- 2 1/2 മാസങ്ങള്‍ക്കുള്ളില്‍ ചെലവാക്കുന്നു.</div><div align="justify"><br />
</div><div align="justify"><span class=""></span>ഈ ചെലവ് ആരെല്ലാം വഹിക്കുന്നു <span class="">എന്നത് </span>വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി താഴേപ്പറയും പ്രകാരം സംഗ്രഹിക്കാവുന്നതാണ്. </div><div align="justify"></div><div align="left"><span class="">1. ഇലക്ഷന്</span> കമ്മീഷന് : Rs. 1300 കോടി </div><div align="justify"><span class="">2.<span class="">മറ്റ് </span></span><span class="">സംസ്ഥാന / </span>കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ : Rs. 700 കോടി </div><div align="justify">3.രാഷ്ട്രീയ <span class="">പാര്‍ട്ടികള്‍ </span></div><div align="center">കോണ്‍ഗ്രസ് & ബി. ജെ. പി. : Rs. 2000 കോടി </div><div align="center">മറ്റു<span class=""> കക്ഷികള്‍ : Rs. 650 കോടി </span></div><div align="justify"><span class="">4.</span>സ്ഥാനാര്‍ത്ഥികള്‍</div><div align="center"><span class="">ദേശീയ പാര്‍ട്ടികള്‍ : Rs. 4350 കോടി </span></div><div align="center"><span class="">പ്രാദേശിക പാര്‍ട്ടികള്‍ : Rs. 1000 കോടി</span></div><br />
<div align="left"></div><div align="justify">ഇലക്ഷന് നടത്തിപ്പുമായി ബന്ധപ്പെട്ട മിക്കവാറും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് (പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ബത്ത ഉള്‍പ്പെടെ ) ഇലക്ഷന് കമ്മീഷന്റെയും വിവിധ <span class="">കേന്ദ്ര-</span>സംസ്ഥാന എജന്‍സികളുടേയും പരിധിയില്‍ വരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പണമിറക്കുന്നത് പ്രധാനമായും പ്രചരണം കൊഴുപ്പിക്കുന്നതിന് വേണ്ടിയാണ്. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുന്നതും പലയിടത്തും നടക്കുന്നുണ്ട്. റാലികള്‍ക്കും റോഡ് ഷോകള്‍ക്കും പൈസകൊടുത്ത് ആളെ ഇറക്കുന്നതും അത്ര അപൂര്‍വമല്ല. ഒരു <span class="">സ്ഥാനാര്‍ത്ഥിക്ക് </span>35 ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കാനാവൂ എന്ന മാനദന്ഡമുണ്ടെന്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കലുടേയും എല്ലാം പേരില്‍ അത് അക്കൌണ്ട് ചെയ്യപ്പെടുന്നു. </div><br />
<div align="left"></div><div align="justify">ഇതെല്ലാം കണക്കില്‍പ്പെട്ടതും കണക്കില്പ്പെടാത്തതുമായ ചെലവുകള്‍. ഇതിനപ്പുറമുള്ള കണക്കുകള്‍ മറ്റു പലതാണ്. വിവിധ സ്ഥലങ്ങളിലായി 20 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ഈ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും 71.4 കോടി വോട്ടര്‍മാരുടെ സുരക്ഷക്കും വേണ്ടി നിയോഗിക്കേണ്ടതായി വരുന്നു. മുംബൈ <span class="">ഭീകരാക്രമണത്തിന്റേയും </span>മാവോയിസ്റ്റ് <span class="">ഭീഷണികളുടേയും </span>പശ്ചാത്തലത്തില്‍ സുരക്ഷാ ചെലവ് 2004-ലെ <span class="">തെരഞ്ഞെടുപ്പിനേക്കാള്‍ </span>50% എങ്കിലും കൂടുമെന്നാണ് കരുതുന്നത്. രാജ്യത്തെ 543 ലോകസഭാ മണ്ഡലങ്ങളില്‍ ഏതാണ്ട് 100 എണ്ണം 'പെയ്മെന്റ് <span class="">സീറ്റുകളാണെന്ന് </span><span class="">ആരോപണം </span><span class="">നിലനില്ക്കുന്നു. </span>50 ലക്ഷം രൂപമുതല്‍ 5 കോടി രൂപവരെയാണ് സ്ഥാനാര്‍ത്ഥികള്‍ ഇതിനായി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു അവസ്ഥ സംജാതമാകുമ്പോള്‍ (അതിനാണല്ലോ സാധ്യത കൂടുതല്‍) കുതിരക്കച്ചവടത്ത്തിനും <span class="">ചാക്കിട്ടുപിടുത്തത്തിനുമായി </span>കോടികള്‍ പിന്നെയും ഒഴുകും. </div><br />
<div align="left"></div><div align="justify">തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും റോഡ് ഷോകളും ഉന്നത് നേതാക്കന്മാരുടെ സാന്നിധ്യവും എല്ലാം പലപ്പോഴും ഗതാഗത <span class="">സ്തംഭനത്തിനും </span>സാധാരണ ജനജീവിതം <span class="">തടസ്സപ്പെടുത്തുന്നതിനും </span>കാരണമാകുന്നു. ഇതുകൊണ്ട് സംഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ <span class="">നഷ്ടങ്ങള്‍ </span>നിരവധിയാണ്. ഇതുപോലെ ഹിഡ്ഡന്‍് കോസ്റ്റ് എന്നോ ഒപ്പോര്ച്ചുനിറ്റി കോസ്റ്റ് എന്നോ ഒക്കെ പറയാവുന്ന ഒരു വിഭാഗം കൂടി തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരും.</div><div align="left"></div><div align="left"></div><div align="left"></div><div align="justify">ചുമരെഴുത്തിന്റേയും നോട്ടീസ് ഒട്ടിക്കലിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. മള്‍ട്ടി കളര്‍ ഫ്ലക്സ് ബോര്‍ഡുകളും ബ്രോഷറുകളുമാണ് ഇപ്പോളത്തെ തരംഗം. വന്‍ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ പലപ്പോഴും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണ് സംഘടിപ്പിക്കുന്നത്. പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പ്രമുഖ പരസ്യ ഏജന്‍സികളും. കൊണ്ഗ്രസ്സിനു വേണ്ടി Percept, Crayons, James Walter Thompson എന്നീ പരസ്യ കമ്പനികള്‍ മുന്‍ നിരയിലുണ്ട്. ബി. ജെ. പി. യുടെ പരസ്യ ഏജന്‍സികള്‍ Frank Simoes ഉം Utopia യും ആണ്. റാലികള്‍ക്ക് ആളെ എത്തിക്കുന്നതിനും വാഹനപ്രച്രരണത്തിനും എല്ലാം വിവിധ സര്‍വ്വീസ് പ്രോവൈഡേഴ്സ് മുന്‍ നിരയില്‍ തന്നെയുണ്ട്. അടുത്തകാലത്ത് വേണ്ടത്ര പരസ്യങ്ങള്‍ ലഭ്യമാകാതിരിക്കുകയോ താരിഫുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്ത ദൃശ്യ മാധ്യമങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലം അല്പം ആശക്ക് വക നല്കുന്നുണ്ടത്രേ. </div><span class=""></span><br />
<div align="justify">റാലികളിലും മറ്റും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന ദിവസക്കൂലിയും, വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന കൈക്കൂലിയും , തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് ലഭിക്കുന്ന പണവും (കാര്യമായ ഓഡിറ്റിന് വിധേയമാകാത്ത തെരഞ്ഞെടുപ്പ് ചെലവിന്റെ ഒരു വിഹിതം മുഖ്യ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെയെല്ലാം പോക്കറ്റിലെത്തുന്നുണ്ടത്രേ. ) ഒഴുകിയെത്തുന്നത് മദ്യത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും മാര്‍ക്കറ്റിലേക്കാണ്. ഈ മേഖലയിലുള്ള കമ്പനികളുടെയും പ്രവര്‍ത്തനം ഇക്കാലത്ത് ത്വരിതപ്പെട്ടെന്നു വരാം. </div><div align="justify"></div><div align="justify"></div><div align="justify">ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് 2-3 മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 20,൦൦൦ കോടി രൂപയുടെ സാമ്പത്തിക വിനിമയം നമ്മുടെ രാജ്യത്ത് നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ കൊടുക്കല്‍ വാങ്ങലുകള്‍ മാന്ദ്യത്തിലായിരിക്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഉപകരിച്ചേക്കും. ഏതാനും മേഖലകളിലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് നേരത്തെ വിവരിച്ചതുപോലെ തെരഞ്ഞെടുപ്പ് കാലം മാന്ദ്യാവസ്ഥയില്‍ നിന്നും പുനര്‍ ജീവനത്തിന് വഴിയൊരുക്കുന്നുണ്ട്. ദലാല്‍ സ്ട്രീറ്റിലെ കാളകള്‍ പതുക്കെ മുക്രയിടാന്‍ തുടങ്ങിയത് ഇതിന്റെ സൂചന<span class="">യാണോ </span>ആവോ? </div><div align="justify"></div><div align="justify"></div><div align="justify"></div><div align="justify"></div><div align="justify"></div><div align="justify"></div><div align="justify">റിസഷന് ആണെന്ന് പറയുന്നുണ്ടെങ്കിലും ഭീമമായ തുക സമാഹരിക്കുന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ പ്രയാസമുണ്ടായിട്ടില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമാഹരണം മിക്കവാറും നടന്നത് ചെറുതും വലുതുമായ വ്യവസായ പ്രമുഖന്മാരില് നിന്നും തന്നെയായിരിക്കും. അതുകൊണ്ടുതന്നെ കഥ ഇനിയും തുടരും. മാന്ദ്യ കാലത്തെ<span class=""> സഹായത്തിന് </span>വ്യവസായ-വാണിജ്യ പ്രമുഖര്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം നാമമാത്രമായിരിക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ആര് അധികാരത്തില്‍ വന്നാലും സാധാരണക്കാരന്റേയും കര്‍ഷകന്റെയും ഒക്കെ നെഞ്ഞത്തു കയറിയിരുന്നാണെന്കില്‍ കൂടിയും ഇവര്‍ക്കനുകൂലമായ നയങ്ങളായിരിക്കും രൂപപ്പെടുത്താന്‍ സാധ്യത. അങ്ങനെ കോര്‍പ്പറേറ്റ് സമ്പദ് വ്യവസ്ഥ തെരഞ്ഞെടുപ്പിന് ശേഷം പുതു മാനങ്ങള്‍ തേടി മുന്നേറുന്ന കാഴ്ച നമുക്കു മുന്നില്‍ ദൃശ്യമാകും.</div><div align="left"></div><div align="center">xxxxxxxxxx</div><div align="left"></div><br />
<div align="left"></div><br />
<span class=""></span><br />
<br />
<br />
<span class=""></span>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-48985619869352663632009-04-06T21:53:00.000-07:002009-07-24T21:27:43.546-07:00അമ്മാത്തുനിന്നും ഇല്ലത്തേക്ക് .......: മാന്ദ്യകാലത്തെ ചില പൊതുമേഖലാ ചിന്തകള്‍<p align="justify">ലോകം പല കാലഘട്ടങ്ങളിലായി വിവിധ സാമ്പത്തിക വ്യവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. ഫ്യൂഡലിസം ആയിരുന്നു ഇതില്‍ <span class="">ആദ്യത്തേത് - </span>രാജാക്കന്മാരും ഇടപ്രഭുക്കളും നാടുവാഴികളും നിറഞ്ഞു നിന്നിരുന്ന ഒരു കാലത്തിന്റെ സംഭാവന. ചില പാശ്ചാത്യ രാജ്യങ്ങള്‍ <span class="">വിഭവശേഷിയില്‍ </span>മുന്നില്‍ നില്ക്കുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും കോളനികള്‍ സ്ഥാപിച്ച് വാണിജ്യ ചൂഷണം <span class="">ആരംഭിച്ചതോടെയാണ് </span><span class="">മേര്‍കന്റാലിസം </span>എന്ന വ്യവസ്ഥിതി ആരംഭിക്കുന്നത്. കാര്‍ഷിക വ്യവസ്ഥയില്‍ <span class="">നിന്നും </span>സമൂഹം വ്യാവസായികമായി പുരോഗമിച്ചപ്പോള്‍ <span class="">ഫ്യൂഡലിസത്തിന്റെ </span>തുടര്‍ച്ചയായി രൂപപ്പെട്ട ഒന്നായിരുന്നു ക്യാപിറ്റാലിസം. <span class="">ഫ്യൂഡലിസവും </span><span class="">ക്യാപിറ്റലിസവും </span>സമൂഹത്തിലെ വരേണ്യ വിഭാഗക്കാരെ കൂടുതല്‍ സമ്പന്നരാക്കിയെങ്കില്‍ <span class="">മേര്കന്റാലിസത്തില്‍ </span>ഒരു രാജ്യമോ സ്റ്റേറ്റ് <span class="">സ്പോണ്‍സേഡ് </span>കമ്പനികളോ (ഉദാ: ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ആയിരുന്നു <span class="">അധീശത്തം </span>നേടിയിരുന്നത്. ഇതിന് ബദലായി ആദ്യം രൂപം കൊണ്ട വ്യവസ്ഥയായിരുന്നു ലെസ്സിസ് ഫെയര്‍ എന്നത്. ഇതില്‍ താഴെ തട്ടിലുള്ള വ്യക്തികള്‍ക്ക് പോലും <span class="">ഉത്പാദനത്തിനും </span><span class="">വാണിജ്യത്തിനും </span>പ്രോത്സാഹനം ലഭിച്ചു. പക്ഷെ, ആത്യന്തികമായി അത് പുതിയ ചില സമ്പന്നരെ സൃഷ്ടിക്കുന്നതിനു <span class="">മാത്രമാണ് </span>സഹായകമായത്. സമൂഹത്തില്‍ സമ്പത്തിന്റെ തുല്യ വിനിമയം എന്ന <span class="">ആശയവുമായി </span>ഈ <span class="">സാഹചര്യത്തിലാണ് </span>സോഷ്യലിസം എന്ന വ്യവസ്ഥിതിയുടെ കടന്നുവരവ്.</p><br /><br /><p align="justify">ഭാരതം സ്വതന്ത്രമാകുമ്പോള്‍ <span class="">ശക്തമായി </span>നിലനിന്നിരുന്ന രണ്ട് <span class="">വ്യവസ്ഥിതികളായിരുന്നു </span><span class="">ക്യാപിറ്റലിസവും </span>സോഷ്യലിസവും. പ്രായോഗമതികളായ അന്നത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ രണ്ടിന്റെയും നല്ല <span class="">വശങ്ങള് </span><span class="">ഉള്‍ക്കൊള്ളിച്ചുകൊണ്ട് </span>ഒരു മിശ്ര സാമ്പത്തിക വ്യവസ്ഥ (മിക്സെഡ് ഇകൊണോമി) ഇവിടെ രൂപപ്പെടുത്തി. ഭീമമായ മുതല്‍ മുടക്കിന് സ്വകാര്യ സംരംഭകര്‍ക്ക് കഴിവില്ലാതിരുന്ന ആ ഒരു കാലഘട്ടത്തില്‍ <span class="">സര്‍ക്കാര്‍ </span>തന്നെ നാടിന്റെ വികസനത്തിനായി ഉത്പാദന-സേവന സ്ഥാപനങ്ങള്‍ <span class="">തുടങ്ങുവാന്‍ </span>വന്‍തോതില്‍ മുതല്‍ മുടക്കി. നമ്മുടെ രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കടന്നു വരുന്നത് അങ്ങിനെയാണ്. തുടര്‍ന്നുള്ള <span class="">ദശകങ്ങളില്‍ </span>രാജ്യത്തിന്റെ വിവിധ <span class="">പ്രദേശങ്ങളുടെ </span>സംതുലിത വികസനത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് <span class="">നിസ്തുലമാണ് </span>. പക്ഷേ <span class="">എണ്‍പതുകളുടെ </span>അവസാനമാകുമ്പോഴേക്കും പൊതുമേഖലാ അഴിമതിയുടെയും <span class="">കെടുകാര്യസ്തതയുടേയും </span>പര്യായമായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. </p><br /><br /><p align="justify">പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന അഴിമതി തുടച്ചു നീക്കുന്നതിനോ അവയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ മിനക്കെടാതെ, തൊണ്ണൂറുകളില്‍ നടപ്പാക്കിയ ഉദാരീകരണത്തിന്റേയും ആഗോളവത്കരണത്തിന്റേയും പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമാമാണ് പിന്നീട് നടന്നത്. 1991-92 ലേക്കുള്ള ബട്ജറ്റ് സ്പീച്ച് , 1991 ജൂലൈയില്‍ വന്ന ഇന്ഡസ്ട്റിയല് പോളിസി <span class="">സ്റ്റേറ്റ്മെന്റ്, </span>രംഗരാജന് കമ്മിറ്റി <span class="">റിപ്പോര്‍ട്ട്, </span>നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് (ബാങ്കിംഗ്), മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് (ഇന്‍ഷൂറന്‍സ്) <span class="">എന്നിവയെല്ലാം </span>ആദ്യ ഘട്ടത്തില്‍ സാമ്പത്തിക രംഗത്തെ പരിവര്‍ത്തനത്തിനും പോതുമേഖലയുടെ സ്വകാര്യവത്കരണത്തിനും ചുക്കാന്‍ <span class="">പിടിച്ചു.</span> 1999 ല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിസ് ഇന്‍വസ്റ്റ്മെന്റ് സ്ഥാപിച്ചും 2001 ല്‍ അതിനെ ഒരു മന്ത്രാലയമാക്കി മാറ്റി അരുണ്‍ ഷൂരി എന്ന മന്ത്രിയെ <span class="">പ്രതിഷ്ടിച്ചും </span>സ്വകാര്യവത്കരണത്തിന്റെ ആക്കം കൂട്ടി. പോതുമേഖലയുടെ ഡിസ് <span class="">ഇന്‍വസ്റ്റുമെന്റും </span><span class="">പ്രൈവറ്റൈസേഷ്യനും </span>വഴി ഇതുവരെയും ഏതാണ്ട് 51608 കോടി രൂപ ലഭിചെന്നാണ് കണക്ക്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ <span class="">പുനരുദ്ധാരണത്തിന് </span>നാഷണല്‍ <span class="">ഇന്‍വസ്റ്റ്മെന്റ് </span>ഫണ്ടിലേക്ക് തിരിച്ചുവിടും ഈ <span class="">തുക </span>എന്നാണ് പറഞ്ഞിരുന്നതെങ്കിലും വലിയൊരു <span class="">പങ്കും </span>അവിടെ എത്തിയില്ല. മാരുതി, മോഡേണ്‍ ഫുഡ്സ് , വി എസ് എന്‍ എല്‍ തുടങ്ങിയ പല പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളും <span class="">സ്വകാര്യ </span>സ്ഥാപനങ്ങളായി.</p><br /><p align="justify">രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ മേധാവിത്തം സ്ഥാപിക്കുമ്പോള്‍ സംഭവിക്കാവുന്ന കടന്നു<span class="">കയറ്റങ്ങളും </span>ചൂഷണവും തടയുവാന്‍ ഇവിടത്തെ നിയന്ത്രണ ഏജന്‍സികള്‍ പര്യാപ്തമാണെന്നായിരുന്നുപരക്കെ വിശ്വസിപ്പിക്കപ്പെട്ടിരുന്നത്. 6-7 വര്‍ഷം മുമ്പ് ലോക്കല്‍ ലൂപ്പില്‍ ടെലഫോണ്‍ സേവനം നല്കാന് അനുമതി ലഭിച്ച റിലയന്‍സ് നിയമത്തിലെ പഴുതും അധികാര കേന്ദ്രങ്ങളിലെ സ്വാധീനവും ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മൊബയില്‍ സേവന ദാതാക്കളായി മാറിയ ചിത്രം നമുക്കു മുന്നിലുണ്ട്. ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. </p><br /><p align="justify">സ്വകാര്യവത്കരണത്തിനെ അറിഞ്ഞും അറിയാതേയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സാധാരണ പൊതുജനങ്ങള്‍ക്ക് തന്നെയാണ് അതിന്റെ തിക്ത ഫലങ്ങള്‍ ആദ്യം അനുഭവിക്കേണ്ടി വന്നതും.</p><br /><p align="justify">മുംബയിലെ ഇലക്ട്രിസിറ്റി വിതരണം നടത്തുന്നത് ബി <span class="">എസ് </span>ഇ എസ് ലിമിടഡ് (റിലയന്‍സ് എനര്‍ജി) എന്ന കമ്പനിയാണ്. 2005-<span class="">ല്‍ </span>മുംബയിലുണ്ടായ മഹാ പ്രളയത്തില്‍ അവിടത്തെ വൈദ്യുതി വിതരണം അപ്പാടെ താറുമാറായി. പക്ഷേ അത് ശരിയാക്കുന്നതിന് തക്ക വൈദഗ്ദ്യമുള്ള ആളുകളോ അടിസ്ഥാന സൌകര്യങ്ങളോ റിലയന്‍സിന് ഇല്ലായിരുന്നു. ഒടുവില്‍ ഒരു കാലത്ത് മുംബൈ വാസികള്‍ തള്ളിപ്പറഞ്ഞ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തന്നെ വരേണ്ടിവന്നു സംവിധാനങ്ങള്‍ ശരിയാക്കി വൈദ്യുത വിതരണം പുനസ്ഥാപിക്കുവാന്‍.</p><br /><p align="justify">ആറേഴു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വലിയൊരു കണ്ടുപിടുത്തമായിരുന്നു ഇന്ത്യ ഭക്ഷ്യ സ്വയം പര്യാപ്തത നേടി എന്നത്. അതിന്റെ തുടര്‍ച്ചയായി ഫുഡ് കോര്‍പ്പരേഷന്‍ വഴിയുള്ള സംഭരണം പരമാവധി കുറച്ചു. ധാന്യങ്ങളുടേയും മറ്റും ഉള്ള സ്റ്റോക്കാകട്ടെ കയറ്റുമതി ചെയ്ത് അവസാനിപ്പിച്ചു. ഒഴിഞ്ഞ ഫുഡ് കോര്പ്പറേഷന് ഗോഡവ്ണുകള്‍ ആര്‍ക്കും വേണ്ടാത്ത നോക്കുകുത്തികളായി. പല ഗോഡവ്ണുകളും അടച്ചു പൂട്ടി. പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നും പിന്മാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായി. ഒടുവില്‍ 2007-ഓടെ ആഗോള കാര്‍ഷികോല്‍പ്പാദനം ശരാശരിയിലും താഴേക്ക് പോയപ്പോള്‍ അവശ്യ സാധനങ്ങളുടെ വില പിടിച്ചു നിറുത്തുവാന്‍ കെല്‍പ്പില്ലാതെ , പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒഴിഞ്ഞു കിടക്കുന്ന നമ്മുടെ ധാന്യപ്പുരകള്‍ കേണിട്ടുണ്ടായിരുന്നിരിക്കണം.</p><p align="justify">നാട്ടില്‍ റിലയന്‍സിന്റെയും എസ്സാറിന്റേയും ഒക്കെ പെട്രോള്‍ ബങ്കുകള്‍ വന്നപ്പോള്‍ ഇന്ത്യന്‍ ഓയിലിന്റെയും ഭരത് പെട്രോളിയത്തിന്റെയും ഔട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന് വാദിച്ചവരുണ്ട്. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 150 ഉം 160 ഉം ഡോളറിന് മേലെ പോയപ്പോള്‍ ജനങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും കാര്യമായ വിലവര്‍ധനവ് നടപ്പിലാക്കിയില്ല. ഈ സാഹചര്യത്തില്‍ പിടിച്ചു നില്ക്കാനാവാതെ നേരത്തെ പറഞ്ഞ കമ്പനികള്‍ അവയുടെ ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടി. അതിന് അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ലാഭമില്ലാതെ മുന്നോട്ടു പോകുവാന്‍ സ്വകാര്യ സംരംഭകന് കഴിയില്ലല്ലോ. ലാഭേച്ഛയില്ലാതെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നിടത്താണല്ലോ പോതുമേഖലയുടെ പ്രസക്തി. </p><p align="justify">ഉയര്‍ന്ന ടിക്കറ്റ് നിരക്കും താരതമ്യേന മോശം സേവനവും നല്കിയുരുന്ന പൊതുമേഖലാ എയര്‍ലൈനുകള്‍ക്ക് മത്സരമുയര്‍ത്തിക്കൊണ്ടാണ് ഏതാനും സ്വകാര്യ എയര്‍ലൈനുകള്‍ ഈ ദശകത്തിന്റെ ആദ്യത്തില്‍ മുന്നോട്ടുവന്നത്. ആകാശം മത്സരക്ഷമമായതോടെ യാത്രാ നിരക്കുകള്‍ കുറഞ്ഞു. പക്ഷേ, ചെറിയ മത്സ്യങ്ങളെ വമ്പന്മാര് (കിംഗ്ഫിഷര്‍, ജെറ്റ് ) വിഴുങ്ങുന്ന കാഴ്ച്ചയാണ് ഏവിയേഷന്‍ രംഗത്ത് അടുത്ത കാലത്ത് കാണാനായത്. വീണ്ടും എയര്‍ലൈന്‍ നിരക്കുകള്‍ ഉയര്‍ന്നു. ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ പൊതുമേഖലാ മോണോപൊളിയില്‍ നിന്നും ഒളിഗോപൊളിയും കടന്ന് പെര്‍ഫെക്റ്റ് കൊമ്പിറ്റീഷനിലെത്തി ഉപഭോക്താക്കള്‍ക്ക് മേധാവിത്തം ലഭിക്കുമെന്ന സാമ്പത്തിക വിദഗ്ദരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒരു സംഭവമായിരുന്നു ഇത്. ഇത് ഒരു തുടക്കം മാത്രമായിരിക്കാം. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ടെലകോം തുടങ്ങിയ മേഖലകളിലെല്ലാം ഇത് ആവര്‍ത്തിക്കപ്പെട്ടേക്കാം.</p><p align="justify">സാമ്പത്തിക മാന്ദ്യത്തിന്റെ എരിതീയില്‍ തൊഴില്‍ രഹിതരായ ഐ. ടി, റിടൈല്‍, ഏവിയേഷന്‍ എന്നീ മേഖലകളിലെ അനേകരുടെ കഥകള്‍ നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നു. തട്ടിപ്പും ദുര് വിനിയോഗവും പ്രതിസന്ധിയിലാക്കിയ കമ്പനികളുടെ നിര 'സത്യ'ത്തിലും 'സുഭിക്ഷ'യിലും നില്‍ക്കുമെന്ന് തോന്നുന്നില്ല. പൊതുമേഖലയിലുള്ള ഡല്‍ഹി മെട്രോ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും ബംഗളൂരു മെട്രോ പദ്ധതി പുരോഗമിക്കുകയും ചെയ്യുമ്പോള്‍ സ്വകാര്യ മേഖലയിലെ 'മയ്റ്റാസ്' നെ ഏല്‍പ്പിച്ച ഹൈദെരാബാദ് മെട്രോയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നോക്കുക. </p><p align="justify">നമ്മള് ഇല്ലത്തുനിന്നും അമ്മാത്ത് എത്താനുള്ള തത്രപ്പാടിലായിരുന്നു. അതായത് മിക്സെഡ് ഇകൊണോമിയില്‍ നിന്നും ക്യാപിറ്റലിസത്തിലേക്കുള്ള യാത്ര കഴിഞ്ഞ ഒന്നര ദശകങ്ങളായി പുരോഗമിച്ചു വരികയായിരുന്നു. ഏതായാലും അമ്മാത്ത് എത്തിയില്ല. അതിനുമുമ്പ് തന്നെ റിസഷന്റെ പശ്ചാത്തലത്തില്‍ യുനൈറ്റഡ് സ്റ്റേറ്റും മിക്ക പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും അമ്മാത്ത് നിന്നും മടങ്ങുന്നത് കാണാന്‍ തരായി. അവരുടെ മടക്കം ഇല്ലത്തേക്ക് തന്നെ ആയിരിക്കും.....സംശല്ല്യ. എണ്‍പതുകളുടെ അവസാനത്തിലും തോണ്ണൂറുകളുടെ ആദ്യത്തിലും സോഷ്യലിസം അഥവാ മാര്‍ക്സിസത്തില്‍ നിന്നും വളയമില്ലാതെ ക്യാപിറ്റലിസത്തിലേക്ക് എടുത്തുചാടി തകര്‍ന്നുപോയ സോവിയറ്റ് യുനിയന്റെയും പൂര്‍വ്വ യുറോപ്യന്‍ രാജ്യങ്ങളുടേയും ചരിത്രവും സോഷ്യലിസത്തില്‍ നിന്നും മിക്സെഡ് ഇകൊണോമി എന്നുപറയാവുന്ന ഒരു വ്യവസ്ഥയിലേക്കു വന്ന് അനുദിനം പുരോഗമിക്കുന്നതായി പറയുന്ന ചൈനയുടെ വര്‍ത്തമാനവും നമുക്കു മുന്നിലുണ്ട്. പൊതുമേഖലയും സ്വകാര്യ മേഖലയും പരസ്പരപൂരകങ്ങളായി നില്ക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥ (മിക്സെഡ് ഇകൊണോമി) തന്നെയാണ് നമുക്ക് അഭികാമ്യം എന്ന് ഇതില്‍ നിന്നെല്ലാം സുവ്യക്തമാണ്.</p><p align="justify">ന്നാ നമക്കങ്ങട് ഇല്ലത്തേക്ക് മടങ്ങാം......ന്താ...? </p><p align="center">***************************</p>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com0tag:blogger.com,1999:blog-2927281781871783605.post-91898624003170549842009-03-25T00:12:00.000-07:002009-07-24T21:23:02.557-07:00-സുന്ദരികളും തെരുവുപട്ടികളും പിന്നെ ഓസ്കാറും-<div align="justify"><br />തൊണ്ണൂറുകളുടെ ആദ്യ പാദം വരേയും ഒരു റീത്ത ഫാരിയയുടെ (1966) പേരുമാത്രമായിരുന്നു ലോകസുന്ദരിപ്പട്ടം (മിസ് വേള്‍ഡ്) നേടിയവരുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഉണ്ടായിരുന്നത്. അതായത് നാല് പതീറ്റാണ്ടുകള്ക്കിടയില് ഇന്ത്യയില്‍ നിന്നും ഒരു ലോക സുന്ദരി മാത്രമാണ് സൃഷ്ടിക്കപെട്ടത്. എന്നാല്‍ തുടര്‍ന്നുള്ള 6-7 വര്‍ഷങ്ങള്‍ക്കിടയില്‍ 4 ഇന്ത്യന്‍ സുന്ദരികള്കൂടി ഈ പട്ടികയില്‍ കയറിപ്പറ്റി. (ഐശ്വര്യ റായ്-1994, ഡയാന ഹെയ്ഡന്-1997, യുക്ത മുഖി-1999, പ്രിയന്ക ചോപ്ര-2000).</div><div align="justify"><br />1952-ല്‍ ആരംഭിച്ച വിശ്വസുന്ദരിപ്പട്ടം (മിസ് യൂനിവേര്സ്) കിട്ടുന്നതിനും ഒരു ഇന്ത്യക്കാരിക്ക് (സുസ്മിത സെന്‍) 1994 വരെ കാത്തിരിക്കേണ്ടാതായിവന്നു . 2000-ല്‍ ലാറ ദത്തയിലൂടെ ഒരിക്കല്‍ കൂടി ഈ കിരീടം ഇന്ത്യയില്‍ എത്തി. 2000-ല്‍ തന്നെ ദിയ മിര്‍സക്ക് മിസ് ഏഷ്യ പസഫിക് കിരീടം കൂടി ലഭിച്ചതോടെ ഇന്ത്യന്‍ സുന്ദരികള്‍ ലോക സൌന്ദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.</div><div align="justify"><br />എന്തായിരുന്നു തൊണ്ണൂറുകളിലെ ഈ സുന്ദരി പട്ടങ്ങളുടെ രഹസ്യമെന്ന് അന്നതിനെ വിമര്‍ശിച്ചിരുന്നവരുടെ വാദം ശരിവച്ചുകൊണ്ട് വിപണിവിദഗ്ദര്‍ പില്ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യയില്‍ നടപ്പിലാക്കി വന്ന പുതിയ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഗ്ലോബലൈസേഷന്റേയും ലിബറലൈസേഷന്റേയും എല്ലാം ചുവടു പിടിച്ച് ഇന്ത്യന്‍ വിപണിയില്‍ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനു ഈ സുന്ദരികളെ ബ്രാന്റ് അംബാസിഡര്‍മാരായി ഉപയോഗിക്കുകയായിരുന്നു. ആഗോള വിപണി തേടിയിരുന്ന മാര്‍ക്കറ്റിംഗ് വിദഗ്ദരുടെ / വ്യവസായ ഭീമന്മാരുടെ കയ്യിലെ വെറും ഒരു ഉപകരണം മാത്രമായിരുന്നു അഥവാ ആകുന്നു സുന്ദരിപ്പട്ടങ്ങളും സുന്ദരികളും എന്ന് ചുരുക്കം.<br /><br />ഇത്രയും ഇവിടെ കുറിച്ചത് ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരവാര്ത്തകളിലൂടെ കടന്നു പോകുമ്പോഴാണ്. ഒളിഞ്ഞും തെളിഞ്ഞുമായൊക്കെ 'സ്ലം ഡോഗ് മില്ല്യണയര്‍'ലും 'പിങ്കി സ്മൈലി' ലും ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ട്. ഹോളിവുഡ് സിനിമകളെ കേന്ദ്രീകരിച്ചുള്ള ഓസ്കാര്‍ അവാര്‍ഡ് ഇതര രാജ്യങ്ങളിലെ ഫിലിം ഇന്ഡസ്ട്റിയിലുള്ളവര് നേടുക എന്നത് എളുപ്പമുള്ള ഒന്നല്ല. 1982-ല്‍ ഭാനു അതയ്യക്കും ('ഗാന്ധി- വസ്ത്രാലങ്കാരം )അതിന് പത്ത് വര്‍ഷത്തിനു ശേഷം സത്യജിത് റായ്ക്കുമാണ് (ലൈഫ് ടൈം അച്ചീവ്മെന്റ്) റഹ്മാനും ഗുല്‍സാറിനും പൂക്കുട്ടിക്കും മുമ്പ് ആനുവല്‍ അകാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്. </div><div align="justify"><br />തൊണ്ണൂറുകളില്‍ ലഭിച്ച സുന്ദരിപ്പട്ടങ്ങളോട് ചേര്‍ത്തുവച്ചു തന്നെ വേണം ഇപ്പോള്‍ ലഭിച്ച ഓസ്കാര്‍ പുരസ്കാരങ്ങളേയും കാണാന്‍. ഇതിനര്‍ത്ഥം മേല്പ്പറഞ്ഞവരൊന്നും കഴിവില്ലാത്തവരോ അവാര്‍ഡിന് അര്ഹരല്ലാത്തവരോ ആണ് എന്നല്ല. സിനിമയുടെ കഥാഗതിയുമായി ബന്ധമില്ലാത്ത ഒരു പാട്ടിനാണ് ഇതില്‍ കിട്ടിയ ഒസ്കാറുകളില് ഒന്ന്. (മികച്ച വിദേശ ചിത്രത്തിനായുള്ള വിഭാഗത്തില്‍ ഓസ്കാറിനു മത്സരിക്കാന്‍ തിരഞ്ഞെടുത്ത 'കാലാപാനി' (1996) എന്ന മലയാളം ചിത്രത്തിലെ പാട്ടുകള്‍ വെട്ടിമാറ്റി സമര്‍പ്പിച്ചത് ഓര്‍ത്തുപോകുന്നു ഈ അവസരത്തില്‍). റഹ്മാന് പോലും 'ജൈഹൊ' അദ്ദേഹത്തിന്റെ മികച്ച ആവിഷ്കാരമാണെന്ന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇതിനുമുമ്പും ഹോളിവുഡി്ല്‍ ഇന്ത്യന്‍ പ്രമേയത്തോടും പശ്ചാത്തലത്തിലും സിനിമകളും ഹ്രസ്വചിത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഇത്തവണ ഭവിയ്ക്കാന്‍ കാരണമെന്തേ?</div><div align="justify"><br />ബോളിവുഡുമായി ഒരു നൂല്‍പ്പാലം കെട്ടാനുള്ള ഹോളിവുഡിന്റെ ഒരു ശ്രമത്തിന്റെ ഭാഗംതന്നേയാണ് ഇത്. ഹോളിവുഡ്ഡ് സിനിമകള്‍ക്ക് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ സാമാന്യം നല്ല ഒരു വിപണി ഉണ്ട്. അത് ഒന്നുകൂടി വിപുലമാക്കാനുള്ള ശ്രമം കണ്ടേക്കാം. പക്ഷേ അതിന് ഇത്രമാത്രം കെട്ടുകാഴ്ച്ചകളുടെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ലോകം മുഴുവന്‍ വിഴുങ്ങി വിഹരിക്കുന്നതായി പറയപ്പെടുന്നു സാമ്പത്തിക മാന്ദ്യം ഹോളിവുഡിനേയും ഗ്രസിച്ച്ചുകഴിഞ്ഞിരിക്കുന്നുവത്രേ. അതിനെ അതിജീവിക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്</div><div align="justify"><span class=""></span></div><div align="justify">ഇത്തരമൊരു ബോളിവുഡ്ഡ് ബാന്ധവം കൊണ്ട് ഹോളിവുഡിനു എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ്. ഇപ്പോള്‍ തന്നെ ഹോളിവുഡ്ഡ് സിനിമകളുടെ പല പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും (അനിമേഷന്‍, മിക്സിംഗ് തുടങ്ങിയവ)ചുരുങ്ങിയ ചെലവില്‍ ചെയ്യുന്നതിന് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. നിര്‍മ്മാണത്തിന്റെ ചെലവ് വീണ്ടും ചുരുക്കുന്നതിനായി അവര്‍ക്ക് ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടേയും ടെക്നിഷ്യന്മാരുടേയും സാന്നിദ്ധ്യം അവശ്യം വേണ്ടതാണ്. ഇപ്പോള്‍ തന്നെ ഈ വിഭാഗത്തിലെല്ലാംപ്പെട്ട ഒട്ടേറെ ആളുകള്‍ ഹോളിവുഡ്ഡിലേക്ക് ക്ഷണിക്കപ്പെടുകയോ ചെക്കേറുകയോ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഹോളിവുഡിലും പ്രസ്തുത സിനിമകളുടെ കാഴ്ച്ചക്കാര്‍ക്കിടയിലും ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ ഇത്തവണത്തെ അക്കാദമി അവാര്‍ഡുകള്‍ തീര്‍ച്ചയായും സഹായകമാകും. പുതിയ സിനിമകള്‍ നിര്‍മ്മിക്കാനായി പ്രോഡ്യുസേര്സോ ഫിനാന്‍സിംഗ് ഏജന്‍സികളോ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് അവിടുത്തെ സിനിമാവ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഹോളിവുഡുമായി കാലങ്ങളായി ബന്ധപ്പെട്ടുകിടക്കുന്ന അനേകരെ ഈ സ്ഥിതിവിശേഷം പെരുവഴിയിലാക്കും. അതില്‍ നിന്നും ഒരു മോചനത്തിനുള്ള എളുപ്പമാര്‍ഗ്ഗം ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നും വിഭവസമാഹരണം നടത്തുക എന്നതാണ്. ഹോളിവുഡ്ഡ് സിനിമകള്‍ ബോളിവുഡ്ഡ് ചേരുവകള്‍കൂടി സ്വീകരിക്കാന്‍ തയ്യാറാവുന്നതോടെ ഇവിടത്തെ പല വ്യവസായ രാജാക്കന്മാരും ഹോളിവുഡി്ല്‍ മുതല്‍ മുടക്കാന്‍ തയ്യാറായി മുന്നോട്ടുവന്നേക്കാം. ഓസ്കാര്‍ അവാര്‍ഡുകള്‍ ഇനി അവര്‍ക്ക് അന്യമല്ല എന്നുകൂടി തെളിയിക്കപ്പെട്ട ഒരു സാഹചര്യം നിലവിലുപ്പോള് കാര്യങ്ങള്‍ കുറേകൂടി ലളിതമാണ്.</div><div align="justify"><br />ചെലവു ചുരുക്കലിന്റെ മറ്റൊരു മുഖമാണ് മൂന്നാം ലോക രാജ്യങ്ങളിലെ ഷൂട്ടിംഗ് ലൊക്കേഷ്യനുകള്. ഇവിടങ്ങളിലുള്ളവരുടെ പിന്നോക്കാവസ്തയുടെ കെട്ടുകാഴ്ചകള്‍ നയനാന്ദകരമായി കരുതുന്ന ഒരു വിദേശവിപണിയും അതില്‍ അഭിരമിക്കാന്‍ തയ്യാറാവുന്നവരുടെ ഒരു സ്വദേശവിപണിയും മുന്നിലുള്ളപ്പോള്‍ ഇനിയും ഇവിടുത്തെ തെരുവുപട്ടികളുടേയും തെണ്ടികളുടേയും അനാഥ ബാല്യങ്ങളുടേയും മുച്ചുണ്ടുകാരുടേയും ഒക്കെ കഥകള്‍ ചിത്രീകരിക്കപ്പെടും.</div><div align="justify"><br />ഏതാനും സുന്ദരിപ്പട്ടങ്ങളിലൂടെ കുറെ ഉത്പന്നങ്ങള്‍ നമുക്കുമേല്‍ അടിച്ചേല്പിച്ചതിനു സമാനമായ മാതൃകയില്‍ തന്നെയല്ലേ കുറച്ച് ഓസ്കാര്‍ അവാര്‍ഡുകളിലൂടെ നമ്മുടെ സിനിമാലോകത്തെ ചൂഷണം ചെയ്യാന്‍ പോകുന്നതും. </div><div align="justify"><br />കാത്തിരുന്നു കാണാം </div>PRAMOD NEELAMBARIhttp://www.blogger.com/profile/12227753988877804435noreply@blogger.com3